പേജുകള്‍‌

Monday, August 5, 2013

ചവിട്ടി പൊളിക്കുക കൈക്കൂലി വാങ്ങുന്ന സ്ഥാപനങ്ങളെ

മുസ്ലിം ലീഗ് എവിടെയും നേരിട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നില്ല . എന്നാല്‍ കേരളത്തിലെ മുസ്ലിം സമുദായത്തില്‍ ഉയര്‍ന്നു വന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തനങ്ങള്‍ക്കും ഉയര്‍ന്നു വരാനും വളരാനും ഉള്ള മണ്ണ് ഉഴുതു മറിച്ചു കൊടുത്തതു മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ ആണെന്നത് തര്‍ക്കമില്ലാത്ത ചരിത്ര സത്യമാണ് . ഫറൂക്ക് കോളേജ് ഉണ്ടാക്കാന്‍ മലബാര്‍ സംസ്ഥാന മുസ്ലിം ലീഗിന്റെ കാര്‍ വിറ്റത് തൊട്ടു ഇന്നും മലബാറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലുള്ള അസുന്തിലത്ത്വം ഇല്ലത്തക്കാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ വരെ അത് എത്തി നിക്കുന്നു . കെ .എം സീതി സാഹിബ്‌ കാണിച്ച വഴിയില്‍ മഹാനായ സി .എച്ചു ആരാന്റെ വിറകു വെട്ടികളും വെള്ളം കൊരികളും ആകെണ്ടാവരല്ല നിങ്ങള്‍ , മറിച്ചു താജ്മഹലിനേക്കാള്‍ ഭംഗിയും കുത്തബ് മിനാരിനെക്കള്‍ ഉന്നതിയും ചെങ്കോട്ടയേക്കാള്‍ കരുത്തുമുള്ള ഉത്തമ സമുദായം ആണെന്നും ഓരോ മുക്ക് മൂലയില്‍ തൊണ്ട പോട്ടുമാര് പ്രസംഗിച്ചു ഈ സമുദായത്തെ വിദ്യാഭ്യാസ രംഗത്ത് ഉയര്‍ത്തി കൊണ്ട് വരാന്‍ നടത്തിയ പെടാ പാടുകള്‍ ചരിത്രത്തിന്റെ ഭാഗമാണ് . ഓരോ നാട്ടില്‍ പ്രസംഗിക്കാന്‍ പോകുമ്പോഴും അവിടത്തെ പ്രമാണിമാരോടും സമുദായ നേതാക്കലോടും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാക്കാന്‍ സി .എച്ചു പറയുമായിരുന്നെത്രേ , അങ്ങനെ പറഞ്ഞു പറഞ്ഞു ഉണ്ടായതാണ് ഇന്ന് കാണുന്ന പല സ്ഥാപനങ്ങളും .

സമുദായത്തിന്റെ മൊത്തത്തിലുള്ള നന്മകള്‍ ലക്ഷ്യമാക്കി ആണ് അന്നും ഇന്നും മുസ്ലിം ലീഗ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയിട്ടുല്ലത് . അതിന്റെ മറവില്‍ കച്ചവട കണ്ണുമായി കടന്നു വരുന്നവരെ പിടിച്ചു മൂലക്കിരുത്താന്‍ ഇനിയെങ്കിലും ലീഗും , പ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തണം . കാരണം മുസ്ലിം ലീഗിന്റെയും , മത സംഘടനകളുടെയും , നാട്ടിലെ മഹല്‍ കമ്മിറ്റികളുടെയും ആശിര്‍വാദത്തിലും, മൊത്തത്തില്‍ സമുദായത്തിന്റെ പേരില്‍ ഉണ്ടാക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആദ്യ കാലഗട്ടത്തില്‍ അതിന്റെ ഉദ്ദേശ ലക്ഷ്യത്തിനനുസരിച്ച്ചു നീങ്ങിയെങ്കിലും വിദ്യാഭ്യാസ രംഗത്തെ കച്ചവട സാധ്യത മനസ്സിലാക്കിയതോട് കൂടി തന്നെ ഇന്നത്‌ അറവു കേന്ദ്രങ്ങളാണ് . ഇവര്‍ക്കിപ്പോ സമുദായത്തോടും , ലീഗിനോടും പുച്ഛം . ജീവനക്കാരുടെ നിയമങ്ങള്‍ക്കും , വിദ്യാര്‍ത്ഥി പ്രവേശനത്തിനും ലക്ഷങ്ങളുടെ തിരിമറി കളാണ് നടക്കുന്നത് . സമുദായത്തിന്റെ പേരില്‍ നേടിയെടുത്ത സ്ഥാപനങ്ങളില്‍ പണം ഇല്ലെങ്കില്‍ സമുദായത്തിലെ ആള്‍ക്കാര്‍ക്ക് തന്നെ കടന്നു ചെല്ലാന്‍ പറ്റാത്ത സാഹചര്യം . സാക്ഷാല്‍ നരേന്ദ്ര മോടി തന്നെ ലക്ഷങ്ങളുമായി നിയമനത്തിന് ശുപാര്‍ശ യുമായി വന്നാലും അവര്‍ക്കായിരിക്കും മുന്‍ഗണന !! സമുദായത്തിന്റെ വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥ ഇല്ലാതാക്കാന്‍ സ്ഥാപനങ്ങള്‍ അനുവദിച്ചു കിട്ടാന്‍ ലീഗുകാരന്‍ ഭരണത്തില്‍ സമ്മര്‍ദം നടത്തിയും, സമരം ചെയ്തും , കൊടി പിടിച്ചും നോട്ടിസ് ഒട്ടിച്ചും നേടിയെടുക്കുന്ന സ്ഥാപനങ്ങളില്‍ ഏതെന്കിലും സമുദായത്തിലെ പാവപ്പെട്ടവ വിദ്യാര്‍ഥിക്ക് അട്മിശ്ശനുമായി ലീഗുകാരന്‍ പോയാല്‍ അവനു പുച്ഛം , ഉള്ളതും ഇല്ലാത്തതുമായി നൂറായിരം നൂലാ മാലകള്‍ അവന്‍ വിഷധീകരിക്കും . തങ്ങളുടെ തറവാടിന്റെ മഹത്വം കൊണ്ട് സര്‍ക്കാര്‍ നേരിട്ട് പതിച്ചു കൊടുത്ത സ്ഥാപനങ്ങളില്‍ അവന്‍ മേലാളനും സമുദായത്തിലെ പാവപ്പെട്ടവന്‍ കീഴാളനും എന്ന രീതിയിലായിരിക്കും വര്‍ത്തമാനം. എന്നാല്‍ ലക്ഷങ്ങള്‍ മാറി മറിഞ്ഞാല്‍ പിന്‍വാതിലിലൂടെ എത്ര സീറ്റുകളും റെഡി , എത്ര നിയമനവും റെഡി . അതിനു വേണ്ടി ചോദ്യ പേപ്പര്‍ ചോര്‍ത്താനോ , മെരിറ്റ് അട്ടിമറിക്കാനോ എന്തിനും തയ്യാര്‍.

സമുദായത്തിന്റെ പേരില്‍ നേടിയെടുത്ത സ്ഥാപനങ്ങള്‍ ഇങ്ങനെ ഏതെന്കിലും പ്രമാണി വര്‍ഗത്തിന്റെ സ്ഥാപിത താല്പര്യങ്ങലായും , സമുദായത്തിലെ പാവപ്പെട്ടവനും ഇടത്തരക്കാരനും എത്തിപ്പെടാന്‍ പറ്റാതിരിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളുമായി മാറിയിട്ടുണ്ടെങ്കില്‍ , മാറുന്നുന്ടെന്കില്‍ അത് ചവിട്ടി പൊളിച്ചു സമുദായത്തിന് മൊത്തത്തില്‍ അതിന്റെ ആനുകൂല്യങ്ങള്‍ കിട്ടുന്ന തരത്തിലേക്ക് സ്വതന്ദ്രമാക്കനാണ് ഓരോ യൂത്ത്‌ ലീഗുകാരനോടും, എം .എസ് .എഫുകാരനോടും കാലം ആവശ്യപ്പെടുന്നത് .

No comments:

Post a Comment