പേജുകള്‍‌

Thursday, September 4, 2014

അരുന്തതി റോയി യെ വാളോങ്ങുന്നതിനു മുന്പ് ...

ഗാന്ധിജി യെ സ്നേഹിക്കുന്നവര്‍ക്ക് പോലും അദ്ദേഹം ദളിതുകളുടെ കാര്യത്തില്‍ സ്വീകരിച്ച നിലപാടുകളില്‍ വൈരുധ്യങ്ങള്‍ അനുഭവപ്പെട്ടാല്‍ അതില്‍ അത്ഭുതപ്പെടാനില്ല . ദളിതുകളെ ദൈവത്തിന്റെ മക്കള്‍ എന്നര്‍ത്ഥം വരുന്ന ഹരിജന്‍ എന്ന് വിളിക്കുകയും അദ്ദേഹത്തിന്‍റെ ആശ്രമത്തിലേക്ക് പ്രവേശിപ്പിക്കുകയും ദളിത്‌ കോളനികളില്‍ പോയി താമസിക്കുകയും ചെയ്തിരുന്നു ഗാന്ധിജി . ഒരു ദളിത്‌ വനിത ഇന്ത്യയുടെ ഉന്നത സ്ഥാനങ്ങളില്‍ എത്തിപ്പെടുന്നത് വലിയൊരു സ്വപനമായി അദ്ദേഹം കൊണ്ട് നടക്കുകയും ചെയ്തിരുന്നു . അതെ സമയം ഇന്ത്യയിലെ ദളിതുകളുടെ രാഷ്ട്രീയ ഉന്നമനത്തെ തടഞ്ഞു നിര്‍ത്തുന്ന തരത്തിലും ഗാന്ധിജി നിലപാടുകള്‍ എടുത്തു .

ഗാന്ധിജി ജാതി വ്യവസ്ഥിതിതിയില്‍ വിശ്വസിച്ചിരുന്നു . ജാതി വ്യവസ്ഥിതി ദളിതുകളെ എങ്ങനെ പരിഗണിക്കുന്നു എന്ന് പറയേണ്ടതില്ലല്ലോ . അതോടൊപ്പം തന്നെ പുരോഗമന വ്യക്തികളുമായുള്ള സമ്പര്‍ക്കം ദളിത്‌ വിഭാഗങ്ങളോട് അനുഭാവ പൂര്‍ണ്ണമായ നിലപാട് സ്വീകരിക്കാന്‍ ഗാന്ധിജി യെ നിര്‍ബന്ധിതനുമാക്കിയിട്ടുണ്ടാകം . ദളിതുകളെ ചൂണ്ടിക്കാട്ടി ബ്രിട്ടിശുകാരോട് സ്വാതന്ദ്ര്യം ആവശ്യപ്പെടുന്നതിന് മുന്‍പ് ഇവര്‍ക്ക് ജീവിക്കാനുള്ള സ്വാതന്ദ്ര്യമാണ് നമ്മള്‍ ആദ്യം നേടിക്കൊടുക്കെണ്ടത് എന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ആവശയപ്പെട്ടിരുന്നെത്രേ . ഇതൊക്കെയാവാം ദളിത് വിഷയത്തില്‍ ഗാന്ധിജി യുടെ നിലപാടുകളില്‍ വൈരുദ്ധയം ഉണ്ടാക്കിയത് .

ഒന്നാം വട്ട മേശ സമ്മേളന ത്തിന്റെ പരിഗണനക്ക് വേണ്ടിയുള്ള ന്യൂനപക്ഷ സമിതി യില്‍ ഡോക്ടര്‍ അംബേദ്‌കര്‍ ഒരു മെമ്മോറാണ്ടം സമര്‍പ്പിക്കുകയും , അതി ബുദ്ധിമാനായ അദ്ദേഹം തന്ത്രപരമായി ദളിതുകള്‍ക്ക് വോട്ടവകാശം നേടിയെടുക്കുകയും ചെയ്തു . അയിത്ത ജാതിക്കാര്‍ക്ക് വോട്ടവകാശം നല്‍കാന്‍ തീരുമാനിക്കുകയാണെങ്കില്‍ ജീവന്‍ കൊടുത്തും അതിനെ നേരിടുമെന്ന് ഗാന്ധിജി ബ്രിട്ടിഷ് സ്റ്റെട്ടു സെക്രട്ടറിക്ക് കത്തയച്ചെങ്കിലും ബ്രിട്ടിഷ് സര്‍ക്കാര്‍ അത് മുഖ വിലക്കെടുത്തില്ല . പക്ഷെ ഗാന്ധിജി ദളിത്‌ വോട്ടവകാശത്തിനെതിരായി ശക്തമായി തന്നെ നില കൊണ്ടു. അംബേദ്‌കറിന് പിന്തുണ നല്‍കിയ ജിന്നയെ പിന്തിരിപ്പിക്കാന്‍ അത് വരെ അമ്ഗീകാരിക്കാതിരുന്ന 'ജിന്നയുടെ പതിനാല്‍ നിര്‍ദ്ദേശങ്ങള്‍' വരെ അംഗീകരിക്കാം എന്ന നിലപാടില്‍ ഗാന്ധിജി എത്തിച്ചേര്‍ന്നു. പക്ഷെ ജിന്നയെ പിന്തിരിപ്പിക്കാന്‍ ഗാന്ധിജിക്ക് കഴിഞ്ഞില്ല , ഒടുവില്‍ 1932 സെപ്തംബര്‍ 20 നു യാര്‍വാടാ ജയിലില്‍ ദളിതുകള്‍ക്ക് പ്രത്വേക നിയോജക മണ്ഡലങ്ങള്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ട് ഗാന്ധിജി മരണം വരെ നിരാഹാര സമരം ആരംഭിച്ചു . പക്ഷെ അംബേദ്‌കര്‍ ഒട്ടും കുലുങ്ങിയില്ല . ഉപവാസം ഗാന്ധിജിയുടെ ആരോഗ്യ സ്ഥിതി വഷളാക്കി . ഗാന്ധിജി മരിക്കാന്‍ പോകുന്നെനും അതിനു കാരണം അംബേദ്‌കര്‍ ആണെന്നും വ്യാപകമായി വൈകാരികമായ പ്രചരണം ഉണ്ടാകപ്പെട്ടു . അത് അംബേദ്‌കരിന് മേല്‍ കടുത്ത സമ്മര്‍ദ്ദങ്ങള്‍ പല കോണില്‍ നിന്നും ഉണ്ടാക്കി . അവസാനം മനസ്സിലാ മനസ്സോടെ കമ്യൂണല്‍ അവാര്‍ഡില്‍ മാറ്റം വരുത്താന്‍ അംബേദ്‌കരിന് സംമാതിക്കേണ്ടി വന്നു . പൂന പാക്റ്റ്‌ എന്നറിയപ്പെടുന്ന ഇത്തരത്തിലുള്ള ചരിത്രങ്ങളാണ് ദളിത്‌ ചിന്തകരെ ഗാന്ധി വിമര്‍ശകരാക്കിയതില്‍വലിയ പങ്ക് വഹിച്ചത് . ഇത്തരം ചരിത്രങ്ങള്‍ ആരെങ്കിലും വിളിച്ച് പറയുമ്പോഴെക്ക് അവരെ ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനും കേസ് എടുക്കാന്‍ പോകുന്നതിലും ഒരു അര്‍ത്ഥവുമില്ല .

No comments:

Post a Comment