പേജുകള്‍‌

Monday, October 28, 2013

'കയ്യടി നാടകങ്ങള്‍ 'പണ്ടേ പോലെ ഫലിക്കുന്നില്ല ...


 അതെന്താ കോടതിക്ക് വി എസി നെ വിമര്‍ശിക്കാന്‍ പാടില്ലേ ? ഇദ്ദേഹത്തിനു  മാത്രം എല്ലാവരെയും എല്ലാത്തിനെയും പുലഭ്യം പറയാം . ഇദ്ദേഹത്തെ  ആരും ഒന്നും പറയാന്‍ പാടില്ല എന്നാണോ ? ഇദ്ദേഹത്തെ  എന്തിനാണ് പാര്‍ട്ടി നിരന്തരം വിമര്‍ശിക്കുന്നതും നടപടി എടുക്കുന്നതും . അപ്പോള്‍ പാര്‍ട്ടി പ്രായം നോക്കാറുണ്ടോ ? വേണ്ടതിനും വേണ്ടാത്തതിനും ആളാവാന്‍ വേണ്ടി , ഞാന്‍ മാത്രം മഹാന്‍ എന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി ചെയ്യുന്ന ഞാന്‍ ഞാന്‍ എന്നാ സ്വഭാവവും പ്രവര്‍ത്തിയും കൊണ്ടാണ് പാര്‍ട്ടിക്ക് തന്നെ ഇയാളെ വേണ്ടാത്തത് . അതെ സ്വഭാവം കോടതിയോട് കാണിച്ചപ്പോള്‍ തിരിച്ചു കോടതിയും കൊടുത്തു ..നന്നായി വളരെ നന്നായി .


വിദ്യാഭ്യാസം എത്ര എന്ന്  ചോദിച്ചതാണ് വി എസ് ഫാന്‍സിനെ  ചൊടി പ്പിക്കുന്നത് .  വഴിയെ പോകുന്ന വി എസി നെ വിളിച്ചു  എത്ര വരെ പഠിച്ചു എന്നല്ല കോടതി ചോദിച്ചത് എന്നും കൂടി മനസ്സിലാക്കണം . കോടതി അതിന്റെ നിയമ വശം പരിശോധിച്ചു അഭിപ്രായം പറഞ്ഞ വിഷയത്തില്‍ എന്തെങ്കിലും എതിര് അഭിപ്രായം ഉണ്ടെങ്കില്‍ വി എസി നു കോടതിയെ സമീപിക്കാമല്ലോ ....പക്ഷെ മൂപ്പര്‍ എന്താ ചെയ്തത് , ഞാന്‍ തന്നെ വലിയ നിയമഞ്ഞനും ,മഹാനും എന്നാ ഭാവത്തില്‍ പൊതു മധ്യത്തില്‍ വന്നു കോടതിയും കോടതി നടപടികളെയും പുലഭ്യം പറയുകയല്ലേ ചെയ്തത് . അത് കൊണ്ട് കോടതി ചോദിച്ചു എന്ത് അടിസ്ഥാനത്തിലാണ്  നിങ്ങള്‍ കോടതി യെ വിമര്‍ശിക്കുന്നത് ? നിങ്ങള്‍ എത്ര വരെ യാണ് പഠിച്ചത് ? നിങ്ങള്‍ നിയമം പഠിച്ചിട്ടുണ്ടോ ? നിയമ വശത്തിന്റെ അടിസ്ഥാനത്തിലാണോ വിമര്‍ശിക്കുന്നതെന്ന് ?. കയ്യടി നേടാന്‍ കോടതിയെ കരുവാക്കാന്‍ നോക്കിയപ്പോള്‍ തിരിച്ച് കോടതിയില്‍ നിന്നും അഭിപ്രായം വന്നു . അത്രയേ ഉള്ളൂ . ഇങ്ങനെ കയ്യടി നേടാന്‍ വേണ്ടി പാര്‍ട്ടി യെയും പാര്‍ട്ടി പ്രവര്‍ത്തനങ്ങളെയും പരിഹസിക്കുന്നത് കൊണ്ടല്ലേ നിരന്തരം മൂപ്പര്‍ക്ക് മാപ്പ് പറയേണ്ടി വരുന്നത് .

 മറ്റുള്ളവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ വരുമ്പോള്‍ ഷാജി കൈലാസ്‌ സിനിമയിലെ പോലെ ബഹളമിട്ടു അഭിനയിക്കുകയുകം, സ്വന്തം കാര്യത്തിലോ , മകന്റെ കാര്യത്തിലോ ആരോപണങ്ങള്‍ വരുമ്പോള്‍ അടൂര്‍ ഗോപാല കൃഷ്ണന്‍ സിനിമയില്‍ പോലെ മൌനത്തിലാവുകയും ചെയ്യുന്ന അപൂര്‍വ്വ നടനായ ഇദ്ദേഹം തന്റെ വ്യക്തിപരമായ പബ്ലിസിട്ടിക്കു വേണ്ടി നിരുത്തരവാദ പരമായി ഉയര്‍ത്തിയതല്ലാതെ പല വിഷയത്തിലും ഒരു ആത്മാര്‍ത്ഥതയും ഉണ്ടായിരുന്നില്ലഎന്ന് മാത്രമല്ല കേരളത്തിനു ക്രിയാതമകമായി ഒന്നും നല്‍കിയിട്ടുമില്ല .

 മുത്തങ്ങയിലെ ഭൂ സമരത്തിനു വേണ്ടി കണ്ണീര്‍ ഒഴുക്കിയ വി .എസ് തന്നെ അധികാരത്തില്‍ എത്തിയപ്പോള്‍ , ചെങ്ങറയിലെ സമരത്തെ കണ്ടില്ലെന്നു നടിക്കുകയും, പരിഹസിക്കുകയും ചെയ്യുന്നത് നമ്മള്‍ കണ്ടു . എ .ഡി .ബി വായപ്ക്കെതിരായി യുവാകളെ തെരുവിലിറക്കി അടി കൊള്ളിപ്പിച്ചും , പൊതു മുതല്‍ നശിപ്പിച്ചും , പിന്നീട് അതെ വായ്പ വാങ്ങി ഭരണത്തിനു നേത്രത്വം കൊടുക്കുന്ന വി എസിനെയും കേരളം കണ്ടു . കിളിരൂര്‍ , കവിയൂര്‍ , ലാവ്‌ലിന്‍ കേസുകള്‍ പാര്‍ട്ടിയില്‍ തന്റെ എതിര്‍ ചേരിയെ ഇല്ലാതാകാന്‍ പരമാവധി ഉപയോഗിച്ചു . ഫാരിസ്‌ അബൂബക്കറിനെ വെറുക്കപ്പെട്ടവനായി പ്രഖ്യപിച്ചയാള്‍ക്ക് കെ .എം . രഹൂഫ്‌ വാഴ്ത്തപ്പെട്ടവനായി മാറുന്നതും നമ്മള്‍ കണ്ടു .

'വി .ഐ .പി' , മന്ത്രി പുത്രന്' ഇങ്ങനെ പല വിവാദങ്ങള്‍ ഉയര്‍ത്തി കൊണ്ട് വരികയും അധികാരം കിട്ടിയപ്പോള്‍ ആ കേസിലെ ഇരകളുടെ രക്ഷിതാക്കളെ കാണാന്‍ പോലും അനുവദിക്കാത്ത തരത്തില്‍ ആവിവാദ ത്തെ അദ്ദേഹം മറക്കുകയും ചെയ്തു . പൊതു മേഖല സ്ഥാപനങ്ങളെ തള്ളി കൊണ്ട് റിലയന്‍സിന് ഡാട്ടാ സെന്റര്‍ കൈമാറി തന്റെ കുത്തക വിരുദ്ധ സമീപനത്തിന്റെ പൊള്ളത്തരം അദ്ദേഹം തന്നെ തുറന്നു കാണിക്കുകയും ചെയ്തു . ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പൊതു സമൂഹത്തിനു മുന്നില്‍ ഒളിഞ്ഞും , തെളിഞ്ഞും താറടിക്കാന്‍ മറ്റാരെക്കാളും വി .എസ് മുന്‍പന്തിയില്‍ തന്നെ നിന്നു. ഇന്ന് ലാവലിന്‍ കേസില്‍ പുതിയതായി വല്ലതും പറയാന്‍ വി .എസ് തയ്യാറാകുമോ ?. അഞ്ചു വര്ഷം മിണ്ടാതിരുന്ന ഐസ് ക്രീം കേസ് ഭരണത്തിന്റെ അവസാനം പെട്ടൊന്നൊരു സുപ്രഭാതത്തില്‍ ചില മാധ്യമ പ്രവര്‍ത്തകരെ കൂട്ട് പിടിച്ചു വീണ്ടും വിവാദങ്ങള്‍ ഉണ്ടാക്കി അന്യായമായി കുഞ്ഞാലിക്കുട്ടിയെ അറസ്റ്റ് ചെയ്യാന്‍ പതിനെട്ടടവും പയറ്റി നോക്കി . ഡി . ജി .പി . തന്നെ ഇപ്പോള്‍ ആ കാര്യം വ്യക്തമാക്കുകയും ചെയ്തു . ആണവ നിലയ വിരുദ്ധ സമരത്തിന്റെ പുബ്ലിസിര്രി ഏറ്റെടുക്കാന്‍ പ്രകാശ്‌ കാരാട്ടിനെ യും വെല്ലു വിളിച്ചു പോയ ആള്‍ കളിയാക്കവില എസ് .ഐ യുടെ മുന്നില്‍ തിരക്കഥ പ്രകാരം കീഴാടങ്ങുന്നതും നമ്മള്‍ കണ്ടു , ദോശ ക്രിതുക്കള്‍ പറയുന്നത് പോലെ പണ്ട് പുന്നപ്പ്ര വയലാര്‍ സമരത്തിന്റെ സമയത്ത് വാറണ്ടിന്റെ പേരില്‍ മൂന്നാറിലേക്ക് മുങ്ങിയത് പോലെ.

വി .എസ്. പ്രതിയായ ഭൂമി ദാന കേസ് പിണറായി വിജയനോ , അല്ലെങ്കില്‍ ഭരണ പക്ഷത്തുള്ള ഏതെന്കിലും നേതാവോ ആയിരുന്നെങ്കില്‍, പിന്‍വാതില്‍ നിയമനവും , മക്കാവു ദ്വീപിലേക്കു യാത്ര നടത്തിയത്‌ അരുണ്‍ കുമാറിന് പകരം ഉമ്മന്‍ ചാണ്ടിയുടെയോ കൊടിയെരി ബാലകൃഷ്ണന്റെ യോ മകന്‍ ആണെങ്കില്‍, എന്തായിരിക്കും ഇദ്ദേഹത്തിന്റെ നിലപാട് ?

പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന അധികാര വടം വലിക്ക് രാഷ്ട്രീയ മാനം നല്‍കാന്‍ ഇദ്ദേഹം കാട്ടി കൂട്ടുന്ന കാര്യങ്ങള്‍, അനാവശ്യ വിവാദങ്ങള്‍ പൊതു സമൂഹത്തിന്റെ വിലപ്പെട്ട സമയവും , ഊര്ര്‍ജ്ജവും നഷ്ടപ്പെടുത്താനും സി .പി .എമ്മിന്റെ പാര്‍ട്ടി അച്ച്ചടക്കത്തെയും കേന്ദ്ര നെത്രത്വത്തെയും ജനങ്ങള്‍ക്ക്‌ മുന്നില്‍ പരിഹാസമാക്കാനും ഉപകരിക്കുന്നു എന്നല്ലാതെ പുതിയ കാലത്തെ കേരളത്തിനു ക്രിയാത്മകമായി ഒന്നും നല്‍കുന്നില്ല .



Sunday, October 27, 2013

സി പി എം ഫാസിസം അവസാനിപ്പിക്കുക




സി പി എമ്മിന്റെ ഫാസിസത്തിന്റെ കുന്ത മുനകള്‍ മുഖ്യ മന്ത്രിക്കു നേരെ വരെ തിരിഞ്ഞിരിക്കുന്നു . സി പി എം പ്രവര്‍ത്തകരുടെ കല്ലേറില്‍ ഉമ്മന്‍ ചാണ്ടിക്ക്  ഏറ്റ മുറിവ കേരളത്തിലെ ജനാധിപത്യത്തിന് ഏറ്റ മുറിവാണ് . അദ്ദേഹത്തിന്‍റെ ശരീരത്തില്‍ നിന്നും  പൊടിഞ്ഞ ചോര അദ്ദേഹത്തിന്‍റെ വിശ്രമമില്ലാത്ത പ്രവര്‍ത്തനം കൊണ്ട് സഹായം ലഭിച്ചു കൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന്‌ ജനങ്ങളുടെ യും ചോര കൂടിയാണ് .  


ഉമ്മെന്ചാണ്ടി ഒരു പട്ടാള നേതാവോ , എകാധിപതിയോ അല്ല . ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു മുഖ്യ മന്ത്രിയാണ് . ആ മുഖ്യ മന്ത്രിയെ ചെയ്യുന്ന നല്ല കാര്യങ്ങള്‍ തങ്ങളുടെ അടിത്തറ ഇളക്കുന്നു എന്ന അപകര്‍ഷത ബോധത്തില്‍ നിന്നാണ് സി പി എം മാസങ്ങളായി അദ്ദേഹത്തിന്‍റെ ഒരു റാന്തല്‍ ഇറച്ചിക്ക് വേണ്ടി പിന്നാലെ ഓടാന്‍ തുടങ്ങിയത് .  എന്തെല്ലാം സമരങ്ങള്‍ നടത്തി ഈ സര്‍ക്കാരിനെതിരെ , ഒന്നും ക്ലച്ച് പിടിക്കുന്നില്ല എന്ന് മാത്രമല്ല , ഏറ്റവും ഒടുവില് നടന്നു കൊണ്ടിരിക്കുന്ന ജന സംബരക്ക പരിപാടിയില്‍ പോലും ലക്ഷങ്ങളാണ് മുഖ്യ മന്ത്രിയെ കാണാന്‍ എത്തുന്നത് . ഇന്നലെ പുലര്‍ച്ച രണ്ടര മണിക്കാണ് അദ്ദേഹത്തിന്‍റെ ജന സമ്പര്‍ക്ക പരിപാടി അവസാനിച്ചത് . 

സി പി എം എന്തിന്റെ പേരിലാണ്  ഇത്ര വലിയ സമര കോലാഹലങ്ങള്‍. കുറെ പണക്കാരായ ആള്‍ക്കാരെ രണ്ടു തട്ടിപ്പുകാര്‍ ചേര്‍ന്ന് പറ്റിച്ഛതിനോ ? അവരെ പിടിച്ചു ജയിലില്‍ ഇട്ടതിനോ ? പാവപ്പെട്ടവനും സാധാരണക്കാരനും പൊതു ഗജനാവിനും എന്ത് നഷ്ടമാണ് സോളാര്‍ തട്ടിപ്പ്  ഉണ്ടാക്കിയത് ? ജനാധിപത്യമാരായി അധികാരം ഏറ്റ ഉമ്മന്‍ ചാണ്ടിയെ താഴെ ഇറക്കിയാല്‍ തന്നെ ജനങ്ങള്‍ക്ക്‌ ആത്യന്തികമായി കിട്ടുന്ന നേട്ടം എന്താണ് ? അവരുടെ ജീവിത നിലവാരത്തിഉല്‍ വരുന്ന മാറ്റം എന്താണ് ?  ഏത് പൊതു ജനമാണ് മുഖ്യ മന്ത്രിക്കെതിരായ സമരത്തില്‍ സി പി എമ്മിനോട് ഒപ്പമുള്ളത് ? പൊതു ജനത്തിന്റെ പേരില്‍ സി പി എം ഗുണ്ടകള്‍ നടത്തുന്ന ഇത്തരം കാടത്തം അവസാനിപ്പിക്കാന്‍ ആഭ്യന്തര വകുപ്പ് ശക്തമായി രംഗത്ത് ഇറങ്ങെണ്ടിയിരിക്കുന്നു .


 ജന സമ്പര്‍ക്ക പരിപാടിയോടാണ് സി പി എമ്മിന് വലിയ കലിപ്പ് . ഉമ്മന്‍ ചാണ്ടി യുടെ യുടെയും സര്‍ക്കാരിന്റെയും തുരുപ്പു ചീട്ടു അത് തന്നെയാണെന്ന് സി പി എമ്മി നു അറിയാം . ലക്ഷ കണക്കിന് ജനങ്ങളുടെ പ്രശ്നങ്ങളാണ് ജന സമ്പര്‍ക്ക പരിപാടിയില്‍ പരിഹരിക്കപ്പെടുന്നത് . വില്ലേജു ഓഫീസറുടെ പണിയാണ് മുഖ്യ മന്ത്രി എടുക്കുന്നതെന്നൊക്കെ സഘാക്കള്‍ പരിഹസിക്കുന്നുവെങ്കിലും ജന സമ്പര്‍ക്ക പരിപാടിയില്‍ എത്തിച്ചേരുന്ന ലക്ഷ കണക്കിന് ജനങ്ങളില്‍ ബഹു ഭൂരി ഭാഗവും വില്ലേജു ഓഫീസിലും പഞ്ചായത്ത് ഓഫീസിലും നൂറു പ്രാവശ്യം കയറി ഇറങ്ങിയിട്ടും പരിഹാരം ആകാത്ത പ്രശ്നങ്ങളുമായിട്ടാണ്‌ മുഖ്യ മന്ത്രിയുടെ അടുത്തേക് വരുന്നത് . ബ്യൂറോക്രസിയെ പിടിച്ചു കെട്ടുകയാണ് ജന സമ്പര്‍ക്ക പരിപാടി . സര്‍ക്കാര്‍ സംവിധാനങ്ങളെ ഒരു ഭാഗത്ത് പരിഷ്കരിക്കുമ്പോള്‍ തന്നെ വേറൊരു ഭാഗത്ത് ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് നേരിട്ട്ടു പരിഹാരം കാണുകയാണ് മുഖ്യ മന്ത്രി ചെയ്യുന്നത് . അല്ലാതെ നാട്ടിലെ സര്‍ക്കാര്‍ സംവിധാനം ഒക്കെ പൂര്‍ണ്ണമായി നന്നാകുന്നത് വരെ കാത്തിരുന്നാല്‍ പാവം ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹാരം ആകാതെ കിടക്കുകയെ ഉള്ളൂ . പാവപ്പെട്ട ജനങ്ങളുടെ അടുത്തേക്ക്‌ നേരിട്ട് ചെല്ലുന്ന ഇത്തരം പ്രവര്‍ത്തികലെ തങ്ങളുടെ രാഷ്ട്രീയ അസ്ഥിത്വം ഇല്ലാതാക്കുമെന്ന് ഭയത്താല്‍ ഒരു മുഖ്യ മന്ത്രിയെ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സി പി എം വലിയ വില നല്‍കേണ്ടി വരിക തന്നെ ചെയ്യും .


  സി പി എമ്മിന്റെ സമരങ്ങളെയും , ചാനല്‍ വിചാരണ കളെയും വക വെക്കാതെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ ഉമ്മെന്ചാണ്ടി കാണിക്കുന്ന ഇച്ചാ ശക്തി സി പി എമ്മിനെ വല്ലാതെ അലോസരപ്പെടുത്തുന്നു .  . ആളെ കൂട്ടി കുറെ അനാവശ്യ സമരങ്ങളും , നാവിട്ടടിക്കാന്‍ ചില മാധ്യമ പ്രവര്‍ത്തകരും ഉണ്ടെങ്കില്‍ നാട്ടില്‍ എന്തും ആകാം എന്ന ധാരണ ഉമ്മന്‍ ചാണ്ടി പോളിച്ഛടക്കി  . കേരളം വികസന കാര്യത്തില്‍ ഇത്രമാത്രം പിന്നോട്ടടിക്കാന്‍ ഉണ്ടായ പ്രധാന കാരണം ഇച്ചാ ശക്തി ഇല്ലാതിരുന്ന ഭരണങ്ങളും നേതാക്കളുടെയും അഭാവമായിരുന്നു . ആ വിടവാണ് ജന മനസ്സുകള്‍ കണ്ടറിഞ്ഞു ഉമ്മന്‍ ചാണ്ടി നികത്തി കൊണ്ടിരിക്കുന്നത് . ആവനാഴിയിലെ അവസാന അമ്പുകള്‍ എടുത്തു പ്രയോഗിച്ച്ചിട്ടും   ജനങ്ങള്‍  മുഖ്യ മന്ത്രിക്കു  ചുറ്റിലും കൂടുന്നത് കാണുമ്പോള്‍  അതില്‍ അസൂയ പൂണ്ടിട്ടു ഒരു ജനാടിപത്യ പരമായ തിരഞ്ഞെടുക്കപ്പെട്ട മുഖ്യ മന്ത്രിയെ കല്ലെറിഞ്ഞും കൂകി വിളിച്ചും തൊല്പ്പിക്കാമെന്നു വിചാരിക്കുന്ന സി പി എം  ഏത്കാലഗട്ടത്തിലാണ് ജീവിക്കുന്നത് ? ആരെയാണ് വിഡ്ഢികളാക്കാന്‍ നോക്കുന്നത് ?  ഈ കല്ലേറ് സി പി എമ്മിന്റെ തകര്‍ന്ന സമരങ്ങള്‍ പോലെ സി പി എമ്മിനെ തന്നെ കേരളത്തിലെ ജനാധിപത്യ ബോധമുള്ള സമൂഹത്തില്‍ നിന്നും അകട്ടുക തന്നെ ചെയ്യും .


ഷാജി ഫോബിയ പിടിച്ച സുടാപ്പികല്‍ക്കായി ........

 


കെ.എം ഷാജി എം.എല്‍.എ യുടെ ലേഖനം 

തീവ്രവാദികള്‍ക്കെതിരെ മരണം വരെ പോരാടും

ഈ തീവ്രവാദികളുടെ കാര്യം മഹാ കഷ്ടമാണ്. ജീവിതത്തില്‍ ഒരു സ്വസ്ഥതയും സമാധാനവും അവര്‍ക്കുണ്ടാവില്ല. സ്വന്തം നിഴലിനെത്തന്നെ ഭയക്കണമെന്ന വിധത്തിലാണല്ലോ പറഞ്ഞു പഠിപ്പിക്കുന്നത്. സമാധാനം ഉണ്ടെന്ന് തോന്നിയാല്‍പ്പിന്നെ എല്ലാം തീര്‍ന്നില്ലേ..! ആയുധം, ദുഷ്ടത, കുത്തിത്തിരിപ്പ്, ചൊര കുടി അങ്ങനെ എല്ലാം...
സലാം (സമാധാനം) എന്ന വാക്കില്‍ ഒരു മതം. അതാണ് ഇസ്‌ലാം. നല്ല ഇസ്‌ലാമാവുക എന്നാല്‍ സമാധാന സ്‌നേഹിയാവുക എന്നതാണ്. അഥവാ മേല്‍പറഞ്ഞ മോശമായതൊന്നുമല്ലാത്ത അവസ്ഥക്കുവേണ്ടി ശ്രമിക്കുന്നവനാവണം നല്ല മുസ്‌ലിം. അതാണ് ഒരു വിശ്വാസിയുടെ വിജയം. സമാധാനത്തിന്റെ മതത്തെ അസമാധാനത്തിന്റെ മതമാക്കുന്നവരാണ് തീവ്രവാദികള്‍. ചുറ്റും ശത്രു മാത്രമാണെന്ന് തോന്നിപ്പിക്കുന്നത് ഫാഷിസ്റ്റ് തന്ത്രമാണ്. അതിനവര്‍ക്ക് ഒരുപാട് മാര്‍ക്ഷങ്ങളുണ്ട്. തങ്ങള്‍ക്ക് പൂര്‍ണ ബോധ്യമുള്ളതാണെങ്കില്‍പ്പോലും മറ്റുള്ളവരില്‍ സംശയം ജനിപ്പിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ നുണയായി പ്രചരിപ്പിക്കാന്‍ കഴിയുക എന്നതാണ് ഫാഷിസ്റ്റ് തന്ത്രം. ഹിറ്റ്‌ലര്‍ മുതല്‍ ലോകത്തെ സകല ഫാഷിസ്റ്റ് മൂവ്‌മെന്റുകളുടെയും ഏറ്റവും വലിയ ആയുധം അതാണ്. അതിനവര്‍ക്ക് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ന്യായീകരണവുമുണ്ട്. -ലക്ഷ്യമാണ് പ്രധാനം. മാര്‍ക്ഷമല്ല.
എന്തിന്റെ പേരിലായാലും ഇത്തരം തീവ്രവാദ ശക്തികളെ- അവര്‍ ആര്‍.എസ്.എസ്സ് ആയാലും എന്‍.ഡി.എഫ് ആയാലും - എതിര്‍ത്തു കൊണ്ടിരിക്കുമ്പോള്‍ ഞാനൊരു ആത്മനിര്‍വൃതി അനുഭവിക്കുന്നുണ്ട്. നമ്മള്‍ എടുത്ത പണിയും എടുത്തുകൊണ്ടിരിക്കുന്ന പണിയും ഇവര്‍ക്ക് നന്നായി കൊള്ളുന്നുണ്ട്. അതിന്റെ എരിച്ചിലും പുകച്ചിലുമാണ് ഈ ഞരമ്പു രോഗികളുടെ പരാക്രമങ്ങള്‍.
 
എന്റെ നാവില്‍നിന്നോ നടക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴുമൊക്കെയോ, എന്തെങ്കിലുമൊന്ന് വീണു പോയാല്‍ കിട്ടിപ്പോയ് എന്നാര്‍ത്ത് വിളിച്ച് എല്ലും കടിച്ചു പിടിച്ചുള്ള ഈ ശുനക ഓട്ടം എത്ര നാളായി പാവങ്ങള്‍ തുടങ്ങിയിട്ട്. ഓടി തളര്‍ന്ന് വായിലെ കഷ്ണം എടുത്തു നോക്കുമ്പോഴാണ് അറിയുന്നത്, അതില്‍ ഒരു തരി ഇറച്ചി പോലുമില്ലെന്ന്.
 
ഈ ഒക്ടോബര്‍ മാസത്തില്‍ ഈ സാധുക്കങ്ങള്‍ക്ക് കിട്ടിയ രണ്ട് എല്ലിന്‍ കഷ്ണങ്ങളാണ് ഒന്ന്, അച്യുതാനന്ദനെക്കുറിച്ചുള്ള എന്റെ കമന്റും രണ്ട്, യൂത്ത് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കീഴില്‍ എം.എല്‍.എമാരുടെ പ്രത്യേക യാത്രയിലെ ചില ഫോട്ടോകളും.
അച്യുതാനന്ദന് 90 തികയുന്ന ദിവസം പി.ബി അദ്ദേഹത്തിന് കൊടുത്ത സമ്മാനം ഇയാള്‍ പറയുന്നതൊന്നും പാര്‍ട്ടിയുടെ അഭിപ്രായമല്ല എന്ന കമന്റായിരുന്നു. വി.എസ് ആകട്ടെ അന്നു തന്നെ ചന്ദ്രശേഖരനെ കൊന്നതിലും ലാവ്‌ലിന്‍ കേസിലും സി.പി.എമ്മിനെ ആക്രമിക്കുകയും ചെയ്തു. ഈ ദിവസം വടകര മുന്‍സിപ്പല്‍ മൈതാനിയിലും തൊട്ടില്‍പാലത്തും നാദാപുരത്തും വിവിധ യോഗങ്ങളില്‍ ഞാന്‍ പറഞ്ഞു. വി.എസിനെ അല്ലെങ്കില്‍ ആരെയാണ് സി.പി.എം മാതൃകയാക്കേണ്ടത്-കാട്ടുകള്ളന്മാരായ പിണറായി, കൊടിയേരി, എളമരം കരീം, തോമസ് ഐസക്, ശ്രീമതി ടീച്ചര്‍മാരെയോ..? ഞങ്ങള്‍ക്ക് ഒരുപാട് വിയോജിപ്പുകളുണ്ട് വി.എസ്സിനോട്. അദ്ദേഹത്തിനോടുള്ള വിരോധത്തിനു കാരണം വി.എസ്സ് നല്ല കമ്യൂണിസ്റ്റാണ് എന്നതുകൊണ്ടാണ്. ഒരു നല്ല കമ്യൂണിസ്റ്റ് നല്ല മുസ്‌ലിം വിരോധിയായിരിക്കും. മലപ്പുറത്തെ കുട്ടികളെക്കുറിച്ചും മറ്റും വി.എസ് നടത്തിയ പരാമര്‍ശവും ഞാന്‍ വിശദീകരിച്ചു. എല്ലാ വിരോധങ്ങളും വി.എസ്സിനോട് വെച്ചു പുലര്‍ത്തുമ്പോഴും ഈ പ്രായത്തിലും അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തെ ഞാന്‍ അംഗീകരിക്കുന്നു. പൊലീസ് ഒന്ന് കണ്ണുരുട്ടി കാട്ടുമ്പോഴേക്കും വാവിട്ടു കരയുന്ന ഡി.വൈ.എഫ്.ഐ നേതാക്കള്‍ വി.എസ്സിനെയാണ് മാതൃകയാക്കേണ്ടത് എന്നും ഞാന്‍ പറഞ്ഞു. ഇതാണ് വി.എസ്സിനെ ഞാന്‍ ന്യായീകരിച്ചു എന്ന വാര്‍ത്തയാക്കി ഇവര്‍ ആഘോഷിച്ചത്.
 
കേരള നിയമസഭയുടെ കീഴിലുള്ള ഒരു സമിതിയാണ് കമ്മിറ്റി ഓഫ് ദി വെല്‍ഫെയര്‍ ഓഫ് യൂത്ത് ആന്റ് യൂത്ത് അഫയേഴ്‌സ്. ഗവ. നിര്‍ദ്ദേശപ്രകാരം ഹിമാചല്‍ പ്രദേശ്-പഞ്ചാബ്- ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ സമാന കമ്മിറ്റികളുമായി ചര്‍ച്ച നടത്താനുള്ള ഒരു യാത്രക്കിടയില്‍ ഒരു റെയില്‍വെ സ്റ്റേഷനില്‍ എം.എല്‍.എമാര്‍ ഇരിക്കുന്ന ഫോട്ടോയാണ് ഇവര്‍ക്ക് കിട്ടിയ രണ്ടാമത്തെ എല്ല്. ആരോപണങ്ങള്‍ എന്തെല്ലാമാണ്...! ഷുക്കൂര്‍ കേസില്‍ കുഞ്ഞാലിക്കുട്ടി പിണറായിയുമായി സഖ്യമുണ്ടാക്കുന്നു, കെ.എം ഷാജി രാജേഷുമായി സഖ്യമാക്കുന്നു-കമ്പനിയായി ടൂറിനു പോകുന്നു. കമ്പനി ടൂര്‍ പോകുന്നു...!!
എന്‍.ഡി.എഫിന്റെ ആദ്യ രക്തസാക്ഷികള്‍ ഫസലും കുറ്റിയാടിയിലെ അബൂബക്കര്‍ മാഷുമാണ്. ഇവരുടെ ചോര വീഴ്ത്തിയ സി.പി.എമ്മുമായി കൂട്ടുകച്ചവടം നടത്തിയ എന്‍.ഡി.എഫ് നേതാക്കളുടെ മഹാപാപങ്ങള്‍ ഇത്തരം കഴുതക്കാമപൂരണം കൊണ്ട് തീരില്ല. തലശ്ശേരിയില്‍ ഫസലിനെ കൊന്നത് ബി.ജെ.പിയാണെന്ന് പറഞ്ഞ് സി.പി.എം കയ്യടി വാങ്ങുമ്പോള്‍ ഫസലിന്റെ കുടുംബത്തിന്റെ പിന്തുണയോടെ കൊന്നത് സി.പി.എമ്മാണെന്ന് പറഞ്ഞ് നിങ്ങളുടെ കച്ചവടം പൊളിച്ചതില്‍ എന്നോട് വിരോധം കാണുമെന്നറിയാം. അതിന്റെ സങ്കടം ഈ ശുനക ഓട്ടം കൊണ്ട് തീരുമെങ്കില്‍ സന്തോഷം.
 
പിന്നെ ഷുക്കൂറിന്റെ കാര്യം. ലീഗ് അതെങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. പ്രത്യേകിച്ച് ഷുക്കൂറിന്റെ ഉമ്മാക്കും സഹോദരങ്ങള്‍ക്കും. അവര്‍ക്കാര്‍ക്കുമില്ലാത്ത സംശയമാണ് എന്‍.ഡി.എഫുകാരന്. ഷുക്കൂര്‍ ജീവിച്ചിരുന്നപ്പോഴും ഇപ്പോഴും ഷുക്കൂറിന്റെ കുടുംബം എന്‍.ഡി.എഫിനെതിരെ പൊരുതുന്നവരാണ്.
നിങ്ങളീ പറയുന്ന രാജേഷും ജയരാജനും 29 ദിവസം ജയിലിന്റെ ഇരുട്ടില്‍ കിടന്നത് ഞങ്ങളുടെ പോരാട്ടത്തിന്റെ ഫലമാണ്. 118 എന്ന വകുപ്പിന്റെ പേരില്‍ പത്തു ദിവസമെങ്കിലും ഒരാള്‍ ജയിലില്‍ കിടന്നതിന് ഉദാഹരണം കാണിക്കാന്‍ പറ്റുമോ ഇവര്‍ക്ക്..? സി.ബി.ഐ അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്നതു വരെ കാരായിയുടെ ഒരു രോമത്തില്‍ തൊട്ടിട്ടില്ല എന്‍.ഡി.എഫുകാരന്‍. അപ്പോള്‍ ഇവന്റെ നേതാക്കള്‍ കോടിയേരിക്ക് സദ്യ ഒരുക്കുകയായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ സി.ബി.ഐയെ സമീപിക്കുന്നതും-ഈ കേസിന്റെ വഴികളില്‍ ഞാന്‍ എന്തു ചെയ്യുന്നു എന്നും ഇവര്‍ കാണാനിരിക്കുന്നതേ ഉള്ളൂ.
 
ഇരുട്ടിന്റെ മറവില്‍ കത്തിയുമായി ഞങ്ങള്‍ കാത്തിരിക്കില്ല. നിയമത്തിന്റെ വഴിയില്‍ ഇമ പൂട്ടാതെ ഞങ്ങളുണ്ടാകുമെന്ന് എപ്പോഴും ഞാന്‍ പറയാറുണ്ട്. എല്ലാം ഇരുട്ടിന്റെ മറവില്‍ നടത്തി ശീലമുള്ളവര്‍ക്ക് വെളിച്ചം കാണുമ്പോള്‍ ഭയമുണ്ടാകും. പക്ഷെ ഞങ്ങള്‍ നടത്തുന്നതെന്തും വെളിച്ചത്തിലായിരിക്കും. അതുകൊണ്ടാണല്ലോ ഔദ്യോഗിക യാത്രക്കിടയില്‍ കൂടെ ഇരിക്കുന്ന എം.എല്‍.എയുടെ ഫോട്ടോ ഇവര്‍ക്ക് കാണാന്‍ കഴിഞ്ഞത്. ഇവര്‍ ചെയ്യുന്നത് കാണാന്‍ നമുക്ക് ഭാഗ്യമുണ്ടാവുക സി.ബി.ഐയോ എന്‍.ഐ.എയോ വരുമ്പോള്‍ മാത്രമാണ്. ഇവര്‍ക്കു തന്നെ പരസ്പരം കാണാന്‍ പറ്റാത്ത തരത്തിലാണ് ഇവരുടെ പരിപാടികള്‍ നടക്കുന്നത്. സ്വന്തം നാടിനെയും സമുദായത്തെയും ഒറ്റികൊടുക്കുന്നവര്‍ക്ക് ഇതൊന്നും വിഷയമാകില്ല. ഫസലിനെ കച്ചവടമാക്കിയവര്‍ക്ക് 22 ചെറുപ്പക്കാര്‍ ജയിലില്‍ കഴിയുമ്പോള്‍ കമറുദ്ദീനെ ഒളിപ്പിക്കുന്നത് പ്രശ്‌നമാവില്ല. കമറുദ്ദീന്‍ മാത്രം കീഴടങ്ങിയാല്‍ 22 കുട്ടികള്‍ക്ക് പുറത്തിറങ്ങാം. പക്ഷേ അതു നടക്കില്ല. കച്ചവടത്തിലെ ലാഭം എന്നും നേതാക്കള്‍ക്കായിരിക്കും.
ഒരുകാര്യം കൂടെ എന്‍.ഡി.എഫുകാര്‍ അറിയണം. എത്ര പ്രകോപിപ്പിച്ചാലും ഷുക്കൂര്‍ കേസില്‍ ഞങ്ങള്‍ എടുക്കുന്ന നടപടിക്രമങ്ങള്‍ പുറത്തു പറയുമെന്ന് പ്രതീക്ഷിക്കേണ്ട. സി.പി.എം നേതാക്കളുടെ ഒത്താശയോടെ നിങ്ങള്‍ ഈ കളിക്കുന്നത് എന്ന് ഞങ്ങള്‍ക്കറിയാം. ഇത്തരത്തില്‍ എത്ര ചപ്പടാച്ചിത്തരങ്ങള്‍ കണ്ടിട്ടാണ് സുഹൃത്തെ ഞങ്ങളീ വഴിയൊക്കെ താണ്ടിയത്. നിങ്ങള്‍ നുണപ്രചരണങ്ങള്‍ തുടര്‍ന്നോളൂ, അതാണ് നിങ്ങളുടെ നിയോഗം.
ഈ പരാക്രമങ്ങള്‍ കാണുമ്പോള്‍ വലിയ സന്തോഷമുണ്ട്. നിങ്ങളുടെ പ്രകോപനങ്ങള്‍ ഞങ്ങള്‍ ചെയ്യുന്ന ജോലിയുടെ കൂലിയാണ്. ഇതിനപ്പുറവും ഞങ്ങള്‍ പ്രതീക്ഷിക്കേണ്ടതാണ്. കാരണം അത്ര വലിയ തകര്‍ച്ചയാണല്ലോ ഞങ്ങളുടെ എതിര്‍പ്പുകള്‍ നിങ്ങള്‍ക്കുണ്ടാക്കിയത്. സമുദായത്തെയും രാജ്യത്തെയും മൊത്തത്തില്‍ വില്‍ക്കാനുള്ള ശ്രമമാണല്ലോ പൊളിഞ്ഞത്. സങ്കടം കാണും.
 
പക്ഷെ നിങ്ങള്‍ എന്തൊക്കെ തറവേലകള്‍ ഒപ്പിച്ചാലും നേരിട്ടും ഫോണിലും അല്ലാതെയും എത്ര ഭീഷണിപ്പെടുത്തിയാലും ഒടുവില്‍ കൊന്നു തള്ളിയാലും നിങ്ങളുടെ നുണപ്രചരണമെങ്ങാനും വിജയിച്ച് സഹപ്രവര്‍ത്തകര്‍ തെറ്റിദ്ധരിച്ചാലും ചങ്കിലെ ശ്വാസം നിലക്കുന്നതു വരെ, നെഞ്ചിലെ മിടിപ്പ് നില്‍ക്കുന്നതു വരെ, ഈമാനിന്റെ ഒരു തരിമ്പ് ഉള്ളിലുള്ള കാലത്തോളം ദീനിന്റെ വെളിച്ചം കെടുത്താന്‍ വരുന്ന, ഈ നാടിനെ ഒറ്റാന്‍ വരുന്ന ഇരുട്ടിന്റെ പാപികള്‍ക്കെതിരെ പൊരുതുക തന്നെ ചെയ്യും. ഈ പോരാട്ടം അവസാനിക്കുന്ന ദിവസം ഞാന്‍ ആറടി മണ്ണിന്റെ അടിയിലായിരിക്കും. ഇത് ഇരുട്ട് വിഴുങ്ങി കണ്ണും മനസ്സും കറുത്തു പോയ തീവ്രവാദിയുടെ വാക്കല്ല. നംറൂദിന്റെ തീകുണ്ഠത്തെ അതിജയിക്കുമ്പോള്‍ ഖലീലുല്ലാഹി ഇബ്രാഹിം നബിയുടെ, ഫിര്‍ഔന്റെ കൊട്ടാരത്തെ തൗഹീദ് കൊണ്ട് വിറപ്പിച്ച മൂസ നബിയുടെ, അബൂജഹലിന്റെ അഹങ്കാരത്തെ കീഴടക്കിയ പ്രവാചകന്‍ (സ)യുടെ വിശ്വാസം മുറുകെപ്പിടിക്കുന്ന വിശ്വാസിയുടെ വാക്കാണ്. അല്ലാഹു അക്ബര്‍..! മുസ്‌ലിംലീഗ് സിന്ദാബാദ്...!

Wednesday, October 23, 2013

പരാജയപ്പെട്ട പ്രവാസി ഒരു ദുരന്തമാണ്



പള്ളി കുളക്കടവില്‍ ഏകനായി ഇരിക്കുന്ന അദ്ദേഹത്തിന്റെ അടുത്തു പോയി സംസാരിക്കുമ്പോള്‍ ഇത്രയും വലിയ ദുഃഖം അദ്ദേഹം അനുഭവിക്കുന്നുണ്ടെന്ന് കരുതിയിരുന്നില്ല . ഗള്‍ഫിന്നു വിസ ക്യാന്‍സല്‍ ചെയ്താണ്  വന്നതെന്ന്  അറിയാമായിരുന്നു , അതിനെ ചുറ്റി പറ്റിയുള്ള ചോദ്യങ്ങള്‍ക്കിടയിലാണ് അദ്ദേഹം അദ്ദേഹത്തിന്‍റെ അപ്പോഴത്തെ അവസ്ഥ എന്നോട് പറഞ്ഞത്‌ . എല്ലാം പറഞ്ഞപ്പോള്‍ അദ്ദേഹത്തിനൊരു ആശ്വാസം, ആരോടെങ്കിലും തങ്ങളുടെ വിഷമങ്ങള്‍ തുറന്നു പറഞ്ഞാല്‍ കിട്ടുന്ന ഒരു ആശ്വാസം അദ്ദേഹത്തിന്‍റെ മുഖത്ത് ഞാന്‍ കണ്ടു .


അദ്ദേഹത്തിന് ഗള്‍ഫില്‍ നിന്ന് ജോലി നഷ്ടപ്പെട്ടത്‌ അപ്രതീക്ഷിതമായിട്ടായിരുന്നു . അല്ലെങ്കിലും ഗള്‍ഫിലെ ജോലിക്കൊന്നും ഒരിക്കലും ഒരു സുരക്ഷിതത്വവും ഇല്ല .  ജോലി നഷ്ടപ്പെടുന്നത് വരെ ഈ ഒരു സുരക്ഷിതത്വത്തിന്റെ പ്രശ്നത്തെ കുറിച്ചു ആരും ചിന്തിക്കാറുമില്ല .   പെട്ടെന്ന് നാട്ടില്‍ പോകേണ്ടി വന്നപ്പോള്‍ മനസ്സ് നിറയെ ഭാവിയെ കുറിച്ചുള്ള  ആശങ്കകളായിരുന്നു  , ഇനിയെന്ത്‌ ജോലി ചെയ്യും , എങ്ങനെ കുടുംബത്തെ നോക്കും , കടങ്ങള്‍ എങ്ങനെ വീട്ടും എന്നൊക്കെയുള്ള ചിന്തകള്‍  .ഈ ആശങ്കകള്‍ സ്വന്തം വീട്ടിലും പങ്കു വെക്കുമ്പോള്‍ അവിടുന്നു കിട്ടിയ മറുപടി അദ്ദേഹത്തെ ആകെ തളര്‍ത്തിയിരിക്കുകയാണ് . "ഇത്രയും കാലം ഗള്‍ഫില്‍ നിന്നിട്ട് എന്താ ഉണ്ടാക്കിയെ, എന്തേലും ഉണ്ടാക്കിയിരുന്നെങ്കില്‍ ഇപ്പൊ ഇങ്ങനത്തെ അവസ്ഥ വരുമോ '" എന്ന ചോദ്യമത്രേ വീട്ടില്‍ നിന്നും കിട്ടിയത് . ഗള്‍ഫില്‍ പോയി സമ്പന്നരായി വന്ന അയല്‍പക്കത്തെയും , കുടുംബത്തിലെയും പലരെയും താരതമ്യപ്പെടുത്തി അവരൊക്കെ അത് ഉണ്ടാക്കിയില്ലേ, ഇത് ഉണ്ടാക്കിയില്ലേ എന്നൊക്കെ യുള്ള വിശദികരണവും .

ഇരുപതു വര്‍ഷത്തോളം അദ്ദേഹം ഗള്‍ഫു പ്രവാസിയായിരുന്നു . അതിനിടയില്‍ രണ്ടു വര്‍ഷത്തേക്ക് കിട്ടുന്ന രണ്ടു മാസത്തെ ലീവാണ് അദ്ദേഹത്തിനു ആകെയുള്ള ആശ്വാസമോ , ജീവിച്ചെന്നോ പറയാനുള്ള സമയം . ഒരു സാധാരണ ജോലി യായിരുന്നു അദ്ദേഹത്തിനുണ്ടയിരുന്നത് . തന്റെ ചിലവും കഴിച്ചു , ചിലപ്പോള്‍ അതില്‍ നിന്നും മിച്ചം പിടിച്ചു അദ്ദേഹം തനിക്ക് കിട്ടിയ വരുമാനം മുഴുവനും കുടുംബത്തിലേക്ക് തന്നെയായിരുന്നു അയച്ചത്‌ , വേറെ ദുശ്ശീലങ്ങള്‍ പോലും ഉണ്ടായിരുന്നില്ല . കുടുംബത്തിലേക്ക്‌ അയച്ച പൈസ എന്ത് ചെയ്യുന്നു എന്ന് പോലും അന്വേഷിക്കാന്‍ മെനക്കെടാത്ത ഒരു പാവം മനുഷ്യന്‍.  അദ്ദേഹത്തിനു ഗള്‍ഫില്‍ പോയിട്ട് സമ്പന്നന്‍ ആകാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല ,പക്ഷെ അദ്ദേഹവും ഒരു മനുഷ്യനാണ് , കുടുംബത്തോട് അങ്ങേയറ്റം സ്നേഹമുള്ള മനുഷ്യന്‍ . ആ ചോദ്യങ്ങള്‍ അതിന്റെ വ്യാപ്തി അറിഞ്ഞു കൊണ്ടായിരിക്കില്ല ഒരു പക്ഷെ അദ്ദേഹത്തിന്‍റെ വീട്ടുകാര്‍ പോലും ചോദിച്ചിട്ടുണ്ടാവുക . ജീവിതത്തിന്റെ നല്ലൊരു ഭാഗം കുടുംബത്തിന് വേണ്ടി ഉഴിഞ്ഞു വെച്ചു അവസാനം കിട്ടുന്ന ഇത്തരം വാക്കുകള്‍ തന്നെ മതി ഒരാളെ തളര്‍ത്താന്‍.  ഇങ്ങനെയുള്ള ചോദ്യങ്ങള്‍ എല്ലാ പ്രവാസികളുടെ കുടുംബത്തില്‍ നിന്നും ഉണ്ടാകും എന്നല്ല , മറിച്ചു നാം അറിഞ്ഞും അറിയാതെയും നമ്മുടെ ചുറ്റുപാടില്‍ ഇത് പോലെയോ അല്ലാതെയോ പ്രവാസികള്‍ വേദനിക്കപ്പെടുന്നു എന്നത് ഒരു നഗ്ന സത്യമാണ് . ഇത്തരം ചോദ്യങ്ങള്‍ കുടുംബത്തിലും സമൂഹത്തിലും എപ്പോഴും പതുങ്ങിയിരിക്കുന്നു .



 വിജയിച്ച പ്രവാസികള്‍ സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്നു , അവര്‍ക്കായി പ്രവാസി ദിനങ്ങള്‍ നടത്തപ്പെടുന്നു , മണി മാളികകളും , ആഡംബര വാഹനങ്ങളും , സ്വത്തുക്കളും ഒക്കെ  അവരുടെ പ്രവാസത്തെ  പ്രതിനിധീകരിക്കുന്നു . എല്ലാ പ്രവാസികളുടെയും കുടുംബങ്ങളും , സമൂഹവും ഒരു പ്രവാസിയില്‍  നിന്നും പ്രതീക്ഷിക്കുന്നത് അതൊക്കെയാണ് . പക്ഷെ  ബഹു ഭൂരിപക്ഷവും പരാജയപ്പെട്ട പ്രവാസികളാണ്. ജീവിക്കാനുള്ള വരുമാനം മാത്രം നേടിയവര്‍.  സ്വത്തും  സമ്പാദ്യവും  ഉണ്ടാക്കാന്‍ പറ്റാത്തവര്‍.  അസുഗവും, കട ബാധ്യതകളും കൊണ്ട് നാട്ടിലേക്ക്‌ തിരിച്ചു വന്നവര്‍ .   നല്ലൊരു കാലം പ്രവാസിയായി കഴിഞ്ഞിട്ട് നാട്ടിലേക് തിരിച്ചെത്തുമ്പോള്‍    കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും പലപ്പോഴും ഇവര്‍  ഒറ്റപ്പെടെണ്ടി വരുന്നു.   ജീവിതത്തിന്റെ സായാഹ്നത്തില്‍,  പിന്നിട്ട യൌവ്വനം ജീവിക്കാന്‍ പറ്റാതെ പോയല്ലോ എന്ന നിരാശ കൂടി  അവരെ  പിടി കൂടാന്‍ ഇതൊക്കെ   പ്രേരിപ്പിക്കുകയും  ചെയ്യുന്നു . കുടുംബം കൂടി നേരായ രീതിയില്‍ മനസ്സിലാക്കിയില്ലെങ്കില്‍   പരാജയപ്പെട്ട പ്രവാസി ഒരു ദുരന്തമാണ് .

Tuesday, October 22, 2013

പാലാരി വട്ടം ശശി ആകാന്‍ സഖാക്കള്‍ വീണ്ടും വരുന്നു

ഈ സഘാക്കളെ ഒരു കാര്യം !!! കണ്ടാലും കൊണ്ടാലും പഠിക്കില്ല എന്ന് വെച്ചാല്‍ എന്താണ് ചെയ്യുക . ഒരു പാര്‍ട്ടിയില്‍ അന്ധമായി വിശ്വസിച്ചു പോകുന്നു എന്നത് കൊണ്ട് നേതാക്കളുണ്ടോ ഇങ്ങനെ അണികളെ നിരന്തരം ശശി യാക്കുക ? . ശശി യായി ശശി യായി തകര്‍ന്ന അണികളെ വീണ്ടും നേതാക്കള്‍ പാലാരിവട്ടം ശശി യാക്കാന്‍ വിളിക്കുകയാണ്‌ . ഉമ്മന്‍ ചാണ്ടിയുടെ വസതി ഉപരോധം ആണെത്രേ , അതും അനിശ്ചിതം . ഒരു മണിക്കൂറും രണ്ടു മണിക്കൂറും കൊണ്ട് അവസാനിപ്പിക്കുന്ന സമരങ്ങള്‍ക്കൊക്കെ അനിശ്ചിതം എന്ന് പേരിട്ടു അനിശ്ചിതം എന്ന വാക്കിന്റെ നിലയും വിലയും തന്നെ സഘാക്കള്‍ ഇപ്പോള്‍ ഇല്ലാതാക്കിയിട്ടുണ്ട് . ഒരു കളവു പറഞ്ഞാല്‍ അത് നേര് ആക്കാന്‍ നൂറു കളവു പറയേണ്ടി വരുമെന്ന് പറയാറുണ്ട്‌ . അത് പോലെയാണ് ഇപ്പോള്‍ സി പി എമ്മിന്റെ അവസ്ഥ . ആരൊക്കെയോ കൂടി ഒരു തട്ടിപ്പ് നടത്തി , അവരെയൊക്കെ സര്‍ക്കാര്‍ പിടിച്ചു അകത്തും ഇട്ടു . പക്ഷെ ഉമ്മന്‍ ചാണ്ടി രാജി വെക്കണം എന്ന് പറഞ്ഞു പോയി , വാശി പിടിച്ചു പോയി , അതിന്റെ പേരില്‍ വലിയ ബഹളം ഉണ്ടാക്കാന്‍ നോക്കി , മൊഴി മാറ്റാന്‍ കുറെ കൂതരകളും ,നാവിട്ടടിക്കാന്‍ ചില മാധ്യമ പ്രവര്‍ത്തകരും ഉണ്ടെങ്കില്‍ ഒരു സര്‍ക്കാരിനെ താഴെ ഇറക്കാം എന്നൊക്കെ മോഹിച്ചു പോയി . അതിനു വേണ്ടി നിരന്തരം അപഹാസ്യമാകുന്ന സമരങ്ങള്‍ നടത്തി ജനങ്ങളില്‍ നിന്നും വീണ്ടും വീണ്ടും ഒറ്റപ്പെടുകയാണ് എല്‍ ഡി എഫു . അത് തിരിച്ച്ചരിയാതെയാണ് ക്ലിഫ് ഹൌസ് ഉപരോധം എന്ന പുതിയ സമര പ്രഖ്യാപനം . എന്തിനാണ് ഇത്ര വലിയ സമര കോലാഹലങ്ങള്‍. കുറെ പണക്കാരായ ആള്‍ക്കാരെ രണ്ടു തട്ടിപ്പുകാര്‍ ചേര്‍ന്ന് പറ്റിച്ഛതിനോ ? അവരെ പിടിച്ചു ജയിലില്‍ ഇട്ടതിനോ ? പാവപ്പെട്ടവനും സാധാരണക്കാരനും പൊതു ഗജനാവിനും എന്ത് നഷ്ടമാണ് ഇത് ഉണ്ടാക്കിയത് ? ജനാധിപത്യമാരായി അധികാരം ഏറ്റ ഉമ്മന്‍ ചാണ്ടിയെ താഴെ ഇറക്കിയാല്‍ തന്നെ ജനങ്ങള്‍ക്ക്‌ ആത്യന്തികമായി കിട്ടുന്ന നേട്ടം എന്താണ് ? അവരുടെ ജീവിത നിലവാരത്തിഉല്‍ വരുന്ന മാറ്റം എന്താണ് ?

ബുദ്ധി ജീവികള്‍ എന്നാണു വെപ്പെങ്കിലും കോമണ്‍സെന്സ് പോലും പല കാര്യത്തിലും സി പി എം നേതാക്കള്‍ക്ക് ഇല്ല എന്ന് അടുത്ത കാലത്ത് അവര്‍ നടത്തിയ സമരങ്ങള്‍ കാണിച്ചു തന്നതാണ് . സമാധാനപരമായി സമരക്കാര്‍ സെക്രടരിയേട്ടു വളയും , ഭരണം നിശ്ചലമാക്കും . അങ്ങനെ നിശ്ചലമാക്കി ഉമ്മെന്ചാണ്ടിയെ താഴെ ഇറക്കും . ഡെമോക്രസിയെ മോബോക്രസി കൊണ്ട് കീഴടക്കാന്‍ പറ്റും എന്നൊക്കെ വിചാരിച്ച് നടത്തിയ സെക്ക്രട്ടരിയെട്ടു ഉപരോധ സമരം എന്ന അപ്രായോഗികമായ സമരം എട്ടു നിലയില്‍ പൊട്ടിയത് നമ്മള്‍ കണ്ടതാണല്ലോ . കേരളം ഈജിപ്തും ടുനീശ്യയും ഒന്നുമല്ല . ജനാധിപത്യം പാകപ്പെട്ട ഒരു സമൂഹമാണ് , ഉമ്മെന്ചാണ്ടി ഒരു പട്ടാള നേതാവോ , എകാധിപതിയോ അല്ല . ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു മുഖ്യ മന്ത്രിയാണ് . ആ മുഖ്യ മന്ത്രിയെ താഴെ ഇറക്കാന്‍ സെക്രട്ടെരിയെട്ടു പിടിച്ചെടുക്കല്‍ സമരം കൊണ്ട് സാധ്യമാകില്ല എന്ന പ്രാഥമിക ജനാതിപത്യ ബോധം പോലും സി പി എമ്മിന് അന്ന് ഉണ്ടായില്ല . തൂറാന്‍ മുട്ടിയാല്‍ ഏത് വിപ്ലവവും തകരും എന്ന് ലോകത്തിനു വലിയ പാഠം നല്‍കാന്‍ മാത്രമേ ആ സമരം കൊണ്ട് കഴിഞ്ഞുള്ളൂ . അത് കൊണ്ട് ഇപ്പഴെ പറയുകയാണ്‌ . ഉമ്മന്‍ ചാണ്ടി യുടെ വസതി ഉപരോധിക്കാന്‍ പോകുമ്പോള്‍ സമരക്കാര്‍ക്ക് ഒന്നുകില്‍ കക്കൂസില്‍ പോകാനുള്ള ഏര്‍പ്പാട് മുന്‍ കൂട്ടി തയ്യാറാക്കണം . അല്ലെങ്കില്‍ മാര്‍കെറ്റില്‍ നിന്നും Pampers കിട്ടും . അല്ലാതെ നാറ്റിക്കരുത് പ്ലീസ് ...

ജന സമ്പര്‍ക്ക പരിപാടിയോടാണ് സി പി എമ്മിന് വലിയ കലിപ്പ് . ഉമ്മന്‍ ചാണ്ടി യുടെ യുടെയും സര്‍ക്കാരിന്റെയും തുരുപ്പു ചീട്ടു അത് തന്നെയാണെന്ന് സി പി എമ്മി നു അറിയാം . ലക്ഷ കണക്കിന് ജനങ്ങളുടെ പ്രശ്നങ്ങളാണ് ജന സമ്പര്‍ക്ക പരിപാടിയില്‍ പരിഹരിക്കപ്പെടുന്നത് . വില്ലേജു ഓഫീസറുടെ പണിയാണ് മുഖ്യ മന്ത്രി എടുക്കുന്നതെന്നൊക്കെ സഘാക്കള്‍ പരിഹസിക്കുന്നുവെങ്കിലും ജന സമ്പര്‍ക്ക പരിപാടിയില്‍ എത്തിച്ചേരുന്ന ലക്ഷ കണക്കിന് ജനങ്ങളില്‍ ബഹു ഭൂരി ഭാഗവും വില്ലേജു ഓഫീസിലും പഞ്ചായത്ത് ഓഫീസിലും നൂറു പ്രാവശ്യം കയറി ഇറങ്ങിയിട്ടും പരിഹാരം ആകാത്ത പ്രശ്നങ്ങളുമായിട്ടാണ്‌ മുഖ്യ മന്ത്രിയുടെ അടുത്തേക് വരുന്നത് . ബ്യൂറോക്രസിയെ പിടിച്ചു കെട്ടുകയാണ് ജന സമ്പര്‍ക്ക പരിപാടി . സര്‍ക്കാര്‍ സംവിധാനങ്ങളെ ഒരു ഭാഗത്ത് പരിഷ്കരിക്കുമ്പോള്‍ തന്നെ വേറൊരു ഭാഗത്ത് ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് നേരിട്ട്ടു പരിഹാരം കാണുകയാണ് മുഖ്യ മന്ത്രി ചെയ്യുന്നത് . അല്ലാതെ നാട്ടിലെ സര്‍ക്കാര്‍ സംവിധാനം ഒക്കെ പൂര്‍ണ്ണമായി നന്നാകുന്നത് വരെ കാത്തിരുന്നാല്‍ പാവം ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹാരം ആകാതെ കിടക്കുകയെ ഉള്ളൂ . പാവപ്പെട്ട ജനങ്ങളുടെ അടുത്തേക്ക്‌ നേരിട്ട് ചെല്ലുന്ന ഇത്തരം പ്രവര്‍ത്തികളല്ലേ ഗാന്ധിജി സ്വപ്നം കണ്ടത് .

സി പി എമ്മിന്റെ സമരങ്ങളെയും , ചാനല്‍ വിചാരണ കളെയും വക വെക്കാതെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ ഉമ്മെന്ചാണ്ടി കാണിക്കുന്ന ഇച്ചാ ശക്തിക്ക് കേരള ജനങ്ങള്‍ പിന്തുണ നല്‍കുകയാണ് വേണ്ടത്‌ . ആളെ കൂട്ടി കുറെ അനാവശ്യ സമരങ്ങളും , നാവിട്ടടിക്കാന്‍ ചില മാധ്യമ പ്രവര്‍ത്തകരും ഉണ്ടെങ്കില്‍ നാട്ടില്‍ എന്തും ആകാം എന്ന ധാരണ ഇല്ലാതാകണം . കേരളം വികസന കാര്യത്തില്‍ ഇത്രമാത്രം പിന്നോട്ടടിക്കാന്‍ ഉണ്ടായ പ്രധാന കാരണം ഇച്ചാ ശക്തി ഇല്ലാതിരുന്ന ഭരണങ്ങളും നേതാക്കളുടെയും അഭാവമായിരുന്നു , പ്രത്വേകിച്ച്ചു യു .ഡി എഫു സര്‍ക്കാരുകള്‍ അധികാരത്തില്‍ എത്തുമ്പോള്‍ തുടങ്ങും പ്രതിപക്ഷത്തിന്റെ അക്രമ സമരങ്ങള്‍ , നാട് നീളെ പൊതു മുതല്‍ നശീകരണം , മന്ത്രിമാരെ വഴി നടക്കാന്‍ വിടാത്ത തരത്തിലുള്ള അതിക്രമങ്ങള്‍. പിന്നെ നാട് നീളെ പോലീസും പാര്‍ട്ടിക്കാരും തെരുവ് യുദ്ധം . പിന്നെ പ്രചണ്ഡമായ പ്രചാരണങ്ങളുടെ കുത്തൊഴുക്കില്‍ പലര്‍ക്കും രാജി വെക്കേണ്ടി വന്നു .

ചരിത്രം ആവര്‍ത്തിക്കരുത് . ഇപ്പോള്‍ എല്ലാവര്‍ ക്കും കെ .കരുണാകരനെ വലിയ കാര്യമാണ് , ജീവിച്ചിരിക്കുംബോഴോ , മരിച്ചിട്ടോ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ വെറുതെ വിടാത്തവര്‍ കരുണാകരന്റെ പേരില്‍ ഉമ്മെന്ചാണ്ടിയെ ഉപദേശിക്കാന്‍ വരുന്നു . കെ .കരുണാകരന്‍ രണ്ടു പ്രാവശ്യം രാജി വെച്ചപ്പോഴും ചോദിച്ച ഒരു ചോദ്യമുണ്ട് . " എന്നെ എന്തിനു രാജി വെപ്പിച്ചു "? , ചെയ്യാത്ത തെറ്റുകളുടെ പേരില്‍ അന്ന് പ്രതിപക്ഷവും മാധ്യമങ്ങളും കൂടി വേട്ടയാടി രാജിവേപ്പിച്ചപ്പോള്‍ അദ്ദേഹം കടന്നു പോയത്‌ വലിയ മാനസിക പ്രതിസന്ധിയിലൂടെ ആയിരുന്നു . മകള്‍ പതമജക്ക് കോളേജില്‍ പോലും പോകാന്‍ പറ്റാത്ത തരത്തില്‍ അദ്ദേഹത്തെ നീചനും നിക്രുഷ്ടനുമായി ചിത്രീകരിപ്പിച് രാജി വെപ്പിച്ചചവര്‍ ഇന്ന് അതെ കുതന്ദ്രങ്ങള്‍ ഉമ്മെന്ചാണ്ടിക്ക് നേരെയും പ്രയോഗിക്കുന്നു , കാലം കരുണാകരനെ കുറ്റ വിമുക്തനാക്കി , പക്ഷെ അന്ന് അദ്ദേഹം ചോദിച്ച ചോദ്യം ഇന്നും അവശേഷിക്കുന്നു " എന്നെ എന്തിനു രാജി വെപ്പിച്ചു "?

ചരിത്രം ആവര്‍ത്തിക്കരുത് . നാളെ ഉമ്മന്‍ ചാണ്ടിയും ഇങ്ങനെയൊരു ചോദ്യം ചോദിക്കരുത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം കൊണ്ട് മാത്രമാണ് ഈ പ്രശ്നം ഇത്രയെങ്കിലും രൂക്ഷമായത്‌ . ഒരു സര്‍ക്കാരിനെ താഴെ ഇറക്കാന്‍ മാത്രം പോന്ന ഗൌരവമായ ഒരു വിഷയം ഒന്നുമല്ല . പൊതു മുതല്‍ നശിപ്പിച്ചാല്‍ ജാമ്യം ലഭിക്കണമെങ്കില്‍ പിഴ അടക്കണം എന്ന ഹൈ കോടതിയുടെ വിധി ഉണ്ടായതോട് കൂടി തന്നെ സഗാക്കളുടെ ഒരു സമരവും വിജയിച്ചിട്ടില്ല . കുട്ടി കുരങ്ങന്മാരെ കൊണ്ട് നാട് നീളെ അക്രമങ്ങള്‍ ഉണ്ടാക്കിയും രക്തസാക്ഷികളെ സൃഷ്ടിച്ചും അതിലെ വൈകാരികത മുതലെടുത്തും മേല്‍ക്കൈ നേടാന്‍ പറ്റിയിരുന്ന കാലം ഒക്കെ പോയി . ഇപ്പൊ അടുപ്പുണ്ടാക്കിയിട്ടും , കൂര്‍ക്കം വലിച്ചും , ബിരിയാണി കഴിച്ചും , പൊങ്കാല ഇട്ടും ഉള്ള ന്യൂ ജനറേഷന്‍ സമരങ്ങള്‍ ഒന്നും ഏശുന്നുമില്‍ല്ല . . ഉമ്മെന്ചാണ്ടി , അങ്ങ് തോറ്റു കൊടുക്കരുത് . നിങ്ങള്‍ ഇന്ന് തോറ്റു കൊടുത്താല്‍ തോല്‍ക്കുന്നത് ഭാവി തലമുറയാണ് , അവരുടെ ആവശ്യങ്ങളാണ് . സി .പി .മ്മിന് എന്ത് ഉത്തരവാദിത്വമാണ് ഭാവി തലമുറയോടുല്ലത് ? അവര്‍ക്ക് തങ്ങള്‍ അല്ലാത്ത രാഷ്ട്രീയ -വികസന കാഴ്ച്ചപാടുകലെയൊക്കെ അട്ടിമറിക്കുക എന്നതില്‍ കവിഞ്ഞു ഒരു അജണ്ട യും ഇല്ല .

സഖാക്കളുടെ സമര വീര്യത്തെ സ്ഥാപിത താല്പര്യങ്ങള്‍ക്ക് വേണ്ടി നേതാക്കള്‍ വഴി തിരിച്ചു വിടുകയാണ് ചെയ്യുന്നത്. സോളാര്‍ തട്ടിപ്പില്‍ പാവപ്പെട്ടവനും സാധാരണക്കാരനും പൊതു ഗജനാവിനും എന്ത് നഷ്ടമാണ് ഇത് ഉണ്ടാക്കിയത് ? ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചു ഉമ്മെന്ചാണ്ടിയോടു രാജി വെക്കാന്‍ പറയുന്നത് ധാര്‍മ്മിക പ്രശ്നം കൊണ്ടാണെങ്കില്‍ ലാവലിന്‍ , ഭൂമി ധാന ത്തിലും - രണ്ടു അഴിമതി കേസിലെ പ്രതികള്‍ ഇടത്തും വലത്തും നിന്ന് കൊണ്ട് സമരത്തിനു നേത്രത്വം നല്‍കുന്നതില്‍ എന്ത് യുക്തി ആണ് ഉള്ളത ? ധാര്‍മ്മികത 'നമ്മന്റെ' ആള്‍ക്കാര്ര്ക് ബാധകം അല്ലെ ?

Sunday, October 20, 2013

ശശി വധം

കിന്നാരത്തുമ്പികള്‍ മെഗാ ഹിറ്റാവുകയും , ഷക്കീല ഒരു തരംഗമാവുകയും  ചെയ്ത സമയത്ത് പ്രതിസന്ധിയില്‍ ആയി പോയത്‌ ഷക്കീല എന്ന പേരുണ്ടായിരുന്നു സാധാരണക്കാരികളാണ് . ആര് പേര് ചോദിച്ചാലും പേര് പറയാന്‍  അവര്‍ക്കൊക്കെ മടിയായിരുന്നു. ഷക്കീല ന്നു പറയുമ്പോ കേള്‍ക്കുന്നവരുടെ മുഖത്ത് ഒരു ചിരി അറിയാതെ വന്നിരുന്നു . ഇതേ ഗതി അടുത്ത കാലത്ത്  സരിത'ക്കും ഉണ്ടായി . സോളാര്‍ കേസില്‍ ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ ആയിരുന്നെങ്കിലും മാധ്യമങ്ങള്‍ ആഗോഷിച്ഛത് സരിത യെ ആയിരുന്നു. അത് കൊണ്ട് തന്നെ സരിത ന്നു പേരുള്ളവര്‍ ആരെയെങ്കിലും പരിചയപ്പെട്ടു പേര് പറയുമ്പോള്‍ തട്ടിപ്പുകാരി സരിതയാണോ ന്നുള്ള തമാശ നിറഞ്ഞ ചോദ്യമെത്രേ തിരിച്ചു കിട്ടാരുണ്ടായിരുന്നത് .  സുകുമാര കുരുപ്പുമാര്‍  ഇപ്പോഴും മുങ്ങി നടക്കുന്ന പഴയ സുകുമാര കുരുപ്പാണോ എന്ന ചോദ്യം കേള്‍ക്കേണ്ടി വരുന്നു .


ഈ കാര്യങ്ങളെ കുറിച്ചു ഒരു സുഹൃത്തിനോട് പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞത് പത്രത്തില്‍ വന്ന ഒരു പരസ്യത്തെ കുറിച്ചാണ്  . ടിന്റു മോന്‍ എന്ന് പേരുള്ള ആള്‍ പേര് മാറ്റുന്നതായി നല്‍കിയ പരസ്യം  . നാട്ടില്‍ നടക്കുന്ന എന്ത് കോമാളിത്തരവും  ടിന്റു മോനില്‍ ചേര്‍ത്തു പറയുമ്പോള്‍ അന്‍പതാമത്തെ വയാസ്സോട് അടുക്കുന്ന അയാള്‍ പേര് മാറ്റാതെ വേറെ വഴി ഇല്ലല്ലോ . 


കാസര്‍ഗോഡ് ജില്ലയിലെ അതിര്‍ത്തി പ്രദേശമായ എന്‍മകജെ  പഞ്ചായത്തിലെ മൈരെ  എന്ന സ്ഥലപ്പേരു മാറ്റാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങള്‍ വിവാദമായതാണ്‌. മയിലുകള്‍ നൃത്തമാടിയിരുന്ന സ്ഥലം എന്നര്‍ഥമുള്ള മയൂരപ്പാറ ലോപിച്ചുണ്ടായ തുളുനാമമാണ് മൈരെ. പക്ഷെ അവിടെ സര്‍ക്കാര്‍  സര്‍വീസില്‍ ജോലി ചെയ്തിരുന്ന തെക്കന്‍ ഭാഗത്തുള്ള ഉദ്യോഗസ്ഥര്‍ ആ പേര് മാറ്റാന്‍ ചില ശ്രമങ്ങള്‍ നടത്തി .   എവിടെയാണ് ജോലി എന്ന് ചോദിക്കുമ്പോള്‍ " മൈരിലാണ് " എന്ന പറയേണ്ടി വരുന്നത് കൊണ്ടുള്ള വിഷമം കൊണ്ടാകാം അവര്‍ പേര് മാറ്റാന്‍ ശ്രമിച്ചത് . 


 

പക്ഷെ ഏറ്റവും ഖേദകരം ശശി പേരുള്ളവരുടെ അവസ്ഥയാണ് . ഇന്നേ വരെ നാട് നീളെ ചര്‍ച്ച ചെയ്യുന്ന വലിയ തട്ടിപ്പിലോ ,കവര്‍ച്ച്ചയിലോ ഒന്നും 'ശശി 'മാര്‍ ഉള്പ്പെട്ടിട്ടില്ലെന്കിലും ഇന്ന് കേരളത്തില്‍ ഏറ്റവും പരിഹാസ്യമായി ഉപയോഗിക്കുന്ന ഒരു ഒരു വാക്കായിരിക്കുന്നു ശശി . വില്ലാളി വീരനും , ശക്തനുമായ രാജാവിനെ കാണിച്ചു അവസാനം പെരെന്തെന്നെന്നു ചോദിക്കുമ്പോ ശശി എന്ന് പറയുമ്പോള്‍ ഉണ്ടാകുന്ന തമാശക്ക് വേണ്ടി മിമിക്രിക്കാര്‍ തുടങ്ങി വെച്ച ഈ 'ശശി വധം' സോഷ്യല്‍ മീഡിയ കൂടി ഏറ്റെടുത്തതോട് കൂടി രാജപ്പന്‍ സരോജു കുമാര്‍ ആയത് പോലെ പേര് മാറ്റേണ്ട അവസ്ഥയിലാണ് പല ശശി നാമധരികളും . പുതിയ തലമുറയ്ക്ക് അറിഞ്ഞും കൊണ്ട് ആരെങ്കിലും ശശി എന്ന പേര് ഇനി ഇടാന്‍ സാധ്യത നന്നേ കുറവാണ് . പരിഹസിക്കപ്പെട്ടു പരിഹസിക്കപ്പെട്ടു കേരളത്തില്‍ അന്യം നിന്ന് പോകുന്ന ഒരു പേരാകും ശശി . അങ്ങനെ ശശിയും ശശി യായി പോകും

ഉള്ളാള്‍ ത്തെ ആടുകള്‍ .

കുഞ്ഞു നാളിലെ ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്നതും വലുതാവുന്തോറും മാഞ്ഞു പോവുകയും ചെയ്ത കാഴ്ചകളില്‍ ഒന്നാണ് ഉള്ളാള്‍ ത്തെ ആടുകള്‍ . കേരള -കര്‍ണാടക അതിര്‍ത്തിയില്‍ ഉള്ളാള്‍ എന്ന പ്രദേശത്തു വലിയൊരു മഹാന്റെ ദര്‍ഗ ഉണ്ട് . അഞ്ചു വര്‍ഷം കൂടുംതോറുമാണ് അവിടെ ഉറൂസ് നടക്കാറുള്ളത് . ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ഉറൂസ് ആയിരിക്കും . അവിടത്തേക്കു പലരും പല നേര്‍ച്ചകളും നേരും . അങ്ങനെ അവിടേക്ക് നേര്‍ച്ചയാക്കുന്ന ആടുകളെ ആണ് ഉള്ളാള്‍ ത്തെ ആടുകള്‍ എന്ന് വിളിക്കുന്നത് . അഞ്ചു വര്‍ഷത്തിനിടയില്‍ ഉറൂസ് നടക്കുന്നു എന്നത് കൊണ്ട് തന്നെ ആളുകള്‍ ആടുകളെ ഉരൂസിന്റെ സമയം ആകുമ്പോള്‍ നെര്‍ച്ചയാക്കിയിട്ടു ഉറൂസ് കമ്മിറ്റിക്ക് നേരിട്ട് എല്പ്പിക്കുകയല്ല പതിവ്‌ , മറിച്ചു ഉരൂസിനു മാസങ്ങളോ , വര്‍ഷങ്ങളോ മുന്നേ തന്നെ നെര്‍ച്ച്ചയാക്കിയ ആടുകളെ കഴുത്തിലൊരു പാക്കും കെട്ടി സ്വതന്ദ്രമായി പറഞ്ഞു വിടും , ആ ആടുകള്‍ പിന്നെ എവിടെന്നോ യാത്ര തുടങ്ങി എവിടെയെക്കെയോ കറങ്ങി നടന്നു വെയിലും മഴയും മഞ്ഞും ഏറ്റു അവസാനം ഉരൂസിന്റെ സമയമാകുമ്പോള്‍ ഉള്ളാള്‍ ത്തെക്ക് താനേ പോകും എന്ന വിശ്വാസമായിരുന്നു ഈ ആടുകളെ ഇങ്ങനെ സ്വതന്ദ്രമായി വിടാനുള്ള കാരണം . ഈ സര്‍വ്വ സ്വതന്ദ്രയയാ ആടുകള്‍ ട്രെയിനിലും , ബസ്സിലും ടിക്കെറ്റ്‌ എടുക്കാതെ യാത്രകള്‍ ചെയ്തു , ജാതിയുടെയും , മതത്തിന്റെയും , ദേശത്തിന്റെയും അതിര്‍വരമ്പുകള്‍ ഇല്ലാതെ അതിനു തോന്നുന്നിടത്തോക്കെ കറങ്ങി നടന്നു . കാസര്‍ഗോട്ടെ റെയില്‍വേ സ്റെഷനിലുകളിലും , ബസ്‌ സ്ടാണ്ടുകളിലും , കടത്തിണ്ണ കളിലും ആളു കൂടുന്നിടത്തും കൂടാത്തിടത്തും ആട്ടിടയനില്ലാത്ത ഈ ആടുകള്‍ കൌതുകമായ ഒരു കാഴ്ചയായി നിറഞ്ഞു നിന്നു . ഉള്ളാള്‍ ത്തെ ആടുകള്‍ എന്നത് കൊണ്ട് തന്നെ ആരും ഉപദ്രവിക്കാന്‍ നില്‍ക്കുകയുമില്ല , മാത്രമല്ല ഇങ്ങനെ നെര്‍ച്ചയാക്കപ്പെടാത്ത നാട്ടില്‍ അലഞ്ഞു തിരിഞ്ഞു കൊണ്ടിരുന്ന ആടുകളെയും ഉള്ളാള്‍ ത്തെ ആടുകള്‍ എന്ന വിശ്വാസത്തില്‍ ആരും ഉപദ്രവിക്കാതെ നിന്നു . കാസര്‍ഗോട്ടെ ആടുകളുടെ സുവര്‍ണ്ണ കാലഗട്ടം !!!


ഉള്ളാള്‍ ദര്ഗയിലേക്ക് പണം നെര്‍ച്ച്ചയാക്കുന്നവര്‍ ഒക്കെ ആ ആടിന്റെ കഴുത്തിലെ പാക്കില്‍ നാണയങ്ങളും നോട്ടുകളും ഇടും . ആ പണ സഞ്ചിയും തൂക്കി പിടിച്ചു ഈ ആടുകള്‍ എന്റെ നാട്ടിലും വരാറുണ്ടായിരുന്നു , നാടാകെ കറങ്ങി നടന്നു രാത്രിയകുമ്പോ വീടുകളുടെയും കടകളുടെയും തിണ്ണകളില്‍ കിടന്നുറങ്ങി, പിന്നെ ആരോടും യാത്ര പറയാതെ ഒരു ദിവസം മറഞ്ഞു പോകുന്ന ആടുകള്‍.... ഉള്ളാള്‍ ത്തെ ആടുകള്‍ . പണ്ട് ഞങ്ങളുടെ നാട്ടില്‍ നിന്ന് ആരോ ഈ ആടിനെ അറുത്തു തിന്നത് കൊണ്ട് മുഖം തന്നെ കോടി പോയി എന്നൊരു കഥ ഞങ്ങളുടെ നാട്ടിലുണ്ട് , അത് കൊണ്ട് തന്നെ തമാശക്ക് പോലും ഈ ആടിനെ ആരും ഒന്നും ചെയ്യാറില്ല ...ഞാനൊക്കെ ഹൈ സ്കൂളില്‍ എത്തുമ്പോള്‍ തന്നെ ഈ ആടുകള്‍ എന്റെ നാടുകളില്‍ നിന്നും മറഞ്ഞു പോയിരുന്നു , പിന്നെ പിന്നെ ഈ ആടുകള്‍ ചരിത്രത്തിന്റെ മാത്രം ഭാഗമായി . പക്ഷെ കുഞ്ഞു നാളില്‍ ഉണ്ടായിരുന്ന അതെ ചോദ്യം ഇപ്പോഴും മനസ്സില്‍ അവശേഷിക്കുന്നു . ഉരൂസിന്റെ സമയം ആകുമ്പോള്‍ ഈ ആടുകളൊക്കെ ഉള്ളാള്‍ ത്തെ ക്ക് എത്താരുണ്ടായിരുന്നോ ....?


Saturday, October 12, 2013

തടിയന്റ വിട നസീറുമാര്‍ സമുദായത്തിന്റെ വേട്ടക്കാരും കൂടിയാണ്

മുല്ലപ്പൂ വിപ്ലവത്തിന്റെ തുടര്‍ച്ചയായി അധികാരത്തില്‍ എത്തിയ മുര്‍സി ക്കെതിരെ പ്രതി വിപ്ലവം നടക്കുകയും ഈജിപ്തില്‍ സൈന്യം രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കുകയും ചെയ്തു . നല്ലൊരു ഭരണം കാഴ്ച വെക്കാന്‍ സാമാന്യമായി നല്‍കേണ്ട സമയം പോലും അനുവദിക്കാതെ അവിടത്തെ ജനം പ്രതി വിപ്ലവത്തിന് ഇറങ്ങുന്ന കാഴ്ചയാണ് കണ്ടത് . അത് ആഭ്യന്തര കലഹത്തിലെക്കും ബ്രദര്‍ ഹുഡിനെ നിരോധിക്കുന്നതില്‍ വരെ എത്തിയിരിക്കുന്നു . മാസങ്ങളായി സിറിയ കത്തി കൊണ്ടിരിക്കുന്നത് തുടരുന്നു. യുദ്ധത്തിന്റെ കരി നിഴല്‍ നീങ്ങിയെങ്കില്ലും ആഭ്യന്തര അക്രമങ്ങള്‍ ഇപ്പോഴും തുടരുന്നു . ബംഗ്ലാദേശിലും , ഫല്സ്തീനിലും ,ഇറാക്കിലും അഫ്ഗാനിലും, ഇന്നും സമാധാനം വളരെ അകലെയാണ് . പാക്കിസ്ഥാന്റെ അവസ്ഥ അതി ദയനീയം . യു എ. ഇ യില്‍ ഭരണ കൂടത്തെ അട്ടിമറിക്കാന്‍ നീക്കം നടത്തിയവരെ വിചാരണക്ക് ശേഷം ഈ അടുത്താണ് കോടതി തടവിനു വിധിച്ചിച്ചത് . മുസ്ലിം രാജ്യങ്ങളിലോ , മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലോ സമാധാനം ഇല്ലാതാക്കാന്‍ സാമ്രാജ്യത്വം അതിന്റെ എല്ലാ വഴികളും ഉപയോഗിച്ചു കൊണ്ടിരിക്കുന്നു . മുസ്ലിംകള്‍ക്കിടയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു . ഇരകളെയും വേട്ടക്കാരെയും ഒരിടത്ത് നിന്ന് തന്നെ കണ്ടെത്താന്‍ പറ്റുന്നു .


പക്ഷെ മുകളിലെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്തു കേരളീയ മുസ്ലിംകളുടെ അവസ്ഥ പരിശോധിച്ചാല്‍ എത്ര സമാധാനപരവും സന്തോഷകരവുമാണ് അവരുടെ ജീവിതം . ബാങ്കിന്റെ വിളി മുറിയാത്ത തരത്തില്‍ നാട് നീളെ പള്ളികള്‍ , ആയിരക്കണക്കിന് മത സ്ഥാപനങ്ങള്‍ , പൊതു വിദ്യഭ്യാസ രംഗത്തെ ഉയര്‍ച്ച , ലോകത്ത് ഒരിടത്തും ഇല്ലാത്ത തരത്തിലുള്ള മത പ്രബോധനം നടത്താനുള്ള സാഹചര്യം , ജീവനും സ്വത്തിനും സുരക്ഷ , എല്ലാത്തിനുമുപരി അഭിമാനകരമായ അസ്തിത്വം നില നിര്‍ത്തി കൊണ്ട് തന്നെ മുന്നേറാന്‍ സാധിക്കുന്ന മനോഹരമായ സാഹചര്യം ഇന്ന് കേരളത്തില്‍ ഉണ്ട് . തീരെ പ്രശ്നങ്ങള്‍ ഇല്ല എന്നല്ല ,ഒരു പ്രശ്നവും ഇല്ലാത്ത ഏതെന്കിലും സമൂഹമോ രാജ്യമോ ലോകത്ത് എവിടെയും ഉണ്ടാകില്ല . ആയിരക്കണക്കിന് വര്‍ഷക്കാലം രാജ്യം ഭരിച്ച മുഗളന്‍മാരുടെയോ , നവാബുമാരുടെയോ , നൈസാമുമാരുടെയോ പാരമ്പര്യം ഒന്നും കേരള മുസ്ലിംകള്‍ക്കില്ല . എന്നിട്ടും കേരളീയ മുസ്ലിംകള്‍ ഒരുപാട് മുന്നേറിയിട്ടുണ്ട് . ഒരുപാട് മുന്നേറാനുള്ള സാഹചര്യവും ഇന്നുണ്ട് . വിവിധ സമൂഹങ്ങളും ആചാരങ്ങളും നില നില്‍ക്കുന്ന , ഒരു ജനാധിപത്യ ഭരണ ക്രമം നില നില്‍ക്കുന്ന ഒരു രാജ്യത്ത് അതില്‍ വളരെ ക്രിയാത്മകമായി ഇടപെട്ടു കൊണ്ട് തന്നെ തങ്ങളുടെ വ്യക്തിത്വം നില നിര്‍ത്തി എങ്ങനെ ഉയരങ്ങള്‍ കീഴടക്കാം എന്നതിന് ലോക മുസ്ലിംകള്‍ക്ക് തന്നെ വലിയോരുദാഹരണമാണ് കേരളീയ മുസ്ലിം ജീവിതം . ധിഷണശാലികളായ മത പണ്ഡിതന്മാരുടെയും , നേതാക്കന്മാരുടെയും അശാന്ത പരിശ്രമവും , പൊതു സമൂഹത്തിന്റെ കറ കളഞ്ഞ പിന്തുണയും തന്നെയാണ് ഇതിന്റെ അടിസ്ഥാനം .

എന്നാല്‍ മുസ്ലിം സമുദായം അനുഭവിക്കുന്ന ഒരുപാട് നന്മകള്‍ കാണാതെ , ചെറിയ ചെറിയ വിഷയങ്ങള്‍ പറഞ്ഞു പോലും മുസ്ലിംകള്‍ക്കിടയില്‍ അപകര്‍ഷത ബോധം ഉണ്ടാക്കാന്‍ ചിലര്‍ അടുത്ത കാലത്തായി ശ്രമിക്കുന്നുണ്ട് . അവിടെ മുസ്ലിമിനെ നുള്ളി , ഇവിടെ പിച്ചി എന്ന തരത്തിലുള്ള കാര്യങ്ങള്‍ . നിസ്സാര കാര്യങ്ങള്‍ ഊതി വീര്‍പ്പിച്ചു പൊതു ധാരയില്‍ നിന്നും അകന്നു നിക്കാനുള്ള നീക്കങ്ങളും കാണുന്നു .

മുസ്ലിംകള്‍ക്കിടയില്‍ നിന്നുള്ള തീവ്രവാദത്തിന്റെ വിത്തുകള്‍ കേരളത്തിലും ഉണ്ടായി എന്നത് അദ്ഭുതകരവും , ഖേദകരവും , മുസ്ലിം സമൂഹം അതീവ ജാഗ്രത പുലര്‍ത്തെണ്ടതുമായ വിഷയം തന്നെയാണ് . മുസ്ലിം സമൂഹത്തിന്റെ കെട്ടുറപ്പിനെയും പുരോഗതിയും തടഞ്ഞു നിര്‍ത്തുക മുസ്ലിംകള്‍ക്കിടയില്‍ നിന്ന് തന്നെ ഉണ്ടായേക്കാവുന്ന ഇത്തരം 'വേട്ടക്കാര്‍' തന്നെയായിരിക്കും . തടിയന്റ വിട നസീരുമാര്‍ എന്ത് കൊണ്ട് കേരളത്തില്‍ നിന്നും ഉണ്ടായി എന്ന് ഗൌരവകരമായി ചിന്തിക്കേണ്ടതുണ്ട് . ഇനിയൊരു നസീര്‍ ഉണ്ടാവാതിരിക്കാന്‍ അതീവ ശ്രദ്ധയും പുലര്‍ത്തണം . മുസ്ലിമിന്റെ പേരില്‍ രാജ്യ ത്തിനെതിരെ നീങ്ങുവാന്‍ മാത്രം പരിഹരിക്കപ്പെടാന്‍ സാധിക്കാത്ത വിധം എന്ത് സാമുഹിക സാഹചര്യമാണ് കാശ്മീര്‍ രിക്രൂട്മെന്റ്റ് കേസില്‍ ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട കണ്ണൂരിലെ ആ യുവാക്കള്‍ക്ക് തങ്ങളുടെ ചുറ്റുപാടില്‍ നിന്നും ഉണ്ടായിരുന്നത് ? അജ്മല്‍ കസബ് പോലും തീവ്രവാദത്തിന്റെ ഇരയായിരുന്നു എന്ന വാര്‍ത്തകളാണ് പിന്നീട് നാം കണ്ടാത് . ദാരിദ്ര്യത്തെയും , അറിവില്ലായംയെയും മുതലെടുത്താണ് തീവ്രവാദികള്‍ ആളുകളെ സംഘടിപ്പിക്കുന്നത് . മത ത്തെക്കാള്‍ രാഷ്ട്രീയവും , പണവുമാണ്‌ ഇതിന്റെ മുഖ്യ ലക്ഷ്യങ്ങള്‍ . അതിനിടയില്‍ കുടുങ്ങി പോകുന്നവര്‍ തിരിച്ചു വരാന്‍ പറ്റാത്ത വിധം കുടുങ്ങി പോവുകയാണ് .

നിസ്സാരമായ അഭിപ്രായ വ്യത്യാസങ്ങള്‍ പോലും തെരുവില്‍ എത്തുന്ന തരത്തിലേക്ക്‌ വളര്‍ന്നിരിക്കുന്ന മത സംഗടനകള്‍ തമ്മിലുള്ള സങ്കുചിതത്വവും , മതധ്യാപനങ്ങള്‍ കാറ്റില്‍ പറത്തി കൊണ്ടുള്ള ധൂര്‍ത്തും ആഡംബരവും, അനാചാരങ്ങളും കേരളീയ മുസ്ലിം സമൂഹത്തില്‍ വര്‍ദ്ധിച്ചിരിക്കുന്നു .അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ മറക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ കൂടി കൂടി വരുന്നു . ഇതിന്റെ ഇടയിലേക്കാണ് വഴി തെറ്റിക്കാനുള്ള ആളുകള്‍ കയറി കൂടുന്നത് . തടിയന്റ വിട നസീരുമാര്‍ ഉണ്ടാകുന്നത് . അതിനെ ഗൌരവത്തില്‍ കണ്ടില്ലെങ്കില്‍ ഇത്രയും കാലം ഹിന്ദുത്വ ശക്തികള്‍ പതിനെട്ടടവു പയറ്റിയിട്ടും തകര്‍ക്കാന്‍ പറ്റാത്ത കേരളീയ മുസ്ലിം ജീവിതത്തിന്റെ മന സമാധാനം തകര്‍ക്കാന്‍ പോകുന്നത് ഇത്തരം തടിയന്റ വിട നസീരുമാര്‍ ആകും .


പോര്‍ച്ചു ഗിസുകാര്‍ക്ക് എതിരായി മാതൃഭൂമിക്ക് വേണ്ടി പോരാടാന്‍ ആഹ്വാനം ചെയ്യുന്ന ഇന്ത്യന്‍ ചരിത്രത്തിലെ ആദ്യ ഗ്രന്ഥമായ 'തുഹ്ഫതുല്‍ മുജാഹിധിനി' ല്‍ ശേഖ് സൈനുദ്ധീന്‍ പറയുന്ന ചില കാര്യങ്ങള്‍, പതിനാറാം നൂറ്റാണ്ടില്‍ പറഞ്ഞതാണെങ്കിലും ഇന്നും ലോക മുസ്ലിംകള്‍ക്കും , കേരളീയ മുസ്ലിംകള്‍ക്കും പ്രശസ്തം ആണെന്ന് തോന്നുന്നു . പതിറ്റാണ്ടുകള്‍ മുസ്ലിംകള്‍ പോര്‍ച്ചു ഗിസുകാരാല്‍ എന്ത് കൊണ്ട് പീഡിപ്പിക്കപ്പെട്ടു എന്നതിന് കാരണമായി അദ്ദേഹം ആഭിമുഖമായി പറയുന്നതു " അന്നത്തെ അമുസ്ലിംകളായ ഭരണാധികാരികള്‍ മുസ്ലിംകളോട് വളരെ സഹിഷ്ണുതയോട് കൂടിയാണ് പെരുമാറിയിരുന്നത് . മുസ്ലിംകള്‍ അവരുടെ പഴയ ആചാരങ്ങളില്‍ നിന്നും വ്യതിചലിക്കാതെ എല്ലാം കൃത്യമായി അനുഷ്ടിച്ചിരുന്നത് കൊണ്ട് അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ അവരില്‍ വര്‍ഷിച്ചിരുന്നു .അങ്ങനെ അവര്‍ സംത്രിപ്തിയിലും സമാധാനത്തിലും ജീവിച്ചു . അല്ലലും അലട്ടുമറിയാത്ത ഈ സുഖ ലോലുപത്വം കാരണം കാല ക്രമത്തില്‍ അവര്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ മറന്നു പാപം ചെയ്യാനും ഇസ്ലാമിക തത്വങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കാനും തുടങ്ങി . സത്യത്തിനും നീതിക്കും നിരക്കാത്ത നിരവധി ദുഷ കൃത്യങ്ങള്‍ അവര്‍ തത്പരരായപ്പോള്‍ ശപിക്കപ്പെട്ട അഫ്രഞ്ഞില്‍ (യൂറോപ്‌ ) ഇല്‍ നിന്നും ബുര്തുഗല്കാരെ ( പോര്‍ച്ചു ഗിസുകാര്‍) അവരുടെ നേരെ ഇളക്കി വിടാനും അത് വഴി അവര്‍ രാജ്യം കയ്യേറി മുസ്ലിംകളെ നാനപ്രകരേണ ഉപദ്രവിക്കാനും ആക്രമിക്കാനും ആരംഭിച്ചു . അള്ളാഹു ലോക മുസ്ലിംകളെയും ലോകത്ത് പീഡിപ്പിക്കപ്പെടുന്ന മുഴുവന്‍ മനുഷ്യരെയും കാത്തു രക്ഷിക്കട്ടെ ..ആമീന്‍ .

Thursday, October 10, 2013

ഫയാസിന്റെ ഉമ്മയും സി എച്ചിന്റെ ഉമ്മയും







കശ്മീര്‍ റിക്രൂട്ട്മെന്റ് കേസില്‍ എന്‍ ഐ എ കോടതി പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചതിനെ തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ കാശ്മീരില്‍ കൊല്ലപ്പെട്ട ഫയാസിന്റെ ഉമ്മ , കണ്ണീരില്‍ കുതിര്‍ന്നു , വിതുമ്പി കൊണ്ട് അവര്‍ക്ക് ജീവപര്യന്തം മാത്രം പോരാ , വധ ശിക്ഷ കൂടി നല്‍കണം എന്ന പ്രതികരണം ഇന്നലെ ചാനലുകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു . . നല്ല കാര്യത്തിനാണ് പറഞ്ഞു , ഖുറാന്‍ പഠിക്കാന്‍ വേണ്ടിയാണ് എന്ന് പറഞ്ഞു കൊണ്ട് മകനെ കൂട്ടി കൊണ്ട് പോയി അവനെ ക്രൂര വിധിയിലേക്ക് തള്ളി വിട്ടവര്‍ക്കെതിരെ ഉള്ള ഒരു ഉമ്മയുടെ രോഷമായിരുന്നു ആ വാക്കുകള്‍ .ഒരു മകന്റെ മയ്യിത്തില്‍ അവസാന ചുംബനം നല്‍കാന്‍ പോലും സാധിക്കാത്ത വിധം ഹതഭാഗ്യയായ ആ മാതൃത്വത്തിന്റെ നോവ്‌ സമുദായത്തിനും സമൂഹത്തിനും വലിയ പാഠമാണ് .

മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കോഴിക്കോട്ട് വെച്ചു വേറൊരു ഉമ്മ കണ്ണീരോടെ പറഞ്ഞു " എന്റെ മകന്റെ മയ്യിത്ത് ഇവിടെ അത്തോളി യില്‍ തന്നെ കബര്‍ അടക്കണം ". മുസ്ലിം ലീഗിന്റെ മഹാനായ നേതാവ് സി എച്ചു മരണപ്പെട്ടിരിക്കുന്നു . വിശ്വസിക്കാനും ഉള്‍ക്കൊള്ളാനും ആര്‍ക്കും സാധിച്ചില്ലെങ്കിലും അത് യാദര്ത്യം ആയിരുന്നു . സി എച്ചിന്റെ കര്‍മ്മ വേദി ആയിരുന്ന കോഴിക്കോട് നടക്കാവില്‍ കബറടക്കം നടത്താനായിരുന്നു മുസ്ലിം ലീഗ് നേതാക്കളുടെ തീരുമാനം . അതിന്റെ ആവശ്യകതയെ കുറിച്ചു ആ ഉമ്മയെ ബോധ്യപ്പെടുത്തുന്നതിനിടയില്‍ ആ ഉമ്മ പറഞ്ഞെത്രേ " പതിമൂന്നാമത്തെ വയസ്സിലാണ് പൊതു പ്രവര്‍ത്തനത്തിന്റെയും സമുദായത്തിന്റെയും പേരില്‍ നിങ്ങള്‍ അവനെ കൂട്ടി കൊണ്ട് പോയത്‌ ,പിന്നെ എനിക്ക് നേരാം വണ്ണം എന്റെ മകനെ കാണാന്‍ പോലും സാധിച്ചിട്ടില്ല ". സി എച്ചു സമുദായത്തിനും സമൂഹത്തിനും വേണ്ടി ജീവിക്കുകയായിരുന്നല്ലോ .

ആ ഉമ്മയുടെ മകനെ ബാഫഖി തങ്ങള്‍ കൂട്ടി കൊണ്ട് പോയി അയച്ചത്‌ ജയിലിലേക്ക്‌ ആയിരുന്നില്ല , മറിച്ച് കേരളത്തിലെ ജാതി മതങ്ങള്‍ക്ക് അതീതമായി ലക്ഷക്കണക്കിനു ജനങ്ങളുടെ മനസ്സിലേക്ക്‌ ആയിരുന്നു . മുസ്ലിം ലീഗിന്റെ കോടി പിടിച്ചു , ആ പ്രസ്ഥാനത്തിന് മഹത്തായ സംഭാവനകള്‍ നല്‍കി ആ കൌമാരക്കാരന്‍ മുഖ്യ മന്ത്രി പദത്തില്‍ വരെ എത്തി . സമുദായത്തിന്റെയും സമൂഹത്തിന്റെയും കണ്ണിലുണ്ണിയായി . 1948 ഇല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് രൂപം നല്‍കുമ്പോള്‍ മുസ്ലിം സമൂഹത്തിന്റെ അവസ്ഥ അതി ദയനീയം ആയിരുന്നു . വിഭജനത്തിന്റെ മുറിപ്പാടില്‍ തങ്ങളുടെ സ്വത്വത്തെ പോലും മറച്ചു പിടിക്കേണ്ടി വന്നിരുന്ന ദയനീയ സാഹചര്യം . അന്ന് ഖായിദെ മില്ലത്തും , സീതി സാഹിബും ബാഫഖി തങ്ങളും ഈ സമുദായം അനുഭവിക്കുന്ന വേദനകളെ ചൂണ്ടി കാണിച്ചു കൊണ്ട് അന്നത്തെ ചെറുപ്പക്കാര്‍ക്ക് പാതിരാ ക്ലാസും ആയുധ പരിശീലനവും രാജ്യ ദ്രോഹത്തിന്റെ മന്ത്രങ്ങളും അല്ലായിരുന്നു നല്‍കിയത്‌ . മറി ച്ചു പ്രശ്നങ്ങള്‍ ഉണ്ട് , അത് നമുക്ക് പരിഹരിക്കാന്‍ സാധിക്കും എന്ന ആത്മവിശ്വാസം ആയിരുന്നു നല്‍കിയത്‌ . ജനധിപത്യ പ്രക്രിയയില്‍ സജീവമായി ഇടപെടുന്ന ഒരു സമൂഹത്തെ അവര്‍ വാര്‍ത്തിയെടുത്തു. ഈ സമുദായത്തിന്റെ തല വര അവര്‍ മാറ്റി മരിച്ചു . അന്ന് അവരുടെ വിളി കേട്ട കേരളത്തിലെയും , തമിഴ് നാട്ടിലെയും മുസ്ലിംകളുടെ ഇന്നത്തെ ജീവിതം വലിയ തെളിവായി നമുക്ക് മുന്നില്‍ നില്‍ക്കുന്നു . ആത്മവിശ്വാസത്തിന്റെ രാഷ്ട്രീയമായിരുന്നു അവര്‍ മുസ്ലിം സമുദായത്തിന് പഠിപ്പിച്ചു നല്‍കിയത്‌ .ആ അത്മവിശ്വസത്തിലൂടെ അവര്‍ മുന്നേറ്റങ്ങള്‍ നടത്തി .

ഇന്നും ഇന്ത്യയിലെ മുസ്ലിംകള്‍ പരശ്ശതം പ്രശ്നങ്ങള്‍ അനുഭവിക്കുന്നു . അതിനെയൊന്നും നിസ്സാരവല്‍ക്കരിക്കുന്നില്ല . പക്ഷെ പ്രശ്നങ്ങള്‍ ഇല്ലാത്ത സമൂഹങ്ങളോ രാജ്യങ്ങളോ ഇന്നുണ്ടോ ? ഇന്ത്യയിലെ മുസ്ലിംകള്‍ അനുഭവിക്കുന്ന പീഡനങ്ങലെക്കാള്‍ മുസ്ലിം രാജ്യങ്ങളില്‍ പോലും മുസ്ലിംകള്‍ പീഡിപ്പിക്കപ്പെടുന്നുണ്ട് . അത് കൊണ്ട് തന്നെ അപകര്‍ഷത ബോധത്തിന്റെ രാഷ്ട്രീയവുമായി മുസ്ലിം കൌമാര -യുവാക്കളില്‍ പൊതു ധാരയില്‍ നിന്നും അകറ്റാന്‍ ശ്രമിക്കുനന്വരെ ഒറ്റപ്പെടുത്തണം . ഫയാസിന്റെ ഉമ്മമാര്‍ ഇനി ഈ സമുദായത്തില്‍ ഉണ്ടാകരുത് . ആത്മവിശ്വാസത്തിന്റെ രാഷ്ട്രീയമാണ് നമുക്ക് വേണ്ടത്‌ . രാജ്യത്തെ മതേതര വിശ്വാസികളെ വിശ്വാസത്തില്‍ എടുത്തു കൊണ്ട് ജനാധിപത്യ പ്രക്രിയയില്‍ കൂടുതല്‍ സജീവമായി ഇടപെട്ടു മുസ്ലിം സമൂഹത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വഴികളിലെക്കും , അതിനു വേണ്ടി കാലം കരുതുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കുവാനുമാണ് മുസ്ലിം യുവാക്കള്‍ മുന്നോട്ടു വരേണ്ടത് .

Wednesday, October 9, 2013

കണ്ണൂരില്‍ മുസല്ല വിരിച്ചാല്‍ മാറുമോ സഖാവേ കാപട്യം ?

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എ കെ ജി സെന്ററില്‍ മാത്രം അടിച്ചു വീശുന്ന ഒരു കാറ്റുണ്ട് . തട്ടമിട്ട ഉമ്മാമാരുടെയും , തൊപ്പിയിട്ട ഇക്കാമാരുടെയും അവരുടെ ന്യൂ ജനറേഷന്‍ മക്കളെയും അവരുടെ വോട്ടു ബാങ്കും കാണുമ്പോള്‍ സി പി എമ്മില്‍ അടിച്ചു വീശുന്ന കാറ്റ് . അതൊന്നു വീശിയാ പിന്നെ പിണറായി സഖാവിനു ഒന്നും കാണില്ല . നേരെ മലബാറിലേക്ക് വണ്ടി കേറും . പിന്നെ ചെഗുവേരെക്ക് പകരം ആലി മുസ്ലിയാര്‍ വരും . മാര്‍ക്സും എങ്ങല്സിനും പകരം സദ്ദാം ഹുസ്സൈനും യാസര്‍ അരഫാത്തും വരും . ടി കെ ഹംസ അഹലുസ്സുന്നത്തിന്റെ സ്വന്തം ആളാകും . കെ ടി ജലീല്‍ താത്വിക ആചാര്യനാകും . വര്‍ഗ്ഗ സിദ്ദാന്തം സ്വത്ത സിദ്ധാന്തത്തിനു വഴി മാറും . പള്ളിയില്‍ കയറി രണ്ടു രകത്തു സുന്നത് നിസ്കാരം നടത്തുന്നത് ഒഴിച്ചു ഹൌളിന്റെ അവിടേം വരെ എത്തും മുസ്ലിം പ്രേമം . കണ്ണൂരില്‍ ഇപ്പോള്‍ അതിന്റെ ആദ്യ പടിയായ മുസല്ല സി പി എം വിരിച്ചു കഴിഞ്ഞു . ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്നോളം ഹുസൈന്‍ രണ്ടത്താണി എഴുതി കൊടുത്ത പോത്തകത്തിന്റെ പേരില്‍ നിസ്കാര കുപ്പായവും പന്തലും കാരക്ക വിതരണവും ഒടുവില്‍ പിണറായി വിജയന്റെ മാര്കിസ്ട്ടു മൌലൂദു .

എന്നാല്‍ അതെ ദിവസം തന്നെ ദേശാഭിമാനിയില്‍ ഒരു വാര്‍ത്ത വന്നിരുന്നു . മുസ്ലിം പള്ളികളില്‍ ലീഗ് പ്രചരണം നടത്താന്‍ സര്‍ക്കാര്‍ ചിലവില്‍ ആളെ നിയമിച്ചു എന്നായിരുന്നു വാര്‍ത്ത . സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ വേണ്ടി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച പാലൊളി കമ്മിറ്റി തന്നെ നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയ ന്യൂനപക്ഷ പ്രോമോട്ടര്‍മാരെ നിയമിച്ചതാണ് ദേശാഭിമാനി വര്‍ഗീയ ച്ചുവയോടെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത് . എസ് എസ്ടി പ്രോമോട്ടര്മാരുടെ മാത്രുകയില്‍ കേന്ദ്ര -കേരള സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന ന്യൂനപക്ഷ ക്ഷേമ പദ്ദതികള്‍ യഥാവിധം ആ സമൂഹത്തില്‍ എത്തിക്കുന്നതിന് വേണ്ടി ഓരോ പഞ്ചായത്തിലും ന്യൂനപക്ഷ പ്രോമോട്ടര്‍മാരെ നിയമിച്ചിട്ടുണ്ട് ഈ സര്‍ക്കാര്‍ . പ്രത്വേകം ശ്രദ്ധിക്കേണ്ടത് മുസ്ലിം പ്രോമോട്ടര്‍മാരെ മാത്രമല്ല നിയമിച്ചത് . ന്യൂനപക്ഷ വിഭാഗം എന്നാ നിലയില്‍ ക്രിസ്ത്യന്‍ പ്രോമോട്ടര്മാരെയും നിയമിച്ചിട്ടുണ്ട് . പക്ഷെ സി പി എമ്മും ദേശാഭിമാനിയും അത് മറച്ചു വെച്ചു വര്‍ഗീയ പ്രചരണം നടത്തുന്നു ഇപ്പോഴും . ഒരേ സമയം ഞങ്ങള്‍ മുസ്ലിംകളുടെ ആളാണെന്നു സെമിനാര്‍ നടത്തി പറയുകയും , മറു ഭാഗത്ത് മുസ്ലിം സമൂഹത്തിനു കിട്ടുന്ന ആനുകൂല്യങ്ങള്‍ തടയാന്‍ ബോധപൂര്‍വ്വമായ ശ്രമവും നടത്തും .

.

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വിദ്യാഭ്യാസ -തൊഴില്‍ മേഖലകളില്‍ മുസ്ലിം സമുദായത്തിന് സംവരണം വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെടുന്ന കാലത്ത് ദേശാഭിമാനിയില്‍ ഒരു കാര്‍ട്ടൂണ്‍ വന്നിരുന്നെത്രേ . തിരുവനനതപുരം മൃഗ ശാലയില്‍ കൂടുതല്‍ മൃഗങ്ങളെ കൊണ്ട് വരുന്നു എന്ന വാര്‍ത്ത യോട് ചേര്‍ത്ത് ഒരു ഏറനാടന്‍ കാക്ക അതിലും സംവരണം വേണമെന്ന് പറയുന്ന കാര്‍ട്ടൂണ്‍ . അറബി മുന്ഷിമാരെ നിയമിച്ചപ്പോള്‍ കുട നന്നാക്കുന്നവരെയൊക്കെ സര്‍ക്കാര്‍ ജീവനക്കാര്‍ ആക്കി എന്ന് നിയമസഭയില്‍ പറഞ്ഞതും ഇതേ സി പി എം . എത്ര പരിഹാസ്യമായിട്ടായിരുന്നു മുസ്ലിം സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരുന്ന സാമൂഹിക മാറ്റങ്ങളെ സി പി എം കണ്ടു കൊണ്ടിരുന്നത് . എന്നിട്ട് ഇപ്പോള്‍ മലപ്പുറം ജില്ല വന്നതും , കാലിക്കട്ട് യൂനിവേര്‍സിറ്റി വന്നതും ഉള്‍പ്പെടെ 1967 ഇ എം എസ് - മുസ്ലിം ലീഗ് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ദതികളൊക്കെ സി പി എം വരവില്‍ വെക്കാന്‍ വല്ലാതെ പാട് പെടുന്നുണ്ട് രണ്ടാത്താണി ജലീലുമാര്‍ . അന്ന് മുസ്ലിം സമൂഹത്തിന്റെ പുരോഗത്തിക്ക് വേണ്ടി നടപ്പിലാക്കിയ പദ്ദതികലോന്നും സി പി എം അജണ്ട ആയിരുന്നില്ല . മുസ്ലിം ലീഗ് വെച്ച അജെണ്ട്കള്‍ നടപ്പിലാക്കാം എന്ന ഉറപ്പിന്മേല്‍ ആയിരുന്നു ആ സര്‍ക്കാര്‍ തന്നെ നിലവില്‍ വന്നത് . അവിക്ഭ്ക്ത സി പി ഐ ക്ക് മുസ്ലിം വിഷയങ്ങളില്‍ ഒരു നല്ല നിലപാട് ഉണ്ടായിരുന്നെങ്കില്‍ എന്ത് കൊണ്ട് ആദ്യത്തെ ഇ എം എസ് സര്‍ക്കാര്‍ മുസ്ലിംകള്‍ക്ക് വേണ്ടി ഒന്നും ചെയ്യാതെ പോയി ? വിമോചന സമരം എങ്ങനെ ഉണ്ടായി ?.

അധികാരത്തിന്റെ അപ്പക്കഷണം കിട്ടുമെന്ന സ്വപ്നത്തില്‍ പുസ്തകമെഴുതുന്നവര്‍ ബംഗാളിലെ മുസ്ലിംകളെ കുറിച്ചൊരു പുസ്തകം എഴുതാന്‍ തയ്യാറുണ്ടോ ? സെമിനാര്‍ നടത്താന്‍ സി പി എമ്മിനാകുമോ ? തിരുവാ ക്ക് എതിര്‍ വാ ഇല്ലാതെ മൂന്നു പതിറ്റാണ്ട് സി പി എം ഭരിച്ചിട്ടും എന്ത് കൊണ്ട് നവാബുമാരുടെ പിന്തലമുരക്കാര്‍ കല്‍ക്കത്തയുടെ തെരുവീഥികളില്‍ ചോര തുപ്പി റിക്ഷ വലിക്കുന്ന റിക്ഷാ വണ്ടിക്കാര്‍ മാത്രമായി പോയി ? ബംഗാളിലെ ജനസംഘ്യ യിലെ മുപ്പതു ശതമാനം വരുന്ന മുസ്ലിമ്കളിലെ അമ്പതു ശതമാനം കുട്ടികള്‍ മാത്രമേ സ്കൂളുകളില്‍ പോകുന്നുവുള്ളൂ എന്നും , അതില്‍ തന്നെ പന്ത്രണ്ടു ശതമാനം മാത്രമേ മെട്രിക്കുലെശന്‍ പൂര്‍ത്തിയാക്കുന്നുള്ളൂ എന്നും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നു . എസ് സി ,എസ്ടി വിഭാഗങ്ങളുടെ തോതിനേക്കാള്‍ താഴെയാണ് ഈ നിരക്ക് . ഒരു ദേശിയ നയത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സി പി എം എങ്കില്‍ തങ്ങള്‍ അധികാരം പങ്കിട്ട രണ്ടു സംസ്ഥാനങ്ങളില്‍ ഒരിടത്ത് മുസ്ലിംകള്‍ മുന്നോക്കവും മറ്റൊരിടത്ത് പിന്നോക്കവും ആയതു എങ്ങനെയാണ് ? കേരളത്തില്‍ മുസ്ലിം ലീഗിന്റെയും , മുസ്ലിം സമുദായ സംഘടനകളുടെയും ശ്രമഫലമായി പൊതു സമൂഹത്തിന്റെ പിന്ബലത്തിലൂടെ ഉണ്ടായ സാമൂഹിക പുരോഗതിയെ സി പി എമ്മിന്റെതാക്കാന്‍ ശ്രമിക്കുന്നവര്‍ എട്ടു കാലി മംമൂഞ്ഞിനെ തോല്പ്പികാനാണ് ശ്രമിക്കുന്നത് .

ഇറാഖും ഇറാനും സദ്ദാമും യാസര്‍ അരഫാത്തും ഒന്നും ഈ തിരഞ്ഞെടുപ്പില്‍ ഇല്ല . അപ്പോള്‍ പിന്നെ മുസ്ലിം സ്നേഹത്തിന്റെ സെമിനാര്‍ , തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വല്ലാതെ മുസ്ലിം സ്നേഹം കാണിക്കുന്നവര്‍ തന്നെയാണ് ഇ അഹമംദ് മന്ത്രി ആകുമ്പോള്‍ നെഞ്ഞത്ത് ഏറ്റ കുത്താനെന്നു പറഞ്ഞത് . അദ്വാനി മന്ത്രി ആയപ്പോള്‍ ഉണ്ടാക്കാത്ത കുത്ത് എങ്ങനെയാണ് അഹമ്മദ് മന്ത്രി ആകുമ്പോള്‍ ഉണ്ടാകുന്നത് ? മലപ്പുറത്തെ കുട്ടികള്‍ മാര്‍ക്ക് നേടുമ്പോള്‍ അത് കോപ്പി അടി ആണെന്നും പറഞ്ഞതും ഇവര്‍ തന്നെ. ഫസലിനെ കൊന്നിട്ട് അത് ചെയ്തത് ഹിന്ദു തീവ്രവാദികള്‍ എന്ന് പറഞ്ഞും , ടി പി യെ കൊല്ലാന്‍ മാഷാ അല്ലാഹ് സ്ടിക്കാരും ഒട്ടിച്ചു ആളെ പറഞ്ഞു വിടുകയും കൊന്നത് മുസ്ലിം തീവ്രവധികലെന്നു പറഞ്ഞും പരച്ചരിപ്പിച്ച്ചും നടന്നതും ഇതേ സി പി എം . മുസ്ലിം സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ പറ്റുന്ന എല്ലാ അടവുകളും പയറ്റും . അതി വൈകാരികത സൃഷ്ടിച്ചു വോട്ടു നേടാന്‍ പറ്റുമോ നിന്നും നോക്കും . ഇനി വോട്ടു കിട്ടില്ല എന്ന് ഉറപ്പായാല്‍ മൃദു ഹിന്ദുത്വം പുറത്തെടുക്കുകയും ചെയ്യും .മുസ്ലിം സമൂഹത്തിനു സി പി എം ചെയ്ത നല്ല കാര്യങ്ങള്‍ പറയാന്‍ വിളിച്ചു കൂട്ടിയ കണ്ണൂരില്‍ തന്നെയാണ് വിചാരണ ചെയ്തു കൊന്ന ഷുക്കൂറിന്റെ കബറിടം ഉള്ളതും എന്നത് സി പി എമ്മിന്റെ കാപട്യത്തെ തുറന്നു കാട്ടുന്നു .

 

ആയിരക്കണക്കിന് വര്‍ഷക്കാലം രാജ്യം ഭരിച്ച മുഗളന്‍മാരുടെയോ , നവാബുമാരുടെയോ , നൈസാമുമാരുടെയോ പാരമ്പര്യം ഒന്നും കേരള മുസ്ലിംകള്‍ക്കില്ല . എന്നിട്ടും കേരളീയ മുസ്ലിംകള്‍ ഒരുപാട് മുന്നേറിയിട്ടുണ്ട് . ഒരുപാട് മുന്നേറാനുള്ള സാഹചര്യവും ഇന്നുണ്ട് . വിവിധ സമൂഹങ്ങളും ആചാരങ്ങളും നില നില്‍ക്കുന്ന , ഒരു ജനാധിപത്യ ഭരണ ക്രമം നില നില്‍ക്കുന്ന ഒരു രാജ്യത്ത് അതില്‍ വളരെ ക്രിയാത്മകമായി ഇടപെട്ടു കൊണ്ട് തന്നെ തങ്ങളുടെ വ്യക്തിത്വം നില നിര്‍ത്തി എങ്ങനെ ഉയരങ്ങള്‍ കീഴടക്കാം എന്നതിന് ലോക മുസ്ലിംകള്‍ക്ക് തന്നെ വലിയോരുദാഹരണമാണ് കേരളീയ മുസ്ലിം ജീവിതം. അവര്‍ക്ക് രാജ ഭരണങ്ങലോ രാജാക്കനമാരോ ഉണ്ടായില്ലെങ്കിലും ഉമര്‍ ഖാസിയ്ടെയും , ആലി മുസ്ലിയരുടെയും പാരമ്പര്യം മുറുകെ പിടിക്കാന്‍ ബാഫഖി തങ്ങള്‍ ഉണ്ടായിരുന്നു . കെ എം സീതി സാഹിബ് ഉണ്ടായിരുന്നു . പാണക്കാട് കുടുംബവും സി എച്ഹും ഉണ്ടായിരുന്നു. അവരൊക്കെ ഉയരത്തില്‍ പയര്‍ത്തിയ മുസ്ലിം ലീഗിന്റെ ഹരിത പതാക ഉണ്ടായിരുന്നു . ആ പതാക കേരളത്തിന്റെ മണ്ണില്‍ വാനില്‍ പറക്കുന്നിടത്തോളം കാലം സി പി എമ്മിന്റെ കപട നാടകങ്ങള്‍ ഞങ്ങള്‍ പൊളിച്ചു കൊണ്ടേയിരിക്കും