പേജുകള്‍‌

Monday, October 28, 2013

'കയ്യടി നാടകങ്ങള്‍ 'പണ്ടേ പോലെ ഫലിക്കുന്നില്ല ...


 അതെന്താ കോടതിക്ക് വി എസി നെ വിമര്‍ശിക്കാന്‍ പാടില്ലേ ? ഇദ്ദേഹത്തിനു  മാത്രം എല്ലാവരെയും എല്ലാത്തിനെയും പുലഭ്യം പറയാം . ഇദ്ദേഹത്തെ  ആരും ഒന്നും പറയാന്‍ പാടില്ല എന്നാണോ ? ഇദ്ദേഹത്തെ  എന്തിനാണ് പാര്‍ട്ടി നിരന്തരം വിമര്‍ശിക്കുന്നതും നടപടി എടുക്കുന്നതും . അപ്പോള്‍ പാര്‍ട്ടി പ്രായം നോക്കാറുണ്ടോ ? വേണ്ടതിനും വേണ്ടാത്തതിനും ആളാവാന്‍ വേണ്ടി , ഞാന്‍ മാത്രം മഹാന്‍ എന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി ചെയ്യുന്ന ഞാന്‍ ഞാന്‍ എന്നാ സ്വഭാവവും പ്രവര്‍ത്തിയും കൊണ്ടാണ് പാര്‍ട്ടിക്ക് തന്നെ ഇയാളെ വേണ്ടാത്തത് . അതെ സ്വഭാവം കോടതിയോട് കാണിച്ചപ്പോള്‍ തിരിച്ചു കോടതിയും കൊടുത്തു ..നന്നായി വളരെ നന്നായി .


വിദ്യാഭ്യാസം എത്ര എന്ന്  ചോദിച്ചതാണ് വി എസ് ഫാന്‍സിനെ  ചൊടി പ്പിക്കുന്നത് .  വഴിയെ പോകുന്ന വി എസി നെ വിളിച്ചു  എത്ര വരെ പഠിച്ചു എന്നല്ല കോടതി ചോദിച്ചത് എന്നും കൂടി മനസ്സിലാക്കണം . കോടതി അതിന്റെ നിയമ വശം പരിശോധിച്ചു അഭിപ്രായം പറഞ്ഞ വിഷയത്തില്‍ എന്തെങ്കിലും എതിര് അഭിപ്രായം ഉണ്ടെങ്കില്‍ വി എസി നു കോടതിയെ സമീപിക്കാമല്ലോ ....പക്ഷെ മൂപ്പര്‍ എന്താ ചെയ്തത് , ഞാന്‍ തന്നെ വലിയ നിയമഞ്ഞനും ,മഹാനും എന്നാ ഭാവത്തില്‍ പൊതു മധ്യത്തില്‍ വന്നു കോടതിയും കോടതി നടപടികളെയും പുലഭ്യം പറയുകയല്ലേ ചെയ്തത് . അത് കൊണ്ട് കോടതി ചോദിച്ചു എന്ത് അടിസ്ഥാനത്തിലാണ്  നിങ്ങള്‍ കോടതി യെ വിമര്‍ശിക്കുന്നത് ? നിങ്ങള്‍ എത്ര വരെ യാണ് പഠിച്ചത് ? നിങ്ങള്‍ നിയമം പഠിച്ചിട്ടുണ്ടോ ? നിയമ വശത്തിന്റെ അടിസ്ഥാനത്തിലാണോ വിമര്‍ശിക്കുന്നതെന്ന് ?. കയ്യടി നേടാന്‍ കോടതിയെ കരുവാക്കാന്‍ നോക്കിയപ്പോള്‍ തിരിച്ച് കോടതിയില്‍ നിന്നും അഭിപ്രായം വന്നു . അത്രയേ ഉള്ളൂ . ഇങ്ങനെ കയ്യടി നേടാന്‍ വേണ്ടി പാര്‍ട്ടി യെയും പാര്‍ട്ടി പ്രവര്‍ത്തനങ്ങളെയും പരിഹസിക്കുന്നത് കൊണ്ടല്ലേ നിരന്തരം മൂപ്പര്‍ക്ക് മാപ്പ് പറയേണ്ടി വരുന്നത് .

 മറ്റുള്ളവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ വരുമ്പോള്‍ ഷാജി കൈലാസ്‌ സിനിമയിലെ പോലെ ബഹളമിട്ടു അഭിനയിക്കുകയുകം, സ്വന്തം കാര്യത്തിലോ , മകന്റെ കാര്യത്തിലോ ആരോപണങ്ങള്‍ വരുമ്പോള്‍ അടൂര്‍ ഗോപാല കൃഷ്ണന്‍ സിനിമയില്‍ പോലെ മൌനത്തിലാവുകയും ചെയ്യുന്ന അപൂര്‍വ്വ നടനായ ഇദ്ദേഹം തന്റെ വ്യക്തിപരമായ പബ്ലിസിട്ടിക്കു വേണ്ടി നിരുത്തരവാദ പരമായി ഉയര്‍ത്തിയതല്ലാതെ പല വിഷയത്തിലും ഒരു ആത്മാര്‍ത്ഥതയും ഉണ്ടായിരുന്നില്ലഎന്ന് മാത്രമല്ല കേരളത്തിനു ക്രിയാതമകമായി ഒന്നും നല്‍കിയിട്ടുമില്ല .

 മുത്തങ്ങയിലെ ഭൂ സമരത്തിനു വേണ്ടി കണ്ണീര്‍ ഒഴുക്കിയ വി .എസ് തന്നെ അധികാരത്തില്‍ എത്തിയപ്പോള്‍ , ചെങ്ങറയിലെ സമരത്തെ കണ്ടില്ലെന്നു നടിക്കുകയും, പരിഹസിക്കുകയും ചെയ്യുന്നത് നമ്മള്‍ കണ്ടു . എ .ഡി .ബി വായപ്ക്കെതിരായി യുവാകളെ തെരുവിലിറക്കി അടി കൊള്ളിപ്പിച്ചും , പൊതു മുതല്‍ നശിപ്പിച്ചും , പിന്നീട് അതെ വായ്പ വാങ്ങി ഭരണത്തിനു നേത്രത്വം കൊടുക്കുന്ന വി എസിനെയും കേരളം കണ്ടു . കിളിരൂര്‍ , കവിയൂര്‍ , ലാവ്‌ലിന്‍ കേസുകള്‍ പാര്‍ട്ടിയില്‍ തന്റെ എതിര്‍ ചേരിയെ ഇല്ലാതാകാന്‍ പരമാവധി ഉപയോഗിച്ചു . ഫാരിസ്‌ അബൂബക്കറിനെ വെറുക്കപ്പെട്ടവനായി പ്രഖ്യപിച്ചയാള്‍ക്ക് കെ .എം . രഹൂഫ്‌ വാഴ്ത്തപ്പെട്ടവനായി മാറുന്നതും നമ്മള്‍ കണ്ടു .

'വി .ഐ .പി' , മന്ത്രി പുത്രന്' ഇങ്ങനെ പല വിവാദങ്ങള്‍ ഉയര്‍ത്തി കൊണ്ട് വരികയും അധികാരം കിട്ടിയപ്പോള്‍ ആ കേസിലെ ഇരകളുടെ രക്ഷിതാക്കളെ കാണാന്‍ പോലും അനുവദിക്കാത്ത തരത്തില്‍ ആവിവാദ ത്തെ അദ്ദേഹം മറക്കുകയും ചെയ്തു . പൊതു മേഖല സ്ഥാപനങ്ങളെ തള്ളി കൊണ്ട് റിലയന്‍സിന് ഡാട്ടാ സെന്റര്‍ കൈമാറി തന്റെ കുത്തക വിരുദ്ധ സമീപനത്തിന്റെ പൊള്ളത്തരം അദ്ദേഹം തന്നെ തുറന്നു കാണിക്കുകയും ചെയ്തു . ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പൊതു സമൂഹത്തിനു മുന്നില്‍ ഒളിഞ്ഞും , തെളിഞ്ഞും താറടിക്കാന്‍ മറ്റാരെക്കാളും വി .എസ് മുന്‍പന്തിയില്‍ തന്നെ നിന്നു. ഇന്ന് ലാവലിന്‍ കേസില്‍ പുതിയതായി വല്ലതും പറയാന്‍ വി .എസ് തയ്യാറാകുമോ ?. അഞ്ചു വര്ഷം മിണ്ടാതിരുന്ന ഐസ് ക്രീം കേസ് ഭരണത്തിന്റെ അവസാനം പെട്ടൊന്നൊരു സുപ്രഭാതത്തില്‍ ചില മാധ്യമ പ്രവര്‍ത്തകരെ കൂട്ട് പിടിച്ചു വീണ്ടും വിവാദങ്ങള്‍ ഉണ്ടാക്കി അന്യായമായി കുഞ്ഞാലിക്കുട്ടിയെ അറസ്റ്റ് ചെയ്യാന്‍ പതിനെട്ടടവും പയറ്റി നോക്കി . ഡി . ജി .പി . തന്നെ ഇപ്പോള്‍ ആ കാര്യം വ്യക്തമാക്കുകയും ചെയ്തു . ആണവ നിലയ വിരുദ്ധ സമരത്തിന്റെ പുബ്ലിസിര്രി ഏറ്റെടുക്കാന്‍ പ്രകാശ്‌ കാരാട്ടിനെ യും വെല്ലു വിളിച്ചു പോയ ആള്‍ കളിയാക്കവില എസ് .ഐ യുടെ മുന്നില്‍ തിരക്കഥ പ്രകാരം കീഴാടങ്ങുന്നതും നമ്മള്‍ കണ്ടു , ദോശ ക്രിതുക്കള്‍ പറയുന്നത് പോലെ പണ്ട് പുന്നപ്പ്ര വയലാര്‍ സമരത്തിന്റെ സമയത്ത് വാറണ്ടിന്റെ പേരില്‍ മൂന്നാറിലേക്ക് മുങ്ങിയത് പോലെ.

വി .എസ്. പ്രതിയായ ഭൂമി ദാന കേസ് പിണറായി വിജയനോ , അല്ലെങ്കില്‍ ഭരണ പക്ഷത്തുള്ള ഏതെന്കിലും നേതാവോ ആയിരുന്നെങ്കില്‍, പിന്‍വാതില്‍ നിയമനവും , മക്കാവു ദ്വീപിലേക്കു യാത്ര നടത്തിയത്‌ അരുണ്‍ കുമാറിന് പകരം ഉമ്മന്‍ ചാണ്ടിയുടെയോ കൊടിയെരി ബാലകൃഷ്ണന്റെ യോ മകന്‍ ആണെങ്കില്‍, എന്തായിരിക്കും ഇദ്ദേഹത്തിന്റെ നിലപാട് ?

പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന അധികാര വടം വലിക്ക് രാഷ്ട്രീയ മാനം നല്‍കാന്‍ ഇദ്ദേഹം കാട്ടി കൂട്ടുന്ന കാര്യങ്ങള്‍, അനാവശ്യ വിവാദങ്ങള്‍ പൊതു സമൂഹത്തിന്റെ വിലപ്പെട്ട സമയവും , ഊര്ര്‍ജ്ജവും നഷ്ടപ്പെടുത്താനും സി .പി .എമ്മിന്റെ പാര്‍ട്ടി അച്ച്ചടക്കത്തെയും കേന്ദ്ര നെത്രത്വത്തെയും ജനങ്ങള്‍ക്ക്‌ മുന്നില്‍ പരിഹാസമാക്കാനും ഉപകരിക്കുന്നു എന്നല്ലാതെ പുതിയ കാലത്തെ കേരളത്തിനു ക്രിയാത്മകമായി ഒന്നും നല്‍കുന്നില്ല .



No comments:

Post a Comment