പേജുകള്‍‌

Saturday, October 12, 2013

തടിയന്റ വിട നസീറുമാര്‍ സമുദായത്തിന്റെ വേട്ടക്കാരും കൂടിയാണ്

മുല്ലപ്പൂ വിപ്ലവത്തിന്റെ തുടര്‍ച്ചയായി അധികാരത്തില്‍ എത്തിയ മുര്‍സി ക്കെതിരെ പ്രതി വിപ്ലവം നടക്കുകയും ഈജിപ്തില്‍ സൈന്യം രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കുകയും ചെയ്തു . നല്ലൊരു ഭരണം കാഴ്ച വെക്കാന്‍ സാമാന്യമായി നല്‍കേണ്ട സമയം പോലും അനുവദിക്കാതെ അവിടത്തെ ജനം പ്രതി വിപ്ലവത്തിന് ഇറങ്ങുന്ന കാഴ്ചയാണ് കണ്ടത് . അത് ആഭ്യന്തര കലഹത്തിലെക്കും ബ്രദര്‍ ഹുഡിനെ നിരോധിക്കുന്നതില്‍ വരെ എത്തിയിരിക്കുന്നു . മാസങ്ങളായി സിറിയ കത്തി കൊണ്ടിരിക്കുന്നത് തുടരുന്നു. യുദ്ധത്തിന്റെ കരി നിഴല്‍ നീങ്ങിയെങ്കില്ലും ആഭ്യന്തര അക്രമങ്ങള്‍ ഇപ്പോഴും തുടരുന്നു . ബംഗ്ലാദേശിലും , ഫല്സ്തീനിലും ,ഇറാക്കിലും അഫ്ഗാനിലും, ഇന്നും സമാധാനം വളരെ അകലെയാണ് . പാക്കിസ്ഥാന്റെ അവസ്ഥ അതി ദയനീയം . യു എ. ഇ യില്‍ ഭരണ കൂടത്തെ അട്ടിമറിക്കാന്‍ നീക്കം നടത്തിയവരെ വിചാരണക്ക് ശേഷം ഈ അടുത്താണ് കോടതി തടവിനു വിധിച്ചിച്ചത് . മുസ്ലിം രാജ്യങ്ങളിലോ , മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലോ സമാധാനം ഇല്ലാതാക്കാന്‍ സാമ്രാജ്യത്വം അതിന്റെ എല്ലാ വഴികളും ഉപയോഗിച്ചു കൊണ്ടിരിക്കുന്നു . മുസ്ലിംകള്‍ക്കിടയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു . ഇരകളെയും വേട്ടക്കാരെയും ഒരിടത്ത് നിന്ന് തന്നെ കണ്ടെത്താന്‍ പറ്റുന്നു .


പക്ഷെ മുകളിലെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്തു കേരളീയ മുസ്ലിംകളുടെ അവസ്ഥ പരിശോധിച്ചാല്‍ എത്ര സമാധാനപരവും സന്തോഷകരവുമാണ് അവരുടെ ജീവിതം . ബാങ്കിന്റെ വിളി മുറിയാത്ത തരത്തില്‍ നാട് നീളെ പള്ളികള്‍ , ആയിരക്കണക്കിന് മത സ്ഥാപനങ്ങള്‍ , പൊതു വിദ്യഭ്യാസ രംഗത്തെ ഉയര്‍ച്ച , ലോകത്ത് ഒരിടത്തും ഇല്ലാത്ത തരത്തിലുള്ള മത പ്രബോധനം നടത്താനുള്ള സാഹചര്യം , ജീവനും സ്വത്തിനും സുരക്ഷ , എല്ലാത്തിനുമുപരി അഭിമാനകരമായ അസ്തിത്വം നില നിര്‍ത്തി കൊണ്ട് തന്നെ മുന്നേറാന്‍ സാധിക്കുന്ന മനോഹരമായ സാഹചര്യം ഇന്ന് കേരളത്തില്‍ ഉണ്ട് . തീരെ പ്രശ്നങ്ങള്‍ ഇല്ല എന്നല്ല ,ഒരു പ്രശ്നവും ഇല്ലാത്ത ഏതെന്കിലും സമൂഹമോ രാജ്യമോ ലോകത്ത് എവിടെയും ഉണ്ടാകില്ല . ആയിരക്കണക്കിന് വര്‍ഷക്കാലം രാജ്യം ഭരിച്ച മുഗളന്‍മാരുടെയോ , നവാബുമാരുടെയോ , നൈസാമുമാരുടെയോ പാരമ്പര്യം ഒന്നും കേരള മുസ്ലിംകള്‍ക്കില്ല . എന്നിട്ടും കേരളീയ മുസ്ലിംകള്‍ ഒരുപാട് മുന്നേറിയിട്ടുണ്ട് . ഒരുപാട് മുന്നേറാനുള്ള സാഹചര്യവും ഇന്നുണ്ട് . വിവിധ സമൂഹങ്ങളും ആചാരങ്ങളും നില നില്‍ക്കുന്ന , ഒരു ജനാധിപത്യ ഭരണ ക്രമം നില നില്‍ക്കുന്ന ഒരു രാജ്യത്ത് അതില്‍ വളരെ ക്രിയാത്മകമായി ഇടപെട്ടു കൊണ്ട് തന്നെ തങ്ങളുടെ വ്യക്തിത്വം നില നിര്‍ത്തി എങ്ങനെ ഉയരങ്ങള്‍ കീഴടക്കാം എന്നതിന് ലോക മുസ്ലിംകള്‍ക്ക് തന്നെ വലിയോരുദാഹരണമാണ് കേരളീയ മുസ്ലിം ജീവിതം . ധിഷണശാലികളായ മത പണ്ഡിതന്മാരുടെയും , നേതാക്കന്മാരുടെയും അശാന്ത പരിശ്രമവും , പൊതു സമൂഹത്തിന്റെ കറ കളഞ്ഞ പിന്തുണയും തന്നെയാണ് ഇതിന്റെ അടിസ്ഥാനം .

എന്നാല്‍ മുസ്ലിം സമുദായം അനുഭവിക്കുന്ന ഒരുപാട് നന്മകള്‍ കാണാതെ , ചെറിയ ചെറിയ വിഷയങ്ങള്‍ പറഞ്ഞു പോലും മുസ്ലിംകള്‍ക്കിടയില്‍ അപകര്‍ഷത ബോധം ഉണ്ടാക്കാന്‍ ചിലര്‍ അടുത്ത കാലത്തായി ശ്രമിക്കുന്നുണ്ട് . അവിടെ മുസ്ലിമിനെ നുള്ളി , ഇവിടെ പിച്ചി എന്ന തരത്തിലുള്ള കാര്യങ്ങള്‍ . നിസ്സാര കാര്യങ്ങള്‍ ഊതി വീര്‍പ്പിച്ചു പൊതു ധാരയില്‍ നിന്നും അകന്നു നിക്കാനുള്ള നീക്കങ്ങളും കാണുന്നു .

മുസ്ലിംകള്‍ക്കിടയില്‍ നിന്നുള്ള തീവ്രവാദത്തിന്റെ വിത്തുകള്‍ കേരളത്തിലും ഉണ്ടായി എന്നത് അദ്ഭുതകരവും , ഖേദകരവും , മുസ്ലിം സമൂഹം അതീവ ജാഗ്രത പുലര്‍ത്തെണ്ടതുമായ വിഷയം തന്നെയാണ് . മുസ്ലിം സമൂഹത്തിന്റെ കെട്ടുറപ്പിനെയും പുരോഗതിയും തടഞ്ഞു നിര്‍ത്തുക മുസ്ലിംകള്‍ക്കിടയില്‍ നിന്ന് തന്നെ ഉണ്ടായേക്കാവുന്ന ഇത്തരം 'വേട്ടക്കാര്‍' തന്നെയായിരിക്കും . തടിയന്റ വിട നസീരുമാര്‍ എന്ത് കൊണ്ട് കേരളത്തില്‍ നിന്നും ഉണ്ടായി എന്ന് ഗൌരവകരമായി ചിന്തിക്കേണ്ടതുണ്ട് . ഇനിയൊരു നസീര്‍ ഉണ്ടാവാതിരിക്കാന്‍ അതീവ ശ്രദ്ധയും പുലര്‍ത്തണം . മുസ്ലിമിന്റെ പേരില്‍ രാജ്യ ത്തിനെതിരെ നീങ്ങുവാന്‍ മാത്രം പരിഹരിക്കപ്പെടാന്‍ സാധിക്കാത്ത വിധം എന്ത് സാമുഹിക സാഹചര്യമാണ് കാശ്മീര്‍ രിക്രൂട്മെന്റ്റ് കേസില്‍ ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട കണ്ണൂരിലെ ആ യുവാക്കള്‍ക്ക് തങ്ങളുടെ ചുറ്റുപാടില്‍ നിന്നും ഉണ്ടായിരുന്നത് ? അജ്മല്‍ കസബ് പോലും തീവ്രവാദത്തിന്റെ ഇരയായിരുന്നു എന്ന വാര്‍ത്തകളാണ് പിന്നീട് നാം കണ്ടാത് . ദാരിദ്ര്യത്തെയും , അറിവില്ലായംയെയും മുതലെടുത്താണ് തീവ്രവാദികള്‍ ആളുകളെ സംഘടിപ്പിക്കുന്നത് . മത ത്തെക്കാള്‍ രാഷ്ട്രീയവും , പണവുമാണ്‌ ഇതിന്റെ മുഖ്യ ലക്ഷ്യങ്ങള്‍ . അതിനിടയില്‍ കുടുങ്ങി പോകുന്നവര്‍ തിരിച്ചു വരാന്‍ പറ്റാത്ത വിധം കുടുങ്ങി പോവുകയാണ് .

നിസ്സാരമായ അഭിപ്രായ വ്യത്യാസങ്ങള്‍ പോലും തെരുവില്‍ എത്തുന്ന തരത്തിലേക്ക്‌ വളര്‍ന്നിരിക്കുന്ന മത സംഗടനകള്‍ തമ്മിലുള്ള സങ്കുചിതത്വവും , മതധ്യാപനങ്ങള്‍ കാറ്റില്‍ പറത്തി കൊണ്ടുള്ള ധൂര്‍ത്തും ആഡംബരവും, അനാചാരങ്ങളും കേരളീയ മുസ്ലിം സമൂഹത്തില്‍ വര്‍ദ്ധിച്ചിരിക്കുന്നു .അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ മറക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ കൂടി കൂടി വരുന്നു . ഇതിന്റെ ഇടയിലേക്കാണ് വഴി തെറ്റിക്കാനുള്ള ആളുകള്‍ കയറി കൂടുന്നത് . തടിയന്റ വിട നസീരുമാര്‍ ഉണ്ടാകുന്നത് . അതിനെ ഗൌരവത്തില്‍ കണ്ടില്ലെങ്കില്‍ ഇത്രയും കാലം ഹിന്ദുത്വ ശക്തികള്‍ പതിനെട്ടടവു പയറ്റിയിട്ടും തകര്‍ക്കാന്‍ പറ്റാത്ത കേരളീയ മുസ്ലിം ജീവിതത്തിന്റെ മന സമാധാനം തകര്‍ക്കാന്‍ പോകുന്നത് ഇത്തരം തടിയന്റ വിട നസീരുമാര്‍ ആകും .


പോര്‍ച്ചു ഗിസുകാര്‍ക്ക് എതിരായി മാതൃഭൂമിക്ക് വേണ്ടി പോരാടാന്‍ ആഹ്വാനം ചെയ്യുന്ന ഇന്ത്യന്‍ ചരിത്രത്തിലെ ആദ്യ ഗ്രന്ഥമായ 'തുഹ്ഫതുല്‍ മുജാഹിധിനി' ല്‍ ശേഖ് സൈനുദ്ധീന്‍ പറയുന്ന ചില കാര്യങ്ങള്‍, പതിനാറാം നൂറ്റാണ്ടില്‍ പറഞ്ഞതാണെങ്കിലും ഇന്നും ലോക മുസ്ലിംകള്‍ക്കും , കേരളീയ മുസ്ലിംകള്‍ക്കും പ്രശസ്തം ആണെന്ന് തോന്നുന്നു . പതിറ്റാണ്ടുകള്‍ മുസ്ലിംകള്‍ പോര്‍ച്ചു ഗിസുകാരാല്‍ എന്ത് കൊണ്ട് പീഡിപ്പിക്കപ്പെട്ടു എന്നതിന് കാരണമായി അദ്ദേഹം ആഭിമുഖമായി പറയുന്നതു " അന്നത്തെ അമുസ്ലിംകളായ ഭരണാധികാരികള്‍ മുസ്ലിംകളോട് വളരെ സഹിഷ്ണുതയോട് കൂടിയാണ് പെരുമാറിയിരുന്നത് . മുസ്ലിംകള്‍ അവരുടെ പഴയ ആചാരങ്ങളില്‍ നിന്നും വ്യതിചലിക്കാതെ എല്ലാം കൃത്യമായി അനുഷ്ടിച്ചിരുന്നത് കൊണ്ട് അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ അവരില്‍ വര്‍ഷിച്ചിരുന്നു .അങ്ങനെ അവര്‍ സംത്രിപ്തിയിലും സമാധാനത്തിലും ജീവിച്ചു . അല്ലലും അലട്ടുമറിയാത്ത ഈ സുഖ ലോലുപത്വം കാരണം കാല ക്രമത്തില്‍ അവര്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ മറന്നു പാപം ചെയ്യാനും ഇസ്ലാമിക തത്വങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കാനും തുടങ്ങി . സത്യത്തിനും നീതിക്കും നിരക്കാത്ത നിരവധി ദുഷ കൃത്യങ്ങള്‍ അവര്‍ തത്പരരായപ്പോള്‍ ശപിക്കപ്പെട്ട അഫ്രഞ്ഞില്‍ (യൂറോപ്‌ ) ഇല്‍ നിന്നും ബുര്തുഗല്കാരെ ( പോര്‍ച്ചു ഗിസുകാര്‍) അവരുടെ നേരെ ഇളക്കി വിടാനും അത് വഴി അവര്‍ രാജ്യം കയ്യേറി മുസ്ലിംകളെ നാനപ്രകരേണ ഉപദ്രവിക്കാനും ആക്രമിക്കാനും ആരംഭിച്ചു . അള്ളാഹു ലോക മുസ്ലിംകളെയും ലോകത്ത് പീഡിപ്പിക്കപ്പെടുന്ന മുഴുവന്‍ മനുഷ്യരെയും കാത്തു രക്ഷിക്കട്ടെ ..ആമീന്‍ .

No comments:

Post a Comment