പേജുകള്‍‌

Wednesday, October 31, 2012

തങ്ങളേ നിങ്ങളാകണം താരം

കാലഘട്ടം ആവശ്യപ്പെടുന്ന മുദ്രാവാക്യം ഏറ്റെടുക്കുമ്പോഴാണ്   ഒരു നേതാവ്‌  പൂര്‍ണ്ണമാകുന്നത്  .  പാണക്കാട് സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ കേരളീയ സമൂഹം, വിശിഷ്യാ മുസ്ലിം സമുദായം  ഒരുപാട് ചര്‍ച്ച ചെയ്യുകയും  , എവിടെയും എത്താതിരിക്കുകയും ചെയ്യുന്ന സ്ത്രീധനമെന്ന വിപത്തിനെതിരെ രംഗത്തിറങ്ങാന്‍ യുവാക്കളോട്  ആഹ്വാനം ചെയ്യുകയും അതിനു പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് . സ്ത്രീധനവുമായി  ബന്ധപ്പെട്ടു തനിക്കുണ്ടായ വിവിധ അനുഭവങ്ങള്‍ പങ്കു വെച്ചു കൊണ്ട് , ഹൃദയത്തില്‍ തുളച്ചു കയറുന്ന  വാക്കുകളാല്‍  അദ്ദേഹം ഫേസ് ബൂകിലെ തന്റെ പേജിലൂടെ  ജനങ്ങളോട് , വിശിഷ്യാ യുവാക്കളോട്  ഈ വിപത്തിനെതിരെ രംഗത്തിറങ്ങാന്‍ ആവശ്യപ്പെടുകായും കൂടുതല്‍  പ്രായോഗികമായ പ്രവര്‍ത്തങ്ങള്‍ക്ക് പിന്തുണ ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു .



സര്‍വ്വ സമ്മതനായ പാണക്കാട് സയ്യിദു മുനവ്വറലി തങ്ങളെ പോലുള്ള നേതാക്കള്‍ ഇത്തരം അധര്‍മ്മങ്ങള്‍ ക്കെതിരെ അതി ശക്തമായി രംഗത്ത് വരുന്നത് സര്‍വ്വ സാധാരണക്കാര്‍ ഉള്‍പ്പെടെ  വലിയൊരു  ജന വിഭാഗത്തെ എളുപ്പത്തില്‍  സ്വാധിനിക്കാന്‍ പറ്റും  എന്ന് മാത്രമല്ല   മത -സാമൂഹിക  സംഘടനകള്‍  കാലങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്ന  ഒരു വിഷയത്തിന് കൂടുതല്‍ അടിസ്ഥാനവും  , ജനകീയതയും ഉണ്ടാകാന്‍ തങ്ങളുടെ ഈ മുന്നിട്ടിറങ്ങലിലൂടെ  പറ്റിയെന്നു വരാം .  

പാണക്കാട് പൂക്കോയ തങ്ങള്‍ എടുത്ത  ധീരമായ നിലപാടുകളിലൂടെയാണ്  മുസ്ലിം സ്ത്രീ വിദ്യഭ്യാസ രംഗം കൂടുതല്‍ വിശാലമാവുകയും , ഈ വിഷയത്തിലെ നവോത്ഥാന ചരിത്രം പുതിയ തലത്തിലേക്ക് എത്തിച്ചേര്‍ന്നതും . അത് പോലെ പാണക്കാട് കുടുംബത്തിലെ ഈ ഇളം                   തലമുക്കാരന്‍   സമുദായത്തിലെ സ്ത്രീധന വിപത്തിനെതിരെ  മുന്നോട്ടു  വരുന്നത് വളരെ പ്രതീക്ഷകളോടെയാണ് സമുദായ സ്നേഹികള്‍ കാണുന്നത് ,  മറ്റൊരു ചരിത്രം സൃഷ്ടിക്കാന്‍ മുദായത്തിലെ  ഉല്‍പതിഷ്ണുക്കളായ  ജനവിഭാഗം അദ്ദേഹത്തിന്‍റെ പിന്നാലെ ഉണ്ടാകും എന്നത് തീര്‍ച്ചയാണ് .


ജനിച്ചത് പെണ്‍കുട്ടിയാണെങ്കില്‍  കുഴിച്ചു മൂടപ്പെട്ട ഒരു സംസ്കാരത്തില്‍ നിന്ന് സ്ത്രീക്ക് വ്യക്തിത്വവും , പദവിയും നല്‍കുവാന്‍ മുഹമ്മദ്‌ നബി (സ ) കാണിച്ചു തന്ന വിവിധ നടപടികളിലെ ഒന്നായിരുന്നു പെണ്‍കുട്ടികളുടെ കല്യാണവുമായി ബന്ധപ്പെട്ടു ആണുങ്ങള്‍ നല്‍കേണ്ട മഹര്‍ സമ്പ്രദായം .  ആ  മഹര്‍  സംവിധാനം  രണ്ടാം രം   ആവുകയും സ്ത്രീധനം ഒന്നാം തരമാവുകയും ചെയ്യുന്ന വൈരുധ്യത്തില്‍ നിന്ന്  കേരളീയ മുസ്ലിം സമൂഹം  ഇന്നും കര കയറിയിട്ടില്ല എന്നത് അത്ഭുതകരമല്ലാതെ മറ്റെന്താണ് ?

എണ്ണ പണത്തിന്റെ സമൃദ്ധിയില്‍ വിരാചിക്കുന്ന ഗള്‍ഫ് നാടുകളിലെ മുസ്ലിം  തൊട്ടു ദാരിദ്ര്യത്തിന്റെ പരകോടിയില്‍ കഴിയുന്ന ആഫ്രിക്കയിലെ ഉള്‍നാടുകളിലെ മുസ്ലിം സമൂഹത്തില്‍ വരെ ഇന്നും മഹര്‍  സമ്പ്രദായം  മാത്രമാണ് നില കൊള്ളുന്നത് .  വലിയൊരു ഇസ്ലാമിക പാരമ്പര്യം അവകാശപ്പെടാനുള്ള നമ്മള്‍  മറ്റു സമുദായത്തില്‍ നിന്ന് കയറി കൂടിയ  സ്ത്രീധനം എന്ന  ഈ കണ്ണീര്‍ ധനത്തിനെതിരെ   അതി ശക്തമായി രംഗത്തിറങ്ങാന്‍ മടി കാണിക്കുന്നു .   സ്ത്രീധനത്തിന്റെ സാങ്കേതികത്തില്‍  തൂങ്ങിയുള്ള ചര്‍ച്ചകള്‍ക്ക്  മാത്രമാണ് ബഹു ഭൂരിപക്ഷത്തിനും താല്പര്യം . 

ഇതിന്റെ ഏറ്റവും വലിയ ഇരകള്‍ ഇടത്തരം -ദാരിദ്ര്യ വിഭാഗത്തില്‍ പെടുന്ന കുടുംബങ്ങളാണ് .  പെണ്‍കുട്ടികള്‍ ഒരു ഭാരമാകുന്ന തരത്തിലേക്ക് അവരുടെ കല്യാണ കാര്യങ്ങള്‍ വരുമ്പോള്‍ ആ         കു ടുംബങ്ങളെ  ചിന്തിപ്പിക്കുന്ന  തരത്തിലേക്ക് എത്തിക്കുന്നു .  കിടപ്പാടം വിറ്റും , കടം വാങ്ങിയും,ജീവിത കാലം മുഴുവന്‍  സമ്പാദിച്ചത്‌   നല്‍കിയും  നടത്തപ്പെടുന്ന കല്യാണങ്ങളുടെ   അണിയറയില്‍ ആരും കാണാതെ കരയുന്ന ഉപ്പമാരുടെയും , ഉമ്മമാരുടെയും കണ്ണീര്‍ സമുദായം ഉയര്‍ത്തിയ മണി മാളികകളെയും ,സമ്മേളന  മാമാങ്കങ്ങളെയും  നോക്കി പരിഹസിക്കുന്നില്ലേ ?  പണമില്ലാത്തതിന്റെ പേരില്‍ മാത്രം വിവാഹ മാര്‍കെറ്റില്‍ എടുക്കാ  ചരക്കുകള്‍ ആവാന്‍ വിധിക്കപ്പെട്ട ആയിരക്കണക്കിന്  പെണ്‍കുട്ടികളുടെ ദീന രോദനം സമുദായത്തിന്റെ കാതുകളെ അസ്വതമാക്കത്തതെന്താണ് 

സമുദായത്തിലെ പ്രമാണിമാരും,   വിദ്യാ    സമ്പന്നരുമായ യുവാക്കളുമാണ് ഈ വിപത്തിനെതിരെ ഏറ്റവും കൂടുതല്‍ രംഗത്തിങ്ങേണ്ടത് .  സമുദായത്തില്‍ നിന്ന് ഈ വിപത്ത് തുടച്ചു നീക്കാന്‍ പ്രായോഗികമായി അവര്‍ക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ സാധിക്കും .  നാട്ടിലെ ഒരു പ്രമാണി വളരെ ലളിതമായി കല്യാണം നടത്തുന്നത് ഒരു പാവപ്പെട്ടവന്‍ നടത്തുന്നതിനേക്കാള്‍  എത്രയോ മടങ്ങ്‌ ജനങ്ങളെ സ്വാധിനിക്കാന്‍ പറ്റും .   വിദ്യാ സമ്പന്നര്‍  , സാമ്പത്തികമായി പക്വത എത്തിയവര്‍ തുടങ്ങിയ യുവാക്കള്‍ക്കും വലിയൊരു പങ്കു വഹിക്കാന്‍ പറ്റും . 

ഒരു  ഭാഗത്ത് തങ്ങളുടെ മക്കളുടെ കല്യാങ്ങള്‍ ആഡംബര പൂര്‍ണ്ണമാക്കുകയും , മറു ഭാഗത്ത് പാവപ്പെട്ടവന്റെ മകളുടെ കല്യാണത്തിനു ആയിരം രൂപ സംഭാവന  കൊടുത്താല്‍ തന്റെ സാമുദായിക ബാധ്യത  പൂര്‍ത്തിയായി എന്നും വിചാരിക്കുന്ന  സമുദായത്തിലെ  പ്രമാണി  വര്‍ഗ വും   , സമുദായം  പോകുന്ന പോക്കിനനുസരിച്ച്ചു എല്ലാത്തിനോടും ഒരം ചേര്‍ന്ന് നില്‍ക്കുന്ന നേതാക്കന്മാരും ഈ സമുദായത്തെ പിറകോട്ടെക്കാണ്  നയിക്കുന്നത് .  ഈയിടെ ഒരു യത്തീംഖാനയുടെ   ഉയര്‍ന്ന സ്ഥാനത്ത്‌ ഉള്ള ഒരാള്‍  ആ യത്തീംഖാനയിലെ  ഒരു യുവതിയെ സ്ത്രീധനമോ , മറ്റോ ആവശ്യപ്പെടാതെ നല്ല ജോലിയുള്ള ഒരു യുവാവ്  വളരെ ലളിതമായ ചടങ്ങുകളോടെ കല്യാണം കഴിക്കാന്‍ തയ്യാറായത്‌ വളരെ അഭിമാനത്തോടെ സംസാരിക്കുന്നത് കേള്‍ക്കാന്‍ ഇടയായി .  പക്ഷെ ഈ യതീംഖാന നേതാവിന്റെ മകളുടെ കല്യാണം   സ്ത്രീധനം നല്‍കിയും വളരെ ആര്‍ഭാടത്തോടെ യാണ്  നടത്തിയതും  .  ഇത്തരം വൈരുധ്യങ്ങലാണ്  സമുദായത്തില്‍ പലപ്പോഴും നടന്നു കൊണ്ടിരിക്കുന്നത് . ആരാന്റെ ചിലവിലെ പുരോഗമനം ആണ് എല്ലാവരും ഉദ്ദേശിക്കുന്നത് .    ഇവിടെ പ്രസംഗങ്ങളും  , എഴുത്തുകളും , ചര്‍ച്ചകളും മാത്രം നടക്കുന്നു . മാതൃകകള്‍ മാത്രം ഉണ്ടാകുന്നില്ല .  


ബഹുമാനപ്പെട്ട മുനവ്വറലി തങ്ങളുടെ 'VOICE AGAINST DOWRY" പരിശ്രമങ്ങള്‍ക്ക് എല്ലാ വിധ ആശംസകളും , പ്രാര്‍ഥനകളും നേരുന്നു .



 മുനവ്വറലി തങ്ങളുടെ ലേഖനം കാണാം .
https://www.facebook.com/sayyidmunavvaralishihab?fref=ts



Monday, October 8, 2012

'ഞങ്ങള്‍' ഭരിക്കുന്ന കേരളം

വിവാദ കൃഷി ക്ക് പഞ്ഞമില്ലാത്ത കേരളത്തില്‍ യാതൊരു വിവാദത്തിലും പെടാതെ നല്ല പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയായിരുന്നു മന്ത്രി ഇബ്രാഹിം കുഞ്ഞു .  പക്ഷെ , വിവാദ കൃഷിക്ക് വിത്തും തേടി അലയുന്ന നാലാമിടക്കാര്‍ ഒരൊറ്റ ദിവസം , ഒരൊറ്റ പ്രസംഗം കൊണ്ട് അദ്ദേഹത്തെ വിവാദ പുരുഷനാക്കി മാറ്റി .  യു .ഡി .എഫ്   ഗവണ്മെന്റിലെ   പ്രധാന വകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു മന്ത്രി , ആ മുന്നണിയിലെ പ്രബല കക്ഷി യുടെ നേതാവ്‌ "ഞങ്ങളാണ് ഭരിക്കുന്നതെന്ന് "സ്വന്തം അണികളോട് പറഞ്ഞതാണ് വലിയ പുകിലാക്കി മാറ്റിയത്‌ .  'ഞങ്ങള്‍ ' എന്നാ വാക്കിന്റെ ഭാഷാര്‍ത്ഥവും  , ആന്തരികാര്‍ത്ഥവും , രാഷ്ട്രീയര്‍ത്ഥവും, മതാര്‍ത്ഥവുമൊക്കെ കീറി മുറിച്ചു മാധ്യമങ്ങള്‍ തങ്ങളുടെ ഒരു ദിവസം പൂര്‍ത്തിയാക്കി .  


ഇപ്പോഴത്തെ ഗവണ്മെന്റില്‍   മുസ്ലിം ലീഗിന്റെ  സ്വാധീനത്തെ  സംബന്ധിച്ച് ശത്രുക്കളും മിത്രങ്ങളും അടക്കം വിവാദങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യത്തില്‍; ജാതി -മത -വര്‍ഗ വ്യത്യാസം ഇല്ലാതെ , കൂടുതല്‍ എളിമയോടും , കടമയോടും കൂടി വിട്ടു വീഴ്ച ചെയ്യാനും , സേവനം ചെയ്യാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നോട്ടു വരണമെന്ന് വളരെ ലളിതമായ(ശരീര ഭാഷ പോലും വളരെ ലളിതമായിരുന്നു ) ഭാഷയില്‍ അണികളോട് പറഞ്ഞ ഒരു  പ്രസംഗമാനു  എഡിറ്റു ചെയ്തു നാലമിടക്കാര്‍ നാലാം കിട വാര്‍ത്ത സൃഷ്ട്ടിച്ച്ചത് .  സുകുമാരന്‍ നായര്‍ എന്നതിലെ  അവസാനത്തെ 'ര്‍' കളഞ്ഞാല്‍ എന്താകും , അത് പോലെ എഡിറ്റു ചെയ്തുണ്ടാക്കിയ ഒരു സാധനം .  ഒരു മാധ്യമവും പ്രസംഗത്തിന്റെ  പൂര്‍ണ്ണ  രൂപം സംപ്രേക്ഷണം ചെയ്യാന്‍ തയ്യാറായതുമില്ല  .

ഇന്ത്യ വിഷന്‍ കാരന്‍ വിഷം തുപ്പിയ പാടെ തന്നെ കേരളത്തിലെ സാമുദായിക സന്തുലനത്തിന്റെ താക്കോല്‍ അരയില്‍  വെച്ചു കിടന്നുറങ്ങുന്ന വെള്ളാപ്പള്ളി -സുകുമാരന്‍ നായര്‍ 'സഹോദരങ്ങള്‍' ആ വിഷം ഏറ്റെടുക്കാന്‍ തുടങ്ങി  .  യു .ഡി . എ ഫിന്റെ നട്ടെല്ലായി നിന്ന് കൊണ്ട്,  ചോരയും , നീരും നല്‍കി മുസ്ലിം ലീഗിന്റെ  പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം തന്നെയാണ് ഇന്നത്തെ യു .ഡി .എഫു ഗവണ്മെന്റ് .   ജനാധിപത്യ  പ്രക്രിയയില്‍ സജീവമായി ഇടപെട്ടു ജനങ്ങളോട് നേരിട്ട്  സംവദിച്ചു , തിരഞ്ഞെടുപ്പുകളില്‍ ബഹു ഭൂരിപക്ഷത്തില്‍ ജയിച്ചു  കയറിയിട്ടാണ് മുസ്ലിം ലീഗ് അതിന്റെ നിര്‍ണ്ണായക സ്വാധിനം  ഉണ്ടാക്കിയിട്ടുള്ളത്  .  അല്ലാതെ ഓടിളക്കി വന്നവരല്ല മുസ്ലിം ലീഗുകാര്‍ . ആ മുസ്ലിം ലീഗ് അല്ലാതെ ,   തിരഞ്ഞെടുപ്പിന്റെ തലേന്ന് വരെ സമ ദൂരവും , ശരി ദൂരവും പറയുകയും,  നില്‍ക്കുന്ന സ്ഥാനാര്‍ത്ഥിയുടെ അച്ഛന്റെയും , അമ്മയുടെയും വരെ ജാതി ഒന്നായാല്‍ മാത്രം   അഭിപ്രായം  ഉണ്ടാക്കുകയും  , ഫല പ്രഖ്യാപനം വരുമ്പോള്‍ ആര് വിജയിച്ചാലും അതിന്റെയൊക്കെ ഗര്‍ഭവും   പേറി നടക്കുകയും ചെയ്യുന്ന എട്ടു കാലി മംമൂഞ്ഞുമാരായ നിങ്ങളാണോ പിന്നെ കേരളം ഭരിക്കുന്നത് ? 


യു  .ഡി .എഫിന്റെ കെട്ടുറപ്പിനും , വിജയത്തിനും വേണ്ടി മുസ്ലിം ലീഗ് പ്രസ്ഥാനം എത്രത്തോളം സേവനവും , ത്യാഗങ്ങളും ചെയ്യുന്നുണ്ടെന്ന് നല്ലവരായ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കും , മുന്നണിയിലെ മറ്റു  കക്ഷികള്‍ക്കും നന്നായറിയാം .  അത് കൊണ്ട് തന്നെയാണ് കോണ്‍ഗ്രസ്‌ രാജ്യത്തെ തന്നെ അവരുടെ ഏറ്റവുംനല്ല വിശ്വസ്തരായ കൂട്ടാളിയായി ലീഗിനെ  കാണുന്നതും , ബഹുമാനിക്കുന്നതും . ഇതൊന്നും ഇപ്പോള്‍ ലീഗിന്റെ നെഞ്ഞത്ത് കയറാന്‍ നേര്‍ച്ച  നേര്‍ന്നിരിക്കുന്ന  ,   ലീഗിന്റെ  തോളിലേറി കോഴിക്കോട് നിന്ന് സി .എം .ഇബ്രാഹിനെ തറ പറ്റിച്ചു എം .പി ആവുകയും  , കൊടുവള്ളിയില്‍ മത്സരിക്കാന്‍  പോവുകയും ചെയ്ത  മുരളീധരനു ഓര്‍മ്മ കാണില്ല . ഒരു കൊല്ലത്തിനിടയില്‍ നാലഞ്ചു പാര്‍ട്ടികള്‍ കയറി ഇറങ്ങേണ്ടി വരികയും , ഒടുവില്‍ രണ്ടണ മെമ്പര്‍ഷിപ്പിന് വേണ്ടി കാലു പിടിക്കേണ്ടി വരികയും ചെയ്തപ്പോ ആ നല്ല കാലമൊക്കെ മറന്നു കാണും .  ലീഗിനെ നോവിപ്പിക്കാന്‍ വല്ലാതെ ശ്രമിക്കുന്ന സാക്ഷാല്‍ മുരളീധരന്‍ തന്നെ നാളെ യു .ഡി .എഫിന്റെ സ്ഥാനര്‍ത്തിയായി മലപ്പുറം മണ്ഡലത്തിലേക്ക് തന്നെ വന്നാലും ചോരയും ,നീരും നല്‍കി പ്രവര്‍ത്തിക്കാനും വിജയിപ്പിക്കാനും ലീഗിന്റെ അണികള്‍ തന്നെ മുന്‍പന്തിയില്‍ ഉണ്ടാകും .  കാരണം അത് ബാഫഖി തങ്ങളും , ഇന്ദിരാഗാന്ധിയും ഉണ്ടാക്കിയ  വിശ്വസ്തമായ്‌ ഒരു കരാറാണ് . 

സത്യത്തില്‍ സംഗപരിവാരിന്റെ  അജെണ്ടകള്‍ക്ക്  കേരളീയന്തരീക്ഷം പാകപ്പെടുത്തി കൊടുക്കുന്ന പണിയാണ് കുറെ നാളുകലായിട്ടു  സുകുമാരന്‍ നായരും , വെള്ളാപ്പള്ളിയും , ചില മാധ്യമ പ്രവര്‍ത്തകരും ചെയ്തു കൊണ്ടിരിക്കുന്നത് .  നിര്‍ഭാഗ്യവശാല്‍ സി .പി. എം പോലും ആ കെണിയില്‍ വീഴുന്നു .  ഇല്ലാത്ത ഒരു ന്യൂനപക്ഷ ഭീതി ഉണ്ടാക്കാനാണ് ഇവിടെ മനപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാകുന്നത് . കേരളത്തിലെ വിദ്യാഭ്യാസ , തൊഴില്‍ , സാമ്പത്തിക മേഖലകളിലെ  എന്തെങ്കിലും വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിലാണോ ഇവിടെ ന്യൂനപക്ഷ -ഭൂരിപക്ഷ സന്തുലനത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നത് ?.   രണ്ടു സമുദായത്തിന്ടയില്‍; സംശയങ്ങള്‍ ജനിപ്പിക്കാന്‍ മാത്രം ഉതകുന്ന  കുറെ പുകമറ കള്‍ മാത്രം .  നാട്ടിലെ സാമൂഹിക ഉത്തരവാദിത്വമുള്ള  എല്ലാ സംഗടനകളും  ഒറ്റക്കെട്ടായി പറയുന്ന മദ്യ വിപത്തിനെ സംബന്ധിച്ചു ലീഗ് പറയുമ്പോഴേക്കു  മദ്യത്തിന് പോലും  ജാതിയും , മതവും ഉണ്ടാക്കപ്പെടുന്ന ജാതീയ വേലകള്‍ !!.


മുസ്ലിം ലീഗിനെയും , അതിന്റെ   പ്രവര്‍ത്തനങ്ങളെയും , മന്ത്രിമാരെയും ജനാധിപത്യ പ്രക്രിയയില്‍ ആര്‍ക്കും മാന്യമായി വിമര്‍ശിക്കാനുള്ളഅവകാശം ഉണ്ട് .  എന്നാല്‍  അതാണോ നടക്കുന്നത് ?  മുസ്ലിംകള്‍ എന്തൊക്കെയോ അനര്‍ഹമായി കൊണ്ട് പോകുന്നു  എന്ന വികാരം ഹിന്ദു സഹോദരങ്ങളില്‍ ഉണ്ടാക്കാനുള്ള പ്രചാരണമാണ് മന പൂര്‍വം നടക്കുന്നത് .  ഒരു വ്യക്തമായ കണക്കിന്റെ അടിസ്ഥാനത്തിലുമല്ല ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നതെന്നതാണ് രസകരം .  അങ്ങനെ മുസ്ലിംകള്‍ക്ക് മാത്രമായി സര്‍ക്കാരില്‍ നിന്ന് കൊണ്ട് പോയി വെക്കാന്‍ പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാട്ടില്‍ ഒരു പെട്ടിയും ഇല്ല എന്ന് മാത്രമല്ല , അങ്ങനെ കൊണ്ട് നടക്കാന്‍ ആഗ്രഹിക്കുന്ന  കാലത്ത് ഈ പ്രസ്ഥാനത്തിന്റെ  പേര് മുസ്ലിം ലീഗ് എന്നുമായിരിക്കില്ല .  ഒരു ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ മുസ്ലിം ലീഗിന്റെ നിലപാട് സുവ്യക്തമാണ് .  മുസ്ലിം സമുദായത്തിന്റെ അര്‍ഹമായ അവകാശങ്ങള്‍ ആര്‍ക്കും വിട്ടു കൊടുക്കുകയുമില്ല , മറ്റു സമുദായത്തിന്റെ  അവകാശങ്ങളില്‍ കൈ കടത്താന്‍ വരികയുമില്ല . 


മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ നേത്രത്വത്തില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ മാത്രം സമാഹരിക്കുന്ന ഫണ്ട് ഉപയോഗിച്ചു മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും സ്വപനം പോലും കാണാന്‍ പറ്റാത്ത  തരത്തിലുള്ള കോടിക്കണക്കിനു രൂപയുടെ റിലീഫ്‌  പ്രവര്‍ത്തനങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്നുണ്ട് .  ഒരു ക്യാമറയും  , സ്കൂപ്പും  , ബ്രെയ്കിംഗ്  ന്യൂസും അങ്ങോട്ടേക്ക് തിരിയില്ല എന്ന് ഞങ്ങള്‍ക്കറിയാം .  അതിനു വേണ്ടിയുമല്ല അത്തരം  പ്രവര്‍ത്തങ്ങളും  . കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തു സമൂഹ വിവാഹം നടന്നത് . കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെ ജുകള്‍  കേന്ദ്രികരിച്ച്ചു സി .എച്ചു .സെന്റര്‍ നേത്രത്വത്തില്‍ നടക്കുന്ന രോഗികള്‍ക്കും , കുടുംബത്തിനും നല്‍കുന്ന  സോജന്യ മരുന്ന് , ഭക്ഷണ വിതരണം ,സൌജന്യ ഡയാലിസിസ് , ഹൃദയശസ്ത്രക്രിയകള്‍   , നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് കൂരയെകിയ   ' ബൈത് രഹമ'  പോലുള്ള ഭവന പദ്ദതികള്‍ ,തുടങ്ങി നടക്കുന്ന ജീവ കാരുണ്യ പ്രവര്‍ത്തങ്ങളിലെ ഉപഭോക്താക്കളുടെ ജാതി തിരിച്ചുള്ള കണക്കെടുത്തു ഒരു സ്കൂപ്പ്  വാര്‍ത്ത ഉണ്ടാക്കാന്‍ ലീഗിന്റെ ഒരു റാന്തല്‍ ഇറച്ചിക്ക് വേണ്ടി നെട്ടോട്ടം ഓടുന്ന ഏതെന്കിലും മാധ്യമ പ്രവര്‍ത്തകന്‍ തയ്യാറുണ്ടോ ? അപ്പോഴറിയാം  ജാതി -മത ചിന്തകള്‍ക്കതീതമായി  ലീഗ് ചെയ്യുന്ന സേവനങ്ങളുടെ കണക്കും , ലീഗ് പുലര്‍ത്തുന്ന സാമുദായിക സന്തുലനവും. .