പേജുകള്‍‌

Sunday, June 30, 2013

ലീഗില്ലാത്ത എന്ത് കോപ്പാ യു .ഡി .എഫില്‍ ഉണ്ടാവുക സാര്‍ ...?

ലീഗ് അധികാരത്തില്‍ എത്തിപ്പെടുമ്പോഴും , മുഖ്യ ധാരയില്‍ സ്വാധീനം നേടുമ്പോഴും എല്ലാ കാലത്തും ലീഗിനെ ചുറ്റി പറ്റിയുള്ള വിവാദങ്ങള്‍ ഉണ്ടാവുകയോ , ഉണ്ടാക്കുകയോ ചെയ്യാറുണ്ട് . അതില്‍ ആളും തരവും ഒന്നും വ്യത്യാസം ഇല്ല . ഇപ്പോള്‍ ലീഗുമായി ബന്ധപ്പെട്ടു വല്ല വാര്‍ത്തയും ഉണ്ടാക്കിയില്ലെങ്കില്‍ ചാനലുകള്‍ ക്കും , ഫെയിസ് ബുക്കിന് വരെ ഒരു ഉഷാര്‍ കുറവാണ് . ലീഗുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് എന്നും പ്രസക്തി ഉണ്ട് എന്നത് കൊണ്ട് തന്നെ ലീഗിനെതിരെ എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ തങ്ങള്‍ അകപ്പെട്ട പ്രതിസന്ധികളില്‍ നിന്നും രക്ഷ നേടാന്‍ പറ്റുമോ എന്നാണു എല്ലാവരും എല്ലാ കാലത്തും ശ്രമിച്ചിട്ടുള്ളത്‌ .  മന്ത്രി കുപ്പായവും തുന്നി നടക്കുന്ന രമേശ്‌ ചെന്നിത്തല മാത്രം പിന്നെ മാറി നിക്കെണ്ടാതില്ലല്ലോ , അദ്ദേഹവും എന്തോ പറയാന്‍ ശ്രമിച്ചു , ഉടനെ തന്നെ തിരുത്തിയത് അദ്ദേഹത്തിനും യു .ഡി .എഫിനും നന്നായി . ലീഗില്ലാതെ എന്ത് യു .ഡി .എഫാണ് ഇവിടെ ഉണ്ടാവുക ? രമേശ്‌ ചെന്നിത്തലയുടെ വാക്കുകള്‍ തന്നെ കടമെടുത്താല്‍ യു .ഡി .എഫിന്റെ നട്ടെല്ലാണ് ലീഗ് .

 
യു .ഡി .എഫിന്റെ കെട്ടുറപ്പിനും , വിജയത്തിനും വേണ്ടി മുസ്ലിം ലീഗ് പ്രസ്ഥാനം എത്രത്തോളം സേവനവും , ത്യാഗങ്ങളും ചെയ്യുന്നുണ്ടെന്ന് നല്ലവരായ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കും , മുന്നണിയിലെ മറ്റു കക്ഷികള്‍ക്കും നന്നായറിയാം . കോണ്‍ഗ്രെസ്സു നെത്രത്വത്തിനും അക്കാര്യത്തില്‍ നല്ല ബോധ്യം ഉണ്ട് . അത് കൊണ്ട് തന്നെയാണ് കോണ്‍ഗ്രസ്‌ രാജ്യത്തെ തന്നെ അവരുടെ ഏറ്റവുംനല്ല വിശ്വസ്തരായ കൂട്ടാളിയായി ലീഗിനെ കാണുന്നതും , ബഹുമാനിക്കുന്നതും. പിന്നെ ലീഗിന്റെ മെക്കിട്ടു കേറി ആളാവാന്‍ പറ്റുമോ എന്ന് നോക്കിയവര്‍ക്കെല്ലാം , ഇന്നത്തെ നിരാശ കാമുകന്മാര്‍ക്ക് അടക്കം കാലം തന്നെ മറുപടി കൊടുത്തിട്ടുണ്ട് . അതൊക്കെ കിങ്ങിണി കുട്ടന്മാര്‍ ഓര്‍ത്താല്‍ നല്ലത് . ലീഗിന്റെ തോളിലേറി കോഴിക്കോട് നിന്ന് സി .എം .ഇബ്രാഹിനെ തറ പറ്റിച്ചു എം .പി ആവുകയും , കൊടുവള്ളിയില്‍ മത്സരിക്കാന്‍ ലീഗ് തന്നെ സീറ്റ് കൊടുക്കേണ്ടി വന്നതും മുരളീധരനു ഓര്‍ക്കുന്നത് നല്ലതാണ് . ഒരു കൊല്ലത്തിനിടയില്‍ നാലഞ്ചു പാര്‍ട്ടികള്‍ കയറി ഇറങ്ങേണ്ടി വരികയും , ഒടുവില്‍ രണ്ടണ മെമ്പര്‍ഷിപ്പിന് വേണ്ടി കാലു പിടിക്കേണ്ടി വരികയും ചെയ്തപ്പോഴും ലീഗിന്റെ നിലപാടുകളാണ് മുരളിധരന് ഇന്ന് രണ്ടാം വരവിനെന്കിലും കളമൊരുക്കിയത് . ലീഗിനെ നോവിപ്പിക്കാന്‍ വല്ലാതെ ശ്രമിക്കുന്ന ഈ മുരളീധരന്‍ തന്നെ നാളെ യു .ഡി .എഫിന്റെ സ്ഥാനര്‍ത്തിയായി മലപ്പുറം മണ്ഡലത്തിലേക്ക് തന്നെ വന്നാലും ചോരയും ,നീരും നല്‍കി പ്രവര്‍ത്തിക്കാനും വിജയിപ്പിക്കാനും ലീഗിന്റെ അണികള്‍ തന്നെ മുന്‍പന്തിയില്‍ ഉണ്ടാകും . കാരണം അത് ബാഫഖി തങ്ങളും , ഇന്ദിരാഗാന്ധിയും ഉണ്ടാക്കിയ വിശ്വസ്തമായ് ഒരു കരാറാണ് . അപ്പപ്പോള്‍ കാണുന്നവരെ അപ്പന്‍ എന്ന് വിളിക്കുന്ന സംസ്കാരം ലീഗിനില്ല .

 
മതേതരത്വം തെളിയിക്കാന്‍ വേണ്ടി മുഹമ്മദ്‌ നബിയാണ് ഇസ്ലാം മതം ഉണ്ടാക്കിയതെന്നും , അമൃതാനന്ധമയി ഉണ്ടായതു കൊണ്ടാണ് ഈ ലോകം കറങ്ങന്നെതുന്നും വരെ യാതൊരു ഉളുപ്പും ഇല്ലാതെ വിഡ്ഢിത്തങ്ങള്‍ പറയാന്‍ മടിയില്ലത്തെ ആര്യാടന്റെ വാക്കുകളെ ലീഗ് ഒരിക്കലും മുഖ വിലക്കെടുക്കാറില്ല . പക്ഷെ , വിശുദ്ധ ഖുര്‍ആനിന് പരിഭാഷ എഴുതിയ അബ്ദുല്‍ കലാം ആസാദിനെ പോലുള്ളവര്‍ നേത്രത്വം കൊടുത്ത ഒരു പ്രസ്ഥാനത്തില്‍ ഒരു മുസ്ലിം നാമധാരി മതേതരത്വം തെളിയിക്കാന്‍ വേണ്ടി പാട് പെടുന്നത് കാണുമ്പോള്‍ അദ്ദേഹം തന്നെ പരിഹസ്യമാവുകയാണ് ചെയ്യുന്നത് .

ആരുടെയും ഔദാര്യം കൊണ്ടോ , അവരുടെയൊക്കെ തറവാട്ടില്‍ നിന്നുള്ള വിഹിതം കൊണ്ടോ ഒന്നുമല്ല ലീഗ് ഇന്ന് കാണുന്ന തരത്തില്‍ എത്തിയത്‌ . ജനാധിപത്യ പ്രക്രിയയില്‍ വ്യക്തമായി ഇടപെട്ടു കൊണ്ട് തന്നെയാണ് . ഓടു പൊളിച്ചു വന്നവര്‍ അല്ല ലീഗുകാര്‍ . വര്‍ഷം 1960, വിമോചന സമരത്തിന്റെ ബാക്കി പത്രമായി ഉണ്ടായ പി -എസ് -പി , കോണ്‍ഗ്രസ്‌ നെത്ര്വത്വത്തിലുള്ള പട്ടം താണൂ പിള്ള ഗവണ്‍മെന്റില്‍ വിമോചന സമരത്തിനു കൈ കോര്‍ത്തു പിടിച്ചു മുന്നില്‍ ഉണ്ടായ മുസ്ലിം ലീഗ് മന്ത്രി സ്ഥാനം ആവശ്യപ്പെട്ടപ്പോള്‍ തുടങ്ങിയിട്ടുണ്ട് പല വിധ കാര്യങ്ങള്‍ ഉയര്‍ത്തി പല തരത്തിലുള്ള ഈ സാമുദായിക - സന്തുലന ഭീഷണി കള്‍ . പല വിധ ചര്‍ച്ചകള്‍ നടത്തിയിട്ടും ഈ ' ഭീഷണി' ഉയര്‍ത്തി ലീഗിനെ മന്ത്രി പദവിയില്‍ നിന്നും മാറ്റി നിര്‍ത്തുകയും നിബന്ധനകള്‍ വെച്ചു കൊണ്ടുള്ള സ്പീക്കെര്‍ സ്ഥാനം ലീഗിലെ കെ .എം .സീതി സാഹിബിനു ഏറ്റെടുക്കേണ്ടി വരികയും ചെയ്തു . അദ്ദേഹത്തിന്‍റെ മരണത്തെ തുടര്‍ന്ന് സി .എച്ച് ആ സ്ഥാനം ഏറ്റെടുക്കേണ്ടി വന്നപ്പോഴും ഉയര്‍ത്തി വേറെ ഭീഷണികള്‍ , ഒടുവില്‍ സി .എച്ച് തന്നെ സ്പീക്കര്‍ ആയി. എന്നിട്ട് ഇവിടെ എന്തെങ്കിലും തകര്‍ന്നോ ...?

മന്ത്രി ചര്‍ച്ചകള്‍ക്ക് വേണ്ടി കോണ്‍ഗ്രസ്‌ നേതാവ്‌ സാദിക്ക്‌ അലി യുമായി ഡല്‍ഹിയില്‍ പോയി ചര്‍ച്ച നടത്തിയിട്ടും വിജയിക്കാതെ വന്നപ്പോള്‍ , ചര്‍ച്ചക്ക് പോകുമ്പോള്‍ ' സാധിക്കും 'എന്ന് കരുതിയെങ്കിലും ചര്‍ച്ച കഴിഞ്ഞപ്പോഴാണ് 'സാധിക്കാത്ത' അലിയുടെ അടുത്തേക്കാണ് പോയതെന്ന് മനസ്സിലായതെന്ന് സി .എച്ചു നര്‍മ്മത്തില്‍ ചാലിച്ചു പറഞ്ഞത്‌ ചരിത്രത്തിന്റെ ഭാഗം.

വര്‍ഷം , 1967, 57 ഇല്‍ സ്വന്തമായി അധികാരത്തില്‍ വന്ന കമ്മ്യൂണിസ്ടുകള്‍ക്ക് വീണ്ടും അധികാരത്തില്‍ എത്താന്‍ ലീഗിന്റെ സഹായം കൂടി വേണ്ടി വരുന്നു. രണ്ടാം ഇ .എം .എസ് ഗവണ്‍മെന്റില്‍ ആദ്യമായി ലീഗ് മന്ത്രിമാര്‍ സത്യപ്രതിഞ്ഞ ചെയ്യുമ്പോഴും ഉയര്‍ന്നു ഇവിടെ എന്തോ തകരും എന്നുള്ള പുകില്.... സി .എച്ചു മുഹമ്മദ്‌ കോയ , അവുക്കാദര്‍ കുട്ടി നഹ , അഹ്മെദ് കുട്ടി കുരിക്കള്‍ എന്നിവര്‍ ലീഗിന്റെ മന്ത്രിമാരായി നല്ല വകുപ്പുകളില്‍ തന്നെ അധികാരം നടത്തിയിട്ട് കൂടി ലീഗുകാര്‍ മന്ത്രിമാര്‍ ആയാല്‍ ഒന്നും തകരാന്‍ പോകുന്നില്ല എന്ന് തെളിയിച്ചു .

മന്ത്രിയായ സി .എച്ചി നു മുന്നില്‍ ഒരു പ്രദേശത്തു മുസ്ലിം പ്രമാണിമാര്‍ വന്നു അവിടെ അത്യാവശ്യമായി പാലം വേണമെന്നും ,അത് സമുദായത്തിന് ഉപകാരം കിട്ടും എന്ന് പറഞ്ഞപ്പോള്‍ സമുദായത്തിന് ഉപകാരം കിട്ടുന്ന പാലം
'സ്വിറാത്ത് ' പാലം മാത്രമാണെന്ന് പറഞ്ഞു തിരിച്ചയച്ച സംഭവങ്ങളിലൂടെ അധികാരത്തില്‍ ഉള്ള ലീഗിന്റെ നിലപാട് എന്താണെന്ന് സി .എച്ചും , ലീഗും പ്രവര്‍ത്തനത്തിലൂടെ വ്യക്തമായ സന്ദേശം നല്‍കുകയും ചെയ്തു .

 
വര്‍ഷം 1969, ലീഗ് വിരുദ്ധ ഭീഷണിക്കാര്‍ ഏറ്റവും വലിയ ഭൂകമ്പ ഭീഷണി രേഖപ്പെടുത്തിയ സംഭവം മലപ്പുറം ജില്ലാ രൂപികരണം ആയിരുന്നു. പിന്നോക്ക പ്രദേശം എന്ന നിലയില്‍ വികസനത്തിലെ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ , മറ്റു പല ജില്ലകളും രൂപികരിക്കപ്പെട്ട അതെ സാഹചര്യത്തില്‍ ഉണ്ടാകപ്പെട്ട ഒരു തീരുമാനത്തെ അവിടെ ലീഗുകാര്‍ കൂടുതല്‍ ആയത് കൊണ്ട് തന്നെ 'രാജ്യ വിരുദ്ധം' എന്ന തരത്തില്‍ പോലും ആശങ്കകള്‍ ഉണ്ടാക്കി പരിഭ്രാന്തി പടര്‍ത്തി ....എന്നിട്ട് എന്തെങ്കിലും തകര്‍ന്നോ ?. ഇന്നും മത സൌഹാര്‍ദ്ദവും ,സമാധാനവും നില നില്‍ക്കുന്ന ജില്ലകളില്‍ മുന്‍പന്തിയില്‍ തന്നെ ആ ജില്ല നില കൊള്ളുന്നു. ഇപ്പോള്‍ മലപ്പുറം വിഭജനവുമായി ബന്ധപ്പെട്ടും തുടങ്ങിയിട്ടുണ്ട് പഴയ ഭീഷനിക്കാരുടെ പുതിയ തലമുറ . അവരെയും കാത്തു നിക്കുന്നത് കാലത്തിന്റെ നല്ല മറുപടികള്‍ .

 
പിന്നെ കാല കാലങ്ങളില്‍ കഴിയുന്നവരൊക്കെ അവരവരുടെ കഴിവിന് വെച്ചു ലീഗിനെ മുന്‍ നിര്‍ത്തി ഇത്തരം സാമുദായിക ഭീഷണികള്‍ ഉയര്‍ത്തി കൊണ്ടേയിരുന്നു. ഏറ്റവും ഒടുവില്‍ ഇ .അഹമ്മദ്‌ കേന്ദ്ര മന്ത്രി ആയപ്പോഴും , കഴിഞ്ഞ യു .ഡി .എഫ്ഗവണ്‍മെന്റില്‍ റവന്യൂ വരുമാനത്തിന്റെ ഏറിയ പങ്കും ലീഗ് മന്ത്രിമാരാണ് കൈ കാര്യം ചെയ്യുന്നത് എന്ന് വരെ പറഞ്ഞു പരത്തി ഇവിടെ പലരും പരിഭ്രാന്തി പടര്‍ത്തിയില്ലേ ...?, എന്നിട്ട് ഇവിടെ എന്തെങ്കിലും തകര്‍ന്നോ ? ഇത്തരം ആശങ്കകള്‍ ഒന്നും ക്ലച്ചു പിടിച്ചില്ല എന്ന് മാത്രമല്ല , ലീഗിന്റെ സ്വീകാര്യത വര്‍ധിക്കുകയും ചെയ്യുന്നതാണ് കാണുന്നത് . ഈ സര്‍ക്കാര്‍ വന്നത് തൊട്ടു തുടങ്ങിയതാണ് ലീഗിനെ മുന്‍ നിര്‍ത്തിയുള്ള സാമുദായിക സന്തുലനവും പറഞ്ഞു കൊണ്ടുള്ള പലവിധ നാടകങ്ങള്‍. ഞങ്ങളാണ് ഭരിക്കുന്നതെന്ന് പോലും പറഞ്ഞാല്‍ പ്രശ്നമാക്കുന്ന അവസ്ഥ , ആരെങ്കിലും പച്ച ബ്ലൌസോ , അടിപ്പാവടയോ ഇട്ടു നടന്നാല്‍ അതിനും ലീഗ് മറുപടി പറയണം എന്നുള്ള വിഡ്ഢിത്തങ്ങള്‍ . രമേശ്‌ ചെന്നിത്തലയുടെ അവസ്ഥ എല്ലാവര്ക്കും കൃത്യമായി അറിയാം . അതില്‍ നിന്നും മാറി നിക്കാന്‍ ലീഗിന്റെ മെക്കിട്ടു വന്നത് കൊണ്ട് ആര്‍ക്കും ഒരു ലഭാവുമില്ല , നഷ്ടം കൂടുതല്‍ ഉണ്ടാകുന്നത് രമേശ്‌ ചെന്നിത്തല എന്ന വ്യക്തിക്ക് തന്നെയായിരിക്കും . പിന്നെ ഉമ്മാക്കി കാട്ടി ലീഗിനെ പേടിപ്പിക്കാമെന്ന് ഒരുത്തനും വിചാരിക്കുകയും വേണ്ട .

Saturday, June 29, 2013

സ്ത്രീധനം - ആരാന്റെ ചിലവിലെ പുരോഗമനത്തിന് കാത്തു നില്‍ക്കാതെ അവനവന്റെ ചിലവിലെ മാതൃകകള്‍ ഉണ്ടാക്കൂ .....

ജനിച്ചത് പെണ്‍കുട്ടിയാണെങ്കില്‍ കുഴിച്ചു മൂടപ്പെട്ട ഒരു സംസ്കാരത്തില്‍ നിന്ന് സ്ത്രീക്ക് വ്യക്തിത്വവും , പദവിയും നല്‍കുവാന്‍ മുഹമ്മദ്‌ നബി (സ ) കാണിച്ചു തന്ന വിവിധ നടപടികളിലെ ഒന്നായിരുന്നു പെണ്‍കുട്ടികളുടെ കല്യാണവുമായി ബന്ധപ്പെട്ടു ആണുങ്ങള്‍ നല്‍കേണ്ട മഹര്‍ സമ്പ്രദായം . ആ മഹര്‍ സംവിധാനം രണ്ടാം തരം ആവുകയും സ്ത്രീധനം ഒന്നാം തരമാവുകയും ചെയ്യുന്ന വൈരുധ്യത്തില്‍ നിന്ന് കേരളീയ മുസ്ലിം സമൂഹം ഇന്നും കര കയറിയിട്ടില്ല എന്നത് അത്ഭുതകരമല്ലാതെ മറ്റെന്താണ് ?

എണ്ണ പണത്തിന്റെ സമൃദ്ധിയില്‍ വിരാചിക്കുന്ന ഗള്‍ഫ് നാടുകളിലെ മുസ്ലിം തൊട്ടു ദാരിദ്ര്യത്തിന്റെ പരകോടിയില്‍ കഴിയുന്ന ആഫ്രിക്കയിലെ ഉള്‍നാടുകളിലെ മുസ്ലിം സമൂഹത്തില്‍ വരെ ഇന്നും മഹര്‍ സമ്പ്രദായം മാത്രമാണ് നില കൊള്ളുന്നത് . വലിയൊരു ഇസ്ലാമിക പാരമ്പര്യം അവകാശപ്പെടാനുള്ള നമ്മള്‍ മറ്റു സമുദായത്തില്‍ നിന്ന് കയറി കൂടിയ സ്ത്രീധനം എന്ന ഈ കണ്ണീര്‍ ധനത്തിനെതിരെ അതി ശക്തമായി രംഗത്തിറങ്ങാന്‍ മടി കാണിക്കുന്നു . സ്ത്രീധനത്തിന്റെ സാങ്കേതികത്തില്‍ തൂങ്ങിയുള്ള ചര്‍ച്ചകള്‍ക്ക് മാത്രമാണ് ബഹു ഭൂരിപക്ഷത്തിനും താല്പര്യം .

ഇതിന്റെ ഏറ്റവും വലിയ ഇരകള്‍ ഇടത്തരം -ദാരിദ്ര്യ വിഭാഗത്തില്‍ പെടുന്ന കുടുംബങ്ങളാണ് . പെണ്‍കുട്ടികള്‍ ഒരു ഭാരമാകുന്ന തരത്തിലേക്ക് അവരുടെ കല്യാണ കാര്യങ്ങള്‍ വരുമ്പോള്‍ ആ കു ടുംബങ്ങളെ ചിന്തിപ്പിക്കുന്ന തരത്തിലേക്ക് എത്തിക്കുന്നു . കിടപ്പാടം വിറ്റും , കടം വാങ്ങിയും,ജീവിത കാലം മുഴുവന്‍ സമ്പാദിച്ചത്‌ നല്‍കിയും നടത്തപ്പെടുന്ന കല്യാണങ്ങളുടെ അണിയറയില്‍ ആരും കാണാതെ കരയുന്ന ഉപ്പമാരുടെയും , ഉമ്മമാരുടെയും കണ്ണീര്‍ സമുദായം ഉയര്‍ത്തിയ മണി മാളികകളെയും ,സമ്മേളന മാമാങ്കങ്ങളെയും നോക്കി പരിഹസിക്കുന്നില്ലേ ? പണമില്ലാത്തതിന്റെ പേരില്‍ മാത്രം വിവാഹ മാര്‍കെറ്റില്‍ എടുക്കാ ചരക്കുകള്‍ ആവാന്‍ വിധിക്കപ്പെട്ട ആയിരക്കണക്കിന് പെണ്‍കുട്ടികളുടെ ദീന രോദനം സമുദായത്തിന്റെ കാതുകളെ അസ്വതമാക്കത്തതെന്താണ് ?

സമുദായത്തിലെ പ്രമാണിമാരും, വിദ്യാ സമ്പന്നരുമായ യുവാക്കളുമാണ് ഈ വിപത്തിനെതിരെ ഏറ്റവും കൂടുതല്‍ രംഗത്തിറങ്ങേണ്ടത് . സമുദായത്തില്‍ നിന്ന് ഈ വിപത്ത് തുടച്ചു നീക്കാന്‍ പ്രായോഗികമായി അവര്‍ക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ സാധിക്കും . നാട്ടിലെ ഒരു പ്രമാണി വളരെ ലളിതമായി കല്യാണം നടത്തുന്നത് ഒരു പാവപ്പെട്ടവന്‍ നടത്തുന്നതിനേക്കാള്‍ എത്രയോ മടങ്ങ്‌ ജനങ്ങളെ സ്വാധിനിക്കാന്‍ പറ്റും . വിദ്യാ സമ്പന്നര്‍ , സാമ്പത്തികമായി പക്വത എത്തിയവര്‍ തുടങ്ങിയ യുവാക്കള്‍ക്കും വലിയൊരു പങ്കു വഹിക്കാന്‍ പറ്റും .

ഒരു ഭാഗത്ത് തങ്ങളുടെ മക്കളുടെ കല്യാങ്ങള്‍ ആഡംബര പൂര്‍ണ്ണമാക്കുകയും , മറു ഭാഗത്ത് പാവപ്പെട്ടവന്റെ മകളുടെ കല്യാണത്തിനു ആയിരം രൂപ സംഭാവന കൊടുത്താല്‍ തന്റെ സാമുദായിക ബാധ്യത പൂര്‍ത്തിയായി എന്നും വിചാരിക്കുന്ന സമുദായത്തിലെ പ്രമാണി വര്‍ഗ വും , സമുദായം പോകുന്ന പോക്കിനനുസരിച്ച്ചു എല്ലാത്തിനോടും ഒരം ചേര്‍ന്ന് നില്‍ക്കുന്ന നേതാക്കന്മാരും ഈ സമുദായത്തെ പിറകോട്ടെക്കാണ് നയിക്കുന്നത് . ഈയിടെ ഒരു യത്തീംഖാനയുടെ ഉയര്‍ന്ന സ്ഥാനത്ത്‌ ഉള്ള ഒരാള്‍ ആ യത്തീംഖാനയിലെ ഒരു യുവതിയെ സ്ത്രീധനമോ , മറ്റോ ആവശ്യപ്പെടാതെ നല്ല ജോലിയുള്ള ഒരു യുവാവ് വളരെ ലളിതമായ ചടങ്ങുകളോടെ കല്യാണം കഴിക്കാന്‍ തയ്യാറായത്‌ വളരെ അഭിമാനത്തോടെ സംസാരിക്കുന്നത് കേള്‍ക്കാന്‍ ഇടയായി . പക്ഷെ ഈ യതീംഖാന നേതാവിന്റെ മകളുടെ കല്യാണം സ്ത്രീധനം നല്‍കിയും വളരെ ആര്‍ഭാടത്തോടെ യാണ് നടത്തിയതും . ഇത്തരം വൈരുധ്യങ്ങലാണ് സമുദായത്തില്‍ പലപ്പോഴും നടന്നു കൊണ്ടിരിക്കുന്നത് . ആരാന്റെ ചിലവിലെ പുരോഗമനം ആണ് എല്ലാവരും ഉദ്ദേശിക്കുന്നത് . ഇവിടെ പ്രസംഗങ്ങളും , എഴുത്തുകളും , ചര്‍ച്ചകളും മാത്രം നടക്കുന്നു . മാതൃകകള്‍ മാത്രം ഉണ്ടാകുന്നില്ല .

ആരാന്റെ  ചിലവിലെ പുരോഗമനത്തിന് കാത്തു നില്‍ക്കാതെ അവനവന്റെ ചിലവിലെ മാതൃകകള്‍ ഉണ്ടാകട്ടെ.

Friday, June 28, 2013

മുസ്ലിം പെണ്മക്കളുടെ രക്ഷിതാക്കള്‍ മറുപടി പറയട്ടെ ............

എല്ലാ ബഹുമാനത്തോടും കൂടി തന്നെ പറയട്ടെ , വിവാഹം പ്രായം പതിനാറു ആക്കിയില്ലെന്കില്‍  പെണ്‍കുട്ടികള്‍ വഴിപിഴച്ചു പോകും എന്നുള്ള കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവന   മുസ്ലിം പെണ്‍കുട്ടികളെ അപമാനിക്കുന്നതാണ് .  . മുന്‍പ് ബഹു ഭാര്യത്വം സംബന്ധിച്ചു അദ്ദേഹം നടത്തിയ പ്രസ്താവനക്ക് സമാനമാണ് ഇതും . പതിനാറാം വയസ്സില്‍ കല്യാണം നടത്തിയില്ലേല്‍ മുസ്ലിം പെണ്‍കുട്ടികള്‍ വഴി പിഴച്ചോക്കെ പോകുമെന്നൊക്കെ പറയുന്നതിന് മുസ്ലിം പെണ്മക്കളുടെ രക്ഷിതാക്കളാണ് മറുപടി പറയേണ്ടത്‌ . പതിനാറു ആവുന്ന അന്ന് തൊട്ടു കല്യാണം നടന്നില്ലേല്‍ വഴി പിഴക്കാന്‍ കാത്തിരിക്കുകയാണോ മുസ്ലിം പെണ്‍കുട്ടികള്‍ ? അല്ലാഹുവിന്റെ വിധി വിലക്കുകളെ പൊട്ടിച്ചെറിഞ്ഞു വഴി പിഴക്കാന്‍ തക്കം പാത്ത് കിടക്കുന്ന അബലകള്‍ മാത്രമാണോ മുസ്ലിം പെണ്‍കുട്ടികള്‍ ?

സമൂഹത്തില്‍ ധാര്‍മ്മികത ക്ക് കോട്ടം സംഭവിച്ചിട്ടുണ്ട് . അത് എല്ലാ മേഖലയിലും ഉണ്ട് , ആത്മീയ രംഗത്ത് പോലും ഉണ്ട് . വ്യക്തികളില്‍ , കുടുംബങ്ങളില്‍ , സമൂഹത്തില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തുന്ന നടപടികള്‍ ആണ് ഉണ്ടാകേണ്ടത് . അല്ലെങ്കില്‍ ധാര്‍മ്മിക മൂല്യങ്ങളില്‍ വിശ്വാസം ഇല്ലാത്ത ഒരു പെണ്‍കുട്ടി ആയാലും ആണ്‍കുട്ടി ആയാലും കൌമാരത്തില്‍ വഴി പിഴയ്ക്കും എന്ന് ഭയപ്പെടുത്തിയിട്ടു കേട്ടിച്ചാലും കല്യാണം കഴിഞ്ഞാലും അവള്‍ വഴി പിഴയ്ക്കും . കൌമാരക്കാരായ പെണ്‍കുട്ടികളില്‍ മാത്രമാണോ വഴി പിഴക്കുന്നതും ധാര്‍മ്മിക ച്യുതിയും സംഭവിച്ചിട്ടുള്ളത് ? ആയിരത്തില്‍ എത്രയെണ്ണം വഴി മാറി സഞ്ചരിച്ചിട്ടുണ്ടാകും ? പെണ്‍കുട്ടികലേക്കാള്‍ ആണ്‍കുട്ടികളുടെ തോതായിരിക്കും അത്തരം വഴി മാറി യവരില്‍ കൂടുതല്‍ . അതിനു എന്ത് പരിഹാരമാണ് ഉള്ളത് ? വിവാഹം കഴിഞ്ഞിട്ടും വഴി പിഴച്ചു പോകുന്ന ഒരുപാട് വീട്ടമ്മ മാരുടെ കഥകളും നാട്ടില്‍ ഉണ്ട് . അതിനുള്ള പരിഹാരം എന്താണ് ? വിവാഹം കഴിക്കാതിരിക്കല്‍ ആണോ ?

ഒരുപാട് , ഒരുപാട് പെണ്‍കുട്ടികള്‍ സ്ത്രീധനം കൊടുക്കാന്‍ പറ്റാത്തതിന്റെ പേരില്‍ , ആഡംബര കല്യാണങ്ങള്‍ നടത്താന്‍ പറ്റാത്തതിന്റെ പേരില്‍ , മുപ്പതും , നാല്പതും പ്രായം പിന്നിട്ടിട്ടും വിവാഹ മാര്‍കെറ്റില്‍ എടുക്കാ നാണയങ്ങളായി ഈ സമുദായത്തിന്റെ നൊമ്പരമായി ഉണ്ട് . അവര്‍ക്കൊക്കെ ആശ്വാസമായി സ്ത്രീധനത്തിനെതിരെയോ , വിവാഹ ധൂര്‍ത്തുകല്‍ക്കെതിരെയോ ഒരു ചെറു പ്രസ്താവന പോലും നടത്താതെ അവരുടെയൊക്കെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇത്തരം നിലപാടുകള്‍ ഖേദകരം തന്നെയാണ് .