പേജുകള്‍‌

Friday, December 27, 2013

സ്വദേശാഭിമാനി വക്കം അബ്ദുല്‍ ഖാദര്‍ മൌലവി









ഇന്ന് വക്കം അബ്ദുല്‍ ഖാദര്‍ മൌലവിയുടെ ജന്മദിനം . 1873 ഇലെ ഇതേ ദിവസത്തിലാണ് കേരളീയ നവോത്ധ്വാനത്തിനു നേത്രത്വം നല്‍കിയ ശ്രീ നാരായണ ഗുരുവിനോടൊപ്പം ചേര്‍ത്തു വെക്കാന്‍ പറ്റുന്ന മഹാനായ വക്കം അബ്ദുല്‍ ഖാദര്‍ മൌലവി ജനിച്ചത് . സമ്പത്തിന്റെയും , വിജ്ഞാന ത്തിന്റെ കലവറ യായിരുന്ന അദ്ദേഹം തന്റെ അറിവും ആരോഗ്യവും സമ്പത്തും സമൂഹത്തിന്റെ യും , വിശിഷ്യാ മുസ്ലിം സമുദായത്തിന്റെയും പുരോഗതിക്കു വേണ്ടി ചിലവഴിച്ചു. വമ്പിച്ച സ്വത്തുക്കളുടെ ഉടമയായിരുന്ന അദ്ദേഹം മരിക്കുമ്പോള്‍ വീട് ജപ്തിയില്‍ ആയിരുന്നു . മാമൂലുകള്‍ കെട്ടിയ തടവറയില്‍ ദീനും ദുനിയാവും നേരാം വണ്ണം തിരിയാതെ നിന്നിരുന്ന മുസ്ലിം സമുടായത്തിനിടയില്‍ അറിവിന്റെ മഹത്വം ഉദ്ഗോഷിച്ച്ചു കൊണ്ട് അദ്ദേഹം അശാന്ത പരിശ്രമം നടത്തി . മുസ്ലിം , അല്‍ ഇസ്ലാം തുടങ്ങിയ പത്രങ്ങളും , അനവധി വായനശാലകളും ,വിദ്യഭ്യാസ സ്ഥാപങ്ങളും അദ്ദേഹം ആരംഭിച്ചു . 

സ്വ സമുദായത്തിന്റെ പുരോഗതിയോടൊപ്പം തന്നെ രാജ്യ പുരോഗതിക്കും വേണ്ടി അദ്ദേഹം കഠിന പ്രയതനം ചെയ്തു . അതില്‍ എടുത്തു പറയേണ്ട കാര്യമാണ് നിര്‍ഭയ മാധ്യമ പ്രവര്‍ത്തനത്തിന്റെ പ്രതീകമായി ഇന്നും ചര്‍ച്ച ചെയ്യുന്ന സ്വദേശാഭിമാനി പത്രത്തിനു അദ്ദേഹം തുടക്കം കുറിച്ചത് . സ്വദേശാഭിമാനി പത്രത്തെ കുറിച്ചും , സ്വദേശാഭിമാനി രാമകൃഷണ പിള്ള യെ കുറിച്ചും എല്ലാവര്ക്കും അറിയും . ആണ്ടു തോറും രാമാകൃഷണ പിള്ളയുടെ ജന്മദിനത്തില്‍ നിര്‍ഭയ മാധ്യമ പ്രവര്‍ത്തനത്തെ കുറിച്ചു ചര്‍ച്ചകളും സെമിനാറുകളും മാധ്യമ വാര്‍ത്തകളും ഉണ്ടാകും . പക്ഷെ , സ്വദേശാഭിമാനി പത്രത്തിനു തുടക്കം കുറിക്കുകയും , പത്രം നില നിര്‍ത്തുന്നതിനു വേണ്ടി രാമകൃഷണ പിള്ളയെ പോലെ തന്നെ ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്ത വക്കം അബ്ധുഅല്‍ ഖാദര്‍ മൌലവിക്ക് ചരിത്ര വും വര്‍ത്തമാനവും വേണ്ടത്ര പരിഗണന കൊടുക്കാതെ പോയോ ? 

1905 ജനുവരിയിലാണ് സ്വദേശാഭിമാനി പത്രം ആരംഭിക്കുന്നത് . നൂറു രൂപ കൊടുത്താല്‍ തിരുവനന്തപുരത്തു ഒരേക്കര്‍ സ്ഥലം കിട്ടുന്ന കാലത്താണ് പതിനായിരം രൂപ ചിലവില്‍ അദ്ദേഹം അഞ്ചു തെങ്ങില്‍ പത്രത്തിനു വേണ്ടി ആധുനിക സൌകര്യങ്ങളോട് കൂടിയ പ്രസ്സ് സ്ഥാപിച്ചത് . അത്രയും സൌകര്യമുള്ള പ്രസ്സ് അന്ന് സര്‍ക്കാര്‍ പ്രസ്സിന് മാത്രമേ ഉണ്ടായിരുന്നുള്ളൂ . അന്താരാഷ്‌ട്ര വാര്‍ത്തകള്‍ നല്‍കിയിരുന്ന റോയിട്ടറുമായി നേരിടു ബന്ധം സ്ഥാപിച്ച ആദ്യത്തെ മലയാളം പത്രവും കൂടിയായിരുന്നു സ്വദേശാഭിമാനി . സി പി ഗോവിന്ധപിള്ള പത്രാധിപറം . വക്കം അബ്ദുല്‍ ഖാദര്‍ മൌലവി മാനജിംഗ് ഡയരക്ടരുമായി സ്വദേശാഭിമാനി തുടക്കം കുറിച്ചു . ഞങ്ങള്‍ക്ക് ഉണ്ടാകുന്ന ആപത്തുകളെ ഭയന്നു പൊതു ജനത്തിന്റെ പ്രശ്നങ്ങള്‍ മറച്ചു വെക്കില്ല എന്ന് സ്വദേശാഭിമാനി ആദ്യ ലക്കത്തില്‍ തന്നെ പ്രഖ്യാപിച്ചു . 

 1906 ഇലാണ് രാമകൃഷ്ണ പിള്ള പത്രാധിപരായി ചുമതലയെല്‍ക്കുന്നത് . ഭയ കൌടില്യ ലോഭങ്ങള്‍ വളര്ക്കില്ലൊരു നാടിനെ എന്ന മുദ്രാവാക്യം ഉയര്‍ത്തി കൊണ്ട് തിരുവിതാംകൂറിലെ രാജാക്കന്മാരുടെയും, ദിവാനമാരുടെയും , തമ്പിമാരുടെയും അഴിമതിയും , കേടു കാര്യസ്ഥത യും , തോന്നിവാസങ്ങളും വിളിച്ചു പറഞ്ഞു കൊണ്ട് സ്വദേശാഭിമാനി ഒരു കൊടുങ്കാറ്റായി മാറി . ഇതോടു കൂടി തന്നെ പത്രാധിപരായ രാമകൃഷണ പിള്ള യെ നിലക്ക് നിര്‍ത്താന്‍ വേണ്ടി മൌലവിയുടെ മേല്‍ ഭയം മൂലം അഭ്യുദകാംഷികലായ പലരും സമ്മര്‍ദ്ദം ചെലുത്തി, ദിവാന്മാരുടെയും തമ്പി മാരുടെയും ഭീഷണികള്‍ ഉണ്ടായി , രാജാക്കന്മാരുടെ ഭാഗത്ത് നിന്നും വലിയ തുക നല്‍കി പ്രസ്സ് ഏറ്റെടുക്കാമെന്ന വാഗ്ദാനങ്ങള്‍ ഉണ്ടായി . പക്ഷെ മൌലവി കുലുങ്ങിയില്ല . സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നടത്തുന്നതിനു രാമകൃഷണ പിള്ളക്ക് ഒരു തടസ്സവും മൌലവിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല . 

1910 ഇല് സ്വദേശാഭിമാനി പത്രം കണ്ടു കെട്ടാനും , രാമക്രിഷണ പിള്ളയെ നാട് കടത്താനും ശ്രീ മൂലം തിരുനാള്‍ രാജാവിന്റെ ഉത്തരവ് ഉണ്ടായി . മൌലവിയുടെ ജീവിത കാലത്ത് തന്നെ പ്രസ്സ് വീണ്ടെടുക്കാന്‍ സാധിക്കുമായിരുന്നിട്ടും അദ്ദേഹം അതിനു മുതിര്‍ന്നില്ല . ആത്മ സുഹൃത്തായ രാമക്രിഷണ പിള്ളയെ നാട് കടത്തിയ , ജനഹിതം പ്രവര്‍ത്തിക്ക്കാത്ത രാജ ഭരണത്തിന്റെ ദയാ ദാക്ഷിണ്യ ത്തില്‍ തനിക്കു പ്രസ്സ് വീണ്ടെടുക്കണ്ട എന്ന് അദ്ദേഹം പ്രഖ്യാപിച്ചു . രാജ ഭരണം അവസാനിച്ചു ജനങ്ങളുടെ ഭരണം വന്നപ്പോള്‍ അദ്ദേഹത്തിന്‍റെ മക്കള്‍ പ്രസ്സി ന്റെ കാര്യം ഉണര്ത്തിയിട്ടും അവഗണന യാണ് ഉണ്ടായത് . പിന്നീട് 1958 ഇലാണ് പ്രസ്സ് അവരുടെ കുടുംബത്തിനു തിരിച്ചു നല്‍കാന്‍ തീരുമാനം ഉണ്ടായത് . ഇനിയെങ്കിലും സ്വദേശാഭിമാനി യും സ്വദേശാഭിമാനി രാമക്രിഷണ പിള്ളയും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ സ്വദേശാഭിമാനി വക്കം അബ്ദുല്‍ ഖാദര്‍ മൌലവിയും ചര്‍ച്ച ചെയ്യപ്പെടുക തന്നെ വേണം .

Wednesday, December 25, 2013

മാപ്ലാരെ സ്കൌട്ടും , വിവാദമുണ്ടാക്കുന്നവരും

ആര്‍ എസ് എസ് കാര്‍ക്ക് കുറുവടി യും ആയുധവും ഏന്തി പട്ടാപകല്‍ നാട്ടിലൂടെ ജാഥ നടത്താം . സി പി എം കാര്‍ക്ക് റെഡ് വളന്റിയര്‍ മാരുടെ മാര്‍ച്ച നടത്താം . ഏതെങ്കിലും മാപ്ലാര് നബി ദിന റാലിക്ക് വേണ്ടി സ്കൌട്ട് പഠിച്ചാല്‍ പ്രശനം , അത് അവതരിപ്പിച്ചാല്‍ പ്രശ്നം . അപ്പോള്‍ വരും തീവ്രവാദ പരിശീലനം , ജിഹാദ് , ഓലക്കെലെ മൂട് . ആരെങ്കിലും സ്കൌട്ട് പഠിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ അതൊക്കെ ആയുധ പരിശീലനവും തീവ്രവാദവും ആണെന്ന പൊതുധാരണ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് വലിയ വിരോധബാസമാണ് .

കഴിഞ്ഞ വര്ഷം കാഞ്ഞങ്ങാട് നടന്ന നബിദിന റാലി യിലെ വസ്ത്രധാരണത്തെ കുറിച്ചു ഒരുപാട് തെറ്റിധാരണകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചവര്‍ ഈ വര്‍ഷവും രംഗത്ത് ഇറങ്ങിയിരിക്കുന്നു . കഴിഞ്ഞ ദിവസം നീലേശ്വരം പള്ളിക്കരയില്‍ നബിദിന റാലിക്ക് വേണ്ടി സ്കൌട്ട് പഠിക്കുകന്നത് തടഞ്ഞതും , പഠിപ്പിക്കാന്‍ വന്നവരെ ക്രൂരമായി ആക്രമിച്ചതും സി പി എം കോട്ടയിലെ ചുണകുട്ടികളായ അണികള്‍ !!!. മൂത്തസഖാവ് മുസല്ല വിരിച്ചു മുസ്ലിംകളെ കൂടെ കൂട്ടാന്‍ നോക്കുമ്പോള്‍ സി പി എം കോട്ടകളില്‍ ഇങ്ങനെ തന്നെ വേണം മുസ്ലിംകളോദുള്ള പെരുമാറ്റം . കാസര്‍ഗോഡ്‌ ജില്ലയില്ലെ , പ്രത്വേകിച്ച്ചു കാഞ്ഞങ്ങാട് മേഖലകളില്‍ നബിദിന റാലികളില്‍ കുട്ടികളുടെ കലാ പരിപാടികലോടൊപ്പം തന്നെ ആകര്‍ഷണീയമായ സ്കൌട്ടും വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഉണ്ടാകാറുണ്ട് . ഈ അടുതതായി എല്ലാ പ്രദേശങ്ങളിലെ മഹല്ലുകളിലും ഇത് കണ്ടു വരുന്നു . അന്നേ ദിവസത്തെ രണ്ടു മണിക്കൂര്‍ റാലി ക്ക് വേണ്ടിയുള്ള സ്കൌട്ട് പഠനവും , വസ്ത്രധാരനവുമാല്ലാതെ വേറൊന്നും ഈ സ്കൌട്ട് പഠനത്തിനു പിന്നില്‍ ഇല്ല എന്ന് മുന്‍ ധാരണകള്‍ ഇല്ലാതെ നിക്ഷപക്ഷമായി കാര്യങ്ങള്‍ വിലയിരുത്തുന്ന ആര്‍ക്കും ബോധ്യപ്പെടും . പള്ളിക്കരയിലെ ചെറുപ്പക്കാരും അങ്ങനെയൊരു സ്കൌട്റ്റ് പരിശീലനം മാത്രമാണ് നടത്തിയത് . എന്നിട്ടും തീവ്രവാദ പരിശീലനം എന്ന് പറഞ്ഞിട്ടാണ് സി പി എമ്മുകാര്‍ ആക്രമിച്ചത് . സി പി എമ്മിന്റെ ഉരുക്ക് കോട്ടയില്‍ വന്നു പരസ്യമായി ആരെങ്കിലും തീവ്രവാദ പരിശീലനം നടത്തുമോ എന്ന സാമാന്യ ബുദ്ധി പോലും ഇവര്‍ക്ക് നഷ്ടപ്പെട്ടു .

നബി ദിനത്തിന് റാലി യും സ്കൌട്ടും വേണമോ എന്നത് വേറെ വിഷയം . പക്ഷെ അങ്ങനെ ആരെങ്കിലും ചെയ്യുന്നത് നിയമപരമായി ഒരു തെറ്റല്ല എന്നിരിക്കെ അതിനെ മുന്‍ ധാരനകളോട് കൂടി സമീപിച്ചു സി പി എം പോലുള്ള സംഘടനകള്‍ രംഗത്ത് വരുന്നത് ശരിയാണോ ? കഴിഞ്ഞ വര്ഷം കാഞ്ഞങ്ങാട് നടന്ന നബിദിന റാലിയിലെ വസ്ത്രധാരണത്തെ തെറ്റിദ്ധരിപ്പിച്ചു ഒരുപാട് വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് . അതിനൊക്കെ കെ സുരേന്ദ്രന്റെ കൂടെ കൂടി ഇല്ലാ കഥകള്‍ ഉണ്ടാക്കാനും തെറ്റി ധരിപ്പിക്കാനും സി പി എമ്മും മുന്‍ നിരയില്‍ തന്നെ ഉണ്ടായിരുന്നു . കെ സുരേന്ദ്രന്‍ പറയുമ്പോള്‍ അതിനു പിന്നിലെ ലക്ഷ്യങ്ങള്‍ ആര്‍ക്കും പെട്ടെന്ന് മനസ്സിലാകും . ചുവപ്പ് കോടി ഒരുപാടു വെയില്‍ കൊണ്ടാല്‍ കാവി ആകാറുണ്ട് . അത് പോലെ സി പി എമ്മുകാരുടെ മനസ്സും ആകുന്നുവോ എന്ന ചോദ്യം അപ്പോള്‍ തന്നെ ഉയര്‍ന്നതാണ് . ? പട്ടാള വേഷം ധരിച്ചെന്ന പേരില്‍ അന്ന് കാഞ്ഞങ്ങാട് കേസ് എടുത്ത പോലീസ് സമാനമായ ഡ്രസ്സ്‌ ധരിച്ചു കൊണ്ടുള്ള കോട്ടയത്തെ സ്കൌട്ടിന്റെ കാര്യത്തില്‍ മൌനം പാലിക്കുകയും ചെയ്തു . ഇപ്പോള്‍ മുന്‍‌കൂര്‍ അനുമതി വാങ്ങാതെ കായിക പരിശീലനം നടത്തി എന്ന് പറഞ്ഞു ആ ചെറുപ്പക്കാരുടെ പേരില്‍ കേസും എടുത്തിരിക്കുന്നു . നാട്ടില്‍ നടക്കുന്ന കായിക പരിശീലനങ്ങള്‍ ഒക്കെ മുന്‍‌കൂര്‍ അനുമതി വാങ്ങിയിട്ടാണോ നടക്കുന്നത് /നടന്നിട്ടുള്ളത് എന്നൊക്കെ ചോദിക്കാമോ ? ഇതാണ് ഇപ്പൊ നാട്ടിന്റെ പോക്ക് , പണ്ടൊരു കാക്ക പറഞ്ഞത് പോലെ സായിപ്പന്മാര്‍ ഇട്ടാല് ബര്‍മുഡ , നമ്മളിട്ടാ വള്ളി ട്രൌസര്‍ !!!

Sunday, December 22, 2013

വേശ്യാനെറ്റി ന്റെ ചീറ്റി പോയ അറബി കല്യാണം

ചൊവ്വാ ദോഷം മൂലം കല്യാണം മുടങ്ങി , ജാതക പൊരുത്തം ശരിയാക്കാത്തത് കൊണ്ട് കല്യാണം നടക്കാത്തെ പെണ്‍കുട്ടികള്‍ ബുദ്ധിമുട്ടുന്നു . ഇങ്ങനെ ഒരു വാര്‍ത്ത ചാനലുകള്‍ കൊടുക്കുമോ ? ആഘോഷിക്കുമോ ? നാട്ടില്‍ ഇത്തരം ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ട് . ചൊവ്വാ ദോഷം കൊണ്ട് കല്യാണം നടക്കാതെ പോയ ഏതെങ്കിലും പെണ്‍കുട്ടിയുടെ ജീവിതം എക്സ്ക്ലുസിവ്

 
വാര്‍ത്തയാക്കി ഒരു ചര്‍ച്ച ഏതെങ്കിലും ചാനലില്‍ ഉണ്ടാകുമോ ?. അറബി കല്യാണത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ പീടിപ്പിക്കപ്പെടുന്നുന്ടെങ്കില്‍ അത് പോലെ തന്നെ ചൊവ്വ ദോഷം , ജാതക പ്രശ്നങ്ങള്‍ കൊണ്ട് കല്യാണം നടത്താന്‍ സാധിക്കാതെ യും പെണ്‍കുട്ടികള്‍ പീടിപ്പിക്കപ്പെടുന്നുണ്ട് . ഇപ്പോള്‍ സദുദ്ദേശത്തോടെ നടന്ന ഒരു വിവാഹത്തെയും അറബി കല്യാണം എന്ന് പേരിട്ടു ഏഷ്യാനെറ്റ്‌ ക്രൂശിക്കാന്‍ നിന്നത് എന്തിനാണ് ?

വേശ്യാനെറ്റ് രണ്ടു ദിവസമായി ഒരു അറബി കല്യാണവും കൊണ്ട് നടക്കുന്നു . ഊരും പേരും പറയാതെ , ആരുമറിയാതെ ഒരു മലയാളി യുവതിയെ മധ്യ വയസ്സനായ അറബി കല്യാണം കഴിച്ചു, അതിനു ഖാസി കൂട്ട് നിന്നു, വീട്ടുകാര്‍ പണം വാങ്ങി . എരിവും പുളിവും ഒക്കെ പാകത്തില്‍ ചേര്‍ത്ത് ആഗോഷിച്ചു കൊണ്ടിരിക്കുകയാണ് . ഈ 'അറബി കല്യാണം', മൈസൂര്‍ കല്യാണം എന്ന പ്രയോഗങ്ങള്‍ ഉണ്ടായത് പെണ്‍കുട്ടിയുടെ സമ്മതം കൂടാതെ അല്ലെങ്കില്‍ പെണ്‍കുട്ടിക്ക് പ്രായം ആവാതെ ,അതുമല്ലെങ്കില് സാമ്പത്തിക പിന്നോക്കാവസ്ഥയെ ചൂഷണം ചെയ്തു കൊണ്ട് ഒക്കെ നടക്കുന്ന വിവാഹങ്ങളും അതിലെ അനീതിയും കാരണമായിരുന്നു . വേശ്യാനെറ്റ് രണ്ടു ദിവസമായി പറഞ്ഞു കൊണ്ടിരിക്കുന്ന അറബി കല്യാണം അത്തരമൊരു സാഹചര്യത്തിലെ അല്ലായിരുന്നു എന്നാണു ഏഷ്യാനെറ്റ് വാര്‍ത്തക്ക് കാരണക്കാരായ ആ കുടുംബം ഇപ്പോള്‍ വ്യക്തമാക്കുന്നത് . മാത്രുമല്ല , അവര്‍ ചാനലിനെതിരെ കേസും കൊടുത്തിരിക്കുന്നു. വിഷയത്തിന്റെ മേരിറ്റിനും അപ്പുറത്ത് മുന്‍ധാര്‍ണകലാണ് ഇവരെയൊക്കെ നയിക്കുന്നത്.

ഇരുപത്തിനാലുകാരിയായ യുവതിയെ യാണ് മുപ്പതുകാരനായ യു എ ഇ പൌരന്‍ കല്യാണം കഴിച്ചത് . പൂര്‍ണ്ണമായും പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും സമ്മതത്തോടെ നടന്ന വിവാഹം . അതെങ്ങനെ തെറ്റാകും ? സദ്‌ഉദ്ദേശത്തോടെ ഒരു അറബി വന്നു മലയാളി പെണ്‍കുട്ടിയെ വീട്ടുകാരുടെയും യുവതിയുടെയും സമ്മതത്തോടെ കല്യാണം കഴിച്ചാലും നാട്ടുകാര്‍ക്ക് അതിലെന്തു കാര്യം ? ആ ബന്ധത്തില്‍ സംഭവിക്കുന്ന നന്മ തിന്മകള്‍ അവരെ മാത്രം ബാധിക്കുന്ന പ്രശ്നങ്ങള്‍ അല്ലെ ? അമേരിക്കകാരനും , യൂറോപ്യനും വന്നിട്ട് മലയാളി പെണ്‍കുട്ടികളെ കല്യാണം കഴിക്കുന്നില്ലേ ? നേരെ തിരിച്ചും ഉണ്ടാകുന്നില്ലേ ? അത് പോലെ ഒരു അറബി വന്നു കല്യാണം കഴിക്കുമ്പോള്‍ മാത്രം വെഷ്യനെട്ടിനു കുരു പൊട്ടുന്നത് എന്ത് കൊണ്ടാണ്
?

Wednesday, December 18, 2013

മതേതരത്വം മാണി സ്റ്റയില്‍

കെ .എം മാണി മൂന്നും കൂടിയ വളവില്‍ വണ്ടി വെച്ചിരിക്കുകയാണ് , ആരാണ് മോനെ എം പി യും ചിന്ന മന്ത്രിയും ആക്കുന്നത് വണ്ടി അങ്ങോട്ടേക്ക് വിടും . ചാവേറായി പി സി ജോര്‍ജിനെ ഇറക്കിയുള്ള കളി തുടങ്ങി കഴിഞ്ഞു . കോട്ടയത്ത് കോണ്‍ഗ്രസിന്റെ വോട്ടു കിട്ടുമോ എന്ന കാര്യത്തില്‍ മൂപ്പര്‍ക്ക് ഒരു ഉറപ്പും ഇല്ല . അപ്പൊ പിന്നെ 'പി സി തോമസ്‌' മോഡല്‍ വിജയം ഉറപ്പിക്കാനാണ് ജോര്‍ജു മോഡി ക്ക് വേണ്ടി ഓടാന്‍ പോകുന്നതും , മാണി അതിനെ ന്യയികരിച്ച് നടക്കുന്നതും . കാര്യങ്ങളൊക്കെ ആ വഴി ക്ക് തന്നെയാണ് നീങ്ങുന്നതെന്ന് ബി ജെ പി ജോസ് കെ മാണി ക്ക് എതിരെ സ്ഥാനര്തിയെ നിര്‍ത്തില്ല എന്ന തീരുമാനം പുറത്തു വന്നതോടെ കൂടുതല്‍ വ്യക്തമായി . മോഡി എങ്കില്‍ മോഡി , എന്‍ ഡി എ എങ്കില്‍ എന്‍ ഡി എ , മകന്‍ എം പി ആകണം. അതിനിടയില്‍ എന്ത് മതേതരത്വം ? എന്ത് ഫാസിസം ? .

മാനം വിറ്റും പണം ഉണ്ടാക്കാം , പണം പിന്നെ മാനം കൊണ്ട് വരും എന്ന ചൊല്ല് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചേരുക ഇവര്‍ക്ക് തന്നെ . ഗാന്ധിജി യുടെ നാട്ടില്‍ മോഡി ഗാന്ധി പ്രതിമ ഉണ്ടാക്കാതെ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ നിര്‍മ്മിക്കുന്നതിന് പിന്നിലെ രാഷ്ട്രീയം അറിയാത്തവര്‍ അല്ല ജോര്‍ജും മാണിയും . സംഘപരിവാര്‍ ഭീകരത് യുടെ ഇരകള്‍ ആക്കപ്പെട്ട ക്രിസ്ത്യന്‍ സമൂഹത്തെ അറിയാത്തതും കൊണ്ടല്ല . പക്ഷെ മകന് എം പി ആകണം !!!.

മോഡി ക്ക് കുഷ്ടം ഉണ്ടോ എന്നാണു പി സി ജോര്‍ജിന്റെ ചോദ്യം , മോഡി സ്വീകരിക്കുന്ന നയങ്ങള്‍ക്ക് കുഷ്ടം ഉണ്ടെന്നു ആര്‍ക്കാണ് അറിയാത്തത് ? മോഡി അഭിമാനം കൊള്ളുന്ന പ്രത്യഷാസ്ത്രത്തിന്റെ കുഷ്ടം കൊണ്ട് തന്നെയാണ് ഗ്രഹാം സ്റെയിന്‍ ചുട്ടെരിക്കപ്പെട്ടത് , ഒരിസ്സയിലും കര്‍ണാടകയിലും ക്രിസ്തീയ സമൂഹം പീഡനങ്ങള്‍ എട്ടു വാങ്ങേണ്ടി വന്നത് . ആ കുഷ്ഠ ത്തെ ജോര്‍ജും മാണിയും വിശുദ്ധ വല്ക്കരിക്കാന്‍ നടക്കുന്നെങ്കില്‍ പൂഞ്ഞാറി ലെയും കോട്ടയത്തെയും ജനങ്ങള്‍ പലതും പഠിപ്പിച്ചു തരിക തന്നെ ചെയ്യും .

എണ്ണത്തില്‍ മാപ്പിളമാര്‍ കൂടുതല്‍ ആയതു കൊണ്ട് പതിനാറു വര്ഷം ഉരച്ചിട്ടും ഐ എന്‍ ല്ലിന്റെയൊക്കെ മതേതരത്വം ഇപ്പോഴും തെളിഞ്ഞു വന്നിട്ടില്ലെങ്കിലും പി സി തോമസിന്റെ മതേതരത്വത്തില്‍ ആശങ്ക ഒട്ടുമില്ലാതിരുന്ന , മാണിയുടെ മതേതരത്വത്തിന് നൂറി ന്റെ തിളക്കം എന്ന് പറഞ്ഞു നടന്ന സി പി എം ഇപ്പോള്‍ എന്ത് പറയുന്നു ? ജോര്‍ജോ മാണിയോ മോഡി ക്ക് വേണ്ടി സംസാരിക്കുന്നത്തില്‍ എന്താണ് സി പി എം നിലപാട് ?


കെ എം മാണി പ്ലീനത്തില്‍ പോകുന്നതും , പി സി ജോര്‍ജു മോഡി ക്ക് വേണ്ടിയുള്ള പരിപാടിയില്‍ പങ്കെടുക്കുന്നതും ,പി സി തോമസിന്റെ പാര്‍ട്ടി പിളരുന്നതുമൊക്കെ യാദ്രിശ്ചികം എന്ന് തോന്നുന്നില്ല . കേരളത്തിലായാലും , കേന്ദ്രത്തിലായാലും അധികാരം ആരെ കയ്യില്‍ വന്നാലും അവിടെ യൊക്കെ തങ്ങളുടെ സങ്കുചിതവും അല്ലാത്തതുമായ താല്പരയ്ങ്ങള്‍ സംരക്ഷിക്കാന്‍ ആരെയെങ്കിലും പ്രതിഷ്ട്ടിക്കാനുള്ള 'സഭകളുടെ' മുന്നൊരുക്കം മാത്രമാണ് ഇതൊക്കെ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയാല്‍ അതില്‍ തെറ്റ് കാണാന്‍ സാധിക്കില്ല . കെ എം മാണിയെ ഉപ മുഖ്യ മന്ത്രി ആക്കാന്‍ വേണ്ടി 'ഐക്യപ്പെടുത്തിയ ' ഇപ്പോഴാത്തെ ഐക്യ കേരള കോണ്‍ഗ്രസം ,ഐക്യപ്പെടാത്ത കോണ്‍ഗ്രസ്സും ഒക്കെ ലോകസഭ , നിയമസഭ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും നാല് വഴികളിലാവുക തന്നെ ചെയ്യും . മോഡി വന്നാല്‍ അവിടെയും കോണ്‍ഗ്രസ്‌ വന്നാല്‍ അവിടെയും ഉണ്ടാകും . എവിടെ ആയാലും മകന് എം പി ആകണം !!!

വി ടി യുടെ എതിര്‍പ്പും ജയശങ്കറി ന്റെ കലിപ്പും

ഇന്നലെ തിരുവിതാംകൂര്‍ രാജകുടുംബത്തിലെമുതിര്‍ന്ന അംഗം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ അന്തരിച്ച തിനെ തുടര്‍ന്ന് തിരുവനനതപുരത്തു പൊതു അവധി നല്കിയതും അതിനെതിരെ വി ടി ബാലറാം എം എല്‍ എ യുടെ വിയോജിപ്പും പുതിയ ചര്‍ച്ചക്ക് തുടക്കമിട്ടിരിക്കുകയാണല്ലോ. ഈ വിഷയവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ ഭൂ ലോക പുച്ഛവുമായി നടക്കുന്ന അഡ്വക്കറ്റ് ജയശങ്കര്‍ അവധി കൊടുത്തത് ന്യായികരിക്കാന്‍ വേണ്ടി ചരിത്രത്തെ പലതു വളച്ചോടിച്ച്ചും പറഞ്ഞ കൂട്ടത്തില്‍ സീതി ഹാജി മരിച്ചപ്പോള്‍ അവധി കൊടുത്തില്ലേ , എന്നൊക്കെയാണ് പറഞ്ഞത് . സീതി ഹാജി എം എല്‍ എ യും സര്‍ക്കാര്‍ ചീഫ് വിപ്പുമായി പ്രവര്‍ത്തിച്ച വ്യക്തിയാണ് . അങ്ങനെ ഉള്ള പദവികള്‍ വഹിച്ച നിരവധി പേര്‍ മരണപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ അവധി നല്‍കിയിട്ടുണ്ട് . എന്നിട്ടും ജയശങ്കര്‍ സീതി ഹാജി യില്‍ മാത്രം ചെന്നെത്തിയത് എങ്ങനെയാണ് ? . ഈ അടുത്തു മാത്രമാണ് അങ്ങനെ അവധി കൊടുക്കുന്ന കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടായത് . രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയില്‍ ക്രിയാതമകമായി ഇടപെട്ട ഒരു വ്യക്തിയുടെ മരണത്തില്‍ അവധി കൊടുക്കുന്നതും ഇന്നേ വരെ വോട്ടു ചെയ്യാത്ത ഒരു വ്യക്തിയുടെ മരണത്തില്‍ അവധി കൊടുക്കുന്നതും എങ്ങനെയാണ് താരതമ്യം ചെയ്യാന്‍ സാധിക്കുക ? സീതി ഹാജി മരിച്ചാല്‍ അവധി നല്‍കാമെങ്കില്‍ അതിനേക്കാള്‍ വലിയ ആള് തന്നെയാണ് മരണപ്പെട്ടതെന്നും അത് കൊണ്ട് അവധി നല്‍കാമെന്നും ഒക്കെയാണ് മൂപ്പരുടെ വാദങ്ങള്‍ . ഇവിടെ സീതഹാജിയുടെ പാര്‍ട്ടിയോ , സമുദായമോ പോലും കക്ഷി അല്ലാത്ത ഒരു വിഷയത്തില്‍ ഇങ്ങനെ സംസാരിക്കാന്‍ ജയഷങ്കരിനെ പ്രേരിപ്പിക്കുന്ന വംശീയത എന്താണ് ? ഒരു വിഷയത്തെ എത്ര പെട്ടെന്നാണ് അദ്ദേഹം വര്‍ഗീയമായ മാനങ്ങളിലേക്ക് എത്തിച്ചത് ?. തിരുവഞ്ഞൂരിന്റെ കളര്‍ നായര്‍ കളര്‍ തന്നെയാണോ എന്നും ബാര്‍ബര്‍ ജോലി താണ ജോലിയാണെന്നും പറയാതെ പറയുന്ന ഉള്ളില്‍ കെട്ടിക്കിടക്കുന്ന ആശങ്കപെടുന്ന ജയശങ്കരില്‍ നിന്നും കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും ഇവനെയൊക്കെ പുരോഗമന വാദി യും നിക്ഷ്പക്ഷ മതിയുമായി ചാനല്‍ ചര്‍ച്ചകളില്‍ കാണേണ്ടി വരുന്നത് നമ്മുടെയൊക്കെ ദുര്യോഗം അല്ലാതെ പിന്നെന്തു !!

 
മാത്രുവമല്ല ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന കീഴാള ചരിത്രത്തെയും , ചാന്നാര്‍ ലഹള യെ വരെ എത്ര അസഹിഷ്ണുതയോട് കൂടിയാണ് അദ്ദേഹം സമീപിച്ചിരിക്കുന്നത് . തിരുവിതാംകൂര്‍ രാജ ഭരണത്തില്‍ നടന്ന തിന്മകളെ രാജവംശവുമായി ബന്ധപ്പെടുത്താതിരിക്കാന്‍ അദ്ദേഹം പെടാ പാട് പെടുകയും ചെയ്യുന്നു . രാജ കുടുംബം ചെയ്ത നന്മകളോ , തിന്മകളോ അല്ലായിരുന്നു യദാര്‍ത്ത വിഷയം . രാജ്യം ജനാധിപത്യ വല്ക്കരിക്കപ്പെട്ടിട്ടും ഇപ്പോഴും രാജ ഭക്തി നമ്മുടെ ഔദ്യോഗിക സംവിധാനത്തിലും പുറത്തും നില നില്‍ക്കുന്നതായിരുന്നു വിഷയം . അത് കൊണ്ടാണ് സര്‍ക്കാര്‍ അവധി യും , മഹാരാജാവും , രാജാവ് വിളികള്‍ ഉണ്ടാകുന്നതും ഇന്നലെ അന്തര്‍ച്ച്ച തിരുവിതാംകൂര്‍ 'രാജാവ് ' രാജ കുടുംബാംഗം എന്ന നിലയില്‍ മാത്രമാണ് അവധി നല്‍കപ്പെട്ടതും ,ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കപ്പെട്ടതും .അതാണ്‌ വിമര്ഷിക്കപ്പെട്ടതും . അന്തരിച്ച മാര്‍ത്താണ്ഡവര്‍മ എന്ന വ്യക്തിയുടെ ഗുണ -ഗണങ്ങള്‍ മാത്രം കൊണ്ടല്ല സര്‍ക്കാര്‍ ആദരവ് നല്‍കാന്‍ കാരണം എന്നത് സുവ്യക്തമാണ് , കാരണം അദ്ദേഹത്തോടെ തുല്യമായോ , കൂടുതലോ കലാ -സാംസ്കാരിക -സാമുഹിക രംഗങ്ങളില്‍ കഴിവ് തെളിയിച്ച വ്യക്തികള്‍ ഒരുപാടുണ്ട് . അവരുടെയൊക്കെ മരണത്തിനു അവധി കൊടുക്കാന്‍ തുടങ്ങിയാല്‍ വര്ഷം മുഴുവനും അവധി തന്നെ ആയിരിക്കും . അപ്പോള്‍ ഒരു ജനാധിപത്യ സര്‍ക്കാര്‍ രാജാവിനെക്കാള്‍ വലിയ രാജ ഭക്തി കാണിച്ചതാണ് ചര്‍ച്ച ചെയ്യപ്പെട്ടത് . മരണം വരെ വോട്ടു ചെയ്യുകയോ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളി ആവുകയോ ചെയ്യാത്ത ഒരു വ്യക്തിയുടെ മരണത്തിനു പഴയ രാജ ഭക്തി യുടെ പേരില്‍ ഒരു ജനാധിപത്യ സര്‍ക്കാര്‍ അവധി നല്‍കേണ്ടതുണ്ടോ എന്ന വി ടി യുടെ ചോദ്യം ഒരു ജനാധിപത്യ വാദി യെ സംബന്ധിച്ചു ന്യായം തന്നെയാണ് . വലിയ് പുരോഗമന വാദി നടിക്കുന്ന ജയഷങ്കരിനു അത് കേള്‍ക്കുമ്പോള്‍ പൊള്ളുന്നത് എന്ത് കൊണ്ടാണ് ? . എല്ലാവരിലും എല്ലാത്തിലും ജാതിയും മതവും രാഷ്ട്രീയവും നിറവും പരിഹാസ രൂപേനെ അവതരിപ്പിക്കുന്ന ജയശങ്കരില്‍ കുടി കൊള്ളുന്നതു യദാര്‍ത്തത്തില്‍ എന്താണ് ? ഞാനെന്ന ഭാവമോ ? ഭൂലോക പുച്ഛമോ ? ജാതി മത സന്കുചിതത്വങ്ങളോ ?

Sunday, December 8, 2013

'മതേതര രാഷ്ട്രീയത്തിന്റെ കേരള പരിസരം

മതത്തില്‍ നിന്നും പൂര്‍ണ്ണമായും മുക്തമായ ഒരു തത്വ ശാസ്ത്രം  എന്ന നിലയിലാണ് 'മതേതരത്വം'   ജനിച്ചതെങ്കിലും .  വിവിധ മതങ്ങള്‍ക്ക് ജന്മം നല്‍കുകയും വിവിധ മതങ്ങളെയും ദര്‍ശനങ്ങളെയും കൈ നീട്ടി സ്വീകരിക്കുകയും ചെയ്ത ആത്മീയത ആഴത്തില്‍ വേരൂന്നി നില്‍ക്കുന്ന  ഇന്ത്യയില്‍ മതത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടാണ്  'മതേതരത്വം'  നിര്‍വചിക്കപ്പെട്ടതും പ്രാവര്‍ത്തികമായതും. ഇന്നും മതങ്ങളെ മാറ്റി നിര്‍ത്തി രാജ്യത്തെ മതേതരത്വം ചര്‍ച്ച ചെയ്യുക അസാധ്യം .  മഹാത്മാ   ഗാന്ധിയും  , ഖായിദെമില്ലത്ത്‌ ഇസ്മായില്‍ സാഹിബും   രാജ്യം കണ്ട നല്ല മത വിശ്വാസികള്‍ ആയപ്പോള്‍ തന്നെ  നല്ല മതേതര വാദികളും ആയി . പാണക്കാട് സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ ആധുനിക  ഇന്ത്യക്ക് കേരളം നല്‍കിയ  മഹാനായ മതേതര വാദിയാണ് .

സോളമന്‍  ചക്രവര്‍ത്തിയുടെ കാലഘട്ടത്തിലോ  , അതിനു മുന്‍പോ തന്നെ ആ രാജ്യങ്ങളുമായും പിന്നീട് റോമും , അറബികളുമായും ഉള്ള കച്ചവട ബന്ധങ്ങള്‍  ആദ്യം മലനാട് എന്നും പിന്നീട് മലൈബാര്‍ എന്നും വിളിക്കപ്പെട്ട ഇന്നത്തെ കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക  അടിത്തറ പാകുന്നതില്‍ വലിയ പങ്കു വഹിച്ചു .    സഹിഷ്ണുതയും  പരസ്പര ബഹുമാനവും  ഈ  മണ്ണില്‍ അലിഞ്ഞു  ചേരാന്‍ വിവിധ സംസ്കാരങ്ങളെ തൊട്ടറിയാന്‍ ലഭിച്ച അവസരം  കാരണമായി .  മത സൗഹാര്‍ദ്ദത്തിനും , സഹ ജീവി സ്നേഹത്തിലും ഈ നാട്  ലോകത്തിനു  മുന്നില്‍ തന്നെ മാതൃകയാവുകയും ചെയ്തു .

മത  ബോധം  നഷ്ടപ്പെടുകയും മത ഭ്രാന്ത്‌ വര്‍ദ്ധിക്കുകയും  ചെയ്യുന്നു . മതേതരത്വത്തില്‍ പൊതിഞ്ഞ വര്‍ഗ്ഗീയതയും  വളര്‍ന്നു വരുന്നു . ഈ നാടിന്റെ മതേതര പാരമ്പര്യത്തിന് വലിയ കളങ്കമാണ് ഇത് ഉണ്ടാക്കി കൊണ്ടിരിക്കുന്നത് .  മതേതരത്വത്തില്‍ പൊതിഞ്ഞു വരുന്ന വര്‍ഗീയത പ്രത്യക്ഷത്തിലുള്ള വര്‍ഗീയതെയാക്കള്‍ അപകടകരമാണ് . ന്യൂന പക്ഷങ്ങള്‍ക്കിടയില്‍ 'മതേതരത്വം'  അടിച്ചേല്‍പ്പിക്കാനുള്ള നീക്കങ്ങളാണ് അടുത്തായി  കാണുന്നത് . അഞ്ചാം മന്ത്രി വിവാദം തൊട്ട്  നിലവിളക്കും , വിദ്യാഭ്യാസ മന്ത്രിയുടെ വീടിന്റെ നാമകരണവും , വിവാഹ പ്രായത്തിലെ ചര്‍ച്ചകളും , സൂക്ഷമമായി  നിരീക്ഷിച്ചാല്‍ അതാണ്‌ മനസ്സിലാക്കാന്‍ സാധിക്കുക.  സാമൂഹിക ഉത്തരവാദിത്വമുള്ള എല്ലാ സംഘടനകളും ഒറ്റക്കെട്ടായി പറയുന്ന മദ്യ വിപത്തിനെ സംബന്ധിച്ചു ഏതെങ്കിലും മുസ്ലിം നേതാവ് പറഞ്ഞാല്‍   മദ്യത്തിന് പോലും ജാതിയും , മതവും ഉണ്ടാക്കപ്പെടുന്ന അവസ്ഥ. സംഘ പരിവാറിന്റെ അജണ്ടകള്‍ക്ക്  കേരളീയന്തരീക്ഷം പാകപ്പെടുത്തി കൊടുക്കുന്ന പണിയാണ് അടുത്ത  നാളുകളായിട്ടു  ചില മാധ്യമങ്ങളു, അള്‍ട്രാ സെക്കുലര്‍ ആകാന്‍ വേണ്ടി  ചില നേതാക്കളും ശ്രമികുന്നത് .  മതേതരത്വത്തിന്റെ പേരില്‍  ഇല്ലാത്ത ഒരു ന്യൂനപക്ഷ ഭീതി ഉണ്ടാക്കാന്‍ ഇവിടെ മനപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നു . . കേരളത്തിലെ വിദ്യാഭ്യാസ , തൊഴില്‍ , സാമ്പത്തിക മേഖലകളിലെ എന്തെങ്കിലും വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിലാണോ ഇവിടെ ന്യൂനപക്ഷ -ഭൂരിപക്ഷ സന്തുലനത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇത് വരെ നടന്നത് ?. രണ്ടു സമുദായത്തിനീ ടയില്‍ സംശയങ്ങള്‍ ജനിപ്പിക്കാന്‍ മാത്രം ഉതകുന്ന കുറെ പുകമറ കള്‍ മാത്രം  .വ്യത്യസ്ത സംസ്കാരങ്ങളും , വീക്ഷണങ്ങളും ഉള്ള ജന വിഭാഗങ്ങള്‍ ഒരു സമൂഹത്തില്‍  ജീവിക്കുമ്പോള്‍ തെറ്റുകളും തെറ്റിധാരണകളും ഉണ്ടാവുക സ്വാഭാവികമാണ്. അതിനെയൊക്കെ  വ്യക്തിപരമോ ,സംഘടനാപരമോ ആയ താല്‍കാലിക നേട്ടങ്ങള്‍ക്ക് വേണ്ടി ചിലര്‍ പര്‍വ്വതീകരിച്ചു സമൂഹങ്ങള്‍ തമ്മില്‍ ഭിന്നിപ്പ് വര്‍ധിപ്പിക്കാനും  ഈ  മണ്ണിന്റെ അസ്തിത്വത്തില്‍ തന്നെ  വിഷം  കലര്‍ത്താനും ശ്രമിക്കുന്നു  .


മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ മഹാ കവി കുമാരനാശാന്‍ രചിച്ച ദുരവസ്ഥ എന്ന കാവ്യം മുസ്ലിംകള്‍ ഹിന്ദുക്കള്‍ക്കെതിരെ ചോര ചീന്തുന്നു എന്ന രീതിയിലായിരുന്നു എഴുതപ്പെട്ടത് . അത് അക്കാലത്തെ മുസ്ലിംകള്‍ക്കിടയില്‍ വളരെ വിഷമം ഉണ്ടാക്കുകയും ചെയ്തു . അന്ന് തിരുവനതപുരത്ത് മുസ്ലിം ഹോസ്റ്റലില്‍ താമസിക്കുകയായിരുന്നു വിദ്യാര്‍ത്ഥിയായ കെ .എം സീതി സാഹിബിന്റെ നേത്രത്വത്തില്‍ ഹോസ്റ്റലില്‍ വെച്ച്  മുസ്ലിം വിദ്യാര്‍ത്ഥി കളെയും മറ്റുള്ളവരെയും സംഘടിപ്പിച്ച് ഈ കാവ്യത്തെ കുറിച്ചൊരു ചര്‍ച്ച സംഘടിപ്പിക്കുകയും , അതില്‍ അതിഥികളായി കുമാരനാശാനെയും , വക്കം അബ്ദുല്‍ ഖാദര്‍ മൌലവി തുടങ്ങിയവരെയും പങ്കെടുപ്പിക്കുകയും ചെയ്തു . ഗഹനവും വിജ്ഞാന പ്രദവുമായ നീണ്ട ചര്‍ച്ചക്കൊടുവില്‍ കുമാരനശാനുണ്ടായ തെറ്റിധാരണകള്‍ തിരുത്തപ്പെടുകയും തെറ്റുകള്‍ ചൂണ്ടി കാണിച്ചതിന് അവിടെ ഉണ്ടായിരുന്നവരോട് അദ്ദേഹം നന്ദി പറയുകയും മാറ്റങ്ങളോടെ ദുരവസ്ഥ പുന പ്രകാശനം ചെയ്യാം എന്ന്  മുസ്ലിം  സുഹൃത്തുക്കള്‍ക്ക്  വാക്ക് നല്‍കുകയും  ചെയ്തു . പക്ഷെ ഈ വാക്ക് പാലിക്കുന്നതിന് മുന്‍പ് തന്നെ ആകസ്മികമായുണ്ടായ ബോട്ടപകടത്തില്‍ അദ്ദേഹം മരണപ്പെടുകയാണുണ്ടായത്  .
 


ഈ ചരിത്രം ഇന്നത്തെ  കേരളീയ സമൂഹത്തിനു വലിയ പാഠം  നല്‍കുന്നുണ്ട്  . വ്യത്യസ്ത സമൂഹങ്ങളെ മുന്‍ നിര്‍ത്തി ഉണ്ടാകപ്പെടുന്ന ചര്‍ച്ചകള്‍, അത്  വിഷയം  എന്ത് തന്നെയായാലും അതൊക്കെ പൊതു മധ്യത്തില്‍ വലിച്ചിഴച്ചിട്ടു  കുറ്റപ്പെടുത്തലും , പരിഹസിക്കലും  വെല്ലുവിളികളും നടത്തുന്നതിനേക്കാള്‍ മാന്യമായ ചര്‍ച്ചകളിലൂടെ അറിയുകയും അറിയിക്കുകയുമാണ് വേണ്ടത്‌ .  ശ്രീ നാരയണ ഗുരു പറഞ്ഞ പോലെ വാദിക്കാനും , ജയിക്കാനും അല്ല , അറിയാനും അറിയിക്കാനും ആകണം ചര്‍ച്ചകള്‍.  മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച ചര്‍ച്ചകള്‍ തന്നെ നോക്കൂ .  ലോകത്തെ ശൈശവ വിവാഹങ്ങളുടെ  നാല്പതു ശതമാനവും നടക്കുന്നത് ഇന്ത്യയിലാണെന്ന റിപ്പോര്‍ട്ട് ഈ അടുത്ത ദിവസം പുറത്തു വന്നപ്പോള്‍ അതിന്റെ പേരില്‍  നാല് വരി പ്രസ്താവനയോ , നാല് കോളം വാര്‍ത്തയോ നല്‍കാത്ത വരൊക്കെ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച ചര്‍ച്ചകളെ ഉത്സവ സീസണ്‍  പോലെ ആഘോഷിക്കുന്നു  .  വിഷയത്തിന്റെ  ഗൌരവമോ , മുസ്ലിം സമൂഹത്തിന്റെ നന്മയോ ഒന്നുമല്ല ഈ ചര്‍ച്ചകളെ നയിക്കുന്ന പലരുടെയും  പ്രശ്നം ,  മറിച്ച്  'മാപ്ലാരെ 'രണ്ടു തെറി വിളിക്കുകയും പരിഹസിക്കുകയും ചെയ്യുമ്പോള്‍  കിട്ടുന്ന പരമാനന്ദം  ഉപയോഗപ്പെടുത്തുക  എന്നത് മാത്രമാണ്  . ഇവരൊക്കെ മതേതര ലേബലില്‍  വരുമ്പോഴാണ് അതിന്റെ ഗൌരവം വര്‍ധിക്കുന്നത് .   


മത സംഘടനകള്‍ മറ്റു മത - ജാതി സമുദായങ്ങളെ കുറിച്ചും അഭിപ്രായം പറയുമ്പോള്‍ പാലിക്കേണ്ട മിതത്വം നഷ്ടപ്പെടുന്നതും അടുത്ത കാലത്തായി നമ്മള്‍ കണ്ടു . അവയൊക്കെ ഒരു നിമിഷത്തെ ബ്രെയ്കിംഗ് ന്യൂസുകള്‍ മാത്രമായി മറഞ്ഞു പോവുകയല്ല ചെയ്യുന്നത് . മറിച്ച്  വിവിധ സമൂഹങ്ങളില്‍ തെറ്റിധാരണകള്‍ സൃഷ്ടിക്കുന്നുണ്ട് .  തന്റെ സമൂഹം വളരാന്‍ ശ്രമിക്കുമ്പോള്‍ തന്നെ മറ്റു സമൂഹങ്ങളുടെ സ്വത്തത്തെ ബഹുമാനിക്കാനും സാധിക്കണം . മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ അമരത്തിരുന്നു സി എച്ചു പറഞ്ഞ വാക്കുകള്‍ ഇന്ന് എല്ലാ മത സംഘടനകള്‍ക്കും നേതാക്കള്‍ക്കും  വലിയ മാതൃകയാണ്  . " മുസ്ലിം സമുദായത്തിന്റെ അര്‍ഹമായ അവകാശങ്ങള്‍ ആര്‍ക്കും വിട്ടു കൊടുക്കുകയുമില്ല , മറ്റു സമുദായത്തിന്റെ അവകാശങ്ങളില്‍ കൈ കടത്താന്‍ വരികയുമില്ല".


 മത ത്തെ  ഭ്രാന്തായും , ഷോ ഓഫ് ആയി മാത്രം കാണുന്നവരുടെ  എണ്ണത്തില്‍ നാട്ടില്‍ വര്‍ദ്ധന ഉണ്ടാകുന്നു .  മതേതരത്വത്തിന്റെ നില നില്പിന് തന്നെ ഇത് അപകടം വരുത്തും . കാരണം ശരിയായ മത ബോധത്തിനു   മാത്രമേ വിയോജിപ്പില്‍ നിന്നും യോജിപ്പിനെ കണ്ടെത്താന്‍ പറ്റൂ  .  ഹലോ ട്യൂണി ലും  , അലങ്കാരങ്ങളിലും , ആത്മീയ ഗാനങ്ങളിലും മാത്രം മതം നിറഞ്ഞു നില്‍ക്കുന്നു.   മനുഷ്യ വിമോചനത്തിന്റെ മത മൂല്യങ്ങലെക്കാള്‍ മത ചിഹനങ്ങലാണ് ചര്‍ച്ച ചെയ്യപ്പെടുന്നത് .ഒരു വേള, എന്ത് തിന്മ ചെയ്താലും മതത്തിന്റെ യോ  ജാതിയുടെ യോ  പേരില്‍ അവര്‍ക്കൊക്കെ ചെറുതോ , വലുതോ ആയ  പിന്തുണ പോലും ലഭിക്കുന്നു . ആരാണ് വര്‍ഗ്ഗീയ  വാദി  എന്ന ചോദ്യത്തിന്  സ്വന്തം സമുദായത്തിലെ അന്യായങ്ങളെ  പിന്തുണക്കുന്നവനാണ് എന്ന പ്രവാചകര്‍ മുഹമ്മദ്‌ നബി (സ ) യുടെ മറുപടി എത്ര മഹത്വരം . പൊതുവേ  മതത്തിന്റെ  ആന്തരിക മൂല്യങ്ങളെ ഉള്‍ക്കൊള്ളാത്ത സമൂഹം വളരുന്നു .   ഇത് അപകടകരമായ പോക്കാണ് . സമൂഹങ്ങള്‍ തമ്മിലുള്ള  അകല്‍ച്ചക്കും  അത് മതേതര ചിന്താ ഗതിക്കും  ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടാക്കും . ഓരോ മതത്തിലെയും യദാര്‍ത്ഥ മത വിശ്വാസികല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു . 


കേരളത്തിലെ  മത സൌഹാര്‍ദന്തരീക്ഷം   തകര്‍ക്കാന്‍ ആദ്യ ശ്രമം ഉണ്ടാകുന്നത് പോര്‍ച്ചുഗീസ് അധിനിവേഷത്തോടെയാണ് .  വൈദേശികാധിപത്യം മാത്രമായിരുന്നില്ല , അന്നുണ്ടായിരുന്ന   ഹിന്ദു - മുസ്ലിം സൗഹൃദം കൂടി ഇല്ലാതാക്കാന്‍ ക്രൂരമായ പ്രവര്‍ത്തന ങ്ങള്‍ക്ക് അവര്‍ നേത്രത്വം നല്‍കി .  അതിനെ പ്രതിരോധിച്ചു കൊണ്ട് സാമൂതിരിയും കുഞ്ഞാലി മരക്കാരും   നടത്തിയ പോരാട്ടങ്ങള്‍ ചരിത്രത്തിന്റെ ഐതിഹാസിക ഏടുകളാണ് . അന്ന് പോര്‍ച്ചുഗ്ഗീസുകാര്‍ അവരുടെ സ്ത്രീകളെ ആഡംബരം  തുളുമ്പുന വസ്ത്രങ്ങളും സ്വര്‍ണാഭരണങ്ങളും  അണിയിച്ചു പട്ടണത്തിലൂടെ നടത്തുമായിരുന്നെത്രേ   ഭൗതികതയുടെ മോഹ വലയത്തിലേക്ക് പുരുഷന്മാരെയും സ്ത്രീകലെയും  ആകര്‍ഷിക്കാനുള്ള ഒരു സൈക്കോളജിക്കല്‍ നീക്കമായിരുന്നു അത്.  മോഹ വലയത്തില്‍ ജീവിക്കുന്ന സമൂഹത്തില്‍ മതത്തിനും  മൂല്യങ്ങള്‍ക്കും പ്രസക്തി കാണില്ലെന്ന് മാത്രമല്ല , എന്ത് ക്രൂരതയുടെ വിഷ വിത്തുകളും അവിടെ  ഉല്‍പാദിപ്പിക്കുകയും  ചെയ്യാം . ആഗോളവല്‍ക്കരണം ആധുനിക  കേരളത്തെ നയിച്ചതും  നയിക്കുന്നതും ഇത്തരം മോഹവലയങ്ങളുടെ ലോകത്തേക്കാണ്  . ഇത് മലയാളിയുടെ ആന്തരിക വിശുദ്ധിയെ ഇല്ലാതാക്കി കൊണ്ടിരിക്കുന്നു  . എത്ര തട്ടിപ്പിന് ഇരയായാലും പുതിയ തട്ടിപ്പുകാരുടെ വലയില്‍ വീണ്ടും പോയി മലയാളി തല വെച്ചു കൊടുക്കുന്നത് ഒന്ന് പത്താകാനും പത്തു നൂ റാ കാനും ഉള്ള മോഹത്തില്‍ നിന്നാണ്.  ബാഹ്യ മോടികള്‍ അവനെ നയിക്കുകയും ആന്തരിക വിശുദ്ധി ഇല്ലാതായി കൊണ്ടിരിക്കുകയും ചെയ്യുന്നു . അത് കൊണ്ടാണ് മത ചിഹന ങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും മത മൂല്യങ്ങള്‍  ചര്‍ച്ച ചെയ്യപ്പെടാതിരികുകയും ചെയ്യുന്നത് . ആത്മീയതയുടെ  സ്ഥാനത്ത് ആത്മീയ വ്യാപാരങ്ങള്‍ കയ്യടക്കുന്നത് . സ്വന്തം മതത്തെ തന്നെ യഥാവിധം ഉള്‍ക്കൊള്ളാന്‍ പറ്റാത്തവന് എങ്ങനെ മറ്റു മതങ്ങളെ മനസ്സിലാക്കാന്‍ പറ്റും ? ഒരു നല്ല മതേതര വാദി ആകാന്‍ പറ്റും ?

ഹിന്ദു സ്ത്രീ മുസ്ലിം സ്ത്രീയെ കെട്ടിപ്പിടിക്കുന്നതും മുസ്ലിം ചെറുപ്പക്കാര്‍ ഹിന്ദു ആഘോഷങ്ങളില്‍ ദാഹജലം നല്‍കുന്നതും ഇന്ന് വലിയ വാര്‍ത്തയാണ്  .  അസാധാരണമായ സംഭവങ്ങള്‍ ആയത് കൊണ്ടാണ് അവ വാര്‍ത്തകള്‍ ആകുന്നത് . നമ്മുടെ മത സൗഹാര്‍ദവും  മതേതരത്വ ബോധവും  എവിടെ എത്തി നില്‍ക്കുന്നു എന്ന ആശങ്കയാണ്  യഥാര്‍ത്തത്തില്‍ അത്തരം വാര്‍ത്തകള്‍ നല്‍കുന്നത് .  പഴയ കാലങ്ങളില്‍ നാട്ടിന്‍പുറങ്ങളില്‍ മമ്മദ്‌ കായും   നാരായണനെട്ടനും  , പാത്തുമ്മ ഇത്താതയും കല്യാണി ചേച്ചിയും   ഒരു കുടുംബം പോലെ ജീവിച്ചത് മത സൌഹാര്‍ദ്ദ വേദികള്‍  സംഘടിപ്പിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നില്ല . ജീവിത മൂല്യങ്ങള്‍ പുലര്‍ത്തിയുര്‍ന്ന ഒരു സമൂഹത്തിന്റെ കൊടുത്തും നേടിയുമുള്ള ദൈനം ദിന ജീവിതത്തിന്റെ ഭാഗമായിരുന്നു ആ ബന്ധങ്ങള്‍.  അത് കൊണ്ട് തന്നെ അവ വാര്‍ത്തകള്‍ ആയിട്ടുമില്ല . സമൂഹത്തിന്റെ വിശാലതയില്‍ നിന്നും  അവനവനിസത്തിന്റെ കുടുസ്സിലെക്‌ മലയാളി മാറാന്‍ തുടങ്ങിയതോടെ പൊതു ഇടങ്ങളും  , മൂല്യങ്ങളും  അവനു നഷ്ടപ്പെട്ടു.  വീടിനേക്കാള്‍ വലിയ  മതില്‍ കെട്ടി  ഞാനും എന്റെ കെട്ട്യോളും എന്ന ലോകത്തില്‍  ജീവിക്കുന്ന  അവനെ വീണ്ടും ആ പഴയ പൊതു ഇടങ്ങളിലേക്കും നയിക്കണം .  യദാര്‍ത്ഥ മത വിശ്വാസിയുകളും  മതേതരത്വം ഈ നാട്ടില്‍ പുലര്‍ന്നു കാണാന്‍ ശ്രമിക്കുന്നവരും അടിയന്തിരമായി ചെയ്യേണ്ടത്‌  അതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക എന്നതാണ് . അയലത്തെ ഹിന്ദുവിനെയും മുസ്ലിമിനെയും ക്രിസ്ത്യനെയും  അറിയേണ്ടത്‌ മീഡിയകളില്‍ വരുന്ന ഭീഭല്സമായ  തീവ്രവാദ വാര്‍ത്തകള്‍ നോക്കിയിടല്ല . പരസ്പര ജീവിതം അറിഞ്ഞു കൊണ്ടാകണം അത് .
അതിനു പ്രാദേശികമായി മതത്തിനു അതീതമായ കൂട്ടായ്മകള്‍  ഉണ്ടാകണം .  ഒരു ദിവസം  മാത്രം നീണ്ടു നില്‍ക്കുന്ന മത സൌഹാര്‍ദ്ദ  പ്രഭാഷണം മാത്രമാകരുത് അത്  , നിരന്തരമായ പ്രവര്‍ത്തനങ്ങളും മാതൃകകളുമാണ്  ഉണ്ടാകേണ്ടത്   . ഒരു  നാടിന്റെ കല്യാണമോ , മരണമോ , ആഘോഷമോ എന്തിലും  മുന്നില്‍ നില്‍ക്കുന്ന മതത്തിന് അതീതമായ ഒരു കൂട്ടം ആള്‍ക്കാര്‍. നാട്ടിലെ പാവപ്പെട്ടവന് കൈ താങ്ങായി നില്‍ക്കുന്ന ഒരു സംഘം . ആ സംഘത്തിന്റെ മാതൃക പ്രവര്‍ത്തനങ്ങളും ,  അതോടൊപ്പം വിവിധ മത ദര്‍ശനങ്ങളെ പരിചയപ്പെടുത്തുന്നതിനും  തെറ്റിധാരണകള്‍ നീക്കുന്നതിനും ഉതകുന്ന അറിയുകയും അറിയിക്കുകയും ചെയ്യുന്ന ചര്‍ച്ചാ വേദികലും ഉണ്ടാകണം  . അവയൊക്കെ ആഴ്ചയിലോ മാസത്തിലോ  സംഘ ടിപ്പിക്കുകയും, നാട്ടിലെ പരമാവധി ആള്‍ക്കാരെ അതില്‍  പങ്കെടുപ്പിക്കുകയും  ചെയ്യണം .ഇത്തരത്തിലുള്ള വിവിധ മാതൃകാ പ്രവര്‍ത്തങ്ങളിലൂടെ മാത്രമേ സമൂഹത്തിന്റെ മനസ്സ് മാറ്റിയെടുക്കാന്‍ സാധിക്കൂ  .  ആരാന്റെ ചിലവിലെ പുരോഗമനത്തിന് കാത്തു നില്‍ക്കാതെ  നമ്മുടെ ഉത്തരവാദിത്വം ശരിയായി നിറവേറ്റാന്‍ രാജ്യത്തെ സ്നേഹിക്കുന്ന ഓരോ മതേതര വിശ്വാസിയും രംഗത്ത് വരണം . നമുക്ക് തിരിച്ചു പിടിക്കാം നന്മയുടെ ആ മലയാള മനസ്സിനെ .