പേജുകള്‍‌

Thursday, September 4, 2014

ഉണരൂ സമുദായമേ

പ്രവാചകന്‍ മുഹമ്മദ്‌ നബി (സ ) യുടെ പ്രിയ പുത്രന്‍ ഇബ്രാഹിം മരണപ്പെട്ടിരിക്കുന്നു . താങ്ങി പിടിച്ചാണ് അദ്ദേഹത്തെ മരണ വീട്ടിലേക്ക് കൊണ്ട് വന്നത് . മുഖം ദുഃഖ ഭാരത്താല്‍ കനം കെട്ടിയിരിക്കുന്നു . ആദ്യ ഭാര്യ ഖദീജ ബീവി (റ) വില്‍ ഉണ്ടായ രണ്ടു ആണ്‍ മക്കളും, പിന്നീട് ഉണ്ടായ പുത്രിമാരും ഒക്കെ മരണപ്പെട്ട് ഫാത്തിമ (റ) മാത്രമായിരുന്നു പ്രവാചകന് മക്കളായി അവശേഷിച്ചിട്ടുണ്ടായത് . അതിനിടയിലാണ് വൈകിയ പ്രായത്തില്‍ ഇബ്രാഹിമിന്റെ ജനനം . അത് കൊണ്ട് തന്നെ പ്രത്വേക വാത്സല്യവും പ്രതീക്ഷയും സന്തോഷവും ഇബ്രാഹിമിന്റെ കാര്യത്തില്‍ നബി (സ ) ഉണ്ടായിരുന്നു . പക്ഷെ അതും അവസാനിച്ചിരിക്കുന്നു . ഒരു വയസ്സാകുന്നതിനിടയില്‍ തന്നെ ആ കുട്ടിയും മരണ ത്തോട് കീഴടങ്ങി യിരിക്കുന്നു .

 

കടുത്ത വേദനയോട് കൂടിയ നിമിഷങ്ങളിലൂടെ പ്രവാചകന്‍ (സ ) സഞ്ചരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇബ്രാഹിമിന്റെ മരണ ത്തെ കുറിച്ചുള്ള ജന സംസാര ത്തെ കുറിച്ച് അറിഞ്ഞത് . അന്ന് സൂര്യഗ്രഹണം ഉണ്ടായിരുന്നു . അത് കൊണ്ട് തന്നെ ഇബ്രാഹിമിന്റെ മരണം മൂലമാണ് സൂര്യ ഗ്രഹണം ഉണ്ടായത് എന്നും അത് പ്രവാചകന്റെ ദിവ്യാത്ഭുതമാണെന്നും ജന മധ്യത്തില്‍ സംസാരങ്ങള്‍ ഉണ്ടായി . ഇതറിഞ്ഞതോട് കൂടി തന്നെ പുത്ര നഷ്ടത്തിന്റെ വേദനയെ അടക്കിപ്പിടിച്ചു പ്രവാചകന്‍ (സ ) ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് പറഞ്ഞു . " സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദ്രിഷ്ടാന്തങ്ങളില്‍ പെട്ട രണ്ടു ദ്രിഷ്ടാന്തങ്ങള്‍ മാത്രമാണ് ,സൂര്യഗ്രഹണം ഉണ്ടായത് ഒരു സ്വാഭാവിക കാര്യം മാത്രമാണ് , അതില്‍ പ്രവാചക പുത്രന്റെ മരണവുമായി യാതൊരു ബന്ധവുമില്ല ". സൂര്യഗ്രഹണം ഉണ്ടാകുമ്പോള്‍ പ്രാര്തിക്കാനും നമസ്കരിക്കാനും അദ്ദേഹം ഉപദേശിക്കുകയും ചെയ്തു . കഠിനമായ സാഹ്ച്ചര്യത്തിലൂടെ കടന്നു പോയപ്പോഴും സമൂഹത്തില്‍ അന്ധ വിശ്വാസങ്ങള്‍ ഉണ്ടാകുന്നതിനെ എത്ര ജാഗ്രതയോടും ഭയത്തോടും കൂടിയാണ് പ്രവാചകന്‍ കണ്ടത് . ആ പ്രവാചകന്റെ പിന്തലമുറ ക്കാരിലാണ് മന്ത്ര ത്തിന്റെ പേരില്‍ കടുത്ത അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും നടക്കുന്നത് എന്നത് എത്ര ദൌര്‍ഭാഗ്യകരമാണ് . മന്ത്രവാദ ചികിത്സ സമുദായത്തിലെ രണ്ടു സ്ത്രീകളുടെ ജീവനാണ് ഇപ്പോള്‍ എടുത്തിരിക്കുന്നത് . മരണം സംഭവിച്ചത് കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ പുറത്ത് അറിയുന്നത് . വ്യാപകമായി ഇതൊക്കെ എല്ലായിടത്തും നടക്കുന്നു . മത സംഘടനകള്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ടപ്പോള്‍ ഇത്തരക്കാരെ ചോദ്യം ചെയ്യാന്‍ ആരുമില്ലാതെയായി . ഇനിയെങ്കിലും ഉണരൂ സമുദായമേ ഉണരൂ

No comments:

Post a Comment