പേജുകള്‍‌

Thursday, August 22, 2013

പൂച്ച സങ്കടങ്ങള്‍ ...

നാട്ടിലെ വെക്കേഷന്‍ കഴിഞ്ഞു ഇവിടെ തിരിച്ചെത്തിയത്‌ തൊട്ടു എന്റെ ഭക്ഷണത്തിന്റെ ബാക്കി കഴിച്ചു കൊണ്ടുണ്ടായിരുന്ന പൂച്ചയെ കാണാനില്ല , രണ്ടു മാസത്തിന്റെ ഇടവേളയില്‍ ആ പൂച്ച എവിടെയാണ് മറഞ്ഞു പോയത്‌ ? ഇനി തിന്നാനും കുടിക്കാനും കിട്ടാതെ ആട് ജീവിതത്തിലെ നജീബിനെ പോലെ മരുഭൂമിയില്‍ അലയുന്നുണ്ടാകുമോ ? അതോ വല്ല അറബി വീട്ടിലും അടിപൊളി ഫുഡും കഴിച്ചു ജീവിക്കുകയാണോ ? ഗള്‍ഫു പൂച്ച ആയിരുന്നെങ്കിലും അതിന്റെ യാതൊരു ഗര്‍വും ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല , ഭക്ഷണം കഴിക്കുമ്പോള്‍ മുഖത്തു തന്നെ നോക്കി നില്‍ക്കുക , കാലിനിടയിലൂടെ ഓടി നടക്കുക , അവിടേം ഇവ്ടെം ഒക്കെ അപ്പിയിടുക തുടങ്ങിയ തനി കണ്ട്രി ഇന്ത്യന്‍ പൂച്ചാസിന്റെ എല്ലാ വികൃതികളും ഉണ്ടാവുകയും ചെയ്തിരുന്നു . ആ പൂച്ചയുടെ അഭാവം ചെറിയൊരു നീറ്റലായി മനസ്സില്‍ നില്‍ക്കുന്നു കുട്ടിക്കാലത്തുണ്ടായ പൂച്ചകളുടെ കരച്ചില്‍ ഉണ്ടാക്കിയ നോവിന്റെ അത്രേം വരില്ലെങ്കിലും .

ഞങ്ങളുടെ തറവാട് വീടിന്റെ മച്ച് പൂച്ചകളുടെ പ്രസവ വാര്‍ഡു ആയിരുന്നു . ആ ഭാഗത്തുള്ള പൂച്ചകളൊക്കെ പ്രസവിക്കാന്‍ വരിക അവിടെ ആയിരുന്നു . കുടുംബാസൂത്രണം തീരെ നടപ്പിലാക്കാതെ പൂച്ചകളൊക്കെ വന്നു പ്രസവിച്ചു കൂട്ടാന്‍ തുടങ്ങിയതോടെ തന്നെ ഞങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാവുകയും , ജ്യെഷ്ടന്മാര്‍ കൂടി തള്ള പൂച്ചകളെ പിടിച്ചു ചാക്കിലാക്കി ദൂരെ സ്ഥലത്ത് കൊണ്ട് വിടുകയും ചെയ്തിരുന്നു . പക്ഷെ അന്ന് രാത്രി തൊട്ടു തുടങ്ങിയ കുഞ്ഞി പൂച്ചകളുടെ കരച്ചില്‍ ഇന്നും എന്റെ കാത്തിലും മനസ്സിലും നിറഞ്ഞു നില്‍ക്കുന്നു , ദൈന്യത നിറഞ്ഞ ആ കരച്ചില്‍ എന്റെ കുഞ്ഞു മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു . പക്ഷെ അതിശയകരം എന്ന് പറയട്ടെ , ദൂരെ കൊണ്ട് വിട്ട തള്ള പൂച്ചകള്‍ രണ്ടു ദിവസം കഴിയുമ്പോ ഞങ്ങളവിടെ തന്നെ എത്തിച്ചേരുകയും ചെയ്തു . എങ്ങനെയാണ് ആ പൂച്ചകള്‍ വഴി കണ്ടു പിടിച്ചത്‌ ?. അതോടെ കുഞ്ഞി പൂച്ചകളുടെ കരച്ചില്‍ നിക്കുകയും ചെയ്തു .

നാടും വീടും വികസിപ്പിക്കപ്പെട്ടതോട് കൂടി തന്നെ പൂച്ചകളുടെ സങ്കടങ്ങളും വര്‍ധിച്ചു . മുന്‍പ് വീടുകളില്‍ പൂച്ചകള്‍ക്ക് നല്ല സ്വാതന്ത്ര്യം ഉണ്ടായിരുന്നു . അടുക്കളയിലോ വീടിന്റെ പുറത്തോ സ്ത്രീകള്‍ നിലത്ത് പല വെച്ചിട്ട് മീന്‍ മുറിക്കനിരിക്കുമ്പോള്‍ അതിന്റെ ചുറ്റും കൂടി നില്‍ക്കാനും മീന്‍ മുരിക്കുന്നവരുടെ കണ്ണ് വെട്ടിയാല്‍ മീനെടുത്തു ഓടാനും , ഭക്ഷണം കഴിക്കുമ്പോള്‍ അടുത്തു വന്നിരിക്കാനും ബാക്കി വരുന്നത് എടുത്തു തിന്നാനോക്കെ ....പക്ഷെ ഇപ്പോള്‍ മീന്‍ മുറികളും ഭക്ഷണം കഴിക്കലും ഒക്കെ വലിയ വലിയ ടാബിളിലെക് മാറ്റിയതോടെ തന്നെ പൂച്ചകള്‍ക്ക് ആ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു . വീട്ടില്‍ പൂച്ചകള്‍ ഉണ്ടാകുന്നത് വലിയ ബുദ്ധിമുട്ടായി തോന്നാന്‍ തുടങ്ങി . ഇപ്പോള്‍ സൌന്ദര്യമുള്ള സവര്‍ണ്ണ പൂച്ചകള്‍ മണി മാളികകളില്‍ പാലും കുടിച്ചു കഴിയുമ്പോള്‍ അധസ്ഥിത പിന്നൊക്കെ പൂച്ചകള്‍ ഗതി കിട്ടാതെ അലയുന്നു .

Monday, August 19, 2013

തഹ്രീര്‍ സ്കയറില്‍ നിന്നും തിരുവനന്തപുരത്തെക്കുള്ള ദൂരം

യാത്രയപ്പും കെട്ടിപ്പിടിത്തവും കണ്ണീര്‍ വാര്‍ക്കലും ഒക്കെ നടത്തി ഓരോ ബ്രാഞ്ചില്‍ നിന്നും സഗാക്കളെ തിരുവനതപുരത്തെക്ക് അയക്കുമ്പോള്‍ നേതാക്കള്‍ പറഞ്ഞു , ഇത് ഈജ്പ്തില്‍ തഹ്രീര്‍ സ്കയര്‍ ഒത്തു ചേര്‍ന്നത്‌ പോലെയുള്ള ഒത്തു ചേരല്‍ ആണ് നടക്കാന്‍ പോകുന്നത്.തഹ്രീര്‍ സ്കയര്‍ ഒത്തുചേരല്‍ , വാള്‍ സ്ട്രീറ്റ് പ്രക്ഷോഭം എന്നൊക്കെ പറഞ്ഞു ലോകം കണ്ട വലിയ സമരങ്ങളെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനുള്ള ഒരു മൂന്നാം കിട സമരവുമായി താരതമ്യം ചെയ്തു . ഉമ്മന്‍ ചാണ്ടിയെ താഴെ ഇറക്കിയാല്‍ തന്നെ ജനങ്ങള്‍ക്ക്‌ ആത്യന്തികമായി കിട്ടുമായിരുന്ന നേട്ടം എന്തായിരുന്നു ? അവരുടെ ജീവിത നിലവാരത്തിഉല്‍ വരുന്ന മാറ്റം എന്താകുമായിരുന്നു ? പൊതു സ്ഥലത്ത് ബുദ്ധിമുട്ടുണ്ടാക്കി ഒരു സമരം പ്രഖ്യാപിക്കുന്നതിനു മുന്‍പേ എല്‍ ഡി എഫുകാര്‍ ജനങ്ങളോട് വിഷധീകരിക്കണം ആയിരുന്നു .

സമാധാനപരമായി സമരക്കാര്‍ സംഘടിക്കും , ഭരണം നിശ്ചലമാക്കും . അങ്ങനെ നിശ്ചലമാക്കി ഉമ്മെന്ചാണ്ടിയെ താഴെ ഇറക്കും . ഡെമോക്രസിയെ മോബോക്രസി കൊണ്ട് കീഴടക്കാന്‍ പറ്റും എന്ന അപ്രായോഗികമായ ഒരു സമര രീതി എല്‍ ഡി എഫു നേതാക്കളില്‍ നിന്നും എങ്ങനെ ഉണ്ടായി എന്ന് മനസ്സിലാക്കാന്‍ പറ്റുന്നില്ല . കേരളം ഈജിപ്തും ടുനീശ്യയും ഒന്നുമല്ല . ജനാധിപത്യം പാകപ്പെട്ട ഒരു സമൂഹമാണ് , ഉമ്മെന്ചാണ്ടി ഒരു പട്ടാള നേതാവോ , എകാധിപതിയോ അല്ല . ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു മുഖ്യ മന്ത്രിയാണ് . ആ മുഖ്യ മന്ത്രിയെ താഴെ ഇറക്കാന്‍ സെക്രട്ടെരിയെട്ടു പിടിച്ചെടുക്കല്‍ സമരം കൊണ്ട് സാധ്യമാകില്ല എന്ന പ്രാഥമിക ജനാതിപത്യ ബോധം പോലും സി പി എമ്മിന് ഉണ്ടായിരുന്നെങ്കില്‍ വലിയൊരു സമരം ഇത്ര നാണം കേട്ട് അവസാനിപ്പിക്കേണ്ടി വരില്ലായിരുന്നു .

ഏകാധിപതിയായ ഹുസ്നി മുബാരക്കിനെ തഹ്രീര്‍ സ്കയരില്‍ ഒത്തു ചേര്‍ന്ന് താഴെ ഇറക്കിയ ഈജ്പ്തിലെ ജനങ്ങള്‍ തന്നെയാണ് ജനാധിപത്യ രീതിയില്‍ അധികാരം ഏറ്റെടുത്ത മുര്സിയെ താഴെ ഇറക്കാനും പിന്നീട് തഹ്രീര്‍ സ്കയരില്‍ ഒത്തു ചേര്‍ന്നത് . രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹത്തിനു സമയം നല്‍കാതെ എല്ലാ പ്രശ്നവും പരിഹരിക്കാന്‍ തഹ്രീര്‍ സ്കയരില്‍ ഒത്തു ചേര്‍ന്നാല്‍ മതിയെന്ന പ്രാഥമിക ജനാധിപത്യ ബോധം പോലും ഉണ്ടാകാത്ത ഈജ്പ്തിലെ ജനങ്ങളെ പോലെയാണോ കേരളത്തിലെ ജനങ്ങള്‍ . ബ്രാഞ്ച് കമ്മിറ്റിയില്‍ നിന്നും വരുന്ന സഗാക്കള്‍ മാത്രമല്ല ജനം , അവര്‍ക്ക് മാത്രമല്ല ഇവിടെ ജനാധിപത്യ ബോധം ഉള്ളത് . തിരുവനന്തപുരത്തെ വീടുകളില്‍ 'ബന്ധി'യാക്കപ്പെട്ടവരും , ജോലിക്ക് പോകാന്‍ പറ്റാത്തവരും , സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്ക ക്കപ്പെട്ടവരും, കച്ചവടക്കാരും , വിദ്യാര്‍ത്തികളും അങ്ങനെ വലിയൊരു ജന വിഭാഗം, അവര്‍ക്കും ഇവിടെ വ്യക്തമായ ജനാധിപത്യ ബോധവും തങ്ങളുടെ അവകാശത്തെ കുറിച്ചുള്ള ബോധവും ഉണ്ട് . തിരുവനന്തപുരം നഗരത്തെ പതിനായിരക്കണക്കിനു സഗാക്കളെ കൊണ്ട് നിറക്കുമ്പോള്‍ അതിന്റെ ഇരകളായി വേറെ ഈ പതിനായിരങ്ങള്‍ പുറത്തു നില്‍ക്കുന്നുന്ടെന്ന ബോധ്യം സമരത്തിന്റെ ഒന്നാം ദിവസം പിന്നിടെണ്ടി വന്നു സി പി എം നെത്രത്വത്തിനു ബോധ്യപ്പെടാന്‍ . ഇനിയും ദിവസങ്ങള്‍ സമരം നീളുകയാണെങ്കില്‍ പൊതു ജനത്തിന്റെ ശക്തമായ പ്രതിഷേധം ഉണ്ടാകുമായിരുന്നു . പിന്നെ കോടതിയുടെയും പോല്സിസ്ന്റെയും ഇടപെടലുകളും . ഉമ്മെന്ചാണ്ടി ജുദീശ്യാല്‍ അന്വേഷണം പ്രഖ്യപിച്ചിട്ടില്ലേല്‍ കൂടി ഈ സമരം തകരുമായിരുന്നു .

പതിനായിരക്കണക്കിനു ആള്‍ക്കാര്‍ മൂന്നു ദിവസം അവിടെ തന്നെ താമസിച്ചു കൊണ്ടുള്ള വര്‍ഷങ്ങള്‍ക്കു മുന്‍പ് മലപ്പുറം ചങ്ങരംകുളത്ത് വെച്ചു നടന്ന എം .എസ്. എഫി ന്റെ സമ്മേളനം ഓര്‍മ്മ വരുന്നു . അന്ന് സംഘാടകര്‍ മാസങ്ങള്‍ നീണ്ട ഒരുക്കങ്ങലായിരുന്നു അവിടെ എത്തുന്ന പ്രതിനിധികളുടെ ദൈനം ദിന കാര്യങ്ങള്‍ ഒരുക്കാന്‍ എടുത്തത്‌ . ഇവിടെ തിരുവനന്തപുരത്തേക്ക് പതിനായിരക്കണക്കിനു ആള്‍ക്കാരെ എത്തിക്കാന്‍ ശ്രമിച്ഛതല്ലാതെ അവരുടെ ദൈനം ദിന കാര്യങ്ങള്‍ നടത്താനുള്ള ഒരു ഒരുക്കവും നടത്തിയിട്ടില്ല . തിരുവനന്തപുരം നഗരത്തിലെ മദ്യ നിരോധനവും , കക്കൂസുകള്‍ ലഭ്യമാക്കതിരിക്കുകയു ചെയ്തതാണ് പോലീസിനെയും പട്ടാളത്തെയും ഇറക്കിയതിനേക്കാള്‍ സമരം പരാജയപ്പെടുത്തിയ വലിയ പ്രതിരോധം. 10-25 മീറ്റര്‍ ചുറ്റളവില്‍ പതിനായിരക്കണക്കിനു ആള്‍ക്കാര്‍ രണ്ടു നേരം വെച്ചെങ്കിലും മല മൂത്ര വിസര്‍ജ്ജനം നടത്തിയാല്‍, ദിവസങ്ങള്‍ പിന്നിട്ടാല്‍ അവിടത്തെ അവസ്ഥ എന്തായിരിക്കും ? മനുഷ്യന് ദിവസങ്ങള്‍ വേണമെങ്കില്‍ ഭക്ഷണം കഴിക്കാതെ ജീവിക്കാം , പക്ഷെ കഴിച്ചത് പുറത്തു കളയാതെ എത്ര നേരം നിക്കാന്‍ പറ്റും ? സെക്രട്ടെരിയെട്ടിനു അവധി നല്‍കുകയും കൂടി ചെയ്തതോടെ ആളില്ലാത്ത ബില്ടിങ്ങിനോട് സമരം ചെയ്യേണ്ടുന്ന സാഹചര്യം വന്നു . ചെറിയ രീതിയിലെങ്കിലും പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും ഉണ്ടായ അക്രമങ്ങളും , അതിന്റെ സ്വഭാവാവും എല്‍ ഡി എഫു നേതാക്കളെ സമരം പിന്‍വലിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാകും . പിണറായി വിജയന്‍ തന്നെ നേരിട്ടെത്തെണ്ടി വന്നു പലപ്പോഴും അക്രമ രീതിയിലേക്ക് തിരിയുന്ന പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍. എല്ലായ്പ്പോഴും അതിനു സാധിച്ചെന്നു വരില്ല . ചെറിയ അക്രമങ്ങള്‍ വരെ പെട്ടെന്ന് വ്യാപിക്കാനും കൂടുതല്‍ അരാജകത്വത്തിലേക്ക് നയിക്കപ്പെടാനും സാധ്യത ഉണ്ടായിരുന്നു . സമരം പരാജയപ്പെട്ടു അവസാനിപ്പിച്ചെങ്കിലും അവസാനിപ്പിച്ച സമയം വളരെ നന്നായിട്ടുണ്ട് . അക്രമവവും വെടി വെപ്പും ഒക്കെ ആയിട്ട് സമരത്തിനു വന്ന അണികളെ കണ്ണീരോടെ യാത്ര അയക്കാതെ സമാധാനത്തോടെ തിരിച്ചയച്ച എല്‍ ഡി എഫു നേതാക്കളെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ.

Monday, August 5, 2013

ചവിട്ടി പൊളിക്കുക കൈക്കൂലി വാങ്ങുന്ന സ്ഥാപനങ്ങളെ

മുസ്ലിം ലീഗ് എവിടെയും നേരിട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നില്ല . എന്നാല്‍ കേരളത്തിലെ മുസ്ലിം സമുദായത്തില്‍ ഉയര്‍ന്നു വന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തനങ്ങള്‍ക്കും ഉയര്‍ന്നു വരാനും വളരാനും ഉള്ള മണ്ണ് ഉഴുതു മറിച്ചു കൊടുത്തതു മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ ആണെന്നത് തര്‍ക്കമില്ലാത്ത ചരിത്ര സത്യമാണ് . ഫറൂക്ക് കോളേജ് ഉണ്ടാക്കാന്‍ മലബാര്‍ സംസ്ഥാന മുസ്ലിം ലീഗിന്റെ കാര്‍ വിറ്റത് തൊട്ടു ഇന്നും മലബാറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലുള്ള അസുന്തിലത്ത്വം ഇല്ലത്തക്കാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ വരെ അത് എത്തി നിക്കുന്നു . കെ .എം സീതി സാഹിബ്‌ കാണിച്ച വഴിയില്‍ മഹാനായ സി .എച്ചു ആരാന്റെ വിറകു വെട്ടികളും വെള്ളം കൊരികളും ആകെണ്ടാവരല്ല നിങ്ങള്‍ , മറിച്ചു താജ്മഹലിനേക്കാള്‍ ഭംഗിയും കുത്തബ് മിനാരിനെക്കള്‍ ഉന്നതിയും ചെങ്കോട്ടയേക്കാള്‍ കരുത്തുമുള്ള ഉത്തമ സമുദായം ആണെന്നും ഓരോ മുക്ക് മൂലയില്‍ തൊണ്ട പോട്ടുമാര് പ്രസംഗിച്ചു ഈ സമുദായത്തെ വിദ്യാഭ്യാസ രംഗത്ത് ഉയര്‍ത്തി കൊണ്ട് വരാന്‍ നടത്തിയ പെടാ പാടുകള്‍ ചരിത്രത്തിന്റെ ഭാഗമാണ് . ഓരോ നാട്ടില്‍ പ്രസംഗിക്കാന്‍ പോകുമ്പോഴും അവിടത്തെ പ്രമാണിമാരോടും സമുദായ നേതാക്കലോടും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാക്കാന്‍ സി .എച്ചു പറയുമായിരുന്നെത്രേ , അങ്ങനെ പറഞ്ഞു പറഞ്ഞു ഉണ്ടായതാണ് ഇന്ന് കാണുന്ന പല സ്ഥാപനങ്ങളും .

സമുദായത്തിന്റെ മൊത്തത്തിലുള്ള നന്മകള്‍ ലക്ഷ്യമാക്കി ആണ് അന്നും ഇന്നും മുസ്ലിം ലീഗ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയിട്ടുല്ലത് . അതിന്റെ മറവില്‍ കച്ചവട കണ്ണുമായി കടന്നു വരുന്നവരെ പിടിച്ചു മൂലക്കിരുത്താന്‍ ഇനിയെങ്കിലും ലീഗും , പ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തണം . കാരണം മുസ്ലിം ലീഗിന്റെയും , മത സംഘടനകളുടെയും , നാട്ടിലെ മഹല്‍ കമ്മിറ്റികളുടെയും ആശിര്‍വാദത്തിലും, മൊത്തത്തില്‍ സമുദായത്തിന്റെ പേരില്‍ ഉണ്ടാക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആദ്യ കാലഗട്ടത്തില്‍ അതിന്റെ ഉദ്ദേശ ലക്ഷ്യത്തിനനുസരിച്ച്ചു നീങ്ങിയെങ്കിലും വിദ്യാഭ്യാസ രംഗത്തെ കച്ചവട സാധ്യത മനസ്സിലാക്കിയതോട് കൂടി തന്നെ ഇന്നത്‌ അറവു കേന്ദ്രങ്ങളാണ് . ഇവര്‍ക്കിപ്പോ സമുദായത്തോടും , ലീഗിനോടും പുച്ഛം . ജീവനക്കാരുടെ നിയമങ്ങള്‍ക്കും , വിദ്യാര്‍ത്ഥി പ്രവേശനത്തിനും ലക്ഷങ്ങളുടെ തിരിമറി കളാണ് നടക്കുന്നത് . സമുദായത്തിന്റെ പേരില്‍ നേടിയെടുത്ത സ്ഥാപനങ്ങളില്‍ പണം ഇല്ലെങ്കില്‍ സമുദായത്തിലെ ആള്‍ക്കാര്‍ക്ക് തന്നെ കടന്നു ചെല്ലാന്‍ പറ്റാത്ത സാഹചര്യം . സാക്ഷാല്‍ നരേന്ദ്ര മോടി തന്നെ ലക്ഷങ്ങളുമായി നിയമനത്തിന് ശുപാര്‍ശ യുമായി വന്നാലും അവര്‍ക്കായിരിക്കും മുന്‍ഗണന !! സമുദായത്തിന്റെ വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥ ഇല്ലാതാക്കാന്‍ സ്ഥാപനങ്ങള്‍ അനുവദിച്ചു കിട്ടാന്‍ ലീഗുകാരന്‍ ഭരണത്തില്‍ സമ്മര്‍ദം നടത്തിയും, സമരം ചെയ്തും , കൊടി പിടിച്ചും നോട്ടിസ് ഒട്ടിച്ചും നേടിയെടുക്കുന്ന സ്ഥാപനങ്ങളില്‍ ഏതെന്കിലും സമുദായത്തിലെ പാവപ്പെട്ടവ വിദ്യാര്‍ഥിക്ക് അട്മിശ്ശനുമായി ലീഗുകാരന്‍ പോയാല്‍ അവനു പുച്ഛം , ഉള്ളതും ഇല്ലാത്തതുമായി നൂറായിരം നൂലാ മാലകള്‍ അവന്‍ വിഷധീകരിക്കും . തങ്ങളുടെ തറവാടിന്റെ മഹത്വം കൊണ്ട് സര്‍ക്കാര്‍ നേരിട്ട് പതിച്ചു കൊടുത്ത സ്ഥാപനങ്ങളില്‍ അവന്‍ മേലാളനും സമുദായത്തിലെ പാവപ്പെട്ടവന്‍ കീഴാളനും എന്ന രീതിയിലായിരിക്കും വര്‍ത്തമാനം. എന്നാല്‍ ലക്ഷങ്ങള്‍ മാറി മറിഞ്ഞാല്‍ പിന്‍വാതിലിലൂടെ എത്ര സീറ്റുകളും റെഡി , എത്ര നിയമനവും റെഡി . അതിനു വേണ്ടി ചോദ്യ പേപ്പര്‍ ചോര്‍ത്താനോ , മെരിറ്റ് അട്ടിമറിക്കാനോ എന്തിനും തയ്യാര്‍.

സമുദായത്തിന്റെ പേരില്‍ നേടിയെടുത്ത സ്ഥാപനങ്ങള്‍ ഇങ്ങനെ ഏതെന്കിലും പ്രമാണി വര്‍ഗത്തിന്റെ സ്ഥാപിത താല്പര്യങ്ങലായും , സമുദായത്തിലെ പാവപ്പെട്ടവനും ഇടത്തരക്കാരനും എത്തിപ്പെടാന്‍ പറ്റാതിരിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളുമായി മാറിയിട്ടുണ്ടെങ്കില്‍ , മാറുന്നുന്ടെന്കില്‍ അത് ചവിട്ടി പൊളിച്ചു സമുദായത്തിന് മൊത്തത്തില്‍ അതിന്റെ ആനുകൂല്യങ്ങള്‍ കിട്ടുന്ന തരത്തിലേക്ക് സ്വതന്ദ്രമാക്കനാണ് ഓരോ യൂത്ത്‌ ലീഗുകാരനോടും, എം .എസ് .എഫുകാരനോടും കാലം ആവശ്യപ്പെടുന്നത് .

രാഷ്ട്ര പിതാവിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളില്‍ യു എ ഇ ...

രാഷ്ട്ര പിതാവിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളില്‍ യു എ ഇ ...

യു എ ഇ യുടെ സ്ഥാപകനും ,യു .എ .ഇ യെ ലോക രാജ്യങ്ങളുടെ മുന്‍ നിരയില്‍ എത്തിക്കുന്നതില്‍ അശാന്ത പരിശ്രമവും നടത്തിയ ഷേഖ് സായിദിന്റെ വിയോഗത്തിന് ഇന്ന് ഒന്‍പതു വര്‍ഷങ്ങള്‍. അദ്ദേഹത്തിന്‍റെ ജീവിതത്തിലൂടെ ...

1918- നൂറ്റാണ്ടുകളായി അബുദാബി ഭരിച്ചു കൊണ്ടിരുന്ന അല്‍ നഹ്യാന്‍ കുടുംബത്തിലെ ഷേഖ് സുല്‍ത്താന്‍ ബിന്‍ സയിദിന്റെ നാല് മക്കളില്‍ ഇളയവനായി ജനനം .

1928- ശേഖ് സയിദിന്റെ മൂത്ത സഹോദരന്‍ ശേഖ് ശക്ബത് അബുദാബിയുടെ അധികാരം ഏറ്റെടുക്കുന്നു .

1930- രാജ്യത്ത് ഓയില്‍ കമ്പനിയുടെ ആദ്യത്തെ സര്‍വ്വേ നടക്കുന്നു . ശേഖ് സായിദ്‌ ഓയില്‍ സംഘവുമായുള്ള ആദ്യത്തെ സംഭാഷണങ്ങള്‍ക്ക് നിയമിക്കപ്പെടുകയും അത് അദ്ദേഹത്തിന്റെയും രാജ്യത്തിന്റെയും അദ്ഭുതകരമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കുകയും ചെയ്യുന്നു .

1946- ശേഖ് സായിദ്‌ അബുധാബിക്ക് കീഴിലുള്ള അല്‍ -ഐനിന്റെ ഭരണ പ്രതിനിധിയായി അധികാരം ഏറ്റെടുക്കുന്നു . അദ്ദേഹത്തിന്‍റെ നേത്രത്വത്തില്‍ ഒന്‍പതു ഗ്രാമങ്ങള്‍ അടങ്ങിയ അല്‍-ഐന്‍ ക്രമേണ വികസിക്കുകയും ടൌണ്‍ശിപ്പായി വളരുകയും ചെയ്തു . അദ്ദേഹത്തിന്‍റെ ദീര്‍ഘ വീക്ഷണത്തിന്റെ ഫലമായാണ് അറേബ്യന്‍ നഗരങ്ങളില്‍ വെച്ചു ഏറ്റവും ഹരിത കേന്ദ്രിക്രുതമായ നഗരമായി ഇന്ന് അല്‍ -ഐന്‍ മാറിയത്‌ . ഗോത്രങ്ങള്‍ തമ്മിലുണ്ടായ ആഭ്യന്തര പ്രശ്നങ്ങള്‍ പറഞ്ഞു പരിഹരിക്കുന്നതില്‍ അദ്ദേഹം വിജയം കണ്ടു .

1962- സാമ്പത്തിക വിപ്ലവത്തിന് തുടക്കം കുറിച്ചു കൊണ്ട് അബുദാബി ആദ്യമായി ക്രൂട് ഓയില്‍ കയറ്റുമതി ആരംഭിച്ചു .

1966- ശേഖ് അബുദാബിയുടെ ഭരണം ഏറ്റെടുക്കുന്നു . പിന്നീട് അദ്ദേഹത്തിന്‍റെ കീഴില്‍ വ്യാപകമായ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായാണ് കണ്ടത്‌ . വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , ആശുപത്രികള്‍ അടിസ്ഥാന വികസനം , വീടുകള്‍ അങ്ങനെ രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടു . മാത്രവുമല്ല അദ്ദേഹം മറ്റു എമിരേറ്റുകളുടെ കാര്യത്തിലും അതീവ തല്പരന്‍ ആവുകയും അവിടുത്തെ വികസന പ്രവര്‍ത്തങ്ങള്‍ക്ക് അബുദാബിയുടെ ഓയില്‍ വരുമാനം ചിലവഴിക്കുകയും ചെയ്തു .

1968- ബ്രിട്ടന്‍ ഈ മേഖലയില്‍ നിന്നും 1971 ഒട് കൂടി പിന്‍മാറുമെന്ന് പ്രഖ്യാപിക്കുന്നു .

1971-ശേഖ് സായിദന്റെയും ദുബായ് ഭരണാധികാരി ആയിരുന്ന ശേഖ് റാഷിദ്‌ ബിന്‍ സായിദ്‌ അല്‍ മക്തുമിന്റെയും നെത്രത്വത്തത്തില്‍ ബഹരിനെയും , ഖത്തരിനെയും ഉള്‍പ്പെടുത്തി കൊണ്ട് എമിരേറ്റുകളുടെ എകികരനത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചു . ബഹറിന്‍ , ഖത്തര്‍ പിന്നീട് പിന്മാറിയെങ്കിലും മറ്റു ഏഴ് എമിറേറ്റുകള്‍ കൂട്ടി ചേര്‍ത്തു യുനൈട്ടേഡ് അറബു എമിരെട്സ് (United Arab Emirates) എന്ന രാജ്യം രൂപികരിക്കപ്പെട്ടു . ശേഖ് സായിദിന്റെ നേത്രത്വത്തില്‍ മറ്റു ഏഴു എമിരട്ടിലെ സുപ്രീം കൌണ്‍സില്‍ അംഗങ്ങളോടൊപ്പം രാജ്യത്തെ ദ്രുതഗതിയിലുള്ള വളര്‍ച്ചയിലേക്ക് നയിക്കുന്നതാണ് പിന്നീട് കണ്ടത്‌ . അദ്ദേഹത്തിന്‍റെ ദീര്‍ഘ വീക്ഷണവും , ഭരണ തന്ത്രഞ്ഞതയും രാജ്യത്തിന്റെ വളര്‍ച്ചക്ക് ആക്കം കൂട്ടി . അത് കൊണ്ട് തന്നെ അദ്ദേഹം അഞ്ചു തവണയും പ്രസിഡന്റായി തിരഞ്ഞെടുക്കപെപെട്ടു .

യു എ ഇ എന്ന രാജ്യം പിറന്നതോട് കൂടി തന്നെ സാമ്പത്തിക , ആരോഗ്യ , വിദ്യാഭ്യാസ , സാമൂഹിക ,സാങ്കേതിക മേഖലയില്‍ ഒക്കെ താരതമ്യപ്പെടുത്താന്‍ പറ്റാത്ത വിധത്തിലുള്ള അതി വേഗത്തിലുള്ള വളര്‍ച്ച ഉണ്ടാവുകയും അത് രാജ്യത്ത് രാഷ്ട്രീയ -ഭരണ സ്ഥിരത ഉറപ്പു വരുത്തുകയും ചെയ്തു .


1992-സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള സയിദ്‌ ബിന്‍ സുല്‍ത്താന്‍ അല നഹ്യാന്‍ Charitable and Humanitarian Foundation സ്ഥാപിക്കപ്പെട്ടു .

2004- ആയ മഹാ മനീഷി ഈ ലോകത്തോട് വിട പറഞ്ഞു .

നാട്ടിന്‍ പുറങ്ങളിലെ നുണച്ചി പെണ്ണുങ്ങളെ പോലെ ആയിരിക്കുന്നു കേരളത്തിലെ ദ്രിശ്യ മാധ്യമങ്ങള്‍

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിന്റെ ഓണ്‍ലൈന്‍ പേജില്‍ മലബാര്‍ സംസ്ഥാനം രൂപികരിക്കണം -യൂത്ത്‌ ലീഗ് എന്ന വാര്‍ത്ത കണ്ടപ്പോള്‍ ആദ്യം ഞെട്ടലാണ് ഉണ്ടായത്‌ . ധിഷണശാലികളായ ഒരു നേത്രത്വം ഇന്ന് യൂത്ത്‌ ലീഗിനുണ്ട് , അവരില്‍ നിന്നും ഇത്തരം അപക്വമായ ഒരു കാര്യം ഉണ്ടാവില്ല എന്ന് തീര്‍ച്ചയായിരുന്നു . എന്നാലും എന്താണ് സംഭവിച്ചതെന്നറിയാന്‍ വാര്‍ത്ത മുഴുവന്‍ വായിച്ചപ്പോഴാണ് മനസ്സിലായത്‌ മലപ്പുറം ജില്ലാ യൂത്ത്‌ ലീഗ് കമ്മിറ്റിയാണ് അങ്ങനെയൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്നും , അവര്‍ അതിനെ കുറിച്ചു പഠിച്ചു മുസ്ലിം ലീഗ് കമ്മിറ്റിയെ കൊണ്ട് നടപ്പിലാക്കാന്‍ പോവുകയാനെന്നൊക്കെ . ആ വാര്‍ത്ത മുഴുവന്‍ വായിക്കുന്ന നിക്ഷ്പക്ഷമതിയായ ഒരാള്‍ കരുതും അടുത്ത വര്ഷം മുതല്‍ മുസ്ലിം ലീഗ് കമ്മിറ്റി ഇത്തരമൊരു കാര്യത്തിനു വേണ്ടി സമരം തുടങ്ങാന്‍ പോകുന്നെന്നു . പിന്നീട് ബാക്കിയെല്ലാ മാധ്യമങ്ങളും ഇത് ഏറ്റെടുക്കുകയും ,സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ച ആവുകയും ചെയ്തു . പക്ഷെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇത്തരമൊരു വാര്‍ത്തയുടെ നിജസ്ഥിതി പുറത്തു വന്നു. മലപ്പുറം ജില്ല യൂത്ത്‌ ലീഗ് ഭാരവാഹി തന്റെ ഫെയിസ്ബുക്കില്‍ ഇട്ട ഒരു സ്റ്റാറ്റസ് ആണ് വാര്‍ത്തയുടെ അടിസ്ഥാനം . തീര്‍ത്തും അപക്വവും സമൂഹത്തില്‍ തെറ്റിധാരണ ഉണ്ടാക്കാന്‍ ഉതകുന്നതുമായ ഒരു അഭിപ്രായമായിരുന്നു അത് . പ്രശ്നങ്ങളും , പ്രതിസന്ധികളും അതി ജീവിച്ചു നേടിയെടുത്ത ഐക്യ കേരളത്തിന്റെ ചരിത്രത്തെ കുറിച്ചുള്ള ധാരണ കുറവയിരിക്കാം ഇത്തരമൊരു അഭിപ്രായത്തിനു അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌ . മാത്രവുമല്ല മലബാറിന്റെ പിന്നോക്കാവസ്ഥ സംബന്ധിച്ചു ഉയര്‍ന്നു വരുന്ന ക്രിയതമാകമായ ചര്‍ച്ചകളെ പോലും വഴി തിരിച്ചു വിടാന്‍ മാത്രമേ ഇത്തരം അഭിപ്രായങ്ങള്‍ ഉപകരിക്കൂ . ഏതായാലും സംസ്ഥാന മുസ്ലിം യൂത്ത്‌ ലീഗ് കമ്മിറ്റി വിഷധീകരണം ചോദിക്കുകയും , അദ്ദേഹം ആ അഭിപ്രായം പിന്‍വലിക്കുകയും ചെയ്യുകയും , മുസ്ലിം യൂത്ത്‌ ലീഗ് സംസ്ഥാന കമ്മിറ്റി ഇത്തരമൊരു ആവശ്യത്തിന്റെ പൊള്ളത്തരത്തെ ചോദ്യം ചെയ്തിട്ടും ഇപ്പോഴും പല ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇത് ചര്‍ച്ച ചെയ്യുന്നു .

വ്യക്തിപരമായ അഭിപ്രായങ്ങള്‍ വലിയൊരു പ്രസ്ഥാനത്തിന്റെ അഭിപ്രായമായി മാധ്യമങ്ങള്‍ നല്‍കിയത്‌ എന്ത് അടിസ്ഥാനത്തിലാണ് ? ഇത്തരമൊരു വലിയൊരു വിഷയം യൂത്ത്‌ ലീഗ് അഭിപ്രായപ്പെട്ടു എന്ന് വാര്‍ത്ത കൊടുക്കുമ്പോള്‍ മിനിമം അതിന്റെ സംസ്ഥാന നേതാക്കലോടെന്കിലും ചോദിക്കേണ്ട മര്യാദ കാണിക്കേണ്ട ? ഇല്ലെങ്കില്‍ യൂത്ത്‌ ലീഗ് ഭാരവാഹിയുടെ അഭിപ്രായം എന്ന രീതിയില്‍ വാര്‍ത്ത കൊടുക്കണം . അതുമല്ലെങ്കില്‍ ഈ ഒരു വാര്‍ത്തയെ നിരസിച്ചു കൊണ്ടുള്ള മുസ്ലിം യൂത്ത്‌ ലീഗ് സംസ്ഥാന കമ്മിറ്റിയുടെ അഭിപ്രയമെന്കിലും കൊടുക്കേണ്ടത്‌ മാന്യതയല്ലേ ? ജില്ല കമ്മിറ്റിയോ , സംസ്ഥാന കമ്മിറ്റിയോ തീരുമാനിക്കാത്ത ഒരു കാര്യത്തെ ഒരാളുടെ വ്യക്തിപരമായ അഭിപ്രായത്തിന്റെ മറ പിടിച്ചു പ്രസ്ഥാനത്തിന്റെ അഭിപ്രായമായി വാര്‍ത്ത കൊടുക്കുമ്പോള്‍ മാധ്യമങ്ങള്‍ ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന അജണ്ട എന്താണ് ?

കാരണം അന്നെ ദിവസം തന്നെ വേറൊരു വാര്‍ത്ത മുസ്ലിം ലീഗ് സംബന്ധിച്ചു ഉണ്ടായിരുന്നു , ശിഹാബ്‌ തങ്ങളുടെ അനുസ്മരണവുമായി ബന്ധപ്പെട്ടു ബൈത് രഹമ പദ്ധതി യുടെ ഭാഗമായി ആയിരം പാവപ്പെട്ടവര്‍ക്ക് വീട് പണിത് നല്‍കുമെന്ന ഹൈദര്‍ അലി ശിഹാബ്‌ തങ്ങളുടെ പ്രഖ്യാപനം . കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഏറ്റെടുക്കാത്ത തരത്തിലുള്ള ജീവ കാരുണ്യ രംഗത്തെ ചരിത്രപരമായ തീരുമാനം . പക്ഷെ ഫ്ലാഷ് ന്യൂസ് ഇല്ല , ബ്രെയ്കിംഗ് ന്യൂസ് ഇല്ല , ചര്‍ച്ചകള്‍ ഇല്ല . ഇതിനൊന്നും വേണ്ടിയല്ല മുസ്ലിം ലീഗ് ഇത്തരമൊരു പ്രവര്‍ത്തനം നടത്തുന്നത് . പക്ഷെ ഒരു യൂത്ത്‌ ലീഗ് ഭാരവാഹിയുടെ വാക്കുകള്‍ക്കു വലിയ ചര്‍ച്ച ആക്കാമെങ്കില്‍ ഇത് വലിയ ചര്‍ച്ച ആക്കാന്‍ പറ്റുന്ന സംഗതി തന്നെയാണ് . പക്ഷെ അതില്‍ ചര്‍ച്ച പാടില്ല , നന്മയുടെ ഒന്നും ചര്‍ച്ച ചെയ്യാന്‍ പാടില്ല , ചൂഴ്ന്നിറങ്ങി അന്വേഷിച്ചിട്ടു എന്തെങ്കിലും തിന്മകള്‍ കിട്ടുകയാണെങ്കില്‍ അത് പൊലിപ്പിച്ചു ചര്‍ച്ചിച്ചു ആഗോഷിക്കണം . മാധ്യമങ്ങള്‍ ഇന്ന് പുലര്‍ത്തുന്ന രീതി ഇതാണ് .

ഏഴു മിനുട്ട് നീണ്ട സംഭാഷണത്തില്‍ നിന്ന് അന്പത്തഞ്ഞു സെക്കന്റ്‌ പ്രക്ഷേപണം ചെയ്തതിനും ആള്‍ മാറാട്ടം നടത്തിയതിനും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അജയ്ഗോഷിനെതിരെ കേസ് ആകുമെന്നാ യപ്പോള്‍ മാധ്യമ ധര്‍മ്മത്തിന്റെയും , സ്വാതന്ത്ര്യത്തിന്റെയും മുറ വിളികള്‍ കൊണ്ട് ചാനലുകള്‍ തുറക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു . , പഴയ ഏഷ്യാനെറ്റ് ജീവനക്കാരിയായ ഷാഹിന മദനി ക്കെതിരെ കേട്ടിച്ഛമച്ച കേസിലെ നിര്‍ണായക വിവരങ്ങള്‍ തെഹല്‍കയുടെ ഭാഗമായി പുറത്തു കൊണ്ട് വന്നതിന്റെ പേരില്‍ കര്‍ണാടക പോലീസ് കേസ് എടുത്തപ്പോള്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള ഓരിയിടലുകള്‍ എവിടെന്നും കേട്ടില്ല . ഷാഹിനക്ക് കിട്ടാതെ പോകുന്ന മാധ്യമ സ്വാതന്ത്ര്യത്തിന്റെ മാനദണ്ഡം എന്താണ് ?

തിരുവനനതപുരം പാളയം പള്ളി കേന്ദ്രികരിച്ചു ആയുധ ശേഖരം , അനാശ്യാസ പ്രവര്‍ത്തനം , കൂടാതെ അഴിമതിയും . ഇങ്ങനെയൊരു വാര്‍ത്ത പുറത്തു വന്നാല്‍ എന്തായിരിക്കും നമ്മുടെ മാധ്യമങ്ങള്‍ ചെയ്യുക , രാവും പകലും ബ്രെയ്കിംഗ് ന്യൂസ് കൊണ്ട് അര്‍മാധിക്കുമയിരുന്നില്ലേ ? , അന്വേഷനാതമക റിപ്പോര്‍ട്ടുകള്‍ കൊണ്ട് ഇതിന്റെ ഉറവിടം ഇന്ത്യന്‍ മുജാഹിധിലെക്കും അല്‍ ഖയിധയിലെക്കും വരെ എത്തികുമായിരുന്നു . രാജ്യ സുരക്ഷയെ കുറിച്ചുള്ള സുരേന്ദ്രന്മാരുടെ ഗീര്‍വാണങ്ങള്‍ ലൈവ് ആകുമായിരുന്നു . എന്നാലോ , പദ്മനാഭ സ്വാമി ക്ഷേത്ര സുരക്ഷക്ക് വന്‍ ഭീഷണിയായി അന്നദാനപുരക്ക് പുറത്തുളള ശിവസേന ഓഫീസ് ഒഴിപ്പിക്കണമെന്ന് സുപ്രീംകോടതി നിശ്ചയിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ആവശ്യപ്പെടുകയും ക്ഷേത്ര ഭരണം അഴിമതിയില്‍ കുളിച്ചിരിക്കുകയനെന്നും സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിലെ ജസ്റ്റിസ് ലോധ, ജസ്റ്റിസ് പട്‌നായക് എന്നിവര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ അമിക്കസ്‌ക്യൂറി ചൂണ്ടിക്കാട്ടിയിട്ടും ഒരു മാധ്യമ പ്രവര്‍ത്തകനും അതൊരു വാര്‍ത്തയായി തോന്നിയിട്ടില്ല , അന്തി ചര്‍ച്ച നടത്താന്‍ പറ്റുന്ന വിഷയമാണെന്നും കരുതിയില്ല . കമ്പി വേലിയുടെ നോട്ടിസില്‍ ജിഹാദ്‌ കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ശിവസേനയുടെ ജിഹാദ്‌ കാണാതിരിക്കുന്നു . ശശികലയും , സുബ്രഹ്മണ്യന്‍ സ്വാമിയും നാഴികക്ക് നാല്‍പതു വട്ടം ചീറ്റുന്ന വിഷം കാണാതെ ഏതോ കാലത്ത് മദനി നടത്തിയ പ്രസംഗത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ തന്നെ ഉരുണ്ടു കളിക്കുന്നു . അഫ്ഘാനിലെ ശൈശവ വിവാഹത്തെ കുറിച്ചു ഓണ്‍ലൈന്‍ പേജുകളില്‍ ചര്‍ച്ച കൊണ്ട് നിരക്കുന്നവര്‍ ആലപ്പുഴയിലെ ശൈശവ വിവാഹത്തോട് മുഖം തിരിക്കുന്നു . നാട്ടിന്‍ പുറങ്ങളിലെ നുണച്ചി പെണ്ണുങ്ങളെ പോലെ ആയിരിക്കുന്നു കേരളത്തിലെ ദ്രിശ്യ മാധ്യമങ്ങള്‍ . അല്ലെങ്കില്‍ കനക മരിക്കില്ലായിരുന്നു .

Wednesday, July 17, 2013

പ്രവാസിയെ നടു റോഡില്‍ വെച്ചു സംഭാവന പിരിക്കല്ലേ ...........

ഗള്‍ഫിലേക്ക് കാലെടുത്തു വെക്കുന്നതോട് കൂടി സ്വാഭാവികമായി തന്നെ ഒരാളില്‍ കുടുംബത്തോടും സമൂഹത്തോടും ഉള്ള ഉത്തരവാദിത്വം വര്‍ധിക്കുന്നതായാണ് കാണുന്നത് . അസുഖം വന്നു ആഴ്ചകളോളം ബുദ്ധിമുട്ടിയാലും ആശുപത്രിയില്‍ പോകാതെ നിക്കുമെങ്കിലും , നാട്ടില്‍ ആര്‍ക്കെങ്കിലും ജലദോഷം വന്നെന്നാല്‍ അവന്റെ മനസ്സ് പിടയും , എവിടുന്നെങ്കിലും പണം സംഘടിപ്പിച്ചു നാട്ടിലേക്ക് അയക്കുകയും ചെയ്യും . ഇവിടെ 'പെനടോലും' കഴിച്ചു അസുഗത്തോട് അവന്‍ പോരാടും . നാട്ടിലെ പള്ളിയും മദ്രസ ഉണ്ടാക്കാലോ , ക്ലബ്‌ വാര്‍ഷികമോ , റിലീഫ്‌ പ്രവര്‍ത്തനങ്ങളോ , ആഗോഷങ്ങലോ , സ്ഥാപനങ്ങളുടെ നിര്‍മ്മാണമോ പ്രവാസി അവന്റെ പങ്കു അങ്ങോട്ട്‌ വിളിച്ചു കൊടുക്കും . അവനോടു ചോദിച്ചാല്‍ കടം വാങ്ങി എങ്കിലും അവന്‍ പണം കൊടുത്തയക്കും .

 

കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ നാട്ടിലേക്ക് അയക്കാനുള്ള ത്വര ആണ് അവനു എപ്പോഴും. രൂപയുടെ മൂല്യം എത്ര കുറഞ്ഞാലും വീണ്ടും കുറയുമോ എന്ന് എക്സ്ച്ചെഞ്ഞില്‍ പോയി നോക്കും . അവനവന് വേണ്ടി അഞ്ഞൂറ് രൂപ എങ്കിലും മാറ്റി വെച്ചില്ലേലും ഒരു രൂപ എങ്കിലും അധികം നാട്ടിലേക്ക്‌ വിടാനുള്ള പരക്കം പാച്ചില്‍. ചുരുക്കിപറഞ്ഞാല്‍ , നാടും, നാട്ടാരും , വീടും വീട്ടരെയും എപ്പോഴും മനസ്സില്‍ കൊണ്ട് നടക്കുന്ന പ്രവാസികളെ നാട്ടിലും, വീടിലും എങ്ങനെ സഹായിക്കണം എന്ന് പ്രവാസികളെ ആരും പഠിപ്പിച്ചു കൊടുക്കേണ്ട ആവശ്യമില്ല . ഇതൊക്കെ പറയാനുള്ള കാരണം കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും വര്‍ഷത്തിലോ , രണ്ടു വര്‍ഷത്തിണോ ഇടയില്‍ നാട്ടില്‍ ലീവിന് പോയാല്‍ സംഭാവനയുടയൂം പിരിവിന്റെയും പേരില്‍ ചിലര്‍ നടു റോഡില്‍ വെച്ചു പ്രവാസികളെ റാഗിംഗ് ചെയ്യുന്നത് കാണുന്നത് കൊണ്ടാണ് . ഇപ്പോള്‍ നാട്ടില്‍ നാലാള്‍ കൂടിയാല്‍ ഒരു സംഘടന ആയി , പിന്നെ പരിപാടിയായി , പിരിവായി . അതിനിടയിലെക്കയിരിക്കും ഒരു ഗള്‍ഫുകാരന്‍ കടന്നു വരുന്നത് . പിന്നെ നാട്ടില്‍ ഉള്ള എല്ലാ സംഘടനകളും പരിപാടി ഉണ്ടെങ്കിലും ഇല്ലെങ്കിലും രസീറ്റും എടുത്തു അവന്‍ പുറത്തിറങ്ങുന്നുണ്ടോ എന്ന് നോക്കിയിരിപ്പായി . ചിലപ്പോള്‍ കയ്യില്‍ കാഷ്‌ ഇല്ലാത്തത്‌ കൊണ്ട് ഭാര്യയുടെ കെട്ട് താലി പണയം വെച്ചു വരുന്നതിനിടയിലയിരിക്കും നടു റോഡില്‍ വെച്ചു ഈ പിരിവു സംഘം പിടി കൂടുക . യാതൊരു ചര്‍ച്ചക്ക് പോലും നിക്കാതെ വലിയൊരു തുക രസീറ്റും എഴുതി അവന്റെ കീശയില്‍ ഇട്ടു കൊടുക്കും . പാവം അത് കൊടുക്കാതെ , ആദ്യ കാല പ്രവാസികള്‍ ഉണ്ടാക്കിയ പൊങ്ങച്ചവും , ദുരഭിമാനവും അവനും കൂടി കാത്തു കൊള്ളണമല്ലോ .

 

ദയവായി നാട്ടിലുള സംഘടന പ്രവര്‍ത്തകരോട് ഒരു അപേക്ഷ , നാട്ടില്‍ സമാധാനത്തോടെ ജീവിക്കാന്‍ വര്‍ഷത്തിലോ രണ്ടു വര്‍ഷത്തിനിടയിലോ നാട്ടിലേക്ക്‌ വരുന്ന പ്രവാസികളെ നടു റോഡില്‍ വെച്ചു പിരിവിന്റെ പേരില്‍ സംഘം ചേര്‍ന്ന് 'കൈ കാര്യം' ചെയ്യരുത്‌ . കാര്യങ്ങള്‍ സ്വകാര്യമായി ആരെങ്കിലും പറഞ്ഞാല്‍ തന്നെ കയ്യില്‍ പണം ഉണ്ടെങ്കില്‍ അവന്‍ തരും . ഇല്ലെങ്കില്‍ അവനു ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ അവന്‍ തീര്‍ച്ചയായും ചെയ്യും . അല്ലാതെ നടു റോഡില്‍ വെച്ചു സാമൂഹിക കാര്യങ്ങളെ കുറിച്ചു ക്ലാസ്സു എടുത്തു കൊടുത്ത് രസീട്ടു അവന്റെ പോക്കെറ്റില്‍ ഇട്ടു കൊടുക്കുന്ന ഏര്‍പ്പാട് ശരിയല്ല .

Sunday, July 7, 2013

നേരറിയാന്‍ സി .ബി .ഐ വരുമ്പോള്‍ 'അങ്കിള്‍ 'മാര്‍ പേടിക്കുന്നു ..

 
 
 
 
 
 
 
സോളാര്‍ തട്ടിപ്പില്‍ സി .ബി .ഐ അന്വേഷണം വേണ്ട എന്ന് പ്രതിപക്ഷം . തെളിവുകള്‍ നശിപ്പിക്കപ്പെടും പോലും.

അല്ല വി .എസ് , അപ്പോള്‍ ഐസ്ക്രീം കേസില്‍ സി .ബി ഐ അന്വേഷണം ആവശ്യപ്പെട്ടു താങ്ങളല്ലേ ഹൈകോടതിയില്‍ പോയത്‌ ?,
ടി .പി വധത്തില്‍ സി .ബി .ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള രമയുടെ ആവശ്യത്തെ താങ്ങള്‍ പിന്തുണച്ചില്ലേ ?
അപ്പോഴൊക്കെ സി .ബി .ഐ ഹലാലും ഇക്കാര്യത്തില്‍ മാത്രം ഹറാമും ആകുന്നതെങ്ങനെ സര്‍ ..

വട്ടാണല്ലേ ? സോറി

സി .ബി .ഐ യെ കുറിച്ചു ഒരക്ഷരം മിണ്ടിപ്പോകരുത് !!
നേരറിയാന്‍ സി .ബി .ഐ വന്നത് തൊട്ടാണ് നമ്മളെ പാര്‍ട്ടി സെക്രട്ടറി ലാവലിനില്‍ കുടുങ്ങിയത്‌ .
ഞങ്ങള്‍ തെയ്ച്ചു മായ്ച്ചു കളയാന്‍ നോക്കിയ ഫസല്‍ വധക്കേസ് പച്ച പിടിച്ചതും ഫസല്‍ കൊല്ലപ്പെട്ട അന്ന് 'സമാധാന' സന്ദേശം നല്‍കിയ കാരായിമാര്‍ ഇന്ന് ഉണ്ട തിന്നു ജയിലില്‍ കിടക്കുന്നതും ഈ സി .ബി .ഐ കൊണ്ടാണ് .

ടി .പി വധത്തിലും , ശുക്കൂര്‍ വധത്തിലും സി .ബി .ഐ വരുമോ എന്ന് പേടിച്ചു നില്‍ക്കുമ്പോഴാണ് സോളാരിലും സി .ബി .ഐ വരുന്നത് . സരിതയുടെ 'പഴയ അങ്കിള്‍' എന്തിനാ ഇങ്ങനെ പേടിക്കുന്നത്. മടിയില്‍ കനമുള്ളവനെ ഭയക്കേണ്ടതുള്ളൂ . യു .ഡി .എഫിന്റെ നിലപാട് വളരെ വ്യക്തമാണ് . ഈ തട്ടിപ്പുമായി ബന്ധപ്പെട്ട ഒരാളെയും വെറുതെ വിടാന്‍ പോകുന്നില്ല . ആ നിലപാട് ശരി വെക്കുന്ന തരത്തില്‍ തന്നെയാണ് പല ഉന്നതരും അറസ്റ്റ് ചെയ്യപ്പെട്ടതും . ഇവിടെ മാധ്യമങ്ങളോ , പ്രതിപക്ഷമോ പറയുന്നതിനെ മുന്നേ തന്നെ സരിതയെ അറസ്റ്റ് ചെയ്യുകയും , ബിജു രാധാ കൃഷ്ണനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട് . കൂടുതല്‍ അന്വേഷണത്തിന് സി .ബി .ഐ ആണ് വേണ്ടതെങ്കില്‍ സി .ബി .ഐ അന്വേഷിക്കട്ടെ , കുറ്റക്കാരെ കണ്ടത്തെട്ടെ. ഈ വിഷയം എപ്പോഴും ഒരു രാഷ്ട്രീയ ആയുധമായി കൊണ്ട് നടക്കാന്‍ അല്ലാതെ ഈ കേസുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകള്‍ പുറത്തു വരണം എന്നുള്ള ആത്മാര്‍ത്ഥമായ ഉദ്ദേശം എല്‍ .ഡി .എഫിനില്ല . ഈ കേസിലെ പരാതിക്കാര്‍ തന്നെ അന്വേഷണം ശരിയായ ദിശയില്‍ ആണ് പോകുന്നതെന്ന് പറയുമ്പോഴും ചാനലില്‍ അന്തി ചര്‍ച്ചക്ക് വന്നു ഉമ്മന്‍ ചാണ്ടി രാജി വെക്കണം , ഉമ്മെന്ചാണ്ടി രാജി വെക്കണം എന്ന് നൂറു വട്ടം പറഞ്ഞു കൊണ്ടേ ഇരിക്കണം ഈ എല്‍ .ഡി എഫു കാര്‍ക്ക് , നേര്‍ച്ച നേര്‍ന്ന പോലെ .

കൂടുതല്‍ അന്വേഷണം ഉണ്ടാകുമ്പോള്‍ കൂടുതല്‍ ഉന്നത തലത്തിലുള്ളവര്‍ കുടുങ്ങുമെന്നത് മറ്റാരെക്കാളും സി.പി. എമ്മിന് തന്നെ അറിയാം . ഫസല്‍ വധക്കേസിലെ അനുഭവവും അവര്‍ക്കുണ്ട് . അത് കൊണ്ട് മാത്രമാണ് ഈ സി .ബി .ഐ ഭയപ്പാട് . അല്ലാതെ വേറൊന്നുമല്ല . കേരള പോലിസ്‌ അന്വേഷിച്ചാല്‍ അതില്‍ വിശ്വാസമില്ല , സി .ബി .ഐ അന്വേഷിച്ചാല്‍ അതിലും വിശ്വാസമില്ല , പിന്നെ നിങ്ങള്ക്ക് വിശ്വാസം ഉള്ള ഏജന്‍സി ഏതാണ് ? പാര്‍ട്ടി അന്വേഷണ കമ്മീഷനോ ? അതോ ത്രിപുര പോലീസോ ?
 
 

നേരറിയാന്‍ സി .ബി .ഐ...വിയര്‍ക്കാന്‍ സി .പി .എം

 
ടി  .പി വധ ത്തില്‍ സി .ബി .ഐ  അന്വേഷണം വരുമെന്ന പ്രചരണം ഉണ്ടായ സമയത്ത് എഴുതിയത്‌ .
 ടി .പി .വധ ത്തിലെ ഉന്നത ഗൂഡാലോചന  പുറത്തു കൊണ്ട് വരാന്‍ സി .ബി .ഐ അന്വേഷണം വേണമെന്ന അദ്ദേഹത്തിന്‍റെ വിധവ രമയുടെ ആവശ്യത്തിന് പൊതു സ്വീകാര്യത കിട്ടുകയും , പിണറായി അല്ലെങ്കില്‍  ,  കോടിയേരി    ചുരുങ്ങി യ പക്ഷം ഏതെങ്കിലും ജയരാജനെയെന്കിലും ഈ കേസിന്റെ പേരില്‍ കുടുങ്ങാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്ന    അച്യുതാന്ദനും കൂടി  സി .ബി .ഐ അന്വേഷണത്തെ പിന്തുണച്ചു   രംഗത്ത് വന്നതോടെ പാര്‍ട്ടി പിടി വള്ളി പോലും ഇല്ലാത്ത അവസ്ഥയില്‍ ആയിരിക്കുകയാണ് . 

സി .ബി ഐ അന്വേഷണത്തിന് വേണ്ടിയുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നു ആഭ്യന്തര മന്ത്രി തിരുവഞ്ഞൂര്‍ രാധ കൃഷ്ണനും കൂടി വ്യക്തമാക്കിയതോട് കൂടി ഇനി സി .ബി .ഐ  ഓഫീസിന്റെ മുന്നില്‍ ഇ .പി ജയരാജന്റെ നേത്രത്വത്തില്‍ സമരം ചെയ്യലല്ലാതെ വേറൊരു വഴിയും സി .പി .എമ്മിന് മുന്നിലില്ല .

കൂടുതല്‍ അന്വേഷണം ഉണ്ടാകുമ്പോള്‍ കൂടുതല്‍ ഉന്നത തലത്തിലുള്ളവര്‍ കുടുങ്ങുമെന്നത്  മറ്റാരെക്കാളും  സി.പി. എമ്മിന് തന്നെ അറിയാം .  ഫസല്‍ വധക്കേസിലെ  അനുഭവവും  അവര്‍ക്കുണ്ട് .  അത് കൊണ്ടാണ് ടി .പി വധത്തില്‍ സി .ബി .ഐ അന്വേഷണം ഉയര്‍ന്നു വന്ന ആദ്യ നാളുകളില്‍ തന്നെ   മാറാട്  കൂ ട്ടക്കൊലയുമായി ബന്ധപ്പെട്ടു മറഞ്ഞു കിടന്നിരുന്ന ഒരു വിഷയം ഉയര്‍ത്തി കൊണ്ട് വരാനും, അക്കാര്യത്തിലും  സി ,ബി .ഐ  അന്വേഷണം  ആവശ്യപ്പെട്ടു  പുകമറ സൃഷ്ട്ടിച്ചു മുസ്ലിം ലീഗിനെയും , യു .ഡി .എഫിനെയും പ്രതിരോധത്തിലാക്കി  ടി .പി  വധത്തിലെ 
  സി .ബി .ഐ അന്വേഷണത്തെ തടയിടാന്‍ പറ്റുമെന്നു  സി .പി .എം കരുതിയതു . ഈയൊരു ശ്രമത്തെയും , വിശ്വാസത്തെയുമാണ് മുസ്ലിം ലീഗും ,യു .ഡി .എഫും തുറന്ന സമീപനത്തിലൂടെ തകര്‍ത്തിരിക്കുന്നത്. . 

 മടിയില്‍ കനമുള്ളവനെ ഭയക്കേണ്ടതുള്ളൂ   ...മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ടു  വളരെ മുന്‍പേ തന്നെ മുസ്ലിം ലീഗ് അതിന്റെ നിലപാട് വ്യക്തമാക്കിയതാണ് .  എങ്കിലും പലപ്പോഴും പല പുകമറകളും മനപ്പൂര്‍വ്വം  സൃഷ്ട്ടിക്കപ്പെട്ടു . ഈ വിഷയത്തില്‍ ഇപ്പോള്‍ സി .ബി .ഐ അന്വേഷണം വേണമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര  സമിതി തീരുമാനിക്കുകയും ഇക്കാര്യം യു .ഡി .എഫിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു . ഇപ്പോള്‍ യു .ഡി .എഫും കൂടി അനുകൂല തീരുമാനം വ്യക്തമാക്കി യതോട് കൂടി മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ടു  സി .ബി .ഐ അന്വേഷണത്തിനുള്ള സാഹചര്യം ഉണ്ടാവുകയാണ് .  യു .ഡി .എഫി നെ പ്രതിരോധിക്കാന്‍ സി .പി എം കരുതി വെച്ചിരുന്ന ഒരു ആയുധം നഷ്ടപ്പെടുന്നു എന്ന് മാത്രമല്ല , ടി .പി വധ ത്തില്‍ കൂടുതല്‍ കുരുക്കു വീണു സ്വയം പ്രതിരോധത്തില്‍ ആവുകയും ചെയ്യുകയാണ് സി .പി എം.  


നിര്‍ഭാഗ്യകരം എന്ന് പറയട്ടെ ,  മുസ്ലിം ലീഗിനെ കുത്താന്‍ കിട്ടുന്ന എല്ലാ വടികളെയും ആഗോഷിക്കുകയും  , അര്‍മാധിക്കുകയും  ചെയ്യുന്ന മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ മുസ്ലിം ലീഗ് എടുത്ത തുറന്ന സമീപനത്തെ  കണ്ടില്ലെന്നു നടിക്കാന്‍ പ്രത്വേഗം ശ്രദ്ധിച്ചു  .

 ഫസല്‍ വധക്കേസിലെ സി .ബി .ഐ അന്വേഷണം   സി .പി എം നേതാക്കന്മാരുടെ പങ്കു വെളിച്ചത്തു കൊണ്ട് വന്നു  . അണിയറയില്‍ മാത്രം ഉണ്ടായിരുന്ന
 'കാരായി'  മാരും  , മറ്റുള്ളവരും പ്രതിയാക്കപ്പെടുകയും , 
അഴിയെണ്ണു കയും ചെയ്യേണ്ടി വന്നു . നേരത്തെ ഈ കേസില്‍  സി .പി .എം, നേതാക്കള്‍ക്ക് നേരെ അന്വേഷണം വിരല്‍ ചൂണ്ടിയ ഉദ്യോഗസ്ഥന്  തളിപ്പറമ്പില്‍ വെച്ചു നേരിടേണ്ടി വന്ന ക്രൂരമായ മര്‍ദ്ദനത്തെ കുറിച്ചും സി .പി എം മറുപടി പറയേണ്ടി വരും .  ഇക്കാര്യത്തിലും ഇപ്പോള്‍ സി .ബി .എഇ  അന്വേഷണം നടക്കാന്‍ പോവുകയാണ് .

ഫസല്‍ കൊല്ലപ്പെട്ടപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നാട്ടിലെ  സമാധനത്തെക്കുറിച്ചും  , ശാന്തിയെകുറിച്ചും ച് കണ്ണ് കലങ്ങുമാറ് സംസാരിച്ച  കാരയിമാരെ  സി .ബി ,എ   കേസില്‍ പ്രതിയാക്കിയപ്പോഴാണ് ഇവരുടെ യദാര്‍ത്ഥ മുഖം  പുറം ലോകം അറി ഞ്ഞത് .  രാഷ്ട്രീയത്തില്‍ ഇറങ്ങിയ സമയത്ത് ഇവന്മാര്‍ വല്ല  നാടകത്തിലോ , സിനിമയിലോ അഭിനയിച്ചിരുന്നെങ്കില്‍ കേരളത്തിലേക്ക് ഓസ്കാര്‍ വരുമായിരുന്നെന്നു  ഏതോരു കലാപ്രേമിയും ആശിക്കുന്ന  തരത്തിലായിരുന്നു  ഫസല്‍ കൊല്ലപ്പെട്ട അന്ന് ഇവര്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലെ അഭിനയം . ( video യുടെ  ലിങ്കു  താഴെ ഉണ്ട് )
 കേസില്‍ കേരള പോല്സിന്റെ അന്വേഷണത്തെ പറ്റാവുന്ന 

വിധത്തിലോക്കെ അട്ടിമറിക്കാന്‍ ശ്രമിച്ച സി .പി .എം  സി ബി .ഐ വന്നപ്പോള്‍ ശരിക്കും വിയര്‍ക്കുക തന്നെ ചെയ്തു .


ശുക്കൂര്‍ വധ കേസിലും സി ,ബി എ  അന്വേഷണം ആവശ്യപ്പെട് 
എം. എസ് .എഫും , യൂത്ത്‌  ലീഗും സമര രംഗത്താണ്.  സമാനതകളില്ലാത്ത  ഈ ക്രൂര കൃത്യത്തിന്റെ പേരില്‍ പി. ജയരാജനും , എം .വി രാജേഷും ഇപ്പോള്‍ തന്നെ  പ്രതിപ്പട്ടികയില്‍ ഉള്ള കേസില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാവുമ്പോള്‍ കൂടുതല്‍ തലകള്‍ ഉരുളുക തന്നെ ചെയ്യും . 


കഴിഞ്ഞ കാലങ്ങളില്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ചെയ്ത ക്രൂരതകള്‍ക്ക് സി.പി .എമ്മും , ഇത്തരം പെക്കൂത്തുകള്‍ക്ക് അണിയറയില്‍ നിന്ന്  നേത്രത്വം കൊടുത്ത നേതാക്കന്മാരും  സി .ബി ഐ  അന്വേഷണങ്ങള്‍ മുറുകുന്നതോടെ ഭാവിയില്‍ മറുപടി പറയേണ്ടി വരികയും  ,നിയമത്തിന്റെ മുന്നില്‍ അകപ്പെടുകയും ചെയ്യുമെന്ന് തീര്‍ച്ചയാണ്. 




 

Saturday, July 6, 2013

കായി പൊരിച്ചതില്‍ നിന്നും പഴം പൊരിയിലേക്ക് ....

നാട്ടിലെ ഒരു സുഹൃത്തിനെ ഈയടുത്ത് വീണ്ടും ഇവിടെ വെച്ചു കാണുകയും , അവന്റെ നിര്‍ബന്ധത്തിനു വഴങ്ങി ചായ കുടിക്കാന്‍ ഒരു ഹോട്ടലില്‍ കയറുകയും ചെയ്തു .
"സുഹൃത്തെ , രണ്ടു പഴം പൊരിയും ചായയും ഇവിടെ നല്‍കൂ , ഒരു ചായയില്‍ മധുരം കൂടുതല്‍ , വേഗം കിട്ടുകയും വേണം "

കണ്ടപ്പോള്‍ തുടങ്ങിയ അവന്റെ അച്ചടി ഭാഷ ഹോട്ടലില്‍ കൂടി പറഞ്ഞപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് പഴയ കാലമായിരുന്നു ..നാട്ടില്‍ സുരഭി ഹോട്ടലില്‍ ചായ കുടിക്കാന്‍ കയറിയാല്‍ അവന്‍ പറയാരുണ്ടയിരുന്നത് " ഖാദര്‍ച്ചാ , രണ്ടു ചായേം രണ്ടു കായി പൊരിച്ചതും ബേഗം എടുക്കണേ ..ഒന്നില്‍ പന്സാര കുറച്ചു കൂടുതല്‍ ഇട്ടോ " ഗള്‍ഫില്‍ കുറച്ചു കാലം നിക്കുംബോഴെക്കും കായി പോരിച്ചതില്‍ നിന്നും പഴം പൊരി യിലേക്ക്‌ മാറിയ അവന്റെ അച്ചടി ഭാഷയിലേക്കുള്ള ഭാഷാ മാറ്റം അസഹനീയം ആയിരുന്നു . വേറൊരു നാട്ടുകാരനോട് ആണെങ്കില്‍ ,എന്റെ നാട്ടിലെ നാട്ടു ഭാഷകള്‍ മനസ്സിലാകത്തവന്‍ ആണെങ്കില്‍ , അവന്‍ സംസാരിക്കുന്നതില്‍ ന്യായം ഉണ്ട് . സ്വന്തം നാട്ടുകാര്‍ ആകുമെന്കില്‍ സംസാരിക്കുമ്പോള്‍ തങ്ങളുടെ നാട്ടു ഭാഷയെ മാറ്റി വെക്കേണ്ട ആവശ്യം ഉണ്ടോ ? നമ്മള്‍ ജനിച്ചു വീഴുമ്പോള്‍ നമ്മുടെ മാതാ -പിതാക്കലോടൊപ്പം കിട്ടുന്നതാണ് കിട്ടുന്നതാണ് നമ്മുടെ ഭാഷ .

അച്ചടി ഭാഷ യാണ് യദാര്‍ത്ഥ മലയാളം എന്ന് ആരാണ് പറഞ്ഞത്‌ ? നാട്ടു ഭാഷകള്‍ സംസാരിച്ചാല്‍ മോശമാണെന്ന് ചിന്ത എങ്ങനെയാണ് ന്യയികരിക്കുക ? മലയാള സാഹിത്യവും , സിനിമയും ഒക്കെ ആ ഭാഷയില്‍ കേന്ദ്രികരിക്കപ്പെട്ട കാലത്ത് ഉണ്ടായ ഒരു ധാരണ ആയിരിക്കാം , അല്ലെങ്കില്‍ അങ്ങനെ അടിച്ചെല്‍പ്പിക്കപ്പെട്ടതാവാം അത് . ഓരോ നാടിനും ഓരോ നാട്ടു ഭാഷകള്‍ ഉണ്ടാകും . വളരെ മനോഹരവും എളുപ്പവും ആയിരിക്കും നാട്ടു ഭാഷകള്‍ . ഓരോ ദേശത്തെയും നാട്ടു ഭാഷകള്‍ നമ്മുടെ മാതാ -പിതാക്കളെ സംരക്ഷിക്കും പോലെ തന്നെ സംരക്ഷിക്കേണ്ടത് അവിടെ ഉള്ളവരുടെ കടമ തന്നെയാണ് ,

Wednesday, July 3, 2013

മുല്ലപ്പൂ വിപ്ലവവും കേരള മുസ്ലിം വിപ്ലവവും

ഈജിപ്തിലെ സംഭവ വികാസങ്ങള്‍ കലുഷിതമായിക്കൊണ്ടിരിക്കുകയാണ് . മുല്ലപ്പൂ  വിപ്ലവത്തിന്റെ തുടര്‍ച്ചയായി അധികാരത്തില്‍ എത്തിയ മുര്‍സി  ക്കെതിരെ പ്രതി വിപ്ലവം നടക്കുകയാണ് . സൈന്യം രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കുമോ എന്ന സംശയം പോലും  ഉണ്ടായിരിക്കുന്നു  . തുര്‍ക്കി യില്‍  നല്ല ഭരണം കാഴ്ച വെച്ചിട്ടും ഉര്‍ദുഗാന്  എതിരെയും ജനങ്ങള്‍ തെരുവിലാണ് . മാസങ്ങളായി സിറിയ കത്തി കൊണ്ടിരിക്കുന്നത് തുടരുന്നു ,  ബംഗ്ലാദേശിലും  , ഫല്സ്തീനിലും ,ഇറാക്കിലും അഫ്ഗാനിലും, ഇന്നും സമാധാനം  വളരെ അകലെയാണ് . യു എ. ഇ യില്‍ ഭരണ കൂടത്തെ അട്ടിമറിക്കാന്‍ നീക്കം നടത്തിയവരെ വിചാരണക്ക് ശേഷം  ഇന്നലെ കോടതി തടവിനു വിധിച്ചിരിക്കുകയാണ്  . മുസ്ലിം രാജ്യങ്ങളിലോ , മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലോ സമാധാനം ഇല്ലാതാക്കാന്‍ സാമ്രാജ്യത്വം  അതിന്റെ എല്ലാ വഴികളും ഉപയോഗിച്ചു കൊണ്ടിരിക്കുന്നു .  മുസ്ലിംകള്‍ക്കിടയിലെ  ആഭ്യന്തര പ്രശ്നങ്ങള്‍ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു .  ഇരകളെയും വേട്ടക്കാരെയും ഒരിടത്ത് നിന്ന് തന്നെ കണ്ടെത്താന്‍ പറ്റുന്നു .

പക്ഷെ മുകളിലെ സാഹചര്യങ്ങളുമായി താരതമ്യം  ചെയ്തു  കേരളീയ മുസ്ലിംകളുടെ അവസ്ഥ പരിശോധിച്ചാല്‍ എത്ര സമാധാനപരവും സന്തോഷകരവുമാണ് അവരുടെ ജീവിതം  . ബാങ്കിന്റെ വിളി മുറിയാത്ത തരത്തില്‍ നാട് നീളെ പള്ളികള്‍ , ആയിരക്കണക്കിന് മത സ്ഥാപനങ്ങള്‍ , പൊതു വിദ്യഭ്യാസ രംഗത്തെ ഉയര്‍ച്ച  , ലോകത്ത് ഒരിടത്തും ഇല്ലാത്ത തരത്തിലുള്ള മത പ്രബോധനം  നടത്താനുള്ള സാഹചര്യം , ജീവനും സ്വത്തിനും സുരക്ഷ ,  എല്ലാത്തിനുമുപരി അഭിമാനകരമായ അസ്തിത്വം നില നിര്‍ത്തി കൊണ്ട് തന്നെ മുന്നേറാന്‍ സാധിക്കുന്ന മനോഹരമായ സാഹചര്യം ഇന്ന് കേരളത്തില്‍ ഉണ്ട് . തീരെ പ്രശ്നങ്ങള്‍ ഇല്ല എന്നല്ല ,ഒരു പ്രശ്നവും ഇല്ലാത്ത ഏതെന്കിലും സമൂഹമോ രാജ്യമോ ലോകത്ത് എവിടെയും ഉണ്ടാകില്ല . ആയിരക്കണക്കിന് വര്‍ഷക്കാലം രാജ്യം ഭരിച്ച മുഗളന്‍മാരുടെയോ ,  നവാബുമാരുടെയോ , നൈസാമുമാരുടെയോ പാരമ്പര്യം ഒന്നും കേരള മുസ്ലിംകള്‍ക്കില്ല  . എന്നിട്ടും കേരളീയ മുസ്ലിംകള്‍ ഒരുപാട് മുന്നേറിയിട്ടുണ്ട് . ഒരുപാട് മുന്നേറാനുള്ള സാഹചര്യവും ഇന്നുണ്ട് .  വിവിധ സമൂഹങ്ങളും ആചാരങ്ങളും നില നില്‍ക്കുന്ന ,  ഒരു ജനാധിപത്യ ഭരണ ക്രമം നില നില്‍ക്കുന്ന ഒരു രാജ്യത്ത് അതില്‍ വളരെ ക്രിയാത്മകമായി ഇടപെട്ടു കൊണ്ട് തന്നെ   തങ്ങളുടെ വ്യക്തിത്വം നില നിര്‍ത്തി    എങ്ങനെ ഉയരങ്ങള്‍ കീഴടക്കാം   എന്നതിന് ലോക മുസ്ലിംകള്‍ക്ക് തന്നെ വലിയോരുദാഹരണമാണ്   കേരളീയ മുസ്ലിം ജീവിതം . ധിഷണശാലികളായ  മത പണ്ഡിതന്മാരുടെയും , നേതാക്കന്മാരുടെയും  അശാന്ത  പരിശ്രമവും  , പൊതു സമൂഹത്തിന്റെ കറ   കളഞ്ഞ പിന്തുണയും തന്നെയാണ് ഇതിന്റെ അടിസ്ഥാനം  .

എന്നാല്‍ മുസ്ലിം സമുദായം അനുഭവിക്കുന്ന ഒരുപാട് നന്മകള്‍   കാണാതെ , ചെറിയ ചെറിയ വിഷയങ്ങള്‍ പറഞ്ഞു  പോലും മുസ്ലിംകള്‍ക്കിടയില്‍ അപകര്‍ഷത ബോധം  ഉണ്ടാക്കാന്‍  ചിലര്‍ അടുത്ത കാലത്തായി ശ്രമിക്കുന്നുണ്ട് . അവിടെ മുസ്ലിമിനെ നുള്ളി  , ഇവിടെ പിച്ചി എന്ന തരത്തിലുള്ള കാര്യങ്ങള്‍ . മുസ്ലിംകള്‍ക്കിടയില്‍ നിന്നുള്ള തീവ്രവാദത്തിന്റെ വിത്തുകള്‍ കേരളത്തിലും ഉണ്ടായി എന്നത്  അദ്ഭുതകരവും  , ഖേദകരവും , മുസ്ലിം സമൂഹം അതീവ ജാഗ്രത പുലര്‍ത്തെണ്ടതുമായ വിഷയം  തന്നെയാണ്  . മുസ്ലിം സമൂഹത്തിന്റെ കെട്ടുറപ്പിനെയും പുരോഗതിയും തടഞ്ഞു നിര്‍ത്തുക മുസ്ലിംകള്‍ക്കിടയില്‍ നിന്ന് തന്നെ  ഉണ്ടായേക്കാവുന്ന  ഇത്തരം 'വേട്ടക്കാര്‍' തന്നെയായിരിക്കും . നിസ്സാരമായ അഭിപ്രായ വ്യത്യാസങ്ങള്‍ പോലും തെരുവില്‍ എത്തുന്ന  തരത്തിലേക്ക്‌ വളര്‍ന്നിരിക്കുന്ന മത സംഗടനകള്‍ തമ്മിലുള്ള സങ്കുചിതത്വവും ,  മതധ്യാപനങ്ങള്‍ കാറ്റില്‍ പറത്തി കൊണ്ടുള്ള  ധൂര്‍ത്തും ആഡംബരവും, അനാചാരങ്ങളും കേരളീയ മുസ്ലിം സമൂഹത്തില്‍ വര്‍ദ്ധിച്ചിരിക്കുന്നു . അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ മറക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ കൂടി കൂടി വരുന്നു .  
 
പോര്‍ച്ചു ഗിസുകാര്‍ക്ക് എതിരായി മാതൃഭൂമിക്ക് വേണ്ടി പോരാടാന്‍ ആഹ്വാനം ചെയ്യുന്ന ഇന്ത്യന്‍ ചരിത്രത്തിലെ ആദ്യ ഗ്രന്ഥമായ 'തുഹ്ഫതുല്‍ മുജാഹിധിനി' ല്‍ ശേഖ് സൈനുദ്ധീന്‍ പറയുന്ന ചില കാര്യങ്ങള്‍, പതിനാറാം നൂറ്റാണ്ടില്‍ പറഞ്ഞതാണെങ്കിലും ഇന്നും  ലോക മുസ്ലിംകള്‍ക്കും , കേരളീയ മുസ്ലിംകള്‍ക്കും പ്രശസ്തം ആണെന്ന് തോന്നുന്നു .   പതിറ്റാണ്ടുകള്‍  മുസ്ലിംകള്‍  പോര്‍ച്ചു ഗിസുകാരാല്‍ എന്ത് കൊണ്ട് പീഡിപ്പിക്കപ്പെട്ടു എന്നതിന് കാരണമായി  അദ്ദേഹം  ആഭിമുഖമായി പറയുന്നതു  " അന്നത്തെ അമുസ്ലിംകളായ ഭരണാധികാരികള്‍ മുസ്ലിംകളോട് വളരെ സഹിഷ്ണുതയോട് കൂടിയാണ് പെരുമാറിയിരുന്നത് . മുസ്ലിംകള്‍ അവരുടെ പഴയ ആചാരങ്ങളില്‍ നിന്നും വ്യതിചലിക്കാതെ എല്ലാം കൃത്യമായി അനുഷ്ടിച്ചിരുന്നത് കൊണ്ട് അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ അവരില്‍ വര്‍ഷിച്ചിരുന്നു .അങ്ങനെ അവര്‍ സംത്രിപ്തിയിലും സമാധാനത്തിലും ജീവിച്ചു . അല്ലലും അലട്ടുമറിയാത്ത ഈ സുഖ ലോലുപത്വം കാരണം കാല ക്രമത്തില്‍ അവര്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ മറന്നു പാപം ചെയ്യാനും ഇസ്ലാമിക തത്വങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കാനും തുടങ്ങി . സത്യത്തിനും നീതിക്കും നിരക്കാത്ത നിരവധി ദുഷ കൃത്യങ്ങള്‍ അവര്‍ തത്പരരായപ്പോള്‍ ശപിക്കപ്പെട്ട അഫ്രഞ്ഞില്‍ (യൂറോപ്‌ ) ഇല്‍ നിന്നും ബുര്തുഗല്കാരെ (  പോര്‍ച്ചു ഗിസുകാര്‍) അവരുടെ നേരെ ഇളക്കി വിടാനും അത് വഴി അവര്‍ രാജ്യം കയ്യേറി മുസ്ലിംകളെ നാനപ്രകരേണ ഉപദ്രവിക്കാനും ആക്രമിക്കാനും ആരംഭിച്ചു .   അള്ളാഹു ലോക മുസ്ലിംകളെയും ലോകത്ത് പീഡിപ്പിക്കപ്പെടുന്ന മുഴുവന്‍ മനുഷ്യരെയും  കാത്തു രക്ഷിക്കട്ടെ ..ആമീന്‍ .

Monday, July 1, 2013

കിങ്ങിണി കുട്ടന്റെ ചൊറിച്ചില്‍ .....



കാണുന്നിടത്തൊക്കെ പായ വിരിച്ചു കിടന്നിട്ടുണ്ടായിരുന്ന ഒരു മോന്‍ ഇപ്പോള്‍ ലീഗിന് നേരെ ചൊറിയാന്‍ തുടങ്ങിയെന്നു അറിഞ്ഞു . കെ .കരുണാകരന്‍ എന്ന കോണ്‍ഗ്രെസ് രാഷ്ട്രീയത്തിന്റെ അതികായകന്റെ മകന്‍ എന്നതിനപ്പുറം എന്ത് രാഷ്ട്രീയ പ്രസക്തി ആണ് ഈ ഭിക്ഷാടകനുള്ളത് ? പോസ്റ്റര്‍ ഒട്ടിചോ , മുദ്രാവാക്യം വിളിച്ചതിന്റെയോ , താഴെ കിടയില്‍ പ്രവര്‍ത്തിച്ഛതിന്റെയോ പിന്‍ ബലത്തില്‍ രാഷ്ട്രീയത്തില്‍ വന്നതല്ല . അച്ഛന്റെ ബലം മാത്രം , ആ ബലം ഒന്നുണ്ടായത് കൊണ്ടാണ് പണ്ടേ കോണ്‍ഗ്രസുകാര്‍ തന്നെ എറിഞ്ഞു കൊല്ലാതിരുന്നത് . സ്വന്തം അച്ഛനെ തന്നെ തന്റെ താല്പര്യത്തിന് വേണ്ടി ചീത്ത വിളിക്കാന്‍ മടിയില്ലാതിരുന്ന , കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സോണിയ ഗാന്ധിയെ വരെ ഇന്നേ വരെ ആരും ആക്ഷേപിക്കാത്ത തരത്തില്‍ ആക്ഷേപിച്ച ഈ കിങ്ങിണി കുട്ടന് മുന്നണി മര്യാദയുടെ പേരില്‍ ലീഗ് എന്നും സഹായിച്ചിട്ടെ ഉള്ളൂ . .പാണക്കാട്ടെ തറവാട്ട്‌ മുറ്റത്തു സഹായം ചോദിച്ചു വന്നവരെയൊന്നും മടക്കി അയച്ച പാരമ്പര്യം ലീഗിന് ഇല്ലാത്തത് കൊണ്ട് തന്നെ ലീഗ് സഹായിച്ചു . കോഴിക്കോട് ജയിച്ചു കയറി , കൊടുവള്ളിയില്‍ മല്‍സരിച്ചു , രണ്ട

ണ മെമ്പര്‍ഷിപ്പിന് വേണ്ടി കരഞ്ഞു നടക്കുമ്പോള്‍ ലീഗും കൊടുത്ത് ഒരു കൈ താങ്ങ് . അതിനു നന്ദി ലീഗ് ഒരിക്കലും ചോദിച്ചിട്ടില്ല , ചോദിക്കാറുമില്ല , പക്ഷെ നന്ദി കെടും കാണിച്ചു ലീഗിനെ തെറി പറഞ്ഞു നടക്കാമെന്ന് വിചാരിച്ചാല്‍ തെരുവില്‍ യൂത്ത്‌ ലീഗുകാര്‍ ക്ക് പണിയാകും.

ലീഗ് മുന്നണിയില്‍ നില്‍ക്കണമെന്ന് നിര്‍ബന്ധമില്ല എന്നാണു മൂപരുടെ എപ്പോഴും ഉള്ള വലിയ ഡയലോഗ് . കെ .പി .സി .സി പ്രസിഡന്റിന്റെ പേരില്‍ ആധാരം എഴുതി വെച്ചിട്ടുള്ള ഒരു സ്ഥാപനം ഒന്നുമല്ലലോ യു .ഡി .എഫ് . കൂട്ടുത്തരവാദിത്വവും , കൂട്ടായ നെത്രത്വവും ഉള്ള മുസ്ലിം ലീഗും കൂടി ചോരയും നീരും കൊടുത്ത് ഉണ്ടാക്കിയ സംവിധാനം ആണ് യു .ഡി .എഫ് . അതില്‍ നിക്കാന്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ പോയി വേറെ മുന്നണി ഉണ്ടാക്കൂ കിങ്ങിണി കുട്ടാ ... കല്യാണം കഴിഞ്ഞു മക്കളും മക്കളെ മക്കളും , അവര്‍ക്കും മക്കളും ആയതിനു ശേഷം പെണ്ണിന്റെ വീടിന്റെ തറവാട് മഹിമ അന്വേഷിക്കുന്നവര്‍ പോയി വേറെ കെട്ടി കാണിക്ക് . അല്ലാതെ ഒരിടത്ത് കെട്ടി അവിടത്തെ ഉപ്പും ചോറും തിന്നും അവിടെ തന്നെ ചര്ദ്ധിച്ച്ചു അശുദ്ധമാക്കുകയല്ല വേണ്ടത്‌ .

ഇടതുപക്ഷ ത്തെ അതികായന്മാരായ ഇ .എം .എസ്സും , അച്ചുതമേനോനും , കോണ്‍ഗ്രസില്‍ അതികയകന്മാരായ കരുണാകരനും ലീഗിന്റെ രാഷ്ട്രീയ പ്രാധാന്യം മനസ്സിലക്കിയിട്ടുന്ടെന്കില്‍ അറുപതു വര്‍ഷത്തെ പാരമ്പര്യം ഉള്ള ഒരു പ്രസ്ഥാനം ചരിത്രപരമായ അതിന്റെ ദൌത്യവുമായി മുന്നോട്ടു പോവുക തന്നെ ചെയ്യും . പക്ഷെ മുരളിധര്ന്മാര്‍ എവിടെ വരെ പോകും , എന്തൊക്കെ ആയി തീരും എന്നത് ചരിത്രം കാണിച്ചു തന്നതാണ് . ഇത്തരം ഇക്കിള്‍ കണ്ണികളെ നിയന്ത്രിച്ചില്ലെങ്കില്‍ ക്ഷീണം ഉണ്ടാവുക കോണ്‍ഗ്രസിനും യു.ഡി .എഫിനുമായിരിക്കും .

ഫെയിസ്ബുക്കിലെ മുസ്ലിം രാഷ്ട്രീയം

മതവുമായി ഏറ്റവുമധികം ഇഴുകി ചേര്‍ന്ന് ജീവിക്കുന്ന ഒരു സമൂഹം എന്ന നിലയില്‍ 'മുസ്ലിം വിഷയങ്ങള്‍' എപ്പോഴും ചൂടുള്ള ചര്‍ച്ചകള്‍ തന്നെയാണ് . പലപ്പോഴും ചൂട് ഉണ്ടാക്കുന്നത് മുസ്ലിം സമുദായം തന്നെയായിരിക്കും . അതിന്റെ അനന്ധ സാധ്യതകള്‍ മുതലെടുത്ത് കൊണ്ട് തന്നെ ഇറക്കപ്പെട്ട ഇസ്ലാം വിരുദ്ധ പുസ്തകങ്ങളും , സിനിമകളും ,ചിന്തകളും നല്ല വിപണി നേടി . മുസ്ലിം കളുമായി ബന്ധപ്പെട്ടു അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ പരിഹരിക്കെണ്ടതിനെ കുറിച്ചും അത് തിരഞ്ഞെടുപ്പില്‍ നേട്ടമാക്കി മാറ്റുന്നതിനെ കുറിച്ചും ശ്രീമതി ഇന്ദിര ഗാന്ധി യോട് ചോദിച്ചപ്പോള്‍ എന്ത് പ്രശ്നം പരിഹരിച്ചാലും തിരഞ്ഞെടുപ്പിന്റെ തലേന്ന് വരുന്ന വിഷയത്തിന്റെ അടിസ്ഥാനത്തില്‍ ആയിര്‍ക്കും മുസ്ലിം സമുദായം പെരുമാറുക എന്ന് പറഞ്ഞതായി ഒരു കഥ ഉണ്ട് . . ഇത് സത്യമായാലും അല്ലെങ്കിലും മുസ്ലിം സമുദായത്തെ കുറിച്ചുള്ള ഒരു നല്ല നിരീക്ഷണം തന്നെയാണ് അത് .

 
മുസ്ലിം വൈകാരികത എങ്ങനെയൊക്കെ മുതലെടുക്കാം എന്ന് ഭരണ കൂടങ്ങളും , എങ്ങനെ മാര്‍കെറ്റു ചെയ്യാം എന്ന് വിപണി യും പുതിയ പരീക്ഷണങ്ങള്‍ നടത്തി കൊണ്ടിരിക്കുന്ന കാലമാണ് . സോഷ്യല്‍ മീഡിയ യും ഇതില്‍ നിന്നും വിഭിന്നമായി കാണുന്നില്ല . മുസ്ലിം വൈകാരികതയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ലൈകും കമന്റും ചര്‍ച്ചയും കൊണ്ട് നിറയുന്നത് . പര്‍ദ്ദയും ഹിജാബും പതിനാറു വയസ്സും നിറഞ്ഞു നിക്കുന്നതിന്റെ നാലിലൊന്ന് ഇന്ത്യന്‍ സാഹചര്യത്തില്‍ മുസ്ലിം സമൂഹം നേരിടുന്ന അനന്യം പ്രശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോവുകയോ , ശ്രദ്ധിക്കപ്പെടതെയോ പോകുന്നു .

 
മുസ്ലിം വിഷയങ്ങളില്‍ രണ്ടു വിഭാഗം ആള്‍ക്കാരെയാണ് ഫെയിസ് ബുക്കിലെ ചര്‍ച്ചകളില്‍ പ്രധാനമായും കാണുന്നത് . ഒന്ന് മുസ്ലിം എന്ന് കേട്ടാല്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയത്തെ പോലും നേരാം വണ്ണം മനസ്സിലാകക്തെ തെറി വിളി തുടങ്ങുന്ന കുറെ പേര്‍ . അന്ധമായ മുസ്ലിം വിരോധവുമായി നടക്കുന്ന അവര്‍ക്ക് സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയോ മുസ്ലിം സമുദായത്തിന്റെ പ്രശ്ന പരിഹാരങ്ങലോ ഒന്നുമല്ല വിഷയം . മാപ്പിളമാരെ നാല് തെറി വിളിച്ചാല്‍ കിട്ടുന്ന പരമാനന്ദം . അത് മാത്രം .

വേറൊരു വിഭാഗം മുസ്ലിം എന്ന് കേട്ടാല്‍ തന്നെ അതിനെ പിന്തുണക്കുന്ന അന്ധമായ മുസ്ലിം സ്നേഹവും കൊണ്ട് നടക്കുന്നവര്‍ . ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം മേല്‍ പറഞ്ഞവര്‍ക്ക് പോലെ തന്നെ ഇകൂട്ടര്‍ക്കും ഒരു പ്രശ്നമല്ല . അത് സമുദായത്തെ എത്ര മാത്രം ബാധിക്കുന്നു എന്നോ , പലരും അവരുടെ താല്‍പര്യങ്ങള്‍ക്കും പടച്ചു വിടുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമുണ്ടോ എന്ന് പോലും ചിന്തിക്കാതെ മുകളില്‍ പറഞ്ഞ തെറി വിളിക്കുന്നവര്‍ക്ക് മറു തെറി യും വിളിച്ചു നടക്കുന്നവര്‍ .

 

ഈ രണ് കൂട്ടര്‍ക്കും ഇടയില്‍ മുസ്ലിം സമുദായത്തിന്റെ പുരോഗതി ലക്ഷ്യം കണ്ടു കൊണ്ട് സദുദ്ദേശത്തില്‍ ചര്‍ച്ച നടത്തുന്ന അമുസ്ലിം - , മുസ്ലിം സുഹൃത്തുക്കളുട ശബ്ദങ്ങള്‍ ക്ക് മേല്‍ക്കോയ്മ കിട്ടാതെ പോകുന്നുവോ ....?

Sunday, June 30, 2013

ലീഗില്ലാത്ത എന്ത് കോപ്പാ യു .ഡി .എഫില്‍ ഉണ്ടാവുക സാര്‍ ...?

ലീഗ് അധികാരത്തില്‍ എത്തിപ്പെടുമ്പോഴും , മുഖ്യ ധാരയില്‍ സ്വാധീനം നേടുമ്പോഴും എല്ലാ കാലത്തും ലീഗിനെ ചുറ്റി പറ്റിയുള്ള വിവാദങ്ങള്‍ ഉണ്ടാവുകയോ , ഉണ്ടാക്കുകയോ ചെയ്യാറുണ്ട് . അതില്‍ ആളും തരവും ഒന്നും വ്യത്യാസം ഇല്ല . ഇപ്പോള്‍ ലീഗുമായി ബന്ധപ്പെട്ടു വല്ല വാര്‍ത്തയും ഉണ്ടാക്കിയില്ലെങ്കില്‍ ചാനലുകള്‍ ക്കും , ഫെയിസ് ബുക്കിന് വരെ ഒരു ഉഷാര്‍ കുറവാണ് . ലീഗുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് എന്നും പ്രസക്തി ഉണ്ട് എന്നത് കൊണ്ട് തന്നെ ലീഗിനെതിരെ എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ തങ്ങള്‍ അകപ്പെട്ട പ്രതിസന്ധികളില്‍ നിന്നും രക്ഷ നേടാന്‍ പറ്റുമോ എന്നാണു എല്ലാവരും എല്ലാ കാലത്തും ശ്രമിച്ചിട്ടുള്ളത്‌ .  മന്ത്രി കുപ്പായവും തുന്നി നടക്കുന്ന രമേശ്‌ ചെന്നിത്തല മാത്രം പിന്നെ മാറി നിക്കെണ്ടാതില്ലല്ലോ , അദ്ദേഹവും എന്തോ പറയാന്‍ ശ്രമിച്ചു , ഉടനെ തന്നെ തിരുത്തിയത് അദ്ദേഹത്തിനും യു .ഡി .എഫിനും നന്നായി . ലീഗില്ലാതെ എന്ത് യു .ഡി .എഫാണ് ഇവിടെ ഉണ്ടാവുക ? രമേശ്‌ ചെന്നിത്തലയുടെ വാക്കുകള്‍ തന്നെ കടമെടുത്താല്‍ യു .ഡി .എഫിന്റെ നട്ടെല്ലാണ് ലീഗ് .

 
യു .ഡി .എഫിന്റെ കെട്ടുറപ്പിനും , വിജയത്തിനും വേണ്ടി മുസ്ലിം ലീഗ് പ്രസ്ഥാനം എത്രത്തോളം സേവനവും , ത്യാഗങ്ങളും ചെയ്യുന്നുണ്ടെന്ന് നല്ലവരായ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കും , മുന്നണിയിലെ മറ്റു കക്ഷികള്‍ക്കും നന്നായറിയാം . കോണ്‍ഗ്രെസ്സു നെത്രത്വത്തിനും അക്കാര്യത്തില്‍ നല്ല ബോധ്യം ഉണ്ട് . അത് കൊണ്ട് തന്നെയാണ് കോണ്‍ഗ്രസ്‌ രാജ്യത്തെ തന്നെ അവരുടെ ഏറ്റവുംനല്ല വിശ്വസ്തരായ കൂട്ടാളിയായി ലീഗിനെ കാണുന്നതും , ബഹുമാനിക്കുന്നതും. പിന്നെ ലീഗിന്റെ മെക്കിട്ടു കേറി ആളാവാന്‍ പറ്റുമോ എന്ന് നോക്കിയവര്‍ക്കെല്ലാം , ഇന്നത്തെ നിരാശ കാമുകന്മാര്‍ക്ക് അടക്കം കാലം തന്നെ മറുപടി കൊടുത്തിട്ടുണ്ട് . അതൊക്കെ കിങ്ങിണി കുട്ടന്മാര്‍ ഓര്‍ത്താല്‍ നല്ലത് . ലീഗിന്റെ തോളിലേറി കോഴിക്കോട് നിന്ന് സി .എം .ഇബ്രാഹിനെ തറ പറ്റിച്ചു എം .പി ആവുകയും , കൊടുവള്ളിയില്‍ മത്സരിക്കാന്‍ ലീഗ് തന്നെ സീറ്റ് കൊടുക്കേണ്ടി വന്നതും മുരളീധരനു ഓര്‍ക്കുന്നത് നല്ലതാണ് . ഒരു കൊല്ലത്തിനിടയില്‍ നാലഞ്ചു പാര്‍ട്ടികള്‍ കയറി ഇറങ്ങേണ്ടി വരികയും , ഒടുവില്‍ രണ്ടണ മെമ്പര്‍ഷിപ്പിന് വേണ്ടി കാലു പിടിക്കേണ്ടി വരികയും ചെയ്തപ്പോഴും ലീഗിന്റെ നിലപാടുകളാണ് മുരളിധരന് ഇന്ന് രണ്ടാം വരവിനെന്കിലും കളമൊരുക്കിയത് . ലീഗിനെ നോവിപ്പിക്കാന്‍ വല്ലാതെ ശ്രമിക്കുന്ന ഈ മുരളീധരന്‍ തന്നെ നാളെ യു .ഡി .എഫിന്റെ സ്ഥാനര്‍ത്തിയായി മലപ്പുറം മണ്ഡലത്തിലേക്ക് തന്നെ വന്നാലും ചോരയും ,നീരും നല്‍കി പ്രവര്‍ത്തിക്കാനും വിജയിപ്പിക്കാനും ലീഗിന്റെ അണികള്‍ തന്നെ മുന്‍പന്തിയില്‍ ഉണ്ടാകും . കാരണം അത് ബാഫഖി തങ്ങളും , ഇന്ദിരാഗാന്ധിയും ഉണ്ടാക്കിയ വിശ്വസ്തമായ് ഒരു കരാറാണ് . അപ്പപ്പോള്‍ കാണുന്നവരെ അപ്പന്‍ എന്ന് വിളിക്കുന്ന സംസ്കാരം ലീഗിനില്ല .

 
മതേതരത്വം തെളിയിക്കാന്‍ വേണ്ടി മുഹമ്മദ്‌ നബിയാണ് ഇസ്ലാം മതം ഉണ്ടാക്കിയതെന്നും , അമൃതാനന്ധമയി ഉണ്ടായതു കൊണ്ടാണ് ഈ ലോകം കറങ്ങന്നെതുന്നും വരെ യാതൊരു ഉളുപ്പും ഇല്ലാതെ വിഡ്ഢിത്തങ്ങള്‍ പറയാന്‍ മടിയില്ലത്തെ ആര്യാടന്റെ വാക്കുകളെ ലീഗ് ഒരിക്കലും മുഖ വിലക്കെടുക്കാറില്ല . പക്ഷെ , വിശുദ്ധ ഖുര്‍ആനിന് പരിഭാഷ എഴുതിയ അബ്ദുല്‍ കലാം ആസാദിനെ പോലുള്ളവര്‍ നേത്രത്വം കൊടുത്ത ഒരു പ്രസ്ഥാനത്തില്‍ ഒരു മുസ്ലിം നാമധാരി മതേതരത്വം തെളിയിക്കാന്‍ വേണ്ടി പാട് പെടുന്നത് കാണുമ്പോള്‍ അദ്ദേഹം തന്നെ പരിഹസ്യമാവുകയാണ് ചെയ്യുന്നത് .

ആരുടെയും ഔദാര്യം കൊണ്ടോ , അവരുടെയൊക്കെ തറവാട്ടില്‍ നിന്നുള്ള വിഹിതം കൊണ്ടോ ഒന്നുമല്ല ലീഗ് ഇന്ന് കാണുന്ന തരത്തില്‍ എത്തിയത്‌ . ജനാധിപത്യ പ്രക്രിയയില്‍ വ്യക്തമായി ഇടപെട്ടു കൊണ്ട് തന്നെയാണ് . ഓടു പൊളിച്ചു വന്നവര്‍ അല്ല ലീഗുകാര്‍ . വര്‍ഷം 1960, വിമോചന സമരത്തിന്റെ ബാക്കി പത്രമായി ഉണ്ടായ പി -എസ് -പി , കോണ്‍ഗ്രസ്‌ നെത്ര്വത്വത്തിലുള്ള പട്ടം താണൂ പിള്ള ഗവണ്‍മെന്റില്‍ വിമോചന സമരത്തിനു കൈ കോര്‍ത്തു പിടിച്ചു മുന്നില്‍ ഉണ്ടായ മുസ്ലിം ലീഗ് മന്ത്രി സ്ഥാനം ആവശ്യപ്പെട്ടപ്പോള്‍ തുടങ്ങിയിട്ടുണ്ട് പല വിധ കാര്യങ്ങള്‍ ഉയര്‍ത്തി പല തരത്തിലുള്ള ഈ സാമുദായിക - സന്തുലന ഭീഷണി കള്‍ . പല വിധ ചര്‍ച്ചകള്‍ നടത്തിയിട്ടും ഈ ' ഭീഷണി' ഉയര്‍ത്തി ലീഗിനെ മന്ത്രി പദവിയില്‍ നിന്നും മാറ്റി നിര്‍ത്തുകയും നിബന്ധനകള്‍ വെച്ചു കൊണ്ടുള്ള സ്പീക്കെര്‍ സ്ഥാനം ലീഗിലെ കെ .എം .സീതി സാഹിബിനു ഏറ്റെടുക്കേണ്ടി വരികയും ചെയ്തു . അദ്ദേഹത്തിന്‍റെ മരണത്തെ തുടര്‍ന്ന് സി .എച്ച് ആ സ്ഥാനം ഏറ്റെടുക്കേണ്ടി വന്നപ്പോഴും ഉയര്‍ത്തി വേറെ ഭീഷണികള്‍ , ഒടുവില്‍ സി .എച്ച് തന്നെ സ്പീക്കര്‍ ആയി. എന്നിട്ട് ഇവിടെ എന്തെങ്കിലും തകര്‍ന്നോ ...?

മന്ത്രി ചര്‍ച്ചകള്‍ക്ക് വേണ്ടി കോണ്‍ഗ്രസ്‌ നേതാവ്‌ സാദിക്ക്‌ അലി യുമായി ഡല്‍ഹിയില്‍ പോയി ചര്‍ച്ച നടത്തിയിട്ടും വിജയിക്കാതെ വന്നപ്പോള്‍ , ചര്‍ച്ചക്ക് പോകുമ്പോള്‍ ' സാധിക്കും 'എന്ന് കരുതിയെങ്കിലും ചര്‍ച്ച കഴിഞ്ഞപ്പോഴാണ് 'സാധിക്കാത്ത' അലിയുടെ അടുത്തേക്കാണ് പോയതെന്ന് മനസ്സിലായതെന്ന് സി .എച്ചു നര്‍മ്മത്തില്‍ ചാലിച്ചു പറഞ്ഞത്‌ ചരിത്രത്തിന്റെ ഭാഗം.

വര്‍ഷം , 1967, 57 ഇല്‍ സ്വന്തമായി അധികാരത്തില്‍ വന്ന കമ്മ്യൂണിസ്ടുകള്‍ക്ക് വീണ്ടും അധികാരത്തില്‍ എത്താന്‍ ലീഗിന്റെ സഹായം കൂടി വേണ്ടി വരുന്നു. രണ്ടാം ഇ .എം .എസ് ഗവണ്‍മെന്റില്‍ ആദ്യമായി ലീഗ് മന്ത്രിമാര്‍ സത്യപ്രതിഞ്ഞ ചെയ്യുമ്പോഴും ഉയര്‍ന്നു ഇവിടെ എന്തോ തകരും എന്നുള്ള പുകില്.... സി .എച്ചു മുഹമ്മദ്‌ കോയ , അവുക്കാദര്‍ കുട്ടി നഹ , അഹ്മെദ് കുട്ടി കുരിക്കള്‍ എന്നിവര്‍ ലീഗിന്റെ മന്ത്രിമാരായി നല്ല വകുപ്പുകളില്‍ തന്നെ അധികാരം നടത്തിയിട്ട് കൂടി ലീഗുകാര്‍ മന്ത്രിമാര്‍ ആയാല്‍ ഒന്നും തകരാന്‍ പോകുന്നില്ല എന്ന് തെളിയിച്ചു .

മന്ത്രിയായ സി .എച്ചി നു മുന്നില്‍ ഒരു പ്രദേശത്തു മുസ്ലിം പ്രമാണിമാര്‍ വന്നു അവിടെ അത്യാവശ്യമായി പാലം വേണമെന്നും ,അത് സമുദായത്തിന് ഉപകാരം കിട്ടും എന്ന് പറഞ്ഞപ്പോള്‍ സമുദായത്തിന് ഉപകാരം കിട്ടുന്ന പാലം
'സ്വിറാത്ത് ' പാലം മാത്രമാണെന്ന് പറഞ്ഞു തിരിച്ചയച്ച സംഭവങ്ങളിലൂടെ അധികാരത്തില്‍ ഉള്ള ലീഗിന്റെ നിലപാട് എന്താണെന്ന് സി .എച്ചും , ലീഗും പ്രവര്‍ത്തനത്തിലൂടെ വ്യക്തമായ സന്ദേശം നല്‍കുകയും ചെയ്തു .

 
വര്‍ഷം 1969, ലീഗ് വിരുദ്ധ ഭീഷണിക്കാര്‍ ഏറ്റവും വലിയ ഭൂകമ്പ ഭീഷണി രേഖപ്പെടുത്തിയ സംഭവം മലപ്പുറം ജില്ലാ രൂപികരണം ആയിരുന്നു. പിന്നോക്ക പ്രദേശം എന്ന നിലയില്‍ വികസനത്തിലെ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ , മറ്റു പല ജില്ലകളും രൂപികരിക്കപ്പെട്ട അതെ സാഹചര്യത്തില്‍ ഉണ്ടാകപ്പെട്ട ഒരു തീരുമാനത്തെ അവിടെ ലീഗുകാര്‍ കൂടുതല്‍ ആയത് കൊണ്ട് തന്നെ 'രാജ്യ വിരുദ്ധം' എന്ന തരത്തില്‍ പോലും ആശങ്കകള്‍ ഉണ്ടാക്കി പരിഭ്രാന്തി പടര്‍ത്തി ....എന്നിട്ട് എന്തെങ്കിലും തകര്‍ന്നോ ?. ഇന്നും മത സൌഹാര്‍ദ്ദവും ,സമാധാനവും നില നില്‍ക്കുന്ന ജില്ലകളില്‍ മുന്‍പന്തിയില്‍ തന്നെ ആ ജില്ല നില കൊള്ളുന്നു. ഇപ്പോള്‍ മലപ്പുറം വിഭജനവുമായി ബന്ധപ്പെട്ടും തുടങ്ങിയിട്ടുണ്ട് പഴയ ഭീഷനിക്കാരുടെ പുതിയ തലമുറ . അവരെയും കാത്തു നിക്കുന്നത് കാലത്തിന്റെ നല്ല മറുപടികള്‍ .

 
പിന്നെ കാല കാലങ്ങളില്‍ കഴിയുന്നവരൊക്കെ അവരവരുടെ കഴിവിന് വെച്ചു ലീഗിനെ മുന്‍ നിര്‍ത്തി ഇത്തരം സാമുദായിക ഭീഷണികള്‍ ഉയര്‍ത്തി കൊണ്ടേയിരുന്നു. ഏറ്റവും ഒടുവില്‍ ഇ .അഹമ്മദ്‌ കേന്ദ്ര മന്ത്രി ആയപ്പോഴും , കഴിഞ്ഞ യു .ഡി .എഫ്ഗവണ്‍മെന്റില്‍ റവന്യൂ വരുമാനത്തിന്റെ ഏറിയ പങ്കും ലീഗ് മന്ത്രിമാരാണ് കൈ കാര്യം ചെയ്യുന്നത് എന്ന് വരെ പറഞ്ഞു പരത്തി ഇവിടെ പലരും പരിഭ്രാന്തി പടര്‍ത്തിയില്ലേ ...?, എന്നിട്ട് ഇവിടെ എന്തെങ്കിലും തകര്‍ന്നോ ? ഇത്തരം ആശങ്കകള്‍ ഒന്നും ക്ലച്ചു പിടിച്ചില്ല എന്ന് മാത്രമല്ല , ലീഗിന്റെ സ്വീകാര്യത വര്‍ധിക്കുകയും ചെയ്യുന്നതാണ് കാണുന്നത് . ഈ സര്‍ക്കാര്‍ വന്നത് തൊട്ടു തുടങ്ങിയതാണ് ലീഗിനെ മുന്‍ നിര്‍ത്തിയുള്ള സാമുദായിക സന്തുലനവും പറഞ്ഞു കൊണ്ടുള്ള പലവിധ നാടകങ്ങള്‍. ഞങ്ങളാണ് ഭരിക്കുന്നതെന്ന് പോലും പറഞ്ഞാല്‍ പ്രശ്നമാക്കുന്ന അവസ്ഥ , ആരെങ്കിലും പച്ച ബ്ലൌസോ , അടിപ്പാവടയോ ഇട്ടു നടന്നാല്‍ അതിനും ലീഗ് മറുപടി പറയണം എന്നുള്ള വിഡ്ഢിത്തങ്ങള്‍ . രമേശ്‌ ചെന്നിത്തലയുടെ അവസ്ഥ എല്ലാവര്ക്കും കൃത്യമായി അറിയാം . അതില്‍ നിന്നും മാറി നിക്കാന്‍ ലീഗിന്റെ മെക്കിട്ടു വന്നത് കൊണ്ട് ആര്‍ക്കും ഒരു ലഭാവുമില്ല , നഷ്ടം കൂടുതല്‍ ഉണ്ടാകുന്നത് രമേശ്‌ ചെന്നിത്തല എന്ന വ്യക്തിക്ക് തന്നെയായിരിക്കും . പിന്നെ ഉമ്മാക്കി കാട്ടി ലീഗിനെ പേടിപ്പിക്കാമെന്ന് ഒരുത്തനും വിചാരിക്കുകയും വേണ്ട .

Saturday, June 29, 2013

സ്ത്രീധനം - ആരാന്റെ ചിലവിലെ പുരോഗമനത്തിന് കാത്തു നില്‍ക്കാതെ അവനവന്റെ ചിലവിലെ മാതൃകകള്‍ ഉണ്ടാക്കൂ .....

ജനിച്ചത് പെണ്‍കുട്ടിയാണെങ്കില്‍ കുഴിച്ചു മൂടപ്പെട്ട ഒരു സംസ്കാരത്തില്‍ നിന്ന് സ്ത്രീക്ക് വ്യക്തിത്വവും , പദവിയും നല്‍കുവാന്‍ മുഹമ്മദ്‌ നബി (സ ) കാണിച്ചു തന്ന വിവിധ നടപടികളിലെ ഒന്നായിരുന്നു പെണ്‍കുട്ടികളുടെ കല്യാണവുമായി ബന്ധപ്പെട്ടു ആണുങ്ങള്‍ നല്‍കേണ്ട മഹര്‍ സമ്പ്രദായം . ആ മഹര്‍ സംവിധാനം രണ്ടാം തരം ആവുകയും സ്ത്രീധനം ഒന്നാം തരമാവുകയും ചെയ്യുന്ന വൈരുധ്യത്തില്‍ നിന്ന് കേരളീയ മുസ്ലിം സമൂഹം ഇന്നും കര കയറിയിട്ടില്ല എന്നത് അത്ഭുതകരമല്ലാതെ മറ്റെന്താണ് ?

എണ്ണ പണത്തിന്റെ സമൃദ്ധിയില്‍ വിരാചിക്കുന്ന ഗള്‍ഫ് നാടുകളിലെ മുസ്ലിം തൊട്ടു ദാരിദ്ര്യത്തിന്റെ പരകോടിയില്‍ കഴിയുന്ന ആഫ്രിക്കയിലെ ഉള്‍നാടുകളിലെ മുസ്ലിം സമൂഹത്തില്‍ വരെ ഇന്നും മഹര്‍ സമ്പ്രദായം മാത്രമാണ് നില കൊള്ളുന്നത് . വലിയൊരു ഇസ്ലാമിക പാരമ്പര്യം അവകാശപ്പെടാനുള്ള നമ്മള്‍ മറ്റു സമുദായത്തില്‍ നിന്ന് കയറി കൂടിയ സ്ത്രീധനം എന്ന ഈ കണ്ണീര്‍ ധനത്തിനെതിരെ അതി ശക്തമായി രംഗത്തിറങ്ങാന്‍ മടി കാണിക്കുന്നു . സ്ത്രീധനത്തിന്റെ സാങ്കേതികത്തില്‍ തൂങ്ങിയുള്ള ചര്‍ച്ചകള്‍ക്ക് മാത്രമാണ് ബഹു ഭൂരിപക്ഷത്തിനും താല്പര്യം .

ഇതിന്റെ ഏറ്റവും വലിയ ഇരകള്‍ ഇടത്തരം -ദാരിദ്ര്യ വിഭാഗത്തില്‍ പെടുന്ന കുടുംബങ്ങളാണ് . പെണ്‍കുട്ടികള്‍ ഒരു ഭാരമാകുന്ന തരത്തിലേക്ക് അവരുടെ കല്യാണ കാര്യങ്ങള്‍ വരുമ്പോള്‍ ആ കു ടുംബങ്ങളെ ചിന്തിപ്പിക്കുന്ന തരത്തിലേക്ക് എത്തിക്കുന്നു . കിടപ്പാടം വിറ്റും , കടം വാങ്ങിയും,ജീവിത കാലം മുഴുവന്‍ സമ്പാദിച്ചത്‌ നല്‍കിയും നടത്തപ്പെടുന്ന കല്യാണങ്ങളുടെ അണിയറയില്‍ ആരും കാണാതെ കരയുന്ന ഉപ്പമാരുടെയും , ഉമ്മമാരുടെയും കണ്ണീര്‍ സമുദായം ഉയര്‍ത്തിയ മണി മാളികകളെയും ,സമ്മേളന മാമാങ്കങ്ങളെയും നോക്കി പരിഹസിക്കുന്നില്ലേ ? പണമില്ലാത്തതിന്റെ പേരില്‍ മാത്രം വിവാഹ മാര്‍കെറ്റില്‍ എടുക്കാ ചരക്കുകള്‍ ആവാന്‍ വിധിക്കപ്പെട്ട ആയിരക്കണക്കിന് പെണ്‍കുട്ടികളുടെ ദീന രോദനം സമുദായത്തിന്റെ കാതുകളെ അസ്വതമാക്കത്തതെന്താണ് ?

സമുദായത്തിലെ പ്രമാണിമാരും, വിദ്യാ സമ്പന്നരുമായ യുവാക്കളുമാണ് ഈ വിപത്തിനെതിരെ ഏറ്റവും കൂടുതല്‍ രംഗത്തിറങ്ങേണ്ടത് . സമുദായത്തില്‍ നിന്ന് ഈ വിപത്ത് തുടച്ചു നീക്കാന്‍ പ്രായോഗികമായി അവര്‍ക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ സാധിക്കും . നാട്ടിലെ ഒരു പ്രമാണി വളരെ ലളിതമായി കല്യാണം നടത്തുന്നത് ഒരു പാവപ്പെട്ടവന്‍ നടത്തുന്നതിനേക്കാള്‍ എത്രയോ മടങ്ങ്‌ ജനങ്ങളെ സ്വാധിനിക്കാന്‍ പറ്റും . വിദ്യാ സമ്പന്നര്‍ , സാമ്പത്തികമായി പക്വത എത്തിയവര്‍ തുടങ്ങിയ യുവാക്കള്‍ക്കും വലിയൊരു പങ്കു വഹിക്കാന്‍ പറ്റും .

ഒരു ഭാഗത്ത് തങ്ങളുടെ മക്കളുടെ കല്യാങ്ങള്‍ ആഡംബര പൂര്‍ണ്ണമാക്കുകയും , മറു ഭാഗത്ത് പാവപ്പെട്ടവന്റെ മകളുടെ കല്യാണത്തിനു ആയിരം രൂപ സംഭാവന കൊടുത്താല്‍ തന്റെ സാമുദായിക ബാധ്യത പൂര്‍ത്തിയായി എന്നും വിചാരിക്കുന്ന സമുദായത്തിലെ പ്രമാണി വര്‍ഗ വും , സമുദായം പോകുന്ന പോക്കിനനുസരിച്ച്ചു എല്ലാത്തിനോടും ഒരം ചേര്‍ന്ന് നില്‍ക്കുന്ന നേതാക്കന്മാരും ഈ സമുദായത്തെ പിറകോട്ടെക്കാണ് നയിക്കുന്നത് . ഈയിടെ ഒരു യത്തീംഖാനയുടെ ഉയര്‍ന്ന സ്ഥാനത്ത്‌ ഉള്ള ഒരാള്‍ ആ യത്തീംഖാനയിലെ ഒരു യുവതിയെ സ്ത്രീധനമോ , മറ്റോ ആവശ്യപ്പെടാതെ നല്ല ജോലിയുള്ള ഒരു യുവാവ് വളരെ ലളിതമായ ചടങ്ങുകളോടെ കല്യാണം കഴിക്കാന്‍ തയ്യാറായത്‌ വളരെ അഭിമാനത്തോടെ സംസാരിക്കുന്നത് കേള്‍ക്കാന്‍ ഇടയായി . പക്ഷെ ഈ യതീംഖാന നേതാവിന്റെ മകളുടെ കല്യാണം സ്ത്രീധനം നല്‍കിയും വളരെ ആര്‍ഭാടത്തോടെ യാണ് നടത്തിയതും . ഇത്തരം വൈരുധ്യങ്ങലാണ് സമുദായത്തില്‍ പലപ്പോഴും നടന്നു കൊണ്ടിരിക്കുന്നത് . ആരാന്റെ ചിലവിലെ പുരോഗമനം ആണ് എല്ലാവരും ഉദ്ദേശിക്കുന്നത് . ഇവിടെ പ്രസംഗങ്ങളും , എഴുത്തുകളും , ചര്‍ച്ചകളും മാത്രം നടക്കുന്നു . മാതൃകകള്‍ മാത്രം ഉണ്ടാകുന്നില്ല .

ആരാന്റെ  ചിലവിലെ പുരോഗമനത്തിന് കാത്തു നില്‍ക്കാതെ അവനവന്റെ ചിലവിലെ മാതൃകകള്‍ ഉണ്ടാകട്ടെ.

Friday, June 28, 2013

മുസ്ലിം പെണ്മക്കളുടെ രക്ഷിതാക്കള്‍ മറുപടി പറയട്ടെ ............

എല്ലാ ബഹുമാനത്തോടും കൂടി തന്നെ പറയട്ടെ , വിവാഹം പ്രായം പതിനാറു ആക്കിയില്ലെന്കില്‍  പെണ്‍കുട്ടികള്‍ വഴിപിഴച്ചു പോകും എന്നുള്ള കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവന   മുസ്ലിം പെണ്‍കുട്ടികളെ അപമാനിക്കുന്നതാണ് .  . മുന്‍പ് ബഹു ഭാര്യത്വം സംബന്ധിച്ചു അദ്ദേഹം നടത്തിയ പ്രസ്താവനക്ക് സമാനമാണ് ഇതും . പതിനാറാം വയസ്സില്‍ കല്യാണം നടത്തിയില്ലേല്‍ മുസ്ലിം പെണ്‍കുട്ടികള്‍ വഴി പിഴച്ചോക്കെ പോകുമെന്നൊക്കെ പറയുന്നതിന് മുസ്ലിം പെണ്മക്കളുടെ രക്ഷിതാക്കളാണ് മറുപടി പറയേണ്ടത്‌ . പതിനാറു ആവുന്ന അന്ന് തൊട്ടു കല്യാണം നടന്നില്ലേല്‍ വഴി പിഴക്കാന്‍ കാത്തിരിക്കുകയാണോ മുസ്ലിം പെണ്‍കുട്ടികള്‍ ? അല്ലാഹുവിന്റെ വിധി വിലക്കുകളെ പൊട്ടിച്ചെറിഞ്ഞു വഴി പിഴക്കാന്‍ തക്കം പാത്ത് കിടക്കുന്ന അബലകള്‍ മാത്രമാണോ മുസ്ലിം പെണ്‍കുട്ടികള്‍ ?

സമൂഹത്തില്‍ ധാര്‍മ്മികത ക്ക് കോട്ടം സംഭവിച്ചിട്ടുണ്ട് . അത് എല്ലാ മേഖലയിലും ഉണ്ട് , ആത്മീയ രംഗത്ത് പോലും ഉണ്ട് . വ്യക്തികളില്‍ , കുടുംബങ്ങളില്‍ , സമൂഹത്തില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തുന്ന നടപടികള്‍ ആണ് ഉണ്ടാകേണ്ടത് . അല്ലെങ്കില്‍ ധാര്‍മ്മിക മൂല്യങ്ങളില്‍ വിശ്വാസം ഇല്ലാത്ത ഒരു പെണ്‍കുട്ടി ആയാലും ആണ്‍കുട്ടി ആയാലും കൌമാരത്തില്‍ വഴി പിഴയ്ക്കും എന്ന് ഭയപ്പെടുത്തിയിട്ടു കേട്ടിച്ചാലും കല്യാണം കഴിഞ്ഞാലും അവള്‍ വഴി പിഴയ്ക്കും . കൌമാരക്കാരായ പെണ്‍കുട്ടികളില്‍ മാത്രമാണോ വഴി പിഴക്കുന്നതും ധാര്‍മ്മിക ച്യുതിയും സംഭവിച്ചിട്ടുള്ളത് ? ആയിരത്തില്‍ എത്രയെണ്ണം വഴി മാറി സഞ്ചരിച്ചിട്ടുണ്ടാകും ? പെണ്‍കുട്ടികലേക്കാള്‍ ആണ്‍കുട്ടികളുടെ തോതായിരിക്കും അത്തരം വഴി മാറി യവരില്‍ കൂടുതല്‍ . അതിനു എന്ത് പരിഹാരമാണ് ഉള്ളത് ? വിവാഹം കഴിഞ്ഞിട്ടും വഴി പിഴച്ചു പോകുന്ന ഒരുപാട് വീട്ടമ്മ മാരുടെ കഥകളും നാട്ടില്‍ ഉണ്ട് . അതിനുള്ള പരിഹാരം എന്താണ് ? വിവാഹം കഴിക്കാതിരിക്കല്‍ ആണോ ?

ഒരുപാട് , ഒരുപാട് പെണ്‍കുട്ടികള്‍ സ്ത്രീധനം കൊടുക്കാന്‍ പറ്റാത്തതിന്റെ പേരില്‍ , ആഡംബര കല്യാണങ്ങള്‍ നടത്താന്‍ പറ്റാത്തതിന്റെ പേരില്‍ , മുപ്പതും , നാല്പതും പ്രായം പിന്നിട്ടിട്ടും വിവാഹ മാര്‍കെറ്റില്‍ എടുക്കാ നാണയങ്ങളായി ഈ സമുദായത്തിന്റെ നൊമ്പരമായി ഉണ്ട് . അവര്‍ക്കൊക്കെ ആശ്വാസമായി സ്ത്രീധനത്തിനെതിരെയോ , വിവാഹ ധൂര്‍ത്തുകല്‍ക്കെതിരെയോ ഒരു ചെറു പ്രസ്താവന പോലും നടത്താതെ അവരുടെയൊക്കെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇത്തരം നിലപാടുകള്‍ ഖേദകരം തന്നെയാണ് .
 

 

Sunday, December 30, 2012

നാടകമേ ഉലകം !!!


നമ്മ പറഞ്ഞ ഈ നടന്റെ ചിറകരിഞ്ഞു പോലും, ഇനി അടുത്ത ദിവസങ്ങളിലായി വേറെ ചില വാര്‍ത്തകളും പിന്നാലെ വരും . വി .എസ് പാര്‍ട്ടിയെ വെല്ലു വിളിച്ചു , പിന്നാലെ തന്നെ വരും വി .എസ് പാര്‍ട്ടിക്ക് കീഴടങ്ങി എന്നും .

ഒരു പാര്‍ട്ടിയെ ഒറ്റു കൊടുത്തവരെ ആ പാര്‍ട്ടി പുറത്താക്കി , അതിനു നേത്രത്വം കൊടുത്ത വി .എസിനെ പുറത്താക്കാന്‍ ആ പാര്‍ട്ടിക്ക് നട്ടെല്ല് ഇല്ലാതെ പോയത്‌ അവരുടെ ഗതികേട് . പക്ഷെ ഈ വിസ് ഫാന്‍സും , മാധ്യമങ്ങളും വി .എസിന്റെ പേര്‍സണല്‍ സ്ടാഫിനെ പുറത്താക്കിയ നടപടിക്ക് എന്തൊക്കെ വിലയിരുത്തലുകലുമായിട്ടാണ് വരുന്നത് , ചിറകരിഞ്ഞു , പദ്മവ്യൂഹത്തിലാക്കി അങ്ങനെ പോകുന്നു . കുറെ വര്‍ഷമായി വി .എസിന്റെ നാടകങ്ങളെ ഇങ്ങനെ പെരുപ്പിച്ചു പറയാന്‍ തുടങ്ങിയിട്ട് , ഇപ്പോള്‍ അതിന്റെ വ്യാപ്തി കുറഞ്ഞിട്ടുണ്ടെങ്കിലും ഇനിയും ഈ അവസരവാദിയുടെ നീക്കങ്ങള്‍ ഇങ്ങനെ വലിയ കാര്യമായി റിപ്പോര്‍ട്ട് ചെയ്തു മാധ്യമങ്ങള്‍ സമയം കളയണോ ? എതോരു സ്ഥാപനത്തിലും അവരുടെ ആഭ്യന്തര രഹസ്യങ്ങള്‍ ചോര്‍ത്തിയാല്‍ അതിനു നടപടികള്‍ ഉണ്ടാകും . അത് മാത്രമല്ലേ ഇപ്പോള്‍ നടന്നിട്ടുള്ളൂ . പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന അധികാര വടം വലിക്ക് രാഷ്ട്രീയ മാനം നല്‍കാന്‍ വി .എസ് കാട്ടി കൂട്ടുന്ന കാര്യങ്ങള്‍, അനാവശ്യ വിവാദങ്ങള്‍ പൊതു സമൂഹത്തിന്റെ വിലപ്പെട്ട സമയവും , ഊര്ര്‍ജ്ജവും നഷ്ടപ്പെടുത്താനും സി .പി .എമ്മിന്റെ പാര്‍ട്ടി അച്ചടക്കത്തെയും നെത്രത്വത്തെയും ജനങ്ങള്‍ക്ക്‌ മുന്നില്‍ പരിഹാസമാക്കാനും ഉപകരിക്കുന്നു എന്നല്ലാതെ പുതിയ കാലത്തെ കേരളത്തിനു ക്രിയാത്മകമായി ഒന്നും നല്‍കുന്നില്ല .


ഇദ്ദേഹത്തിന്റെ ഓരോ രാഷ്ട്രീയ കുതന്ത്രങ്ങല്‍ക്കിടയില്‍ , ബഹളങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കുള്ളിലും, പുറത്തുമുള്ള പലരും ബാലിയാടക്കപ്പെട്ടു. അതിന്റെ അവസാനത്തെ ഇരകള്‍ മാത്രമാണ് ഇന്നലെ പുറത്താക്കപ്പെട്ടവര്‍. ടി .പി. ചന്ദ്രശേഖരന്‍ തൊട്ടു കെ .എം ഷാജഹാന്‍ വരെയുള്ള പട്ടികയില്‍ എ സുരേഷും , ബാലകൃഷ്ണനും , ശശിധരനും ഇപ്പോള്‍ ചേരുന്നു . ഇദ്ദേഹം മാത്രം ഓരോ വിവാദങ്ങള്‍ കഴിയുമ്പോള്‍ വേറൊരു വിവാദം തേടിയും , പാര്‍ട്ടിയോട് മാപ്പ് പറഞ്ഞും പാര്‍ട്ടിക്കുള്ളിലെ എല്ലാ 'സുഖങ്ങളും' നില നിര്‍ത്തി മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു. താന്‍ എന്ന ഭാവം ഉയര്‍ത്തിയുള്ള പ്രവര്‍ത്തന രീതിയുമായി മുന്നോട്ടു പോകുന്ന ഇദ്ദേഹം തന്റെ വ്യക്തിപരമായ പബ്ലിസി റ്റിക്ക് വേണ്ടി പാര്‍ട്ടി എന്ത് പറഞ്ഞാലും അതിനെ എതിര്‍ത്തു പറയുകയും , പിന്നീട് പാര്‍ട്ടി കണ്ണിറുക്കി കാട്ടിയാല്‍ അടിയാധാരം വരെ വെച്ചു കീഴടങ്ങുകയും ചെയ്യുന്ന അവസരവാദത്തെ ഇപ്പോഴും വി .എസ് ഫാന്‍സും , ചില മാധ്യമ പ്രവര്‍ത്തകരും ആദര്‍ശം എന്ന് പേരിട്ടു വിളിക്കുന്നു എന്നതതാണ് അത്ഭുതകരം. താന്‍ മിഷിയായും , മറ്റുള്ളവരൊക്കെ കപട കമ്മുനിസ്ട്ടു കളും , മോശവുമാണെങ്കില്‍ മ എന്തിനാ ഇങ്ങനെ നിരന്തരം ഒരു പാര്‍ട്ടിയെ അപമാനിച്ചും, ഒറ്റു കൊടുത്തും ഇനിയും അവിടെ അങ്ങനെ പിടിച്ചു തൂങ്ങി നടക്കുന്നെ ?

മറ്റുള്ളവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ വരുമ്പോള്‍ ഷാജി കൈലാസ്‌ സിനിമയിലെ പോലെ ബഹളമിട്ടു അഭിനയിക്കുകയുകം, സ്വന്തം കാര്യത്തിലോ , മകന്റെ കാര്യത്തിലോ ആരോപണങ്ങള്‍ വരുമ്പോള്‍ അടൂര്‍ ഗോപാല കൃഷ്ണന്‍ സിനിമയില്‍ പോലെ മൌനത്തിലാവുകയും ചെയ്യുന്ന അപൂര്‍വ്വ നടനായ ഇദ്ദേഹം തന്റെ വ്യക്തിപരമായ പബ്ലിസിട്ടിക്കു വേണ്ടി നിരുത്തരവാദ പരമായി ഉയര്‍ത്തിയതല്ലാതെ പല വിഷയത്തിലും ഒരു ആത്മാര്‍ത്ഥതയും ഉണ്ടായിരുന്നില്ല .

2001 ഇല്‍ വി . എസ് പ്രതിപക്ഷ നേതാവായത് തൊട്ടാണ് ഇദ്ദേഹത്തിന്റെ ഈ നാടകങ്ങള്‍ക്ക് വലിയൊരളവില്‍ മാധ്യമ ശ്രദ്ധയും ,അംഗീകാരവും കിട്ടുന്നത് . ആ കാലത്ത് തന്നെയായിരുന്നു കേരളത്തില്‍ ദ്രിശ്യ വാര്‍ത്ത മാധ്യമങ്ങളുടെ പ്രവേശനവും. സി .പി . എം ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ യു.ഡി .എഫ് സ്വീകരിച്ച തെറ്റായ സമീപനവും ഈ ഒരു പ്രതീതി ഉണ്ടാക്കുന്നതില്‍ വലിയൊരളവു പങ്കു വഹിച്ചു . അത് വരെ പത്രം വായിച്ചു രാഷ്ട്രീയ കാര്യങ്ങള്‍ വിലയിരുത്തിയ മലയാളി പിന്നീട് എല്ലാം നേരിട്ട് ലൈവ് ആയി കാണാന്‍ തുടങ്ങി. അന്നത്തെ ഭരണത്തിനു നേരെ ഉണ്ടാകുന്ന വിമര്‍ശനങ്ങള്‍ , വിവാദങ്ങള്‍ ഒക്കെ ബ്രേകിംഗ് ന്യൂസ്‌ ആയി കൊടുക്കാന്‍ നെട്ടോട്ടമോടിയിരുന്ന മാധ്യമ പ്രവര്‍ത്തകരും , അതൊക്കെ കാണാന്‍ ആകാംഷയോടെ കാത്തിരുന്ന മലയാളി പ്രേക്ഷകര്‍ക്കും മുന്നില്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വി .എസ് നിറഞ്ഞു നിന്നു . വി .എസ് ' അഭിനയിച്ച ' എ .ഡി .ബി വായ്പയും ,ലാവ്ലിനും , കിളിയൂരും , കവിയൂരും , ഐസ് ക്രീമും ഒക്കെ 'നിറഞ്ഞ സദസ്സില്‍' കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു . എന്നാല്‍ ഇതിലെയൊക്കെ ആത്മാര്‍ത്ഥത എത്രത്തോളം ഉണ്ടായിരുന്നു എന്ന് ജനങ്ങള്‍ക്ക്‌ തിരിച്ചറിയാന്‍ അദ്ദേഹം മുഖ്യ മന്ത്രി ആകുന്നത് വരെ വരെ മാത്രമേ കാത്തിരിക്കേണ്ടി വന്നുള്ളൂ .


മുത്തങ്ങയിലെ ഭൂ സമരത്തിനു വേണ്ടി കണ്ണീര്‍ ഒഴുക്കിയ വി .എസ് തന്നെ അധികാരത്തില്‍ എത്തിയപ്പോള്‍ , ചെങ്ങറയിലെ സമരത്തെ കണ്ടില്ലെന്നു നടിക്കുകയും, പരിഹസിക്കുകയും ചെയ്യുന്നത് നമ്മള്‍ കണ്ടു . എ .ഡി .ബി വായപ്ക്കെതിരായി യുവാകളെ തെരുവിലിറക്കി അടി കൊള്ളിപ്പിച്ചും , പൊതു മുതല്‍ നശിപ്പിച്ചും , പിന്നീട് അതെ വായ്പ വാങ്ങി ഭരണത്തിനു നേത്രത്വം കൊടുക്കുന്ന വി എസിനെയും കേരളം കണ്ടു . കിളിരൂര്‍ , കവിയൂര്‍ , ലാവ്‌ലിന്‍ കേസുകള്‍ പാര്‍ട്ടിയില്‍ തന്റെ എതിര്‍ ചേരിയെ ഇല്ലാതാകാന്‍ പരമാവധി ഉപയോഗിച്ചു . ഫാരിസ്‌ അബൂബക്കറിനെ വെറുക്കപ്പെട്ടവനായി പ്രഖ്യപിച്ചയാള്‍ക്ക് കെ .എം . രഹൂഫ്‌ വാഴ്ത്തപ്പെട്ടവനായി മാറുന്നതും നമ്മള്‍ കണ്ടു .

'വി .ഐ .പി' , മന്ത്രി പുത്രന്' ഇങ്ങനെ പല വിവാദങ്ങള്‍ ഉയര്‍ത്തി കൊണ്ട് വരികയും അധികാരം കിട്ടിയപ്പോള്‍ ആ കേസിലെ ഇരകളുടെ രക്ഷിതാക്കളെ കാണാന്‍ പോലും അനുവദിക്കാത്ത തരത്തില്‍ ആവിവാദ ത്തെ അദ്ദേഹം മറക്കുകയും ചെയ്തു . പൊതു മേഖല സ്ഥാപനങ്ങളെ തള്ളി കൊണ്ട് റിലയന്‍സിന് ഡാട്ടാ സെന്റര്‍ കൈമാറി തന്റെ കുത്തക വിരുദ്ധ സമീപനത്തിന്റെ പൊള്ളത്തരം അദ്ദേഹം തന്നെ തുറന്നു കാണിക്കുകയും ചെയ്തു . ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പൊതു സമൂഹത്തിനു മുന്നില്‍ ഒളിഞ്ഞും , തെളിഞ്ഞും താറടിക്കാന്‍ മറ്റാരെക്കാളും വി .എസ് മുന്‍പന്തിയില്‍ തന്നെ നിന്നു. ഇന്ന് ലാവലിന്‍ കേസില്‍ പുതിയതായി വല്ലതും പറയാന്‍ വി .എസ് തയ്യാറാകുമോ ?. അഞ്ചു വര്ഷം മിണ്ടാതിരുന്ന ഐസ് ക്രീം കേസ് ഭരണത്തിന്റെ അവസാനം പെട്ടൊന്നൊരു സുപ്രഭാതത്തില്‍ ചില മാധ്യമ പ്രവര്‍ത്തകരെ കൂട്ട് പിടിച്ചു വീണ്ടും വിവാദങ്ങള്‍ ഉണ്ടാക്കി അന്യായമായി കുഞ്ഞാലിക്കുട്ടിയെ അറസ്റ്റ് ചെയ്യാന്‍ പതിനെട്ടടവും പയറ്റി നോക്കി . ഡി . ജി .പി . തന്നെ ഇപ്പോള്‍ ആ കാര്യം വ്യക്തമാക്കുകയും ചെയ്തു . ആണവ നിലയ വിരുദ്ധ സമരത്തിന്റെ പുബ്ലിസിര്രി ഏറ്റെടുക്കാന്‍ പ്രകാശ്‌ കാരാട്ടിനെ യും വെല്ലു വിളിച്ചു പോയ ആള്‍ കളിയാക്കവില എസ് .ഐ യുടെ മുന്നില്‍ തിരക്കഥ പ്രകാരം കീഴാടങ്ങുന്നതും നമ്മള്‍ കണ്ടു , ദോശ ക്രിതുക്കള്‍ പറയുന്നത് പോലെ പണ്ട് പുന്നപ്പ്ര വയലാര്‍ സമരത്തിന്റെ സമയത്ത് വാറണ്ടിന്റെ പേരില്‍ മൂന്നാറിലേക്ക് മുങ്ങിയത് പോലെ.

വി .എസ്. പ്രതിയായ ഭൂമി ദാന കേസ് പിണറായി വിജയനോ , അല്ലെങ്കില്‍ ഭരണ പക്ഷത്തുള്ള ഏതെന്കിലും നേതാവോ ആയിരുന്നെങ്കില്‍, പിന്‍വാതില്‍ നിയമനവും , മക്കാവു ദ്വീപിലേക്കു യാത്ര നടത്തിയത്‌ അരുണ്‍ കുമാറിന് പകരം ഉമ്മന്‍ ചാണ്ടിയുടെയോ കൊടിയെരി ബാലകൃഷ്ണന്റെ യോ മകന്‍ ആണെങ്കില്‍, എന്തായിരിക്കും ഇദ്ദേഹത്തിന്റെ നിലപാട് ?

പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന അധികാര വടം വലിക്ക് രാഷ്ട്രീയ മാനം നല്‍കാന്‍ ഇദ്ദേഹം കാട്ടി കൂട്ടുന്ന കാര്യങ്ങള്‍, അനാവശ്യ വിവാദങ്ങള്‍ പൊതു സമൂഹത്തിന്റെ വിലപ്പെട്ട സമയവും , ഊര്ര്‍ജ്ജവും നഷ്ടപ്പെടുത്താനും സി .പി .എമ്മിന്റെ പാര്‍ട്ടി അച്ച്ചടക്കത്തെയും കേന്ദ്ര നെത്രത്വത്തെയും ജനങ്ങള്‍ക്ക്‌ മുന്നില്‍ പരിഹാസമാക്കാനും ഉപകരിക്കുന്നു എന്നല്ലാതെ പുതിയ കാലത്തെ കേരളത്തിനു ക്രിയാത്മകമായി ഒന്നും നല്‍കുന്നില്ല .

Tuesday, December 25, 2012

അപ്പോള്‍ നിങ്ങളൊക്കെ ആരാ ? ശശി ..വെറും ശശി യല്ല ..പാലാരിവട്ടം ശശി !!.

ശ്രീമാന്‍ പി .ടി .എ    റഹീം സാഹിബ് , നിങ്ങള്‍ ലീഗിനെതിരെയുള്ള ഒരു ചാവേര്‍ ആണെന്ന് അറിയാം , നിങ്ങളെ പോലുള്ളവര്‍ ചാവേര്‍ അല്ല എന്തുമായിട്ടു ലീഗിനെതിരെ വന്നാലും ലീഗിന് ഒന്നുമില്ല. ആറര പതിറ്റാണ്ട് കാലം ഇത്തരം ഒരുപാട് ചാവേറുകളെ നേരിട്ട് തന്നെയാണ് ഈ പ്രസ്ഥാനം ഇവിടം വരെ എത്തിയത്‌ . പക്ഷെ ഇപ്പോള്‍ നിങ്ങള്‍ ചെയ്ത കാര്യം കൂടി പോയി , വിചാരണ തടവുകാരനായി ജയിലറയില്‍ വികലാംഗനായ മദനി എന്ന ഒരു വ്യക്തി മനുഷ്യാവകാശത്തിനു വേണ്ടി കേഴുമ്പോള്‍, ആ മനുഷ്യാവകാശ ലംഘനം കേരളത്തിലെ പൊതു സമൂഹം ഏറ്റെടുക്കുക യും പരിഹാരങ്ങള്‍ ഉണ്ടാകപ്പടും എന്നാ വിശ്വാസം ബലപ്പെടുകയും ചെയ്യുമെന്ന ഈ സാഹചര്യത്തില്‍ ആ വ്യക്തിയെ മുന്‍ നിര്‍ത്തി തന്നെ വേണമായിരുന്നോ ഈ പൊറാട്ട് നാടകം ? പി .ടി .എ രഹീമിനോടും അദ്ദേഹത്തെ ചാവേര്‍ ആക്കി ഇപ്പോള്‍ അവതരിപ്പിച്ഛവരോടും വളരെ സഹതാപത്തോടെ ചോദിക്കുന്നു . കുറെ കാലം മദനിയെ മുന്‍ നിര്‍ത്തി നിങ്ങള്‍ ലീഗിനെതിരെ ഒരുപാട് നാടകങ്ങള്‍ നടത്തിയതല്ലേ ..? ഇനിയെങ്കിലും അദ്ദേഹത്തെ മുന്‍ നിര്‍ത്തിയുള്ള നാടകങ്ങള്‍ അവസാനിപ്പിച്ചു കൂടെ ? പുതിയ നമ്പര്‍ വല്ലതും ഉണ്ടെങ്കില്‍ എടുക്കൂ ...ലീഗ് തയ്യാറാണ് , ഒരു ചെയിഞ്ഞു ആര്‍ക്കാണ് ഇഷ്ടമില്ലാത്തത് ?

മദനി യുടെ രാഷ്ട്രീയത്തെ എതിര്‍ത്തതിന്റെ പേരില്‍ ലീഗ് എന്നാ പ്രസ്ഥാനത്തിനും , അതിന്റെ നേതാക്കന്മാര്‍ക്കുമെതിരെ അദ്ദേഹം ഉപയോഗിച്ച വാക്കുകളുടെ കനം നോക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ഇന്നത്തെ അവസ്ഥയില്‍ അവസാനം മാത്രം അഭിപ്രായം പറഞു പോകേണ്ട ഒരു പ്രസ്ഥാനം മാത്രമാണ് ലീഗ് ., പൊന്നാനി തിരഞ്ഞെടുപ്പ് സമയത്ത് കുറ്റി പുറത്തു വെച്ചു അദ്ദേഹം ലീഗിനും , നേതാക്കന്മാര്‍ക്കും എതിരെ നടത്തിയ രൂക്ഷമായ വാക്കുകള്‍ , രാഷ്ട്രീയ വിമര്‍ശനങ്ങല്‍ക്കുമപ്പുരം ഓരോ ലീഗുകാരന്റെയും ആത്മാഭിമാനത്തെ കുത്തി കീറുന്ന തരത്തിലുള്ള വാക്കുകള്‍ ആര്‍ക്കാണ് മറക്കാന്‍ സാധിക്കുക ?. പക്ഷെ ലീഗിന് ഒരു സംസ്കാരമുണ്ട്. അത് കൊണ്ടാണ് അദ്ദേഹം ഇന്ന് അനുഭവിക്കുന്ന മനുഷ്യാവകാശ ലംഗനങ്ങല്‍ക്കെതിരെ ശബ്ദം ഉന്നയിക്കാന്‍ ഒരുപാട് കാലം അദ്ദേഹത്തെ ഉപയോഗിച്ചു വലിച്ചെറിഞ്ഞ സഗാക്കലെക്കാള്‍ ആദ്യം മുസ്ലിം ലീഗ് മുന്നില്‍ വന്നത് . മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകര്‍ ആരെക്കാളും അദ്ദേഹത്തിനു നീതി ലഭിക്കാന്‍ വേണ്ടി ശബ്ദിക്കുന്നത് . ഇതൊന്നും നാളെ അദ്ദേഹം ജയിലില്‍ നിന്നിറങ്ങി വന്നു ലീഗിന് വേണ്ടി നാല് വോട്ടു പിടിക്കും എന്ന് വിചരിചിട്ടല്ല . ഇനിയും അദ്ദേഹവും അദ്ദേഹത്തിന്‍റെ അനുയായികളും വീണ്ടും ലീഗിനെതിരെ ചാവേര്‍ ആവില്ല എന്നുറപ്പ് ആര്‍ക്കും കിട്ടിയതും കൊണ്ടുമല്ല .

മദനി വിഷയത്തില്‍ മുസ്ലിം ലീഗിന്റെ തുറന്ന നിലപാടുകള്‍;ആരെയൊക്കെയോ അസ്വസ്തമാക്കുന്നുണ്ട് . ചിലര്‍ക്ക് മുസ്ലിം വൈകാരിക വിഷയങ്ങള്‍ എന്നും അങ്ങനെ വൈകാരികമായി തന്നെ നില നിര്‍ത്തെണ്ടതുണ്ട് . എന്നാലേ അവര്‍ക്ക് നില നില്പുള്ളൂ . അതിന്റെ പരിഹാരത്തെ കുറിച്ചു അവര്‍ ചിന്തിക്കാറില്ല . മുസ്ലിം ലീഗ് മദനി ക്ക് നീതി ലഭ്യമാക്കണം എന്ന നിലപാട് എടുത്ത ഉടനെ മദനി യുടെ പോസ്റ്റര്‍ ഒട്ടിച്ചു പാട്ട പിരിവിനല്ല ആദ്യം ഇറങ്ങിയത്‌ . അതൊരു വൈകാരിക വിഷയമായി ഉയര്‍ത്തി അപകര്‍ഷതാ ബോധത്തിന്റെ രാഷ്ട്രീയം പ്രച്ചരിപ്പിക്കുകയുമല്ല ചെയ്യുന്നത് . മറിച്ചു ഈ വിഷയം ഉന്നയിക്കെണ്ടിടത്തോക്കെ ഉന്നയിച്ചു പ്രധാന മന്ത്രിയുടെ വരെ ശ്രദ്ധയില്‍ വിഷയം എത്തിക്കുകയും ഈ നീതി നിഷേധത്തിന് അന്ത്യം കുറിക്കാനുള്ള നീക്കങ്ങലുമാണ് നടത്തുന്നത് . രാജ്യത്താകമാനം ഉള്ള ഇത്തരം വിഷയത്തെ മുഖ്യ ധാരയില്‍ കൊണ്ട് വരാനും ശ്രമിക്കുന്നു . ഇതൊക്കെ ആരെയൊക്കെയോ ഉറക്കം കെടുത്തുന്നുണ്ട് . മദനി വിഷയം അടുത്ത തിരഞ്ഞെടുപ്പ് വരെ ഉണ്ടാകണേ എന്ന് പ്രാര്‍ത്ഥിച്ചു നടക്കുന്നവര്‍ക്ക് മുസ്ലിം ലീഗിന്റെ നീക്കങ്ങള്‍ തിരിച്ച്ചടിയാകുന്നുണ്ട് . അവര്‍ക്ക് വേണ്ടിയുള്ള പൊയ് വെടികലുമായിട്ടാണ് റഹീം സാഹിബേ നിങ്ങള്‍ ഇപ്പോള്‍ വന്നിട്ടുള്ളത് എന്ന് മറ്റാരെക്കാളും ലീഗിന് നന്നായി അറിയാം .

നിങ്ങള്‍ ലീഗിനെ വിമര്‍ശിച്ചോളൂ ....പക്ഷെ ലീഗിനെതിരെ കുതിര കേറാനും , പേരെടുക്കാനും ഇനിയെങ്കിലും മദനിയെ വിടൂ ..ഞങ്ങള്‍ക്ക് സഹതാപം ഉണ്ട് അത് കൊണ്ട് പറയുന്നതാണ് . ആരോപണങ്ങള്‍ പറയുമ്പോള്‍ എന്തെങ്കിലും അടിസ്ഥാനം വെച്ചിട്ട് പറയണം . മദനി ജയിലില്‍ പോകുമ്പോള്‍ കേരളം ഭരിക്കുന്നത് വി .എസ് സര്‍ക്കാര്‍ , ലീഗുകാര്‍ക്കെതിരെ എന്തേലും പെറ്റി കേസ് എങ്കിലും എടുക്കാന്‍ പറ്റുമോ എന്ന് ഇരുപത്തി നാല് മണിക്കൂറും ചികഞ്ഞു അന്വേഷിച്ചു കൊണ്ടിരിക്കുന്ന വി. എസ് അച്ച്ചുതാന്തന്റെ സര്‍ക്കാര്‍ , കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രി ആയുള്ള സര്‍ക്കാര്‍ , കര്‍ണ്ണാടക ഭരിക്കുന്നത് ബി ജെ പി സര്‍ക്കാര്‍ , സ്വന്തം തടി തന്നെ ജയിലില്‍ കേറാതെ നോക്കാന്‍ പറ്റാത്ത യെധിയുരപ്പ സര്‍ക്കാര്‍ ....എന്നിട്ടും മദനിയെ കുടുക്കിയത്‌ ലീഗ് !!! മദനിയെ കുടുക്കിയത്‌ കുഞ്ഞാലിക്കുട്ടി !!!. മുന്‍പും അങ്ങനെ തന്നെയായിരുന്നു പറഞ്ഞു കൊണ്ടേ ഇരുന്നത് ...നായനാര്‍ സര്‍ക്കാര്‍ തമിള്‍ നാട് സര്‍ക്കാരിനു മദനിയെ പിടിച്ചു കൊടുത്തപ്പോഴും പറഞ്ഞത്‌ അദ്ദേഹത്തെ കുടുക്കിയത്‌ ലീഗ് !..അദ്ദേഹത്തെ കുടുക്കിയത്‌ കുഞ്ഞാലിക്കുട്ടി !! നിങ്ങളെ പോലുള്ളവര്‍ ഇതൊക്കെ വലിയ കാര്യമായി ഇങ്ങനെ പറയുമ്പോഴും , അത് ഏറ്റു പിടിച്ചു സഗാക്കള്‍ നടക്കുമ്പോഴും നിങ്ങളുടെ വില തന്നെയാണ് സ്വയം ഇടിഞ്ഞു പോകുന്നതെന്ന് നിങ്ങള്‍ സ്വയം മനസ്സിലാക്കണം . ലീഗും , കുഞ്ഞാലിക്കുട്ടിയും പറയും പോലെയാണ് ഈ നാട്ടിലെ സഗാക്കളെ സര്‍ക്കാരും , ബി .ജെ .പി സര്‍ക്കാരും , കരുണാനിധി സര്‍ക്കരുമൊക്കെ നീങ്ങുന്നതെന്കില്‍ നിങ്ങള്‍ ആരാ ? ശശി ..വെറും ശശി യല്ല ..പാലാരിവട്ടം ശശി !!.

Wednesday, December 19, 2012

ഖായിദെ മില്ലത്തിന്റെ ദര്‍ശനം സി .പി .എമ്മി നെയും വഴി കാട്ടുമ്പോള്‍

തിരിച്ചറിവ്‌ വൈകിയേ ഉണ്ടാകൂ എന്ന് നിര്‍ബന്ധമുള്ള സി .പി .എമ്മിന് പതിറ്റാണ്ടുകള്‍ക്കു ശേഷം അടിസ്ഥാന പരമായി തന്നെ പുതിയൊരു തിരിച്ചറിവുണ്ടായിരിക്കുന്നു . പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് വേണ്ടി മാത്രമായി ക്ഷേമ സമിതിയെന്ന പേരില്‍ പുതിയ സംഘടന ഉണ്ടാക്കിയിരിക്കുന്നു സി .പി. എം സ്വത്വ രാഷ്ട്രീയത്തെ  തള്ളി കളഞ്ഞവര്‍ക്ക് ആ യാദാര്‍ത്യത്തെ  അംഗീകരിക്കേണ്ടി വരുന്നു, അതവര്‍ നിഷേധിക്കുന്നുണ്ടെങ്കിലും .

 ജാതിയും , ജാതി രാഷ്ട്രീയവും ഒരു സത്യമായ  ഇന്ത്യന്‍ സമൂഹത്തില്‍ അതിന്റെ പേരില്‍ വലിയൊരു വിഭാഗം  പാര്‍ശ്വവത്കരിക്കപ്പെടുന്നു   എന്നൊരു ബോധം  ആ സമൂഹങ്ങളില്‍ ഉണ്ടാവുകയും സ്വയം ഒരു മുന്നേറ്റത്തിന് ആ സമൂഹങ്ങള്‍ തയ്യാറാവുകയും ചെയ്യുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് സി .പി.എമ്മിന്റെ വൈകിയെങ്കിലും  ഇത്തരമൊരു നീക്കം.  നാളെ മുസ്ലിംകള്‍ക്ക് വേണ്ടി മാത്രമായി സി.പി .എമ്മിന്റെ ഒരു  സംഘടന  ഉണ്ടായാലും അതിശയിക്കേണ്ടി വരില്ല .ഇന്ത്യയിലെ ജാതി യെയും , അതിന്റെ രാഷ്ട്രീയത്തെയും          വ്യാഖ്യാനി ക്കുന്നതിലും  ഇന്ത്യന്‍ സാഹചര്യത്തില്‍ കമ്മ്യൂണിസം കേട്ടിപ്പെടുത്തുന്നതിലും കാല കാലങ്ങളില്‍ വന്ന പരാജയം തന്നെയായിരുന്നു കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് ഒരുപാട് സാധ്യതകള്‍ ഉണ്ടായിട്ടു കൂടി അതിന്റെ വളര്‍ച്ച രാജ്യത്ത് പടവലങ്ങ പോലെയായത്‌.

പൊതു  ജനാധിപത്യത്തിന്റെ  മേഖലയില്‍ എല്ലാ വിഭാഗങ്ങളെയും കൂടുതല്‍ സക്രിയമാക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു നീക്കം എന്നാണു സി .പി. എം പറയുന്നത് . സ്വാതന്ത്ര്യം ലഭിച്ചിട്ട് ആറര പതിറ്റാണ്ട് പിന്നിട്ടും വലിയൊരു വിഭാഗം പൊതു ധാരയില്‍ നിന്നും ഇന്നും പിന്നിലാണ്. മുസ്ലിംകള്‍ ഉള്‍പ്പെടെ പിന്നോക്ക ജന വിഭാഗങ്ങളുടെ അവസ്ഥ വളരെ മോശമാണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു തര്‍ക്കവുമില്ല.  വികസനത്തിലുള്ള  അന്തരം   രാജ്യത്തെ വ്യത്യസ്ത സമൂഹങ്ങളിലും , പ്രദേശങ്ങളിലും  വളരെ പ്രകടമാണ് .    പുരോഗതിയിലേക്കുള്ള പാത തേടിയുള്ള രാഷ്ട്രീയ  ശ്രമങ്ങള്‍ രാജ്യത്ത്‌ ഓരോ സമൂഹത്തിന്റെയും, പ്രദേശത്തിന്റെയും പേരില്‍ കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുകയും വിജയിച്ചു  കൊണ്ടിരിക്കുകയും  ചെയ്യുന്നു  .  ദ്രാവിഡ കക്ഷികളും , സമാജ് വാദി പാര്‍ട്ടിയും , ബി .എസ് .പി യും ഓരോ സംസ്ഥാനത്തും ഉണ്ടായി കൊണ്ടിരിക്കുന്ന ചെറിയ ചെറിയ കക്ഷികളും അതാണ്‌ കാണിക്കുന്നത് . നക്സലിസം പോലും സാമുഹിക വിവേചനങ്ങളുടെ ഒരു ഉല്‍പ്പന്നമാണ് .   എല്ലാ സമൂഹത്തിന്റെയും , പ്രദേശത്തിന്റെയും പുരോഗതി ഒരേ പോലെ കൊണ്ട് പോകാന്‍ പതിറ്റാണ്ടുകളായി രാജ്യം ഭരിച്ചവര്‍ക്ക് സാധിക്കാതിടത്തു  നിന്നാണ് ഇത്തരം സ്വത്വ ബോധങ്ങളും  മുന്നേറ്റങ്ങളും ഉണ്ടാകുന്നത് . ആ രാഷ്ട്രീയത്തെ ഇനിയും സി .പി.എം  ഉള്‍ക്കൊള്ളുന്നില്ലെന്കില്‍    കാലിനടിയിലെ മണ്ണ് വീണ്ടും ഒലി ച്ചു പോകും എന്ന് സി .പി .എം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു  .

എന്നാല്‍ ഈയൊരു രാഷ്ട്രീയത്തെ രാജ്യത്ത് ആദ്യമായി   വളരെ ദീര്‍ഘ   ദ്രിഷ്ടിയോടെ കണ്ട ഒരു മഹാനായിരുന്നു മുസ്ലിം ലീഗ് സ്ഥാപകന്‍ ഖായിദെ മില്ലത്ത് ഇസ്മായില്‍ സാഹിബ് . 1948 ല്‍  തന്നെ അദ്ദേഹം രാജ്യത്തെ  മുസ്ലിം കളോടു സ്വയം സംഘടിക്കാന്‍  പറഞ്ഞു .  തങ്ങളുടെ സ്വത്വത്തെ നില നിര്‍ത്തി കൊണ്ട് തന്നെ സംഘടിച്ചു   രാജ്യത്തിന്റെ പൊതു ധാര യുടെ ഭാഗമാകാന്‍ അദ്ദേഹം മുസ്ലിംകളോട് ആവശ്യപ്പെട്ടപ്പോള്‍ അതിനെ വര്‍ഗീയമായ നീക്കമായാണ്  അന്ന് പലരും പ്രചരിപ്പിച്ചത് .   ഒരു സമൂഹത്തിന്റെ പേരില്‍ സംഘടിക്കപ്പെടുന്നത് വര്‍ഗീയവും  ആ സമൂഹത്തിന്റെ പുരോഗതിയെ പിന്നോട്ട് നയിക്കാനും മാത്രമേ  ഉപകരിക്കൂ എന്നുള്ള വീക്ഷണങ്ങള്‍ പല പ്രമുഖരില്‍ നിന്നും ഉണ്ടാവുകയും ദേശിയ പാര്‍ട്ടികളുടെ ഭാഗമാകാന്‍ മുസ്ലിംകളോട് ആഹ്വാനം ചെയ്യപ്പെടുകയും  ചെയ്തു   . എന്നാല്‍  മത വിശ്വാസം ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കുന്ന മുസ്ലിം സമൂഹത്തില്‍  അഭിമാനകരമായ  അവരുടെ അസ്ഥിത്വം നില നിര്‍ത്തി കൊണ്ട് തന്നെ  രാജ്യത്തിന്റെ മുഖ്യ ധാരയില്‍ ഒരു സംഘടിത  ശക്തിയായി നില നിന്നാല്‍ മാത്രമേ സാമുഹിക  പുരോഗതി നേടാന്‍ സാധിക്കുകയുള്ളൂ  എന്നായിരുന്നു   ഖായിദെ മില്ലത്തിന്റെ ദര്‍ശനം.   .  വര്‍ഗീയമെന്നും പിന്തിരിപ്പനെന്നും  വിമ ര്‍ശിച്ഛവര്‍ക്ക്   മുന്നില്‍ ഒരുമിച്ചിരുന്നു കരയാനെങ്കിലും  ഞങ്ങള്‍ക്കൊരു സംഘടന  വേണമെന്ന് അന്ന് ഖായിദെ മില്ലത്തിനു പറയേണ്ടി വന്നു   .  

ഇന്ന് 2012 ഇല്‍  നില്‍ക്കുമ്പോള്‍ അന്ന് ഖായിദെ മില്ലത്തിന്റെ കാഴ്ചപ്പാട് ശരിയായിരുന്നെന്ന് മുസ്ലിം -ദളിത്‌ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ തെളിയിക്കുന്നു .  പിന്നോക്ക വിഭാഗങ്ങള്‍ സ്വയം സംഘടിതരാകേണ്ട  ആവശ്യകത യെ കുറിച്ചു അന്ന് അദ്ദേഹം ഉയര്‍ത്തിയ കാരണങ്ങള്‍  ഇന്ന് സി .പി . എമ്മിന് പോലും ബോധ്യപ്പെടുന്നു.       അന്ന് ഖായിദെ മില്ലത്തിന്റെ വാക്കുകള്‍ ക്ക് പിന്നാലെ  ണി നിരന്ന കേരളത്തിലെ മുസ്ലിംകള്‍ വിജയിച്ചൊരു രാഷ്ട്രീയ ദര്‍ശനത്തിന്റെ തെളിവായി രാജ്യത്തിന് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്നു . 
മറ്റെവിടത്തെ  മുസ്ലിം സമൂഹത്തെക്കാളും  തങ്ങളുടെ സ്വത്വത്തെ  നില നിര്‍ത്തി കൊണ്ട് തന്നെ പൊതു ധാരയില്‍ വളരെ മുന്നില്‍ നില്‍ക്കാന്‍ കേരളത്തിലെ മുസ്ലികള്‍ക്ക് സാധിക്കുകയും ചെയ്യുന്നു.

കേരളത്തില്‍  ഒഴിച്ചു രാജ്യത്തെ മറ്റു മുസ്ലിംകളുടെ ജീവിത നിലവാരം എത്രത്തോളം പരിതാപകരമാണെന്ന്  സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് കാണിച്ചു തന്നു .  മറ്റു ദളിത്‌ പിന്നോക്ക വിഭാഗങ്ങളുടെയും അവസ്ഥയും വളരെ മോശമായി തുടരുന്നു .   പതിറ്റാണ്ടുകളായി അവര്‍ വിശ്വാസമര്‍പ്പിച്ച  ദേശിയ പാര്‍ട്ടികള്‍ , സംവിധാന ങ്ങള്‍ അവരുടെ ജീവിത സാഹചര്യത്തില്‍ ഒരു മാറ്റവും വരുത്തുന്നില്ല എന്ന ബോധം  അവരെ സ്വയം സംഘടിക്കുവാന്‍ ഇന്ന്  പ്രേരിപ്പിക്കുന്നു .    

 മുസ്ലിം ലീഗ് വളരെ മുന്‍പ് ഉയര്‍ത്തിയ ഒരു രാഷ്ട്രീയമാണിത്.          സാമൂ ഹിക   പിന്നോക്കാവസ്ഥയെ അപകര്‍ഷതാ  ബോത്തിന്റെ  രാഷ്ട്രീയത്തേക്കാള്‍ രാജ്യത്തിന്റെ പൊതു ധാരയോടു ചേര്‍ന്നുള്ള ആത്മവിശ്വാസത്തിന്റെ രാഷ്ട്രീയത്തിലൂടെ കേരളത്തിലെങ്കിലും മുസ്ലിം സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ മുസ്ലിം ലീഗിന് സാധിച്ചു .  ഇനിയെങ്കിലും സി .പി.എം പോലുള്ള പ്രസ്ഥാനങ്ങള്‍  ഇത്തരം രാഷ്ട്രീയത്തെ വിശാലമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടേ മതിയാകൂ .  ജാതിയും , മതവും  ഒരു  സത്യമായ  ഇന്ത്യന്‍ സമൂഹത്തില്‍ അതിന്റെ പേരില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന   പിന്നോക്ക സമൂഹങ്ങള്‍ സ്വയം സംഘടിക്കുകയും  ഒരു വില പേല്‍  ശക്തിയായി നില നില്‍ക്കുകയും ചെയ്‌താല്‍ മാത്രമേ അവരുടെ അര്‍ഹമായ അവകാശങ്ങള്‍ പരിഗണിക്കപ്പെടുക കൂടി ചെയ്യപ്പെടുകയുള്ളൂ  എന്ന സ്ഥിതിവിശേഷം  രാജ്യത്തുണ്ട്. മറ്റു സമൂഹങ്ങളോടുള്ള  വിദ്വെഷത്തിന്റെയോ , വര്‍ഗീയമോ , ജാതീയമായോ  അടിസ്ഥാനത്തിലോ അല്ല ഇത്തരം മുന്നേറ്റങ്ങള്‍ ഉണ്ടാകുന്നത്.   സാമുഹിക  പുരോഗതിയും , തുല്യ നീതിക്കും വേണ്ടിയുള്ള ശ്രമങ്ങളുമാണ്  കാരണങ്ങളായി  വരുന്നത്  .   .   
കഴിഞ്ഞ ദിവസം രാജ്യസഭയില്‍ വിജയം കണ്ട പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ പ്രോമോഷനില്‍  സംവരണം ഉറപ്പു വരുത്തുന്ന ബില്ലിന് അംഗീകാരം കിട്ടിയതിനു പിന്നില്‍  ബി .എസ് .പി  എന്നൊരു കക്ഷി കേന്ദ്രത്തില്‍ വില  പേശല്‍ ശക്തിയായി നില കൊള്ളുന്നു എന്നത് വലിയൊരു ടകം തന്നെയല്ലേ    ? . സാമുഹിക പുരോഗതി ലക്‌ഷ്യമാക്കിയുള്ള   പിന്നോക്ക ജന വിഭാഗങ്ങളുടെ നീക്കങ്ങളെയും ,   വിദ്വേഷത്തിന്റെ രാഷ്ട്രീയം അടിസ്ഥാനമാക്കി ഉണ്ടാകുന്ന  വര്‍ഗീയമായ ശ്രമങ്ങളെയും ഒരേ കണ്ണിലൂടെ കാണുന്നത് ഇനിയെങ്കിലും സി .പി. എം അടക്കമുള്ളവര്‍ തിരുത്തെണ്ടിയിരിക്കുന്നു .  ഒരു പക്ഷെ അത്തരമൊരു തിരുത്തലിന്റെ ആദ്യ പടിയാവാം   പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് മാത്രമായുള്ള സംഘടനാ  രൂപികരണം .