പേജുകള്‍‌

Monday, October 24, 2011

കുഞ്ഞാലിക്കുട്ടി - ഇയാള്‍ക്കും കുടുംബം ഉണ്ട്.

എല്ലാത്തിനും  ഒരു പരിധി ഇല്ലേ ?, വിമര്‍ശിക്കാനും,അന്വേഷണം നടത്താനും മാധ്യമങ്ങള്‍ക്ക് ഉള്ള സ്വാതന്ത്ര്യം അംഗീകരിച്ചു തന്നെ പറയട്ടെ. ജനാധിപത്യത്തിന്റെ നാലാമിടം എന്ന സൌകര്യവും ,സ്വാതന്ത്ര്യവും ദുരുപയോഗം ചെയ്തു ചാനല്‍ മല്‍സരങ്ങളില്‍ മുന്നിലെത്താന്‍ ഒരു വ്യക്തിയെ നിരന്തരം വേട്ടയാടുന്നതിനു പിന്നിലെ അജണ്ട എന്താണ് ?...


ക്രൈം നന്ദകുമാറും , നളിനി ജമീലയും , ഇപ്പോള്‍ സന്തോഷ്‌ പണ്ടിട്ടും പയറ്റി വിജയിക്കുന്ന തന്ത്രം, എം .ടി യും , സുകുമാര്‍ അഴീക്കോടും എഡിറ്റര്‍ മാരായി നിന്നിട്ടും വിജയിക്കാതെ പോയ പത്ര മാസികകള്‍ ഉള്ള നാട്ടിലാണ് മലയാളിയുടെ ലോല വികാരങ്ങളെ തൊട്ടുണര്‍ത്തി ഇവന്മാരൊക്കെ വിജയിച്ചു പോയത്‌.  ഇതേ തന്ത്രം തന്നെയാണ് ചാനല്‍ കിട മത്സരത്തില്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി പഴകി പുളിച്ച ഐസ് ക്രീം വീണ്ടും, വീണ്ടും  രുചിക്കാന്‍ ഇന്ത്യ വിഷന്‍ എന്ന ചാനലിനെ നിരന്തരമായി  പ്രേരിപ്പിക്കുന്നതും. 



അടിയുടെ ,ഇടിയുടെ ,വെടി യുടെ മുന്നില് അടിയറവു പറയരുതെന്നു അനുയായികള്‍ക്ക്‌ ആവേശം പകരുന്ന യുവജന നേതാവ് അറിഞ്ഞോ ,അറിയാതെയോ ,തന്റെ അഭിമാനത്തിനു ക്ഷതം വന്നു എന്ന ചിന്തയില്‍  ഒരു നിമിഷം അടി പതറി തന്റെ കുടുംബ ബന്തങ്ങളുടെ   നില നില്പ് ഓര്‍ത്ത്‌  വാവിട്ടു കരയുന്നത് നമ്മളൊക്കെ കണ്ടതാണ്.


 കഴിഞ്ഞ പതിനാറു വര്‍ശം   ഒരേ ഒരു ആരോപണത്തിന്റെ  പേരില്‍, പലരും കുടുക്കാന്‍ പറ്റുമോ എന്ന് അന്വേഷിച്ചു  കോടതിയായായ കോടതിയി ലൊക്കെ കയറി ഇറങ്ങിയിട്ടും , സുപ്രീം കോടതി പോലും ഒരു തെളിവില്ല എന്ന് പറഞ്ഞിട്ടും കുഞ്ഞാലിക്കുട്ടി വേട്ടയാടപ്പെട്ടു കൊണ്ടേ ഇരിക്കുന്നു .

ആ വ്യക്തിക്കും ഭാര്യയും , മക്കളും , മരുമക്കളും കുടുംബമോക്കെ ഉണ്ട്, അവരൊന്നും മലക്കുകളും അല്ല, എല്ലാ വികാര വിചാരങ്ങളും  ഉള്ള മനുഷ്യര്‍...എത്ര വര്‍ഷമായി ആ കുടുംബം മാനസികമായി പീഡനം അനുഭവിക്കുന്നു.  ചാനലില്‍ വന്നു കരയുന്നില്ല എന്നത് കൊണ്ട് ആ കണ്ണീര്‍ കണ്ണീര്‍ ആവാതിരിക്കുന്നില്ല.  


മതം നിഷിദ്ദമാക്കിയത് കൊണ്ട് മാത്രമാണ് ആത്മഹത്യ ചെയ്യാതെ നില്കുന്നതെന്ന് പോലും ഒരു അവസരത്തില്‍  അവര്‍ക്ക് പറയേണ്ടി വന്നു. 


പൊതു പ്രവര്‍ത്തകര്‍ക്ക് മേല്‍ ആരോപണങ്ങളും, പ്രത്യാരോപണങ്ങളും സ്വാഭാവികമാണ്, അതൊക്കെ സഹിക്കാനുള്ള മനക്കരുത്ത് ആ വ്യക്തികള്‍ക്കും , കുടുംബങ്ങള്‍ക്കും ഉണ്ടാവുഗയും ചെയ്യും. 

പതിറ്റാണ്ടുകളായി കുഞ്ഞാലി കുട്ടി പൊതു രംഗത്ത് ഉണ്ട് , പറയാനുള്ളത്‌ ഒരേ  ഒരു ഐസ് ക്രീം ആരോപണം, സേതു റാം അയ്യരുടെ സിനിമ പോലെ അതിന്റെ തന്നെ ഒന്നാം ഭാഗം , രണ്ടാം ഭാഗം , മൂന്നാം ഭാഗം ഒക്കെ സൃഷ്ടിച്ചു   ഇങ്ങനെ കുറച്ചു ആളുകള്‍ കൂടി എല്ലാ കാലത്തും   എല്ലാ സീമകളും കടന്നു വേട്ടയാടാന്‍ തുടങ്ങിയാല്‍ , അത് ഒരു കുടുംബത്തെ ആത്മഹത്യയെ കുറിച്ച് ചിന്തിക്കാന്‍ പോലും എത്തിക്കുന്ന തരത്തിലേക്ക്‌ മാറിയിട്ടുണ്ടെങ്കില്‍ , ഈ വിഷയത്തില്‍ മാത്രമല്ല , പല വിഷയങ്ങളിലും സ്വയം വാദിയും, പോലീസും ,കോടതിയും, ജഡ്ജ് യും ആയി മാറുന്ന  മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ചും, വെട്ടയാടലിനെ കുറിച്ചും ഗൌരവകരമായ ചര്‍ച്ചകള്‍ നടക്കേണ്ടിയിരിക്കുന്നു.



ഐസ്ക്രീം കേസിന്റെ പേരില്‍ ഇപ്പോള്‍ ഈ ചാനലില്‍ നടക്കുന്ന ആഗോഷം ചാനല്‍ കിട മത്സരത്തില്‍ നാല് ബ്രെയ്കിംഗ് ന്യൂസ്‌ അധികം കിട്ടിയാല്‍  അത്ര രക്ഷപ്പെടും എന്ന ചിന്താഗതി മാത്രം അല്ലാതെ മറ്റെന്താണ് ?? 


സാമൂഹികമായ ഉത്തരവാദിത്വത്തില്‍ ഊന്നിയ മാധ്യമ പ്രവര്‍ത്തനം ആണെന്ന് വിശ്വസിക്കാന്‍ തരമില്ല.

 അങ്ങനെ എങ്കില്‍ ‍ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങള്‍ നിരവധി പേരുടെ മേല്‍ ഉണ്ടായിരിക്കുന്നു, പല അമ്പരപ്പിക്കുന്ന സംഭവങ്ങളും  കേരളീയ സമൂഹത്തില്‍ നടന്നിരിക്കുന്നു, കിളിയൂരും ,കവിയൂരും, പറവൂരും.

ഇപ്പോള്‍ പിതാവ്‌ മകളെയും , പത്തു വയസ്സുകാരന്‍ രണ്ടു വയസ്സുകാരിയെയും പീഡിപ്പിക്കുന്ന   അരാജകത്വത്തിലേക്ക് ഈ നാട് നീങ്ങുന്നു,
ഈ ചാനെലുകാരന്‍ ഒന്നും അതിനെ കുറിച്ചൊന്നും ഒരു റിപ്പോര്‍ട്ട്‌ ഉണ്ടാക്കുന്നതോ , ഒളി ക്യാമറ തിരിക്കുന്നതോ ആരും കണ്ടിട്ടില്ല. 

അടിസ്ഥാന പ്രശ്നങ്ങള്‍ക്കുമപ്പുരം ഇവരുടെയൊക്കെ മുന്‍ഗണന വേറെ എന്തൊക്കെയോ ആണ്.


വലിയ മെനക്കേട് ഇല്ലാതെ അപ സപര്‍പ്പക കഥകള്‍ മെനഞ്ഞു ചാനല്‍  പിടിച്ചു നിര്‍ത്തുക. 24മണിക്കൂര്‍ തികക്കാന്‍ ചാനലുകള്‍ ചെയ്യുന്ന രീതികളെ  കുറിച്ച് ഹൈ കോടതിക്ക് പോലും വിമര്‍ശിക്കേണ്ടി വന്നത് ഇവിടെ ഓര്‍ക്കുന്നു.   



അതൊക്കെ കൊണ്ടാണ് പൊതു സമൂഹത്തില്‍ യാതൊരു വിശ്വാസ്യതക്കും ഇടമില്ലാത്ത ക്രിമിനല്‍ പശ്ചാത്തലം ഉള്ള  രഹൂഫ്‌ മാര്‍ ‍ "ചീഫ്‌ റിപ്പോര്‍ട്ടര്‍ " ആകുന്നതും , ഗദ്ദാഫി
മരിച്ചപ്പോള്‍ പോലും ഒന്നാം വാര്‍ത്തയും ,ചര്‍ച്ചയും ഐസ് ക്രീം മാത്രം ആകുന്നതും .



പതിനാറു വര്ഷം  മുന്‍പ് തുടങ്ങിയതാണ് ഈ ആരോപണം.  അന്ന് തന്നെ പറ്റുന്നവര്‍ ‍ ഒക്കെ കുഞ്ഞാലിക്കുട്ടിയെ പ്രതി ചേര്‍ക്കാന്‍ ആവുന്നത് ശമിച്ചതാണ്.  ഇന്നും ഈ കേസിന്റെ പിന്നാലെ നടക്കുന്നവര്‍ തന്നെയാണ് അന്നും സുപ്രീം കോടതി വരെ പോയതും.  അന്ന് കുഞ്ഞാലിക്കുട്ടി പ്രതിപക്ഷത്തിരിക്കുന്ന ഒരു എം .എല്‍ .എ  മാത്രം , പാര്‍ട്ടിയില്‍ പോലും ഇന്ന് ഉള്ള പവര്‍ പോലും ഇല്ല.  എന്നിട്ടും കേസ് അട്ടിമറിച്ചു പോലും. അന്നത്തെ നായനാര്‍ സര്‍ക്കാരിനെ , സി പി എമ്മിനെ , നിയമ വ്യവസ്ഥയെ ,പോലീസിനെ , മാധ്യമങ്ങളെ ,എല്ലാത്തിനെയും ഉള്ളം കയ്യിലിട്ട് അമ്മാനമാടി പോലും  ഈ കുഞ്ഞാപ്പ !!! ഒരു അമാനുഷികന്‍ തന്നെ ഈ കുഞ്ഞാപ്പ !!!. ഇന്ത്യാ  വിഷന്‍ ഈ അമാനുഷികത്വം കുഞ്ഞാപ്പ ക്ക് നല്‍കാന്‍ വല്ലാതെ പാട് പെടുന്നുണ്ട്.


പതിനാറു  വര്ഷം മുന്‍പ് എല്ലാ കുതന്ദ്രങ്ങളും പയറ്റി നോക്കിയിട്ടും കുഞ്ഞാലിക്കുട്ടി ക്കെതിരെ കേസ് എടുക്കാന്‍ പോലും ഒരു സത്യവും ഇല്ല എന്ന് തെളിയിക്കപ്പെട്ടിട്ടും ഇതിന്റെ രണ്ടാം ഭാഗം 2005 ഇല്‌ റിലീസ് ചെയ്യപ്പെട്ടു. 


യു.ഡി.എഫു അധികാരത്തില്‍,   ഉമ്മന്‍ ചാണ്ടി - കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ട് വികസനത്തില്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി സ്മാര്‍ട്ട്‌ സിറ്റി യും , ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌ ഒക്കെ ആയി നടക്കുന്നു.


 കുഞ്ഞാലിക്കുട്ടിക്ക് മേല്‍      ആരുടേയും കണ്ണേറ് ഉണ്ടാകും വിധത്തില്‍ തിളങ്ങി നില്‍ക്കുന്ന കാലം.  പെട്ടെന്നതാ വരുന്നു രജീന എന്ന കഥാപാത്രം ഇന്ത്യ വിഷന്‍ ചാനലില്‍. ഏഷ്യാനെറ്റ്‌, ഒരു പത്ര മാധ്യമാത്തിലെക്കുമാണ് ഇവര്‍  ആദ്യം പോയതെങ്കിലും ഏറ്റെടുക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. 


ഇന്ത്യാ വിഷന്‍ ആണെങ്കില്‍ പിടിച്ചു നില്‍ക്കാന്‍ ഒരു  ബ്രെയ്കിംഗ്  ന്യൂസ്‌ ഉം തേടി അലയുന്ന കാലം. രജീന മണിക്കൂറുകള്‍ ഇടവിട്ട്‌ വാക്കുകള്‍ മാറി മാറി പറഞ്ഞുവെങ്കിലും പരമാവധി ഇന്ത്യ വിഷന്‍  സംഗതി സൂപ്പര്‍ ഹിറ്റാക്കി.

കുഞ്ഞാലിക്കുട്ടി ക്ക് മന്ത്രി സ്ഥാനവും, തിരഞ്ഞെടുപ്പില്‍ എം .എല്‍ .എ സ്ഥാനവും വരെ പോയി.



ഇരകള്‍ക്ക് വേണ്ടിയാണ് ഈ ചാനല്‍ ഇതൊക്കെ അന്ന് കാട്ടി കൂട്ടിയത്‌ എങ്കില്‍   ഐസ് ക്രീം കേസിലെ " ഇരയായ" ഈ രജീന ക്കും ,ഒക്കത്തിരുന്ന കുട്ടിക്കും   , "ഇരയാക്കപ്പെട്ട"തിനെക്കാള്‍ വലിയ പീഡനം അല്ലേ ഇങ്ങനെ നാട് നീളെ അവരെ കാട്ടി കൊടുത്ത് അതൊരു വാര്‍ത്താ ആഗോഷം ആക്കി ഈ ചാനല്‍ നല്‍കിയത്‌  ?

വേറെ വല്ല  മാധ്യമത്തിലോ, വേറെ വല്ല ഇത്തരം സംഭവങ്ങളിലോ, ഇരയാക്കപ്പെട്ടു എന്ന് പറയുന്നവര്‍ ഇത്ര മാത്രം ആഗോഷിക്കപ്പെട്ടിട്ടില്ല.  ഇതിനെ കുറിച്ചൊന്നും ആരും ചോദിക്കരുത് , ഇതും മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗം.  ചാനല്‍ റേറ്റ് ഇങ്ങില്‍ മുന്നിലെത്താന്‍ 'ഇരകളെ ' ആഗോഷിച്  തന്ത്രവും , കൌശലവും കാട്ടുന്ന വേട്ടയാടലിന്റെ പുതിയ മാധ്യമ പ്രവര്‍ത്തന രീതി. 


എല്ലാവരെയും കയ്യാമം വെച്ച് നടത്തിക്കും എന്ന് പറഞ്ഞു അച്യുതാന്ദന്‍ സഖാവ്   അധികാരത്തില്‍ വന്നു നാലര   വര്‍ഷക്കാലം ഭരിച്ചിട്ടും ഈ ഐസ് ക്രീം ആരും എവിടയും കേട്ടില്ല. ഒരു അട്ടിമറിയും , അന്വേഷണവും , ഒളി ക്യാമറയും ഇല്ല.


2011 തിരഞ്ഞെടുപ്പ് അടുക്കാറായ കാലത്ത്  ഇതിന്റെ മൂന്നാം ഭാഗം റിലീസ് ചെയ്യപ്പെട്ടു.  രജീന വന്ന പോലെ ഒരു രഹൂഫ്‌ കടന്നു വരുന്നു.

അധികാര കസേര നില നിര്‍ത്താന്‍ രഹൂഫിനെയും അച്ചുതാനന്ദന്‍ കൂട്ട് പിടിക്കുന്നു, രഹൂഫ്‌ അച്യുതാന്ദന്റെ സൃഷ്ടി ആണെന്നുള്ള ആരോപണങ്ങളും കടന്നു വന്നു.  ഇത് സാദൂകരിക്കും വിധത്തില്‍ സി പി എമ്മിലെ ഔദ്യോഗിക വിഭാഗത്തിനെതിരെ പറയാന്‍ അച്യുതാന്ദന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു എന്ന് രഹൂഫ്‌ തന്നെ പിന്നെ തുറന്നു  പറയുന്നതും നമ്മള്‍ കേട്ടു. 


പുതിയ വെളിപാടുകള്‍ അന്വേഷിക്കാന്‍ ദിവസങ്ങള്‍ക്കുള്ളില്‍  അന്വേഷണ സംഘം നിയമിക്കപ്പെടുന്നു, വോട്ടെടുപ്പിന് മുന്‍പ്‌ കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യാനുള്ള വഴികള്‍ തേടുന്നു, ...വീണ്ടും ഇന്ത്യവിഷിനില്‍ ആഗോഷത്തിന്റെ നാളുകള്‍....  സംഗതി മെഗാ ഹിറ്റ് ആണ് ഈ കൂട്ടുകെട്ട് പ്രതീക്ഷിച്ചത്‌.  പക്ഷെ ചീറ്റിപ്പോയി.  തിരഞ്ഞെടുപ്പില്‍ കുഞ്ഞാലി കുട്ടിക്കോ , ലീഗിനോ ഒന്നും സംഭവിച്ചില്ല.  എല്ലാ കാലത്തും ജനങ്ങളെ പറ്റിക്കാന്‍ ആവില്ലല്ലോ ....പരാജയപ്പെടുത്തിയവര്‍ തന്നെ വലിയ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ചു .



ആ നിരാശ തന്നെയാണ് ഈ ഐസ് ക്രീം "ആഗോഷം " തുടരാന്‍ ഈ കൂട്ടുകെട്ടിനെ പ്രേരിപ്പിക്കുന്നതും.  ഇപ്പോള്‍ ഈ ചാനല്‍ തന്നെ പറയുന്നത് , ഇപ്പോള്‍ അവര്‍ ചര്‍ച്ച ചെയ്യുന്നത് പഴയ ഐസ് ക്രീം പീഡന കേസ് അല്ല , പിന്നെ അത് അട്ടിമറിക്കപ്പെട്ടത് സംബന്ധിച്ച് ആണെന്ന്.

അപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് രജീന യെ കാണിച്ചു പീഡന കേസ് നിങ്ങള്‍ ആഗോഷിച് വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നപ്പോള്‍ കുഞ്ഞാലിക്കുട്ടിക്കും ,കുടുംബത്തിനും ഉണ്ടായ മാനസിക വിഷമങ്ങള്‍ക്ക് എന്ത് പരിഹാരം ആണ് നിങ്ങള്‍ക് നല്‍കാനുള്ളത് ??


" ഈ  ഐസ് ക്രീം അട്ടിമറി" ആഗോഷവും വേറെ വല്ല വേട്ടയാടലും കിട്ടിയാല്‍ നിങ്ങള്ക്ക്  ഉപേക്ഷിക്കേണ്ടി വരും...അപ്പോഴേക്കും പല വ്യക്തികളും ,കുടുംബങ്ങളും കണ്ണീരുമായി ജീവിക്കുന്നുണ്ടാഗും.  ചാനലില്‍ വന്നു കരയാന്‍ പറ്റാത്തത് കൊണ്ട് അതൊന്നും കണ്ണീര്‍ ആവാതിരിക്കുന്നില്ല.


അച്യുതാന്ദന്‍ നിയമിച്ചവര്‍ തന്നെയാണ് ഇപ്പോഴും ഐസ് ക്രീം കേസ് അട്ടിമരിക്കപ്പെട്ടോ എന്ന് അന്വേഷിക്കുന്നത്.  അന്വേഷണം നേരായ രീതിയില്‍ അല്ല എന്ന് പ്രതിപക്ഷം പോലും പറയുന്നില്ല.  ഹൈ കോടതി യുടെ മേല്‍ നോട്ടത്തില്‍ തന്നെയാണ് അന്വേഷണം നടക്കുന്നത് , ഗവണ്മെന്റ് അതിനെയൊന്നും എതിര്‍ക്കുക പോലും ചെയ്തിട്ടില്ല.  അന്വേഷണ സംഘം തല നാരിഴ കീറി അന്വേഷിക്കുന്നുണ്ടെന്നു പലരെയും ചോദ്യം ചെയ്യുന്നതില്‍ നിന്ന് തന്നെ മനസ്സിലാക്കാം. 

 രഹൂഫ്‌ പല ആരോപണങ്ങള്‍ പറഞ്ഞിട്ടുണ്ട് , പക്ഷെ റജീനയുടെ മറ്റൊരു പതിപ്പ് മാത്രം ആണ് ഈ രഹൂഫ്‌ , വാക്കുകള്‍ മാറ്റി പറയുന്നതില്‍ ഒരു മടിയും ഇല്ല  , പണം തന്നാല്‍ എല്ലാം പിന്‍വലിക്കാം എന്ന് വേറൊരു ഒളി ക്യാമറ അന്വേഷണത്തില്‍ പറയുന്നതും നമ്മള്‍ കണ്ടതാണ്.

 എല്ലാം അന്വേഷണ സംഘം പരിശോധിക്കുമല്ലോ.....അത് വരെ കാത്തിരിക്കാന്‍ പോലും ക്ഷമ ഇല്ലാതെ തങ്ങളുടെ അജണ്ട വിജയിക്കാന്‍  സ്വയം കുറ്റവാളിയെ പ്രഖ്യാപിച്ചിട്ടു അന്വേഷണവും , കോടതിയും , വിധി കര്‍ത്താവും എല്ലാം നമ്മള്‍ ആണെന്ന് പ്രഖ്യാപിക്കുന്ന ഈ മാധ്യമ രീതി എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്.  പിന്നെ എന്തിനാ ഈ നാട്ടില്‍ പോലീസും , അന്വേഷണവും , കോടതിയുമൊക്കെ ????


Monday, October 17, 2011

കുരുത്തക്കേട് ....

കുട്ടിക്കാലത്ത്‌ വെള്ളി ,ഞായര്‍ ദിവസങ്ങളിലെ മഗ്രിബ് ബാങ്ക് കൊടുക്കുമ്പോള്‍ വല്ലാത്തൊരു വിഷമം ആണ് മനസ്സില്‍...,പിറ്റേന്നു മദ്രസ്സ മാത്രമല്ല , സ്കൂളിലും പോകണം .  പഠിക്കാന്‍ മടിയുണ്ടായിരുന്നോ ???? ,

രാവിലെ മുതല്‍ വൈകിട്ട് വരെ എവിടെയെങ്കിലും കുത്തിയിരിക്കുക ......അസാധ്യം ആയിരുന്നു അന്നും ഇന്നും. ' വിയര്‍പ്പിന്റെ  അസുഖം ' ആയിരിക്കാം. 

എന്നിലെ മടിയനും ,കൂട്ടുകാരിലെ   കുഴി മടിയനുമൊക്കെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു ആ നിമിഷങ്ങളില്‍ മനസ്സില്‍ വല്ലാത്ത ആദി ഉണ്ടാക്കും ഞങ്ങളില്‍ .  .....ആലിസ് ടീച്ചറും ,പുരുഷോത്തമന്‍ മാഷും,ഗീത ടീച്ചറും അവരുടെ കേട്ടു എഴുത്തും ,കോപ്പി എഴുത്തും  വില്ലനായ ഇമ്പോസിശ്ശ്ഹനും ,പരീക്ഷയും, അടിയും ,നുള്ളും, ആകെ അസ്വസ്ഥമായ ലോകം....

വെള്ളിയാഴ്ചയുടെ അവധി മുഴുവനായും കിട്ടുകയുമില്ല , മദ്രസ്സ ഇല്ലാത്തത്‌ കൊണ്ട് ഉറങ്ങി എഴുന്നെല്കുമ്പോള്‍ തന്നെ വൈകും , പിന്നെ ജുമാ കഴിഞ്ഞാലേ കളിക്കാന്‍ പോകുന്നതൊക്കെ നടക്കു....
എന്തെല്ലാം കളികള്‍ ......!

മഞ്ചാടി മരം ചാഞ്ഞു കിടക്കുന്ന ആ പുഴക്കരികില്‍ പോയി ഇരിക്കും ..ചൂണ്ടയിട്ടു മീന്‍ പിടിക്കാനിരിക്കുന്ന വലിയ ആള്‍കാര്‍ , പൂഴി കൊണ്ട് കടന്നു പോകുന്ന തോണികള്‍ , ഇടയ്ക്കിടയ്ക്ക് വരുന്ന യാത്ര ബോട്ടുകള്‍ , അലെക്ക എടുക്കാന്‍ മുങ്ങി താഴുന്ന സ്ത്രീകള്‍ ....അതായിരിക്കണം ഒരു പക്ഷെ ഒരുപാട് നേരം ചൂണ്ടയിട്ടു ഇരുന്നിട്ടും ഒന്നും കിട്ടാതിരുന്നാലും ചിരിച്ചു കൊണ്ട് മാത്രം പോകുന്ന കുറേ ആള്‍കാരെ അങ്ങോട്ട്‌  ആകര്‍ഷിച്ച കാഴ്ച എന്ന്  വലുതായപ്പോഴാണ് മനസ്സിലായത്‌.


അചോട്ടു കളി തന്നെയാണ് പ്രധാനം.  രണ്ടു ടീം ആയി കളിക്കും ,  ഒളിക്കുന്ന ടീം ,അവിടത്തെ തെങ്ങിന്‍ തോപ്പുകല്കിടയിലും ,കുറ്റിക്കാടുകളിലും,അടുത്തുള്ള വീടുകളിലൊക്കെ  ഒളിച്ചു നിന്ന്............ഒളിച്ചവരെ പരുതി നട്ടം തിരിയുന്ന  എണ്ണുന്ന ടീം ... .ഒരുപാട് നേരം പരുതിയിട്ടും കിട്ടാതാവുമ്പോ "കോയി " വിളിച്ചു എണ്ണുന്ന ടീം തോല്കേണ്ടി വരിക , പിന്നെ വീണ്ടും ഒളിക്കുക .....


പിന്നെ വലിയ തോട്ടില്‍ ' അല്ലിക്ക ' പറിക്കാന്‍ പോവുക ....ചെളിയില്‍ കിടക്കുന്ന പൂത്താളിയുടെ അടിയില്‍ നിന്നും അല്ലിക്ക പറിച്ചെടുത്ത്‌ ,അതിനുള്ളിലെ രസം കഴിക്കുക ....ചുവന്നതിനാണ് രസം കൂടുതല്‍...അന്തിക്ക കുഴി ചെടുക്കുക....പള്ളി കുളത്തില്‍  മുക്രിക്ക കാണാതെ  കുളിക്കാന്‍ ശ്രമിക്കുക , അതിനടുത്തുള്ള  ബദാം മരത്തില്‍ നിന്ന് ബദാം വീഴുന്നതും കാത്തു നില്‍ക്കുക ....പന്തല് കെട്ടി കലാ പരിപാടികള്‍ നടത്തുക .....ബാല്യമേ ....ഇനിയുള്ള എന്റെ യൌവ്വനം ഞാന്‍ പകരം തരാം...ഒരിക്കല്‍ കൂടി ആ കാലത്തിലെ ചില നിമിഷങ്ങള്‍ പകരം തരാന്‍ നിനക്ക് പറ്റുമോ ?????


ഈ ഒന്നര ദിവസത്തെ ലീവ്‌ ഒന്നിനും തികഞ്ഞിരുന്നില്ല, അതില്‍ തന്നെ ഞായര്‍ ചിലപ്പോ മദ്രസ്സയില്‍ സ്പെഷ്യല്‍ ക്ലാസ്സും...


എന്റെ റബ്ബേ ....രണ്ടു ദിവസം ക്ലാസ്സും , ബാക്കി ദിവസം ലീവും ഉള്ള വല്ല സ്കൂളും ഉണ്ടാഗുമോ ഈ ഭൂ ലോകത്ത് !!!!!


ആ വെള്ളിയാഴ്ച  മഗ്രിബ് കൊടുക്കുമ്പോള്‍ ഞങ്ങള്‍ സ്കൂളിന്റെ അടുത്തു വിശാലമായ ഗ്രൗണ്ടില്‍ വലിയ ആള്‍കാര്‍ ഫുട്ബോള്‍ കളിക്കുന്നത് നോക്കിയിരിക്കുകയായിരുന്നു....
നാളെ പുരുഷോത്തമന്‍ മാഷിന്റെ അടിയോ , ഗീത ടീച്ചര്‍ മീശ വരച്ചു തരുന്നതോ,വല്ലതും ചിന്തിക്കാന്‍ ഉണ്ടോ ഈ വലിയ ആള്കാര്‍ക്ക് !!!....വേഗം, വലുതായാല്‍ മതിയായിരുന്നു....!!1

മഗ്രിബ് കൊടുക്കാന്‍ തുടങ്ങി   ....എല്ലാവരുടെയും ഹൃദയത്തില്‍ ആദി തുടങ്ങി , അതിനിടയിലാണ് പന്ത് സ്കൂള്‍ മതിലിനകത്തെയ്ക് പോയത്‌.


"ഏയ് മക്കളേ ...ആ പന്ത് എടുത്തു കൊണ്ട് വാ "


കേട്ട ഉടനെ ഞങ്ങള്‍ നാല് പേരും സ്കൂള്‍ മതില്‍ ചാടി പന്ത് എടുത്തു ,എറിഞ്ഞു  കൊടുത്തു.  പക്ഷെ മതില്‍ ചാടിയില്ല , ചാടാന്‍ ഹക്കിം വിട്ടില്ല.


നാളെ സ്കൂള്‍ ഇല്ലാതിരിക്കണോ ???? ഹക്കിമിന്റെ മനം കുളിര്‍ക്കുന്ന ചോദ്യം

ഞങ്ങള്കിടയിലെ ഭുജിയാണ് അവന്‍ ,...പുതിയ ,പുതിയ കാര്യങ്ങള്‍ അവന്‍ ആദികാരികമായി പറയും, പല പരീക്ഷണങ്ങളും,കണ്ടെത്തലുകളും, നടത്തും.

പകല്‍ അവന്‍ രാത്രി ആണെന്ന് പറഞ്ഞാലും നമ്മള്‍ വിശ്വസിച്ചു പോകും , അത്രയ്ക്ക് പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവ് ഉണ്ട് അവനു.
പല പരീക്ഷണങ്ങളും വിജയിക്കാറില്ല.

കഴിഞ്ഞ മാസം പുരുഷോത്തമന്‍ മാഷിന്റെ കണക്ക്‌ പരീക്ഷ നടക്കാതിരിക്കാന്‍ അവന്‍ നടത്തിയ പരീക്ഷണം വിജയം കണ്ടില്ല ,രണ്ടു ചെറിയ കല്ലെടുത്ത് , കല്ലെന്നു പറയുമ്പോള്‍ ഒരേ അളവില്‍ ഉള്ളത് കംമിഷ്കാടില്‍ ( കമ്മ്യൂണിസ്റ്റ്‌ പച്ച ) ചുറ്റി പള്ളിയിലെ ഭണ്ടാരത്തിന് മുകളില്‍ വെച്ചാല്‍ പരീക്ഷ വെച്ച കാര്യം മാഷിനു മറക്കുമെത്രേ !!!, അതും പത്തു  പേര്‍ വെക്കണം....പത്തു പേര്‍ വെച്ചു ,


പുരുഷോത്തമന്‍ മാഷിനു ഒന്നും സംഭവിച്ചില്ല , പരീക്ഷ മുറ പോലെ നടന്നു. 


ഒരു രൂപ എടുത്തു ആയിരം വട്ടം നെറ്റിക്ക് ഉറച്ചാല്‍ അല്ലാഹുവിനെ കാണല്‍ ....അവന്റെ മാസ്റ്റര്‍ പീസ് !!!


തസ്ലിം ആയിരുന്നു ഈ പരീക്ഷണത്തിന്റെ ആദ്യത്തെ ഇര , അവന്റെ നെറ്റി ഒക്കെ പൊട്ടി ചോര വന്നു, അവിടെ തഴംബിക്കുകയോക്കെ ചെയ്തു .... പരീക്ഷണം പരാജയം ആയെങ്കിലും , തഴംബിച്ച  നെറ്റി യുമായി തസ്ലിം ആ പരീക്ഷണത്തിന്റെ നാട്ടുകാര്‍ക്ക്‌  മുന്നില്‍ പ്രചരണം   ആയി. 


സ്കൂള്‍ ബെല്ല് കാണിച്ചു അവന്‍ ചോദിച്ചു  " ബെല്ല് ഇല്ലെങ്കില്‍ സ്കൂള്‍ ഉണ്ടാഗുമോ ???


ഉണ്ടാഗുമോ ???? എങ്ങനെ ഉണ്ടാഗും ?. ബെല്ല് ഇല്ലെങ്കില്‍ എങ്ങനെ ഓരോ പിരീഡ് കഴിഞ്ഞെന്നു മനസ്സിലാകും ?, മാഷന്മാര്‍ എങ്ങനെ ക്ലാസ്സില്‍ പോകും ,ക്ലാസ്സില്‍ കയറാനും , ഇന്റര്‍വെല്‍ ആയ സമയം ഒന്നുമറിയാതെ എല്ലാരും കുഴഞ്ഞു മറിയും .


ഒരു കണക്കിന് ചിന്തിച്ചാ ഈ ബെല്‍ തന്നെയാണ് പ്രശ്നം ,ഹൃദയത്തിലെക്കാന് ആ മണി മുഴങ്ങുന്നത് .  രാവിലെ തുടങ്ങിയാല്‍ പിന്നെ കുറേ തവണ ഹൃദയത്തെ വീര്‍പ്പു മുട്ടിച്ചു കൊണ്ട് ആ മണി മുഴങ്ങും .  വൈകുന്നേരത്തെ ബെല്ലിനു മാത്രം എന്തൊരു താളം ആയിരുന്നു !!!!


അങ്ങനെ ബെല്ല് ഒളിപ്പിച്ചു വെക്കാന്‍ തീരുമാനിച്ചു.

വല്ലാത്ത പേടിയും ഉണ്ടായിരുന്നു ,ആരെങ്കിലും കണ്ടാല്‍ , അറിഞ്ഞാല്‍ വീട്ടിന്നും ,മാഷന്മാരുടെ കയ്യില്‍ നിന്നും അടി കിട്ടും.  എന്നാല്‍ ബെല്‍ മാറ്റി വെച്ചാല്‍ നാളെ സ്കൂള്‍ ഉണ്ടാഗില്ല ...മറ്റന്നാളും സ്കൂള്‍ ഇല്ല ....ഒരു ബെല്‍ മാറ്റി വെച്ചാല്‍ വരാന്‍ പോകുന്ന സൌഭാഗ്യം തന്നെ ഞങ്ങളെ മുന്നോട്ടു നയിച്ചു.

അതിനിടയിലാണ് സാരഥി യുടെ ചോദ്യം " ബെല്‍ ഇല്ലെങ്കില്‍ നാളെ സ്കൂള്‍ ഇല്ല എന്ന് സന്തോഷ്‌ ഏട്ടന്‍ (പ്യൂണ്‍ ) എങ്ങനെ അറിയിക്കും ???"..........

ഹക്കിം തന്നെ മറുപടി കണ്ടെത്തി...."സന്തോഷ്‌ ഏട്ടന്‍ നോടിസും കൊണ്ട് വന്നാ പോരെ ......"

മതി .....എങ്ങനെ ആയാലും സ്കൂള്‍ ഇല്ലാതിരുന്ന മതി.

പിറ്റേ നാള്‍ സ്കൂളില്‍ പോകാന്‍ വളരെ സന്തോഷം തന്നെ ആയിരുന്നു ....പോയെലും വേഗത്തില്‍ തിരിച്ചു വരാമല്ലോ.  മറ്റു ചില സുഹൃത്തുക്കലോട് ഇന്ന് സ്കൂള്‍ ഉണ്ടാഗില്ല എന്ന് സൂചിപ്പിക്കുകയും ചെയ്തു. അത് കേട്ടപ്പോള്‍
" വലിയ ആള്‍കാര്‍ സമരം ഉണ്ടോ എന്ന് പറഞ്ഞിണോ " എന്നാണ് അവരുടെ ചോദ്യം.  എന്തിനു വലിയ ആള്കാരുടെ സമരം !!!...ഞങ്ങളുടെ ബുദ്ധിക്ക് മുന്‍പില്‍ സ്കൂള്‍ നിശ്ചലം ആകാന്‍ പോകുന്നു !!!

സ്കൂള്‍ ഗേറ്റ് എത്തിയപ്പോള്‍ തന്നെ മനം കുളിര്‍ക്കുന്ന ഞങ്ങള്‍ പ്രതീക്ഷിച്ച രംഗങ്ങള്‍.  കുട്ടികളൊന്നും ക്ലാസ്സില്‍ കയറിയിട്ടില്ല , വരാന്തയില്‍ കളിച്ചു നടക്കുന്നു.  ഫസ്റ്റ് ബെല്‍ ഇത് വരെ അടിച്ചിട്ടില്ല , പ്രിന്‍സിപ്പല്‍ കുമാരന്‍ മാഷും , മറ്റു മാഷന്മാരും കൂട്ടം കൂടി നില്‍കുന്നു....സന്തോഷ്‌ ഏട്ടന്‍ അങ്ങോട്ടും , ഇങ്ങോട്ടും ഓടുന്നു....പ്രശ്നമയം !! ബഹളമയം !!

എല്ലാം ഞങ്ങള്‍ പ്രതീക്ഷിച്ചത്‌ പോലെ നടക്കാന്‍ പോകുന്നു.  ഏതാനും നിമിഷങ്ങള്‍ക്കകം സ്കൂള്‍ വിടാന്‍ പോകുന്നു .....ഹക്കിമിന്റെ ഭാവത്തിലും , സംസാരത്തിലും ഗമ കൂടി വന്നു, അവന്റെ പരീക്ഷണം ആദ്യം ആയി  വിജയിക്കാന്‍ പോവുകയാണ്. ഞങ്ങള്‍ക്കും ഗമ കൂടി....പരീക്ഷണത്തിന്റെ പോരിഷകള്‍ പറഞ്ഞു ഞങ്ങള്‍ ആത്മ നിര്‍വൃതി അനുഭവിക്കുകയാണ് .....ഇനി എങ്ങനെ സ്കൂള്‍ വിടാന്‍ പോകുന്നു എന്ന് മാത്രമേ അറിയാനുള്ളൂ ....

അതിനിടയിലാണ് ഞെട്ടലോടെ ഷംസി "ഡാ അത് നോക്കിയെ " എന്ന് പറഞ്ഞത്‌.....അത് നോക്കി, കണ്ടു ...ഹൃദയം പിളര്‍ക്കുന്ന കാഴ്ച !!
ഇന്നലെ വൈകിട്ട് മുതല്‍ കണ്ട സ്വപ്‌നങ്ങള്‍ എല്ലാം തകര്‍ക്കുന്ന കാഴ്ച !!

സന്തോഷ്‌ ഏട്ടന്‍ ബെല്ലും തൂക്കിപിടിച്ചു വരുന്നു....കൊല്ലാന്‍ പോലും തോന്നുന്ന ദേഷ്യം വന്നു , അതിലേറെ സങ്കടവും. സങ്കടം കൊണ്ട് എല്ലാവരുടെയും വാക്കുകള്‍ പോലും പുറത്തു വരാതെ ആയി. 

സന്തോശേട്ടന്‍ അടുത്തു എത്തിയപ്പോഴാണ് ഒരു കാര്യം മനസ്സിലായത്‌ , അത് സ്കൂളിലെ ബെല്‍ അല്ല , മദ്രസ്സയില്‍ നിന്നും കൊണ്ട് വരുന്നതാണ് , അവിടെ രാവിലത്തെ ക്ലാസ്സ്‌ കഴിഞ്ഞു , ഇനി രാത്രി മാത്രമേ ക്ലാസ്സ്‌ ഉള്ളൂ....

പിന്നെ എല്ലാം സാദാരണ പോലെ ....പുരുഷോത്തമന്‍ മാഷും , ആലീസ്‌ ടീച്ചറും , അടിയും , നുള്ളും ,.........

സ്കൂള്‍ ബെല്ലിനു വേണ്ടിയുള്ള അന്വേഷണം ഞങ്ങളില്‍ തന്നെ അവസാനം എത്തിച്ചേര്‍ന്നു....വൈകിട്ട് സ്കൂള്‍ പരിസരത്തു ഞങ്ങളെ കണ്ട വലിയ ക്ലാസ്സിലെ കുട്ടികള്‍ പറഞ്ഞു കൊടുത്ത്.

ക്ലാസ്സ്‌ മാഷ്‌ വിളിപ്പിച്ചു പ്രിന്‍സിപ്പലിന്റെ അടുത്തു കൊണ്ട് പോയി , അറബി മാഷും ഉണ്ടായിരുന്നു.  അവര്‍ നുള്ളിയില്ല , അടിച്ചില്ല , ദേഷ്യപ്പെടുക പോലും ചെയ്തില്ല , സത്യം പറയാന്‍ പറഞ്ഞു , പറഞ്ഞാല്‍ മിടായി വാങ്ങി തരാം എന്ന് പോലും പറഞ്ഞു .

വീട്ടില്‍ അറിഞ്ഞാല്‍ ഉണ്ടാകുന്ന പുകില് ഭയന്ന് ഞങ്ങള്‍ ഒന്നും മിണ്ടിയില്ല ....കുറേ കഴിഞ്ഞപ്പോള്‍ ഞങ്ങളെ വെറുതെ വിട്ടു. പിറകില്‍ നിന്ന് അറബി മാഷിന്റെ ഒരു കമന്റും " കുമാരന്‍ മാഷേ ...ഇനി ഏതായാലും നമുക്ക് പോലീസില്‍ തന്നെ കൊടുക്കാം , അവര്‍ തന്നെ വന്നു ബെല്‍ എടുത്തവരെ പിടിച്ചു കൊണ്ട് പോകട്ടെ "

പോലീസിനെ കാണുമ്പോള്‍ തന്നെ പേടിയാണ്, അവര്‍ പിടിച്ചു കൊണ്ട് പോയാല്‍ ....ഒരുപാട് അടിയൊക്കെ കിട്ടുക , ബെല്ലും പിടിച്ചു പോലീസ് ജീപ്പില്‍ കൊണ്ട് പോവുക ....പോലീസ് രംഗങ്ങള്‍ മനസ്സില്‍ മാറി മറിഞ്ഞപ്പോള്‍ എല്ലാരും , എല്ലാ സത്യവും പറഞ്ഞു....ഒരുപാട് ഉപദേശങ്ങള്‍ നല്‍കി ഞങ്ങളെ അവര്‍ വെറുതെ വിട്ടു....ആ ഉപദേശങ്ങള്‍ ഒക്കെ ഇന്നും ജീവിതത്തെ നയിക്കുന്നു, നന്മയുടെ വഴിയില്‍ ഞങ്ങളെ നയിക്കാന്‍ ശ്രമിച്ച എല്ലാ ഗുരുക്കളെയും സ്മരിക്കുന്നു.