പേജുകള്‍‌

Thursday, September 4, 2014

വിവാഹ ധൂർത്തിനെതിരെ മുസ്ലിംലീഗ് ഉണരുമ്പോൾ..- മറു നാടന്‍ മലയാളി പ്രസിദ്ധീകരിച്ച ലേഖനം

http://www.marunadanmalayali.com/opinion/sociopolitical/marriage-expenses-2357



വിവാഹ ധൂര്‍ത്തിനും ആടംഭര ത്തിനുമെതിരെ രംഗത്തിരങ്ങാനുള്ള മുസ്ലിം ലീഗ് പ്രമേയം മുസ്ലിം സമുദായത്തിനകത്തും പുറത്തും ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണല്ലോ . പണമുള്ളവനും ഇടത്തരക്കാരനും പാവപ്പെട്ടവനും വിവാഹ ത്തിനു വേണ്ടി പൊടിക്കുന്ന ലക്ഷങ്ങള്‍ക്ക് കയ്യും കണക്കുമില്ല . സ്ത്രീധന ത്തില്‍ നിന്ന് തന്നെ ഇത് വരെ മോചനം നേടാത്ത സമൂഹത്തിലാണ് വിവാഹ ത്തോടനുബന്ധിച്ചുള്ള ധൂര്‍ത്തും അരങ്ങേറുന്നത് . വിവാഹ ധൂര്‍ത്തും ആഡംബര വും ഒന്നും മുസ്ലിം ലീഗില്‍ തുടങ്ങി മുസ്ലിം ലീഗില്‍ അവസാനിക്കുന്ന കാര്യമല്ല . മുസ്ലിം സമുദായത്തെ ഒന്നടങ്കം ഗ്രസിച്ചിരിക്കുന്ന ദുരവസ്ഥ യാണ് . മുസ്ലിം ലീഗ് ഒരു പ്രമേയം പാസ്സാക്കിയത് കൊണ്ട് പിറ്റേന്ന് മുതല്‍ തന്നെ ഇതൊക്കെ ഇല്ലാതാകുന്ന കാര്യവുമല്ല . കാലങ്ങളായി മത നെത്രത്വവും രാഷ്ട്രീയ നെത്രത്വവും കാണിച്ച അനാസ്ഥ യാണ് കാര്യങ്ങള്‍ ഇത്ര വഷളാക്കിയത് . പക്ഷെ ഇനിയും മൌനം പാലിക്കാന്‍ ഉത്തരവാദിത്വപ്പെട്ട ഒരു സാമുഹിക പ്രസ്ഥാനത്തിന് സാധിക്കില്ല . അത് കൊണ്ടാണ് ഇപ്പോഴെങ്കിലും മുസ്ലിം ലീഗ് ഇടപെടാന്‍ തീരുമാനിച്ചത് . പാണക്കാട് കുടുംബത്തിനും മുസ്ലിം ലീഗിനും മുസ്ലിം സമുദായത്തിനിടയിലുള്ള വലിയ സ്വാധിനം കൊണ്ട് തന്നെ ലീഗിന്റെ ഇപ്പോഴത്തെ ഇടപെടല്‍ വലിയ സാമുഹിക മാറ്റ ത്തിലേക്ക് നയിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത് .
രു ദിവസത്തെ ചെറിയൊരു ചടങ്ങ് കൊണ്ട് തീര്‍ന്നിരുന്ന കല്യാണ ങ്ങള്‍ ഒരു പതിറ്റാണ്ട് അധ്വാനിചാലും തീരാത്ത കടം ഉണ്ടാക്കുന്ന മാമൂലുകളുടെ യും കോപ്രായങ്ങളുടെ യും കളിയരങ്ങായി ഇന്ന് മാറിയിരിക്കുന്നു പണമുള്ളവന് ഉണ്ടാകുന്ന ആചാരങ്ങള്‍ , മാമൂലുകള്‍ അത് ഏറ്റു പിടിക്കാന്‍ നിര്‍ബന്തിനാകുന്ന ഇടത്തരക്കാരനും പാവപ്പെട്ടവനും . പാവപ്പെട്ടവര്‍ക്ക് നാല് ഭാഗത്ത് നിന്നും സഹായങ്ങള്‍ ലഭിക്കുകയെങ്കിലും ചെയ്യും . എന്നാല്‍ ഇടത്തരക്കാരനോ അതുമില്ല . .മാമൂലുകള്‍ നടത്തിയാണ് ഒരു മുസ്ലിം ഇടത്തരക്കാരന്റെ ജീവിതം തന്നെ തീരുന്നത് . ഇന്നലെ ചെയ്തൊരബദ്ധം ഇന്നത്തെ ആചാരമാകാം , നാള ത്തെ ശാസ്ത്രമാകാം എന്ന് കവി പാടിയതിന് സമാനമായ അവസ്ഥ യാണ് മുസ്ലിം സമുദായത്തില്‍ നടന്നു കൊണ്ടിരിക്കുന്നത് .

ധൂര്‍ത്ത് ഇല്ലാതാക്കാന്‍ സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നവര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും . തങ്ങളുടെ മക്കളുടെ കല്യാണങ്ങള്‍ ലക്ഷങ്ങള്‍ പൊടിച്ച് ധൂര്‍ത്തില്‍ നടത്തുകയും അയലത്തെ പാവപ്പെട്ടവരുടെ കല്യാണ ത്തിനു ആയിരം രൂപ സഹായവും കൊടുത്താല്‍ പൂര്‍ത്തിയാകുന്നതല്ല സമ്പന്ന ന്റെ സാമുദായിക ബാധ്യത . സമ്പത്ത് അല്ലാഹു നല്‍കുന്ന അനുഗ്രഹം മാത്രമല്ല , വലിയ ഉത്തരവാദിത്വവും കൂടിയാണ് . ആരുടെ യും കഴിവ് കൊണ്ടല്ല ഒരാള്‍ സമ്പന്നന്‍ ആകുന്നത് . സമ്പത്തിന്റെ ഉറവിടം അല്ലാഹു മാത്രമാണ് . അവന്‍ ആര്‍ക്കെങ്കിലും സമ്പാദ്യം നല്‍കിയിട്ടുണ്ടെങ്കില്‍ അത്രത്തോളം ഉത്തരവാദിത്തവും നല്‍കിയിട്ടുണ്ട് . അത് കൊണ്ട് തന്നെ" എന്റെ പണം കൊണ്ട് ഞാന്‍ എങ്ങനെ എങ്കിലും കല്യാണം നടത്തുന്നതില്‍ മറ്റുള്ളവര്‍ക്കെന്താ" എന്ന ചോദ്യങ്ങള്‍ അല്ലാഹുവിനെ തന്നെ ധിക്കരിക്കുന്നതിനു സമാനമാണ് . മിതവ്യയവും ലാളിത്യവുമാണ് ഇസ്ലാം കല്‍പ്പിക്കുന്നത് . അത് പിന്തുടരാന്‍ സാമ്പത്തിക ശേഷി ഉള്ളവര്‍ തയ്യാറാകേണ്ടതുണ്ട്. ഞാന്‍ വലിയ സമ്പന്നന്‍ , പ്രമാണി , നേതാവ് പിന്നെങ്ങനെ കല്യാണങ്ങള്‍ ലളിത മായി നടത്താന്‍ സാധിക്കും എന്ന ചിന്ത അലട്ടുന്നവര്‍ പ്രവാചകര്‍ (സ ) മക്കളുടെ കല്യാണങ്ങള്‍ എത്ര ലളിത മായി നടത്തിയെന്ന് അന്വേഷിക്കുന്നത് നല്ലതാകും . മുഹമ്മദ്‌ നബി ( സ ) യോളം വലിയൊരു നേതാവല്ലല്ലോ ആരും .സമ്പത്തിന്റെ അഹങ്കാരത്തില്‍ സമുദായത്തിലെക്ക് നിക്ഷേപിക്കുന്ന പല മാമൂലുകളും അവരുടെ വ്യക്തിപരമായ കാര്യമായി മാത്രം അവശേഷിക്കുകയല്ല മറിച്ച് , ഇടത്തരക്കാരനും പാവപ്പെട്ടവനും ഏറ്റെടുക്കേണ്ട വിധത്തില്‍ ആചാരമായി മാറുന്നെന്നും പല വിധ കുറ്റ കൃത്യങ്ങളില്‍ മുസ്ലിം യുവാക്കളുടെ എണ്ണം കൂടി കൂടി വരുന്നതിനു പോലും അതൊരു ഘടകമായി മാറുന്നെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയേണ്ടതുണ്ട് . കുറ്റ കൃത്യങ്ങളില്‍ മുസ്ലിം നാമധാരികളുടെ എണ്ണം കൂടി വരുന്നതിനെ സൂക്ഷമമായി നിരീക്ഷിച്ചാല്‍ സമ്പന്നന്‍ കാട്ടി കൂട്ടുന്നത് പോലെ ആകാനുള്ള ത്വര യാണ് അടിസ്ഥാനപരമായി പ്രവര്‍ത്തിച്ചത് എന്ന് മനസിലാക്കാന്‍ സാധിക്കും .

കല്യാണ കാര്യം വരുമ്പോള്‍ നാട്ടുകാര്‍ എന്ത് പറയും എന്ന ചിന്താഗതി ആദ്യം തന്നെ ഇടത്തരക്കാരന്‍ മാറ്റി വെക്കട്ടെ . അവനവന്റെ സാമ്പത്തിക സ്ഥിതി യോട് കൂറ് പുലര്‍ത്തിക്കൊണ്ട് ചടങ്ങുകള്‍ ഉണ്ടാക്കുക . മാമൂലുകള്‍ ക്കല്ല പ്രാധ്യാന്യം കൊടുക്കേണ്ടത് . ഇസ്ലാമിക വിശ്വാസങ്ങള്‍ ക്കാണ് . പത്താളുകള്‍ വേണ്ട എന്ന് വെച്ചാല്‍ തീരുന്നതെ ഉള്ളൂ ഈ മാമൂലുകള്‍ . അതിലൊരാള്‍ ആകാന്‍ നിങ്ങളും മുന്നോട്ടു വരിക . ഒരു ദിവസത്തെ ചടങ്ങ് നടത്താന്‍ ഒരു പതിറ്റാണ്ട് കാലം അധ്വാനിച്ചാലും തീരാത്ത കടക്കാരനായി താന്‍ മാറണോ എന്ന് അവനവനോട് തന്നെ ചോദ്യങ്ങള്‍ ഉയരട്ടെ . വിവാഹ ധൂര്‍ത്തിനേക്കാള്‍ ചര്‍ച്ച ചെയ്യപ്പെടെണ്ടത് സ്ത്രീധനം തന്നെയാണ് . അതിന്റെ ഏറ്റവും വലിയ ഇരകള്‍ ഇടത്തരം -ദാരിദ്ര്യ വിഭാഗത്തില്‍ പെടുന്ന കുടുംബങ്ങളാണല്ലോ . കിടപ്പാടം വിറ്റും , കടം വാങ്ങിയും,ജീവിത കാലം മുഴുവന്‍ സമ്പാദിച്ചത്‌ നല്‍കിയും നടത്തപ്പെടുന്ന കല്യാണങ്ങളുടെ അണിയറയില്‍ ആരും കാണാതെ കരയുന്ന ഉപ്പമാരുടെയും , ഉമ്മമാരുടെയും കണ്ണീര്‍ സമുദായം ഉയര്‍ത്തിയ മണി മാളികകളെയും ,സമ്മേളന മാമാങ്കങ്ങളെയും നോക്കി പരിഹസിക്കുന്നില്ലേ ? എണ്ണ പണത്തിന്റെ സമൃദ്ധിയില്‍ വിരാചിക്കുന്ന ഗള്‍ഫ് നാടുകളിലെ മുസ്ലിം തൊട്ടു ദാരിദ്ര്യത്തിന്റെ പരകോടിയില്‍ കഴിയുന്ന ആഫ്രിക്കയിലെ ഉള്‍നാടുകളിലെ മുസ്ലിം സമൂഹത്തില്‍ വരെ ഇന്നും മഹര്‍ സമ്പ്രദായം മാത്രമാണ് നില കൊള്ളുന്നത് . വലിയൊരു ഇസ്ലാമിക പാരമ്പര്യം അവകാശപ്പെടാനുള്ള കേരളീയ മുസ്ലിം മറ്റു സമുദായത്തില്‍ നിന്ന് കയറി കൂടിയ സ്ത്രീധനം എന്ന ഈ കണ്ണീര്‍ ധനത്തിനെതിരെ അതി ശക്തമായി രംഗത്തിറങ്ങാന്‍ മടി കാണിക്കുന്നു . സ്ത്രീധനത്തിന്റെ സാങ്കേതികത്തില്‍ തൂങ്ങിയുള്ള ചര്‍ച്ചകള്‍ക്ക് മാത്രമാണ് ബഹു ഭൂരിപക്ഷത്തിനും താല്പര്യം . നാട്ടിലെ റിലീഫ് കമ്മിറ്റികള്‍ തങ്ങളുടെ ഫണ്ടിന്റെ വലിയൊരു ഭാഗവും ചിലവഴിക്കുന്നത് പാവപ്പെട്ട പെണ്‍കുട്ടികളുടെ കല്യാണം നടത്താന്‍ വേണ്ടിയാണ് . കല്യാണ സഹായം എന്ന് പറഞ്ഞാല്‍ സ്ത്രീധനം നല്‍കാനുള്ള സഹായങ്ങള്‍ . ഇത്തരം കമ്മിറ്റികള്‍ ഒരു ഭാഗത്ത് സഹായം നല്‍കുമ്പോള്‍ തന്നെ മറു ഭാഗത്ത് സ്ത്രീധന ത്തിനും ധൂര്‍ത്തിനും എതിരെയുള്ള പ്രചാരണ ങ്ങളും നടത്തേണ്ടതുണ്ട് . അല്ലെങ്കില്‍ ഒരു സാമുഹിക ജീര്‍ണ്ണത എല്ലാ കാലത്തും നില നിര്‍ത്താന്‍ മാത്രമാകും ഇത്തരം കല്യാണ സഹായങ്ങള്‍ .

ഒരു മാറ്റം അനിവാര്യമാണ് . ആരാന്റെ ചിലവിലെ പുരോഗമാനമാണ് എല്ലാവര്ക്കും ആവശ്യം . അവരവരുടെ ചിലവിലെ മാതൃകകളാണ് സമുദായ നേത്രത്വത്തില്‍ നിന്ന് അടക്കം ഉണ്ടാകേണ്ടത്. മാറ്റം ഉണ്ടാക്കാന്‍ ഇനിയൊരു പ്രവാചകന്‍ മുസ്ലിം സമുദായത്തിലെക്ക് വരാനില്ല . ഒരു സമൂഹവും മാറുകയില്ല , അവര്‍ സ്വയം മാറണമെന്ന് ചിന്തിക്കുന്നത് വരെ എന്ന ഖുര്‍ആന്‍ വചനം മുസ്ലിം സമുദായത്തെ ചിന്തിപ്പിക്കണം . മുസ്ലിം യുവത്വം എവിടെയാണ് ?ശശി കല ടീച്ചറുടെ വര്‍ഗീയ പ്രസംഗം കേള്‍ക്കുമ്പോഴും , നസ്രിയ യോ അന്സിബയോ തട്ടമിട്ടിരുന്നോ ഇല്ലെയോ എന്ന് അന്വേഷിക്കുംബോഴും , ആര്‍ എസ് എസ് കാരന്റെ കൂടെ ആരെങ്കിലും ഒളിച്ചോടി പോയോ എന്ന് ആശങ്ക പ്പെടുമ്പോഴും, പച്ചത്തുള്ള നില്‍ അല്ലാഹുവിന്റെ പേര്‍ കാണുമ്പോഴും മാത്രം ഉണരേണ്ട ഒന്നല്ല മത വികാരം . സമുദായത്തിന്റെ ജീര്‍ണ്ണത കളോട് കലഹിക്കാനും ആ വികാരം ഉണരേണ്ടതുണ്ട് .




No comments:

Post a Comment