പേജുകള്‍‌

Tuesday, September 25, 2012

മൂക്ക് പൊടി ജിഹാദ്‌ / ന്യൂ ജെനറേഷന്‍ മനോരോഗം



പണ്ടൊക്കെ മാനസിക രോഗികള്‍ , നാട്ടു ഭാഷയില്‍ പറഞ്ഞാല്‍ പിരാന്തന്മാര്‍ , ഇവരുടെ  പ്രധാന  പരിപാടി വഴിയെ പോകുന്നവരെ കല്ലെറിയുക , ചീത്ത വിളിക്കുക , ഏകാന്തതയില്‍ മൌനമായി ഇരിക്കുക , പിച്ചും പേയും പറയുക...  ഇമ്മാതിരി വിവിധ കലാ പരിപാടികള്‍ ആയിരുന്നു.


ഇങ്ങനെ കലാ പരിപാടികളുടെ എണ്ണം കൂടുമ്പോള്‍ കുടുംബക്കാരോ , നാട്ടുകാരോ കൂട്ടി മാനസിക രോഗാശുപത്രിയിലേക്ക് കൊണ്ട് പോകും . ഡോക്ടറുടെ  നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഷോക്ക്‌ വേണ്ടവര്‍ക്ക് ഷോക്ക്‌ കൊടുക്കും , മരുന്നില്‍ രോഗം മാറുന്നവര്‍ക്ക് മരുന്ന് കൊടുക്കും ,പൂട്ടിയിടെണ്ടവരെ പൂട്ടിയിടും.


 പക്ഷെ കാലമൊക്കെ മാറിയില്ലേ,   കുണ്ടി  ന്നൊക്കെ പറഞ്ഞാല്‍  വലിയ ന്യൂ ജെനറേഷന്‍  ആകുന്ന കാലമാണ് . ആ കാലത്ത് ചില മാനസിക രോഗികള്‍ ചെയ്യുന്ന കാര്യങ്ങള്‍ അറിഞ്ഞാല്‍ നമുക്കാണോ  മാനസിക രോഗമെന്ന് തോന്നി പോവും. 


ശനിയാഴ്ച ബംഗ്ലൂരിലെ ഐ.സ്‌.ആര്‍.ഒ ആസ്ഥാനത്ത് വ്യാജ ഐ .ഡി  കാര്‍ഡ്‌ ഉണ്ടാക്കി   കടക്കാന്‍ ശ്രമിച്ച മലയാളി സ്ത്രീ അഹമ്മദാബാദില്‍ സ്ഥിരതാമസമാക്കിയ കൊല്ലം സ്വദേശി ബ്യൂള .എം.സാം (41) മാനസിക രോഗിയാണേത്രേ  , മുന്‍പ് ലെറ്റര്‍ ബോംബുണ്ടാക്കി പിടിയിലായ രാജീവ്‌ ശര്‍മ്മയെ കുറിച്ചും നമ്മള്‍ കേട്ടത് ഇതേ രോഗം തന്നെയാണ്.  ഇത് പോലെ കുറേ  ന്യൂ  ജെനറേഷന്‍ മനോരോഗികള്‍ ഈ   അടുത്തായി നാട്ടില്‍ ഇറങ്ങിയിട്ടുണ്ട്.  ഹോസ്പിറ്റലില്‍ കൊണ്ട് പോയി ചികില്‍സിക്കാന്‍  ബന്ധുക്കളോ , നാട്ടുകാരോ ഇല്ലാത്ത പാവം മനോരോഗികള്‍ .  


ഇവര്‍ക്ക് മനോരോഗം വന്നാല്‍ ബോംബുണ്ടാക്കും, വിമാനത്തിലും , റെയില്‍  പാളത്തിലും കൊണ്ട് പോയി വെക്കും , രാജ്യത്തെ പ്രധാന നേതാക്കള്‍ക്ക് ഭീഷണി മെയില്‍ അയക്കും , ബംഗ്ലൂര്‍  എന്ന മഹാ നഗരത്തിലെ മറ്റെവിടെയും പോകാതെ   തന്ത്രപ്രധാനമായ ഐ.സ്‌.ആര്‍.ഒ യിലേക്ക് തന്നെകടന്നു ചെല്ലും.എട്ടും പൊട്ടും തിരിയാത്ത'കുടുംബത്തില്‍ പിറന്ന'  മനോരോഗികളുടെ  ഓരോ കൃസൃതിത്തരങ്ങള്  !!!

പക്ഷെ  ഇവന്മാരൊക്കെ ഇങ്ങനെ 'കൃസൃതി' കാട്ടാന്‍  പോവുമ്പോ 'മാധ്യമങ്ങളെ' യും , കവര്‍ സ്റ്റോറി എഴുതാന്‍ പേനയും പിടിച്ചിരിക്കുകയും , ബ്രെയ്കിംഗ് ന്യൂസ് പറയാന്‍ വാ പോളിച്ചിരിക്കുകയും ചെയ്യുന്ന   നമ്മുടെ 'മാധ്യമ' തമ്പുരാക്കന്മാരെയും   ഓര്‍ക്കാതെ പോവുന്നത് ശരിക്കും തെമ്മാടിത്തരം തന്നെയാണ്. ദുഷ്ടന്മാര്‍ !!  

 ഇങ്ങനെ  ക്രുസൃതിത്തരങ്ങള്‍ ഒപ്പിക്കാന്‍ തന്നെ പോവുമ്പോള്‍ എന്തൊക്കെ ചെയ്യാം.ആണുങ്ങള്‍ ആണെങ്കില്‍  ഒന്ന് താടി വെക്കാം  , പറ്റുമെങ്കില്‍ പോകുന്ന വാഹനത്തിനു അറബിയിലെ   വല്ല സ്റ്റിക്കര്‍ പതിക്കാം  , എന്തേലും  ജിഹാദി   പേര് വെച്ചു ഇ മെയില്‍ അയക്കാം .  ചുരുങ്ങിയ പക്ഷം അവസാനം 786 വരുന്ന ഏതെന്കിലും നമ്പരിലേക്ക് ഫോണ്‍ എങ്കിലും ചെയ്യാമായിരുന്നു. പെണ്‍ ആണെങ്കില്‍  ഒരു ഷാള്‍ എങ്കിലും കഴുത്തില്‍ ഇട്ടു പോവാമായിരുന്നില്ലേ .... 



നാല് പേജ് വാര്‍ത്ത , ഒരു മാസം നില്‍ക്കുന്ന അന്വേഷണ പരമ്പര , എന്തൊക്കെ ചെയ്യാമായിരുന്ന വാര്‍ത്തകളാ അവസാന പേജിന്റെ  മൂലയ്ക്ക് ഇപ്പോള്‍ കൊടുക്കേണ്ടി വന്നത്.  മനോരോഗികള്‍ , ഇവര്‍ ദുഷ്ടന്മാര്‍ , കാല മാടന്മാര്‍.  ഛെ .ഛെ എല്ലാം കളഞ്ഞു.   ................................................................................................................................................
  വാര്‍ത്താ അവലോകനം

മൂക്ക്  പൊടി  ജിഹാദ് 

 കാസര്‍ഗോട് .  കാസര്‍ഗോട്ടെ  കാദര്‍ച്ച  കാഞ്ഞങ്ങാട് ടൌണില്‍ വെച്ച്  ഈയിടെ പതിവില്‍ കവിഞ്ഞു തുമ്മിയത്  തീര്‍ത്തും ഗൂഡ ലക്ഷ്യത്തോടെ തന്നെയാണെന്ന് പ്രമുഖ മാധ്യമങ്ങള്‍  റിപ്പോര്‍ട്ട് ചെയ്തു.

  കടപ്പുറം സ്വദേശിയായ ഇദ്ദേഹം കപ്പലിലോ , ബോട്ടിലോ എത്തിയ വിദേശ തീവ്രവാദികളെ കയ്യില്‍ നിന്നും കരസ്ഥമാക്കിയ പ്രത്വേഗ  മൂക്ക്  പൊടി  ഇട്ടാണ് തുമ്മിയതെന്നു  സംശയിക്കുന്നതായി മാധ്യമ വാര്‍ത്തകള്‍ വ്യക്തമാക്കുന്നു  .  രോഗം പരത്തുന്ന അണുക്കള്‍ അടങ്ങിയ  ഈ മൂക്ക് പൊടീ  ഇട്ടു അന്യ മതസ്തര്‍ക്കിടയില്‍ പോയി തുമ്മി അവര്‍ക്കൊക്കെ അണു  ബാധ ഉണ്ടാക്കി രാജ്യത്തെ അസ്വസ്തമാക്കലായിരുന്നു ഇദ്ദേഹത്തിന്റെ  ലക്‌ഷ്യമെന്നു  പ്രശസ്ത രാഷ്ട്രീയ നേതാവ് നരേന്ദ്രന്‍ വ്യക്തമാക്കി . ഈ 'മൂക്ക് പൊടീ'  ജിഹാദി നെതിരെ  അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .  


സുഗന്ധം പരത്തുന്ന മൂക്ക്  പൊടി  കൌതുകമാകുന്നു


കോട്ടയം .  കോട്ടയത്ത്  സുഗന്ധം പരത്തുന്ന മൂക്ക്  പൊടി  കൌതുകമാകുന്നു .  ഇ മൂക്ക്  പൊടി  ഉപയോഗിച്ചു തുമ്മുമ്പോള്‍ ചുറ്റും  സുഗന്ധം 
പരക്കുന്നുവേത്രേ   . ഈ മൂക്ക്  പൊടി  ഇട്ടു ആള്‍ക്കാര്‍ക്കിടയില്‍ വെച്ചു തുമ്മിയാല്‍ നല്ല സുഗന്ധം ഉണ്ടാക്കുന്നു   എന്ന് മാത്രമല്ല ,  അന്തരീക്ഷത്തിലെ പല  അണു ക്കളെയും തുടച്ചു മാറ്റാനും ഇത് ഉപകരിക്കുന്നു എന്ന് മാധ്യമങ്ങള്‍ 'റിപ്പോര്‍ട്ട്' ചെയ്തു .  കുട്ടികള്‍ക്കും , മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഉപയോഗിക്കാന്‍ പറ്റുന്ന , അണു വിമുക്തമായ  വിദേശ നിര്‍മ്മിതമായ ഈ മൂക്ക് പൊടി യുടെ ഒരു     യുനിറ്റ്  കേരളത്തില്‍ സ്ഥാപിക്കുകകയാണെങ്കില്‍  അത് രാജ്യത്തിന് മുതല്‍ കൂട്ടാകുമെന്നും  പ്രമുഖ  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു .


( പട്ടാള വേഷവുമായി ബന്ധപ്പെട്ടുള്ള 

വിവാദങ്ങളുമായി   ഈ മൂക്ക് പൊടിക്ക് എന്തേലും ബന്ധം തോന്നുന്നുവെങ്കില്‍ അത്  തീര്‍ത്തും യാദ്രിശ്ചികമാണ്  )




6 comments:

  1. ചാച്ചി ലവിടെ പോയ കാര്യം മനസിലായി, പക്കെങ്കി ബാക്കി ഒന്നും മനസിലായില്ല. നാട്ടില്‍ ഇല്ലാത്ത കൊണ്ടാവും.

    ReplyDelete
    Replies
    1. @sreejih np ഇടക്ക് ഒകെ പത്രം വായിച്ചാൽ എല്ലാം മനസ്സിലാകും ..

      Delete
  2. ഇപ്പൊ മൊത്തം ജിഹാദ , നാളെ മത്തി വങ്ങാൻ പോയാൽ അതും ജീഹാദിൽ പെടും,
    അല്ലയോ ജിഹാദേ നീ എന്തു പിഴച്ചു

    ReplyDelete
  3. മുഴുവന്‍ വായിച്ച ശേഷം മാത്രം കമന്റുകള്‍ പോസ്റ്റുക. നിങ്ങളുടെ മാന്യത നിങ്ങളുടെ കമന്റുകളിലും കാത്തു സൂക്ഷിക്കുക ....!!

    വിമര്‍ശിക്കുന്നതിനു മുന്നേ പ്രശംസിക്കേണ്ട സമയത്ത് പ്രശംസിച്ചോ എന്ന് സ്വയം ചോദിക്കുക, ഇല്ലെന്നാണ് ഉത്തരമെങ്കില്‍ വിമര്‍ശിക്കാതിരിക്കുക ....!!

    ReplyDelete
  4. മുഴുവന്‍ വായിച്ച ശേഷം മാത്രം കമന്റുകള്‍ പോസ്റ്റുക. നിങ്ങളുടെ മാന്യത നിങ്ങളുടെ കമന്റുകളിലും കാത്തു സൂക്ഷിക്കുക ....!!

    വിമര്‍ശിക്കുന്നതിനു മുന്നേ പ്രശംസിക്കേണ്ട സമയത്ത് പ്രശംസിച്ചോ എന്ന് സ്വയം ചോദിക്കുക, ഇല്ലെന്നാണ് ഉത്തരമെങ്കില്‍ വിമര്‍ശിക്കാതിരിക്കുക ....!!

    ReplyDelete