പേജുകള്‍‌

Wednesday, September 19, 2012

ഇവരാണ് നമ്മ പറഞ്ഞ നടന്‍ ...

.

കുറെ നാളുകളായി കേരളത്തില്‍  നടന്നു കൊണ്ടിരിക്കുന്ന  'വി .എസ്  അച്ചുതാനന്ദന്‍' നാടകത്തിന്റെ പുതിയ എപ്പിസോട്  'കൂടം കുളം' മാധ്യമങ്ങളുടെയും , വി .എസ് ഫാന്‍സിന്റെയും നേത്രത്വത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു .  ടി .പി .വധത്തിനു ശേഷം പാര്‍ട്ടിക്കെതിരെ എന്തേലും നിലപാട് എടുത്തിട്ടോ , അല്ലാതെയോ , 'ജനകീയന്‍ ' പബ്ലിസിട്ടി  കിട്ടാന്‍   ഒന്നും  കിട്ടാതിരിക്കുംബോഴാണ്  കൂടം കുളം കിട്ടിയത്.  നേരത്തെ തയ്യാറാക്കിയ തിരക്കഥ  യുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പതിവ് 'വിവാദ ശൈലിയില്‍'   ആണവ നിലയത്തെ  കുറിച്ചു  കുറെ  ഡയലോഗുകള്‍ തട്ടി വിട്ടു അങ്ങനെ കൂടം കുളം യാത്ര കേരള -തമിഴ്നാട് അതിര്‍ത്തിയായ  കളിയാക്കിവിള യാത്രയായി  അവസാനിപ്പിച്ചു.


 ഡയലോഗുകള്‍ കേട്ടാല്‍  തോന്നും  സി .പി .എം  കഴിഞ്ഞ മാസം അനുമതി കൊടുത്തത് തൊട്ടാണ്  തമിഴ നാട്ടില്‍ കൂടം കുളത്ത് ആണവ നിലയത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയതെന്ന്. കഴിഞ്ഞ ഇരുപതു  വര്‍ഷങ്ങളായി പ്രവര്‍ത്തനം ആരംഭിച്ചു  വിവിധ ഘട്ടങ്ങളിലൂടെ  കടന്നു പോയി ഇപ്പോള്‍ നിലയം കമ്മീഷന്‍ ചെയ്യേണ്ട സാഹചര്യമായിട്ടുണ്ട്  . അതിനിടയില്‍ വി .എസ് അഞ്ചു വര്ഷം  മുഖ്യ മന്ത്രിയും ആയി ,  അപ്പോഴും കേരളം തമിഴ്  നാടിന്‍റെ അയല്‍  സംസ്ഥാനമായിരുന്നു.  ആണവ നിലയത്തെ കുറിച്ചുള്ള ആശങ്കകളും  ആകുലതകളും ഇന്നത്തെ പോലെ അന്നും ഉണ്ട് . അപ്പോഴൊക്കെ വി .എസ് . എവിടെ ആയിരുന്നു ?   അന്നൊക്കെ വി എസിന്  വേറെ വിവാദങ്ങള്‍ ഉണ്ടായിരുന്നു പബ്ലിസിട്ടിക്കു  വേണ്ടി , ഇന്ന് ആണവ നിലയം , നാളെ വേറെ ഒന്ന് . 



    
വിവാദങ്ങള്‍ ഉണ്ടാക്കി   സ്വന്തം പാര്‍ട്ടിയിലെ എതിര്‍ ചേരിയെ അടിക്കാന്‍ കിട്ടുന്ന വടിയെല്ലാം ഉപയോഗിച്ചു താന്‍ മാത്രം മിഷിഹാ യും , ബാക്കിയുള്ളവരൊക്കെ  , കപട  കമമൂനിസ്ടുകളും എന്ന് വരുത്തി തീര്‍ക്കാനുള്ള  പരിശ്രമത്തിന്റെ  പുതിയൊരു ഭാഗം .  താന്‍ എന്നഭാവം               ആവാഹിച്ചിട്ടുള്ള പ്രവര്‍ത്തന രീതി .  അത് കൊണ്ടാണ്  ഇപ്പോഴും മെട്രോ തറകല്ലിടുന്നതില്‍ നിന്ന്  വിട്ടു നില്‍ക്കാനും , പി .സി . ജോര്‍ജിന്റെ മകന്റെ  പാറ മട  അന്വേഷിച്ചു ഒറ്റയ്ക്ക് പോകാന്‍ പ്രേരിപ്പിക്കുന്നതും. അല്ലാതെ ഭാവി കാലത്തെ കണ്ടു കൊണ്ടിട്ടുള്ള എന്ത് രാഷ്ട്രീയ , വികസന , പദ്ദതിയാണ്  വി .എസി ന്റെ കയ്യിലുള്ളത് ? .  


മറ്റുള്ളവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ വരുമ്പോള്‍ ഷാജി കൈലാസ്‌ സിനിമയിലെ പോലെ ബഹളമിട്ടു അഭിനയിക്കുകയുകം, സ്വന്തം കാര്യത്തിലോ , മകന്റെ കാര്യത്തിലോ ആരോപണങ്ങള്‍ വരുമ്പോള്‍ അടൂര്‍ ഗോപാല കൃഷ്ണന്‍ സിനിമയില്‍ പോലെ മൌനത്തിലാവുകയും ചെയ്യുന്ന അപൂര്‍വ്വ നടനായ  ഇദ്ദേഹം  തന്റെ  വ്യക്തിപരമായ  പുബ്ലിസിട്ടിക്കു വേണ്ടി  നിരുത്തരവാദ പരമായി ഉയര്‍ത്തിയതല്ലാതെ പല വിഷയത്തിലും ഒരു  ആത്മാര്‍ത്ഥതയും  ഉണ്ടായിരുന്നില്ല .


2001 ഇല  വി . എസ്   പ്രതിപക്ഷ നേതാവായത് തൊട്ടാണ് ഇദ്ദേഹത്തിന്റെ  ഈ നാടകങ്ങള്‍ക്ക് വലിയൊരളവില്‍ മാധ്യമ  ശ്രദ്ധയും ,അംഗീകാരവും  കിട്ടുന്നത് . അതെ കാലത്ത്   ദ്രിശ്യ വാര്‍ത്ത മാധ്യമങ്ങളുടെ പ്രവേശനവും, സി .പി . എം  ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ യു.ഡി .എഫ് സ്വീകരിച്ച തെറ്റായ സമീപനവും   ഈ ഒരു പ്രതീതി ഉണ്ടാക്കുന്നതില്‍ വലിയൊരളവു പങ്കു വഹിച്ചു . അത് വരെ പത്രം വായിച്ചു രാഷ്ട്രീയ കാര്യങ്ങള്‍ വിലയിരുത്തിയ മലയാളി പിന്നീട് എല്ലാം നേരിട്ട് ലൈവ് ആയി കാണാന്‍ തുടങ്ങി. അന്നത്തെ ഭരണത്തിനു നേരെ ഉണ്ടാകുന്ന വിമര്‍ശനങ്ങള്‍  , വിവാദങ്ങള്‍  ബ്രേകിംഗ് ന്യൂസ്‌ ആയി  കൊടുക്കാന്‍ നെട്ടോട്ടമോടിയിരുന്ന മാധ്യമ പ്രവര്‍ത്തകരും , അതൊക്കെ കാണാന്‍  ആകാംഷയോടെ  കാത്തിരുന്ന  മലയാളി പ്രേക്ഷകര്‍ക്കും മുന്നില്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വി .എസ്  നിറഞ്ഞു നിന്നു .
വി .എസ്   ' അഭിനയിച്ച ' എ .ഡി .ബി വായ്പയും ,ലാവ്ലിനും , കിളിയൂരും , കവിയൂരും , ഐസ് ക്രീമും ഒക്കെ  'നിറഞ്ഞ സദസ്സില്‍' കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു .  എന്നാല്‍ ഇതിലെയൊക്കെ ആത്മാര്‍ത്തത   എത്രത്തോളം ഉണ്ടായിരുന്നു എന്ന് ജനങ്ങള്‍ക്ക്‌ തിരിച്ചറിയാന്‍ അദ്ദേഹം മുഖ്യ മന്ത്രി  ആകുന്നത് വരെ വരെ മാത്രമേ കാത്തിരിക്കേണ്ടി വന്നുള്ളൂ .


മുത്തങ്ങയിലെ ഭൂ സമരത്തിനു വേണ്ടി കണ്ണീര്‍ ഒഴുക്കിയ വി .എസ് തന്നെ അധികാരത്തില്‍ എത്തിയപ്പോള്‍  ,  ചെങ്ങറയിലെ സമരത്തെ കണ്ടില്ലെന്നു നടിക്കുകയും, പരിഹസിക്കുകയും ചെയ്യുന്നത് നമ്മള്‍ കണ്ടു  . എ .ഡി .ബി വായപ്ക്കെതിരായി യുവാകളെ തെരുവിലിറക്കി അടി കൊള്ളിപ്പിച്ചും  , പൊതു മുതല്‍ നശിപ്പിച്ചും , പിന്നീട് അതെ വായ്പ വാങ്ങി ഭരണത്തിനു നേത്രത്വം കൊടുക്കുന്ന വി എസിനെയും കേരളം കണ്ടു  .  കിളിരൂര്‍ , കവിയൂര്‍ , ലാവ്‌ലിന്‍ കേസുകള്‍ പാര്‍ട്ടിയില്‍ തന്റെ  എതിര്‍  ചേരിയെ ഇല്ലാതാകാന്‍ പരമാവധി ഉപയോഗിച്ചു . 


'വി .ഐ .പി'  , മന്ത്രി പുത്രന്' ഇങ്ങനെ പല  വിവാദങ്ങള്‍ ഉയര്‍ത്തി കൊണ്ട് വരികയും അധികാരം കിട്ടിയപ്പോള്‍ ആ കേസിലെ ഇരകളുടെ രക്ഷിതാക്കളെ കാണാന്‍ പോലും അനുവദിക്കാത്ത തരത്തില്‍ ആവിവാദ  ത്തെ അദ്ദേഹം  മറക്കുകയും ചെയ്തു .  ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പൊതു സമൂഹത്തിനു മുന്നില്‍ ഒളിഞ്ഞും , തെളിഞ്ഞും താറടിക്കാന്‍ മറ്റാരെക്കാളും  വി .എസ്   മുന്‍പന്തിയില്‍ തന്നെ നിന്നു.   ഇന്ന് ലാവലിന്‍ കേസില്‍ പുതിയതായി വല്ലതും പറയാന്‍ വി .എസ് തയ്യാറാകുമോ ?.   അഞ്ചു വര്ഷം  മിണ്ടാതിരുന്ന  ഐസ് ക്രീം കേസ്   ഭരണത്തിന്റെ അവസാനം പെട്ടൊന്നൊരു സുപ്രഭാതത്തില്‍  ചില മാധ്യമ പ്രവര്‍ത്തകരെ കൂട്ടി പിടിച്ചു വീണ്ടും വിവാദങ്ങള്‍ ഉണ്ടാക്കി അന്യായമായി  കുഞ്ഞാലിക്കുട്ടിയെ അറസ്റ്റ് ചെയ്യാന്‍ പതിനെട്ടടവും പയറ്റി നോക്കി .  ഡി . ജി .പി . തന്നെ ഇപ്പോള്‍ ഇക്കാര്യം വ്യ്കതമാക്കുകയും ചെയ്തു . യാതൊരു തെളിവും ഇല്ല എന്ന് കോടതി കണ്ടെത്തിയ പഴയ    ഐ .എസ .ആര്‍ . ചാര  കേസ്  ഒക്കെ  ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതുണ്ട് . 


വി .എസ്. പ്രതിയായ ഭൂമി ദാന കേസ് പിണറായി വിജയനോ , അല്ലെങ്കില്‍ ഭരണ പക്ഷത്തുള്ള ഏതെന്കിലും നേതാവോ ആയിരുന്നെങ്കില്‍,  പിന്‍വാതില്‍ നിയമനവും , മക്കാവു ദ്വീപിലേക്കു യാത്ര നടത്തിയത്‌  അരുണ്‍ കുമാറിന് പകരം   ഉമ്മന്‍ ചാണ്ടിയുടെയോ കൊടിയെരി ബാലകൃഷ്ണന്റെ യോ  മകന്‍ ആണെങ്കില്‍, എന്തായിരിക്കും ഇദ്ദേഹത്തിന്റെ നിലപാട് ? 


ഇദ്ദേഹത്തിന്റെ  ഈ രാഷ്ട്രീയ  കുതന്ത്രങ്ങല്‍ക്കിടയില്‍ , ബഹളങ്ങള്‍ക്കിടയില്‍  പാര്‍ട്ടിക്കുള്ളിലും, പുറത്തുമുള്ള പലരും ബാലിയാടക്കപ്പെട്ടു.  ഇദ്ദേഹം മാത്രം ഓരോ വിവാദങ്ങള്‍ കഴിയുമ്പോള്‍ വേറൊരു വിവാദം  തേടിയും , പാര്‍ട്ടിയോട്  മാപ്പ് പറഞ്ഞും  പാര്‍ട്ടിക്കുള്ളിലെ എല്ലാ 'സുഖങ്ങളും' നില നിര്‍ത്തി  മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു .  


പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന അധികാര വടം വലിക്ക് രാഷ്ട്രീയ മാനം നല്‍കാന്‍ ഇദ്ദേഹം കാട്ടി കൂട്ടുന്ന കാര്യങ്ങള്‍, അനാവശ്യ വിവാദങ്ങള്‍  പൊതു സമൂഹത്തിന്റെ വിലപ്പെട്ട സമയവും , ഊര്ര്‍ജ്ജവും നഷ്ടപ്പെടുത്താനും   സി .പി .എമ്മിന്റെ  പാര്‍ട്ടി അച്ച്ചടക്കത്തെയും കേന്ദ്ര നെത്രത്വത്തെയും ജനങ്ങള്‍ക്ക്‌ മുന്നില്‍ പരിഹാസമാക്കാനും ഉപകരിക്കുന്നു എന്നല്ലാതെ പുതിയ കാലത്തെ കേരളത്തിനു ക്രിയാത്മകമായി ഒന്നും നല്‍കുന്നില്ല . 

.  


Tuesday, September 18, 2012

നിങ്ങള്‍ പ്രകോപിപ്പിച്ചോളൂ , പക്ഷെ പ്രകോപിതനാവാന്‍ ഞാനില്ല

പ്രവാചകര്‍ മുഹമ്മദ്‌ നബി (സ ) യെ അവഹേളിച്ചു കൊണ്ടുള്ള  ''ഇന്നസന്‍സ് ഓഫ് മുസ്‌ലിംസ്'' എന്ന ചിത്രം മുസ്ലിം ലോകത്തിന്റെ വ്യാപകമായ  പ്രതിഷേധത്തിനു  വക വെച്ചിരിക്കുകയാണ് . പ്രതിഷേധം കൂടുതല്‍ നാടുകളിലേക്കും , അക്രമങ്ങളിലെക്കും പോലും എത്തിപ്പെട്ടിരിക്കുന്നു .   പ്രവാചകന് നേരെയും , ഇസ്ലാമിന് നേരെയുള്ള ഇത്തരം മാന്യമല്ലാത്ത വിമര്‍ശനങ്ങളും  , അവഹേളനങ്ങളും ഇന്നോ , ഇന്നലെയോ തുടങ്ങിയ ഒന്നല്ല  എന്ന് മാത്രമല്ല ഇന്നത്തോടെ അവസാനിക്കുന്ന ഒന്നുമല്ല . 

  മുഹമ്മദ്‌ നബി (സ ) യുടെ മുതുകില്‍ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍ മാല ഇട്ടതു തൊട്ടു അദ്ദേഹത്തിന്‍റെ മരണാന്തരം കള്ള പ്രവാചകന്മാരുടെ ആഗമനവും തുടങ്ങി  കാലാന്തരത്തില്‍ വിവധ രൂപങ്ങളില്‍ , ഭാവങ്ങളില്‍,  ഇസ്ലാമിന്റെ ആശയവും അസ്ഥിത്വത്തവും  അസ്വസ്ഥമാക്കിയിരുന്ന വ്യക്തികളില്‍ , സമൂഹങ്ങളില്‍ നിന്നൊക്കെ ഇത്തരം അവഹേളനങ്ങളും  അക്രമങ്ങളും ഇസ്ലാമിന് നേരെ  ഉണ്ടായിട്ടുണ്ട്. 

നിക്ഷിപ്ത താല്‍പര്യങ്ങളില്‍ നിന്ന് കൊണ്ടുള്ള സാമൂഹിക തിന്‍മകളോട്  നേരെ ഇസ്ലാം നിരന്തരം കലഹിച്ചു കൊണ്ടേ  ഇരുന്നു , അടിമത്വത്തിനെതിരായി , പലിഷക്കെതിരായി , വ്യഭിചാരത്തിനും , മദ്യത്തിനുമെതിരായി. പുതിയ കാലത്തില്‍ ഇവയോടും , ചൂഷത്തോടും ഇസ്ലാം പുലര്‍ത്തുന്ന കണിശ  നിലപാടുകള്‍ പലരെയും അസ്വസ്ത്മാക്കുക തന്നെ ചെയ്യുന്നുണ്ട് .  അവര്‍ക്ക് ഇസ്ലാമിന്റെ ആശയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് തടഞ്ഞു മുസ്ലിംകളെ തീവ്രവാദികലാക്കണം, പ്രവാചകരെ അവഹെളിക്കണം , ഇസ്ലാമിനെ വാളിന്റെ മതമാക്കണം.


ലഭിച്ച  വിവരങ്ങളുടെ അടിസ്ഥാനത്തില്‍  പല പ്രാവശ്യമായി തിരുത്തലുകള്‍ക്ക് വിധേയമാക്കി മുസ്ലിം സമൂഹത്തെ വൈകാരികപരമായി ഇളക്കി വിടുക, അതില്‍ നിന്നും കിട്ടുന്ന പബ്ലിസിറ്റിയില്‍ ലോകത്ത്  അറിയപ്പെടുക ,    എന്ന  ലക്‌ഷ്യം മുന്‍ നിര്‍ത്തി മാത്രം സൃഷ്ടിക്കപ്പെട്ടതാണ് ഈ ചിത്രം. .സല്‍മാന്‍ റുശ്ധിയും,  തസ്ലീമ നസ്രിനും സഞ്ജ രിച്ച അതെ വഴി .   നാളെയും ഇത്തരം വഴി തേടി പലരും  നിങ്ങളുടെ കണ്‍ മുന്നിലും , അല്ലാതെയും  വരും, അവര്‍ക്കുള്ള വഴികള്‍ എളുപ്പമാക്കി കൊടുക്കുക എന്നതല്ല മുസ്ലിമിന്റെ ദൌത്യം .  ക്ഷമയും , വിവേകവും കൊണ്ട് ഇത്തരം ഇസ്ലാം വിരുദ്ധ നീക്കങ്ങളെ തടയിടാന്‍ മുസ്ലിം സമൂഹം കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു . പുതിയ കാലത്തില്‍ ഇത്തരം നീക്കങ്ങളെ പരി പക്വമായ നിലപാടുകളിലൂടെ  ചെറുത്തു  തോല്‍പ്പിക്കാന്‍ മുസ്ലിം സമൂഹം സജ്ജമാകേണ്ടതുണ്ട്  .


 ഒത്തു തീര്‍പ്പിന് നില്ക്കാന്‍ ഇടം നല്‍കാത്ത ഇസ്ലാംഉയര്‍ത്തുന്ന  അധാര്‍മ്മികതയോടുള്ള സന്ധിയില്ലാ  സമരം,സകലമാന  ചൂഷണത്തിന് നേരെ യും ഇസ്ലാം ഉയര്‍ത്തുന്ന വെല്ലു  വിളി, ഇതൊക്കെ മുതലാളിത്വ താല്പര്യങ്ങള്‍ക്ക് വല്ലാത്ത ചൊറിച്ചില്‍ നല്‍കുന്നുണ്ട് . സോവിയറ്റ്‌  യുനിയന്റെ  പതനത്തിനു  ശേഷം ലോകത്തിനു മുന്നില്‍ ഇസ്ലാം  പ്രകടമായി രാഷ്ട്രീയമായി  തന്നെ നില കൊള്ളുന്നത്‌ കൊണ്ട്  , ഇത്തരം ചിത്രങ്ങള്‍ക്കും , സ്രിഷ്ടികള്‍ക്കും എന്ന് മാത്രമല്ല സകലമാന  മുസ്ലിം വിരുദ്ധ നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിക്കാനും , രാഷ്ട്രീയമായ പിന്തുണ നല്‍കാനും ലോകത്ത് ഒരു ശക്തി തന്നെ നില കൊള്ളുന്നുണ്ട് .

അവരുടെ ലക്‌ഷ്യം ഇസ്ലാം അക്രമത്തിന്റെയും , ആരാജകത്വത്തിന്റെയും മതമാണ്‌ എന്ന് തെറ്റിദ്ധരിപ്പിക്കുക എന്നതാണ്  .അതിനു വേണ്ടി അവര്‍ മുസ്ലിം വൈകാരികതയെ ഉണര്‍ത്താന്‍ പറ്റുന്ന എല്ലാ ശ്രമങ്ങളും നടത്തുന്നു . സദ്ദാം ഹുസൈന്‍ പെരുന്നാളിന്റെ തലേന്ന് തൂക്കിലെറ്റപ്പെടുന്നതും , പ്രവാചകന് നേരെയുള്ള കാര്‍ട്ടൂണും , ഒടുവിലത്തെ ഈ ചിത്രമൊക്കെ ഇത്തരം വ്യക്തമായ  ലക്ഷ്യങ്ങളോട് കൂടി  ഉണ്ടാക്കപ്പെട്ടതാണ്.  അവര്‍ തെറ്റി ധരിപ്പിക്കാന്‍  ശ്രമിക്കുന്നത് പോലെ മുസ്ലിംകളില്‍ നിന്ന് വൈകാരികമായി ഉണ്ടാകപ്പെടുന്ന അക്രമങ്ങള്‍  അവര്‍ക്ക് കിട്ടുന്ന അന്ഗീകാരമാവും.   ഇനിയും ഇസ്ലാമിനെ തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്ന വലിയൊരു സമൂഹത്തിനു മുന്നില്‍ കൂടുതല്‍ തെറ്റിധാരണകള്‍ ഉണ്ടാക്കാനെ അതൊക്കെ  ഉപകരിക്കൂ . ഇസ്ലാമിന്റെ വഴിയെ നടന്നു നീങ്ങുന്ന ധര്‍മ്മവും , നീതിയും നില കൊള്ളണം എന്ന് വിശ്വസിക്കുന്ന വലിയൊരു അമുസ്ലിം സമൂഹത്തിന്റെ  വഴി തടയല്‍  എന്ന ലക്‌ഷ്യം എളുപ്പമാവുകയും  ചെയ്യം .

നമ്മുടെ  കേരളത്തില്‍ പ്രവാചകനെ ആക്ഷേപിക്കും വിധത്തില്‍ തയ്യാറക്കിയ ചോദ്യപേപ്പര്‍ വിവാദവും , തുടര്‍ന്നുണ്ടായ കൈ വെട്ടലും തന്നെ എടുത്തു നോക്കൂ.  പ്രവാചകരെ ആക്ഷേപിച്ചതില്‍      പ്രതിഷേദിച്ചു മുസ്ലിം വികാരത്തോട് ആദ്യം  ചേര്‍ന്ന് നിന്ന പൊതു സമൂഹത്തെ , പിന്നീട്  വികാര ജീവികള്‍ ആ അധ്യാപകന്റെ കൈ  വെട്ടിയതോട്   കൂടി പൊതു സമൂഹത്തിനു മുന്നില്‍ തന്നെ  ഇസ്ലാമിനെ കുറിച്ചു വലിയൊരളവില്‍ തെറ്റിധാരണ ഉണ്ടാക്കാനും , മുസ്ലിം വിമര്‍ശകര്‍ക്ക് ആഗോഷിക്കാനും  കൈ വെട്ടു  ഉപകരിച്ചു .  


പ്രകോപനത്തിന്റെ  പല മുഖങ്ങളുമായും പലരും ഇനിയും വരും .  നിങ്ങള്‍ പ്രകൊപിപ്പിച്ചോളൂ , പക്ഷെ പ്രകൊപിതനാവാന്‍ ഞാനില്ല എന്നാവണം ഓരോ മുസ്ലിമിന്റെയും  പ്രതിഞ്ഞ .   ഈ സിനിമ യും , വിവാദവും    അമേരിക്കയിലും , യൂറൊപ്പിലും ചിന്തിക്കുന്ന  ജനങ്ങള്‍ക്കിടയില്‍  പ്രവാചകന്‍ മുഹമ്മദ്‌ (സ ) യെ കുറിച്ചു നന്നായി പഠിക്കാനുള്ള അവസരം ഉണ്ടാക്കാനാണ് പോകുന്നത് . സെപ്റ്റംബര്‍ പതിനൊന്നിന് ശേഷം അവിടെ  നടന്ന ഇസ്ലാമിക വിരുദ്ധ പ്രചാരണങ്ങള്‍ ഒരുപാട് പേരെ ഇസ്ലാമിനെ കുറിച്ചു പഠിക്കാനും , പിന്നീട് അവര്‍ ഇസ്ലാം ആശ്ലെഷിക്കനുമുള്ള സാഹചര്യമാണ് ഉണ്ടാക്കിയത് .  മുസ്ലിം സമൂഹത്തിന്റെ സമാധനപരമായ പ്രതിഷേധങ്ങള്‍ അത്തരം സാഹചര്യങ്ങള്‍ക്ക് ആഴം കൂട്ടും.


Sunday, September 16, 2012

കോട്ടപ്പുറത്തിന്റെ ചരിത്രം തേടി ഒരു യാത്ര

കോട്ടപ്പുറത്തിന്റെ പൂര്‍വ കാല ചരിത്രത്തിലേക്ക് നാം ഒരുപാട് യാത്ര ചെയ്യേണ്ടതുണ്ട്.  കാരണം നമുക്ക് അഭിമാനകരമായ  ഒരു ചരിത്രം ഉണ്ട് എന്നത് കൊണ്ട് തന്നെ.  സ്വന്തം അസ്തിത്വത്തെ കുറിച്ച് ബോധ്യമില്ലത്ത   ഒരു സമൂഹത്തിനു എങ്ങനെ നല്ല രീതിയില്‍ വളരാന്‍ കഴിയും ??? നമ്മുടെ നാടിന്റെ ചരിത്രം തേടിയുള്ള ഒരു ചെറിയൊരു അന്വേഷണം ആണിത് .  നീലേശ്വരം രാജ വംശവുമായി ബന്ധപ്പെട്ട രേഖകളില്‍ നിന്നും , കാസറഗോട്  ജില്ലാ  പഞ്ചായത്ത്‌ രചിച്ച ജില്ലയുടെ ചരിത്ര ഗ്രന്ത്തത്തില്‍ നിന്നും , മറ്റുമാണ് പ്രധാനമായും വിവരങ്ങള്‍ ശേഖരിച്ചത് .     ഒരുപാട് കാര്യങ്ങള്‍ ഇനിയും മറഞ്ഞു കിടക്കുന്നുണ്ട് . അറിഞ്ഞതിലുമപ്പുറം  ചരിത്രം മറഞ്ഞു കിടക്കുന്ന ഒരു നാടിന്റെ ഇന്നലെകലെക്കുറിച്ചു  കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കാന്‍ ,അതിനു കൂട്ടായ ശ്രമങ്ങള്‍ ഉണ്ടാകാന്‍ ഇതൊരു കാല്‍ വെയ്പായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഇടത്തറ  മസ്ജിദ്‌ നാരിയത്‌ സ്വലാത്ത് വാര്‍ഷികത്തിന്റെ suppliment ഇല്‍ പ്രസിദ്ധികരിച്ച ലേഖനം.  വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിച്ച സാജിര്‍  ടി .എം .സി , ജാസിം .എം .കെ എന്നിവരെ സ്മരിക്കുന്നു.

കോട്ടപ്പുറം നാടും കോട്ടപ്പുറം കോട്ടയും

കോട്ടപ്പുറം എന്ന നാമത്തില്‍ ഈ നാട് അറിയപ്പെടാന്‍ തുടങ്ങിയതും,അതിനു കാരണം ആകുന്ന തരത്തില്‍ ഇവിടെ ഒരു കോട്ട ഉണ്ടായതും പതിനേഴാം നൂറ്റാണ്ടിനെ പകുതിയില്‍ വെച്ച് ആയിരിക്കണം.  1732 ലാണ് കോലത്തിരിയും ,ഇക്കെരിയും(കര്‍ണാടക രാജാക്കന്മാര്‍  ) തമ്മിലുണ്ടാക്കിയ ഉടമ്പടി അനുസരിച്ച് നിലെശ്വരത്തു ഒരു കോട്ട കെട്ടാന്‍ ഇക്കീരിക്‌ അനുവാദം ലഭിക്കുന്നത്.  കോട്ടപ്പുറം കോട്ട രൂപം കൊള്ളുന്നത് അങ്ങനെയാണ്.  1736 ആകുമ്പോഴേക്കും വളപട്ടണം, പുഴ വരെ ജയിച്ചു കയറിയ ഇക്കെരിയന്മാരെ  കൊലതിരിക്കാരും ഡച്ചുകാരും ചേര്‍ന്നു   നേരിട്ടു  .  മടക്കരയില്‍ വെച്ച് നടന്ന ഘോര യുദ്ധത്തില്‍ ഇക്കെരിയന്മാരുടെ കര്‍ണാടക സൈന്യം പരാജയപ്പെട്ടു.എങ്കിലും കോട്ടപ്പുറം കോട്ടയില്‍ അവര്‍ സുരക്ഷിതര്‍ ആയിരുന്നു.ഇംഗ്ലീഷ് ,ഫ്രഞ്ച്,കര്‍ണാടക, കോലത്തിരി , എല്ലാരും കൂടി മലബാറിന്റെ മണ്ണില്‍ രാഷ്ട്രിയ അനിശ്ചിതത്വം ഉണ്ടാക്കിയ ഒരു കാലം ആയിരുന്നു അത്.

1751ആകുമ്പോഴേക്കും കോട്ട ഫ്രഞ്ച് കാരുടെ കയ്യിലായി. ഇംഗ്ലീഷ് കാര്‍ ഈ കോട്ട പിടിച്ചെടുക്കാന്‍ പലപ്പോഴായി ശ്രമിച്ചു.  ഏത്‌  കാലഗട്ടത്തില്‍ ഈ കോട്ട പൂര്‍ണമായി തകര്‍ക്കപ്പെട്ടു, ആ കോട്ടയുടെ വ്യാപ്തിയെകുരിച്ചും കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്.  പ്രത്വേഗിച്ചു അതിന്റെ ഒരു അവശിഷ്ടവും ഇന്ന് ബാക്കി ഇല്ലാത്തത്  കൊണ്ടും. ഉള്ളത് നമ്മള്‍ നശിപ്പിച്ചത് കൊണ്ടും.                                             കോട്ടയുമായി ബന്ധപ്പെട്ട   എന്തെങ്കിലും കാരണങ്ങള്‍ കൊണ്ടോ , അല്ലെങ്കില്‍ കോട്ട നില നിന്നിടത്തു വീട് പണിതത് കൊണ്ടായിരിക്കാം നമ്മുടെ  നാട്ടിലെ ഒരു കുടുംബത്തിന് 'കോട്ടയില്‍ ' എന്ന വീട് പേര് ലഭിച്ചത്‌.

കോട്ടപ്പുറം ഒരു തുറ മുഖ  നഗരം

ചരിത്രത്തില്‍ രേഖപ്പെടുത്തിയിടത്തെല്ലാം  കോട്ടപ്പുറം ഒരു വാണിജ്യ നഗരം ആയിട്ടാണ് കാണപ്പെടുന്നത്.  നമ്മുടെ നാടിന്റെ പ്രകൃതി ദത്തമായ സവിശേഷതകള്‍ കാരണം ഇതൊരു തുറമുഖ  നഗരമായി മാറി.  ഇന്നത്തെ കോട്ടപ്പുറം നാടെന്ന സങ്കല്പത്തില്‍ നിന്നും തീര്‍ത്തും വിഭിന്നമായി നീലേശ്വരം കേന്ദ്രികരിക്കപ്പെട്ടു നടന്ന രാജവംശങ്ങളുടെയും,ഭരണങ്ങളുടെയും ഒരു നഗരവും കച്ചവട കേന്ദ്രവും ആയിരുന്നു കോട്ടപ്പുറം.

12 നൂറ്റാണ്ടിന്റെ അന്ത്യത്തില്‍  കേരള തീരത്ത്‌ സഞ്ചരിച്ച  മാര്‍ക്കോപോളോയുടെ  യാത്ര വിവരണത്തിലോ 14 നൂറ്റാണ്ടില്‍ കേരളം സഞ്ചരിച്ച ഇബ്നു ബത്തൂത്ത യുടെ  യാത്ര വിവരണത്തിലോ നീലേശ്വരം രാജ്യത്തെ കുറിച്ചോ,ഈ മാപ്പിള നഗരത്തെ കുറിച്ചോ വ്യക്തമായി ഒന്നും പറയുന്നില്ല .  അപ്പോള്‍ ഒരു പക്ഷെ നീലേശ്വരം രാജ്യം തന്നെ നിലവില്‍ വന്നിട്ടുണ്ടാകണം   എന്നില്ല.  കാരണം കോലത്തിരി നീലേശ്വരം രാജ്യം പകുത്തു കൊടുക്കുമ്പോള്‍ മാപ്പിള മാരുടെ ആവാസ കേന്ദ്രമായ ഒരു നഗരവും കൊടുത്തിരുന്നു ചരിത്രത്തില്‍ കാണാം.

Manglore  ഇല്‍  നിന്ന് എഴിമലയിലേക്ക്  പുറപ്പെട്ട ഇബ്നു ബത്തൂത്ത ഒരു മുസ്ലിം കേന്ദ്രത്തെ അവഗണിക്കാനുള്ള സാധ്യത കുറവാണ്.  എങ്കിലും 1929 ഇല് ലണ്ടനില്‍ പ്രസിദ്ധികരിച്ച ബത്തൂത്തയുടെ  യാത്ര വിവരണത്തിന്റെ ഇംഗ്ലീഷ് പതിപ്പില്‍ പരിഭാഷകന്‍ എഴിമല യെ കുറിച്ചുള്ള വിവരണത്തില്‍ ഒരു അടിക്കുറിപ്പ് ഉണ്ട് .   അതില്‍ ബത്തൂത്ത എഴിമല തുറമുഖം   എന്ന് വിശേഷിപ്പിച്ചത്  ഇന്ന് നീലേശ്വരം അറിയപ്പെടുന്ന സ്ഥലത്തെ ആയിരിക്കാം എന്നാ സൂചന ഉണ്ടെന്നും, നീലേശ്വരം എന്ന് പറയുമ്പോള്‍ അത് കോട്ടപ്പുറം ആകാനെ സാധ്യത ഉള്ളൂവെന്നും ഇതുമായി ബന്ധപ്പെട്ട്‌ പഠനങ്ങള്‍ നടത്തിയവര്‍ അഭിപ്രായപ്പെടുന്നു.

16 നൂറ്റാണ്ടില്‍ ആദ്യത്തില്‍ കേരളം  സഞ്ചരിച്ച പോര്‍ത്തുഗീസ് സഞ്ചാരി ബുവര്‍ത്തെ ബാര്‍ബോസ      കോ ട്ടിക്കുളത്തിനും  (KOTTIKULAM) എഴിമലക്കും(EZHIMALA) ഇടയില്‍ ഒരു തുറ മുഖ  നഗരം സഞ്ചരിച്ചു വിവരം നല്‍കിയിട്ടുണ്ട്.  " ഇവിടം ഒരു പട്ടണവും തുറമുഖവും  ഉള്ളത് കൊണ്ട് കച്ചവടത്തിനും,ഗതാഗതത്തിനും  സൗകര്യം ഉണ്ട്.  ജനങ്ങള്‍ മുസ്ലിംകളും, ഹിന്ദുക്കളും ആണ് ". ഇങ്ങനെ പോകുന്നു വിവരണങ്ങള്‍.  ഈ തുറ മുഖ  പട്ടണം കോട്ടപ്പുറം ആകാനെ വഴിയുള്ളൂ....

1679-1728  കാലഗട്ടങ്ങളില്‍  വടക്കന്‍ മേഗലകളില്‍ പ്രതാപികള്‍ ആയിരുന്ന ഡചു (DUTCH )കാര്‍ നിലെശ്വരവുമായി  ഉണ്ടാക്കിയ കരാര്‍ പ്രകാരം കുരുമുളക് കച്ചവടം നിലെശ്വരത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും ശേഖരിക്കുന്ന ചരക്കുകള്‍ കാര്യംകൊട്  (KARYAMKODE) പുഴ വഴി കോട്ടപ്പുറം എത്തിച്ചാണ് കയറ്റി അയച്ചതെന്നത് ചരിത്രത്തില്‍ കാണാം.

പിന്നീടുള്ള  ഹൈദര്‍അലി -ടിപ്പു സുല്‍ത്താന്‍  കാലഗട്ടങ്ങളില്‍ തന്നെ നമ്മുടെ നാട്ടിലെ പള്ളികള്‍ക്ക് ഗ്രാന്റ് ലഭിച്ചിരുന്നു എന്നത്   ആ  കാലഗട്ടത്തില്‍ നമ്മുടെ നാടിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.

1801 ഇല്‍  നീലേശ്വരം വഴി കടന്നു പോയ ഫ്രാന്‍സിസ്‌ ബുക്കാനന്‍ എന്ന സഞ്ചാരി കോട്ടപ്പുറത്തെ സൂചിപ്പിക്കുന്നത് ഇങ്ങനെ  "ഇന്നതൊരു മാപ്പിള ഗ്രാമം ആണ്,മുന്‍പ്‌ അത് നീലേശ്വരം രാജ്യ വംശത്തിന്റെ തലസ്ഥാനം ആയിരുന്നു."  ടിപ്പു സുല്‍ത്താന്റെ  പതനം നമ്മുടെ നാടിനെയും ബ്രിട്ടീഷ്‌ അധീനതയില്‍ ആക്കി. എങ്കിലും ബ്രിട്ടീഷ്‌ കാല ഗട്ടത്തില്‍ തന്നെ നമ്മുടെ  നാട്ടില്‍ ഒരു സ്കൂള്‍ നിര്‍മിക്കപ്പെട്ടത് ചരിത്രപരമായും കോട്ടപ്പുറത്തിന്റെ  പ്രാധാന്യം കണക്കിലെടുത്താകം .    

 കോട്ടപ്പുറം ഇസ്ലാമിക പാരമ്പര്യം

കേരളത്തില്‍ തന്നെ ഇസ്ലാമിന്റെ ആവിര്‍ഭാവം കച്ചവടാവശ്യാര്‍ത്തം ഇവിടെ എത്തി ചേര്‍ന്ന അറബി സമൂഹവുമായി  ചേര്‍ന്ന് കിടക്കുന്നു.  കോട്ടപ്പുറം ഒരു കച്ചവട കേന്ദ്രം ആയിരുന്നതിനാല്‍       കച്ചവടാവശ്യാര്‍ത്ഥം ഇവിടെ എത്തി ചേര്‍ന്ന വിദേശികളോ  , നേരത്തെ ഇസ്ലാം ആശ്ലേഷിച് ഇവിടെ കച്ചവടത്തിന് വന്ന സ്വദേശികളോ  ആവാം കൊട്ടപ്പുരത്ത്  ഇസ്ലാമിന്റെ ആവിര്‍ഭാവം കുറിച്ചത്‌ എന്ന അനുമാനത്തില്‍ എത്തി ചേരേണ്ടി വരും.

കാസറഗോഡ് ജില്ല പഞ്ചായത്ത് തയ്യാറാക്കിയ ജില്ലയുടെ  ആധികാരിക  ചരിത്ര പഠനങ്ങളില്‍ കണ്ടെത്തിയത്‌ ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളില്‍ ഒന്ന് സ്ഥിതി ചെയ്തിരുന്നത് കൊട്ടപ്പുറത്ത്  ആയിരുന്നു എന്നാണു.  തളങ്കര മാലിക്‌ ദീനാര്‍ മസ്ജിദും , കോട്ടിക്കുകുളത്തും  , അതിഞ്ഞാ ലിലും ആയിരുന്നു മറ്റു പള്ളികള്‍ സ്ഥിതി ചെയ്തിരുന്നത് എന്നും കൂടി അറിയുമ്പോള്‍ നമ്മുടെ ദീനി പാരമ്പര്യത്തിന്റെ ആഴം  മറ്റു പ്രദേശങ്ങളെ താരതമ്യം ചെയ്‌താല്‍ എത്ര വലുതാണ്‌ എന്ന് മനസ്സിലാക്കാന്‍ പറ്റും.  പക്ഷെ പാരമ്പര്യത്തിന്റെ ഒരു തിരു ശേഷിപ്പും ബാക്കി വെക്കാതെ ഇടത്തറ , ഫത്താഹു ( പുതിയ പള്ളി ), മഖ്ദൂം പള്ളികളും , ഒടുവില്‍ ഫക്കീര്‍ സാഹിബ് വലിയുല്ലാഹിയുടെ മഖാമും പൊളിച്ച് മാറ്റപ്പെട്ടത്   നാടിനു നികത്താന്‍ ആവാത്ത നഷ്ടവും , പുതിയ തലമുറയോട് ചെയ്ത അന്യായവും ആണ്. 


മഖ്ദൂം പള്ളി പരിസരത്തു അന്ത്യ വിശ്രമം കൊള്ളുന്ന അസ്സയ്യിദ്‌ ഫക്കീര്‍ സാഹിബ് വലിയുല്ലാഹിയുടെ കാലഗട്ടത്തെ സംബന്തിച്ചു വളരെ പഴയ തലമുറയ്ക്ക് പോലും അറിയില്ലായിരുന്നു എന്നത്  നമ്മുടെ ദീനി പാരമ്പര്യം എന്നത് നൂറ്റാണ്ടുകള്‍ പിറകിലേക്ക് കൂട്ടി കൊണ്ട് പോകുന്നു. 

ഹൈദര്‍ അലി , ടിപ്പു സുല്‍ത്താന്‍ കാലഗട്ടത്തില്‍ തന്നെ നമ്മുടെ നാട്ടിലെ പള്ളികള്‍ക്ക് ഗ്രാന്റ് ലഭിച്ചിട്ടുണ്ട്.

മലബാറിലെ പള്ളി ദര്‍സുകളെ   കുറിച്ചു  പ്രശസത കവി  മര്‍ഹൂം. ടി .ഉബൈദ്‌ സാഹിബ് നടത്തിയ പഠനങ്ങളില്‍ ഉത്തര മലബാറില്‍ ചിര പുരാതനമായ രണ്ടു പള്ളി ദര്സുകളില്‍ ഒന്ന് കോട്ടപ്പുറവും  മറ്റൊന്ന് കീഴുരും ആയിരുന്നു എന്ന് കണ്ടെത്തുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

1923 ഇല് കരിംബലപ്പില്‍ വലിയ അബ്ദുള്ള ഹാജി സാഹിബിന്റെ നെത്ര്വത്വത്തില്‍ ആണ്  ഫത്താഹു മസ്ജിദില്‍ (പുതിയ പള്ളിയിലാണ് )  വിപുലമായ തോതില്‍ ദര്‍സ് സ്ഥാപിക്കപ്പെട്ടത്.  അന്ന് മുദരിസ്‌  ആയിരുന്നത് തൃക്കരിപ്പൂര്‍ അബ്ദുള്ള മൌലവി ആണ്.  അബ്ദുള്ള ഹാജി യുടെ മരണ ശേഷം ദര്‍സ് ഇടത്തറ മസ്ജിദിലേക്ക് മാറ്റുകയായിരുന്നു.  പിന്നീട് പാണ്ടിത്യത്തിന്റെ നിറ  കുടങ്ങളും, പ്രഗല്‍ഭരും  ആയ പണ്ഡിതന്മാരുടെ ശിക്ഷണത്തില്‍ കാലാന്തരം ആയിരക്കണക്കിനു മുതഅല്ലിമുകള്‍ രാജ്യത്തിന്റെ നാനാ ഇടങ്ങളിലേക്ക്‌  ഇവിടുന്നു പഠിച്ചിറങ്ങി. 

ആധുനിക കോട്ടപ്പുറത്തിന്റെ പിതാവ്‌ എന്ന് വിശേഷിപ്പിക്കാവുന്ന കുഞ്ഞാലിക്കുട്ടി  പട്ടെലര്‍ അവര്‍കളുടെ നേത്രത്വത്തില്‍ 1946 ഇല് ഇസ്ലാഹുല്‍ ഇസ്ലാം സംഘം രൂപികരിക്കപ്പെട്ടു.  അവരുടെ മരണ ശേഷം ഇ. കെ . അബ്ദുല്‍ ഖാദര്‍ ഹാജി സാഹിബ്‌ എന്ന കാഉ ഹാജി  പ്രസിഡന്റായി ദീര്‍ഖ കാലം സേവനം അനുഷ്ടിച്ചു.  ചില വിഷയങ്ങളില്‍ അദ്ദേഹത്തിനു ഉണ്ടായിരുന്ന അവഗാഹം മറ്റു നാടുകളിലെ പോലും പല പ്രശ്നങ്ങളും തീര്‍ക്കുന്നതിലെ മധ്യസ്ഥ  കേന്ദ്രം ആക്കി കോട്ടപ്പുറത്തെ മാറ്റി. 

1957 ഇല് സമസ്ത നടത്തിയ ആദ്യത്തെ പൊതു പരീക്ഷയില്‍  ഉയര്‍ന്ന വിജയം നേടിയ ചുരുക്കം മദ്രസ്സകളില്‍ ഒന്ന് കോട്ടപ്പുറം നൂറുല്‍ ഇസ്ലാം മദ്രസ്സ  ആയിരുന്നു.  സംസ്ഥാനത്ത് തന്നെ  ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിയും നമ്മുടെ മദ്രസ്സയില്‍ നിന്നായിരുന്നു . 

മൂന്നര പതിറ്റാണ്ടില്‍ അധികം കോട്ടപ്പുറം ഖാസിയും , പ്രഗല്‍ഭ പണ്ഡിതനും , ആദൂര്‍ ജന്മ ദേശവും കോട്ടപ്പുറം ശരീഫ ബീവിയെ  നിക്കാഹ്  ചെയ്തു ഇവിടെ താമസം ആക്കിയ അസ്സയ്യിദ്‌ യഹയാ അല്‍ 
അഹു ദലി തങ്ങളെ കുറിച്ചു പുതിയ തലമുറയ്ക്ക് അറിവുണ്ടെങ്കിലും അദ്ദേഹത്തെ സംബന്ധിച്ചു ആഴത്തില്‍ ഉള്ള പഠനങ്ങള്‍ നടത്തപ്പെടെണ്ടതും , അത് രേഖപ്പെടുത്തെണ്ടതും ആണ്.


കിന്നാരതുമ്പികള്‍ 3d

രതി നിര്‍വേദത്തിന്റെ  അഭൂത പൂര്‍വമായ വിജയത്തിനു ശേഷം മാന്യന്‍ മാരുടെ ഇക്കിളിപ്പടങ്ങളായ        രാസ ലീല , ചട്ടക്കാരി , തുടങ്ങിയ ചിത്രങ്ങള്‍ റിമേക്ക്‌  ചെയ്യപ്പെടുകയും , അത്തരം ചിത്രങ്ങള്‍ക്ക് മാധ്യമങ്ങളും , സമൂഹവും വന്‍ പ്രാധാന്യം നല്‍കി ആഗോഷിക്കുകയും  ചെയ്യുന്ന സാഹചര്യത്തില്‍ കിന്നാരതുമ്പികള്‍ 3d  രൂപത്തിലാക്കി റിലീസ് ചെയ്യാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്ന്  ഓള്‍  കേരള ഷക്കീല ഫാന്‍സ്‌ അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു  . നായികയും , നായകനുമായി  ഷക്കീല തകര്‍ത്തഭിനയിച്ച  കിന്നാരതുമ്പികള്‍ റിമേക്ക്‌  ചെയ്യാന്‍ പറ്റിയ നായികമാര്‍ ഇന്ന് ഇന്ത്യന്‍ സിനിമയില്‍ ഇല്ലാത്തതിനാല്‍ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ മോഡലില്‍ പഴയ ചിത്രം തന്നെ 3d രൂപത്തിലാക്കി പുറത്തിറക്കണം .


 റുവാണ്ട യിലെ  ജനാധിപത്യ മുന്നേറ്റത്തെ കുറിച്ചും, പോളണ്ടിലെ  ഭരണ മാറ്റവും  , ഇറാനിലെ സാമ്പത്തിക പ്രതിസന്ധി യും തുടങ്ങി    ലോകത്തെ എന്ത് കാര്യത്തെ കുറിച്ചും അഭിപ്രായമുള്ള, വിവരമുള്ള മലയാളികള്‍  മേല്‍ വിലാസം , ടി .ഡി .ദാസന്‍  തുടങ്ങിയ ചിത്രങ്ങളെ  മൈന്‍ഡ് ചെയ്യാതെ ,
4 g യുഗത്തിലും ഇത്തരം ഇക്കിളി ചിത്രങ്ങള്‍ ആഗോഷിക്കാനും മാധ്യമങ്ങള്‍  ഇത്തരം ചിത്രങ്ങള്‍ക്ക് എക്സ്ട്രാ പ്രോമോശന്‍ നല്‍കാനും മുന്നിട്ടിറങ്ങുന്നതിതു   അതീവ സന്തോഷം നല്‍കുന്നുവെന്ന് യോഗം  ഉദ്ഘാ ടനം  ചെയ്ത തമിള്‍നാട് ഷക്കീല  ഫാന്‍സ്‌ പ്രസിഡന്റ്‌ തിരുനല്‍ വേലി ഗോവിന്ദച്ചാമി  അഭിപ്രായപ്പെട്ടു .

കിന്നാരതുമ്പികള്‍ 3d ആക്കി  റിലീസ് ചെയ്യാന്‍ സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങണം .  Emerging Kerala യിലെ ഏതെന്കിലും വിവാദ  പദ്ദതികള്‍ ഒപ്പിടാനുള്ള ദിവസം തന്നെ ചിത്രം റിലീസ് ചെയ്യുകയാണെങ്കില്‍ സമൂഹവും   , മാധ്യമങ്ങളും കിന്നാരതുമ്പികള്‍ 3d യുടെ  പിറകെ പോവാന്‍ സാധ്യത ഉള്ളത് കൊണ്ട് Emerging Kerala  വിവാദങ്ങളില്‍ നിന്നും സര്‍ക്കാരിനു തടിയൂരാനും കിന്നാരതുമ്പികള്‍   3ഡി ഉപകാരപ്പെടുമെന്നു യോഗം സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു


ഷക്കീല ചെയ്‌താല്‍ അത് 'വളിപ്പും'  മൂന്നാം കിടയും , മാന്യത്തികള്‍ ചെയ്‌താല്‍ അത് രതിയുടെ ഭിന്ന ഭാവങ്ങളും എന്ന് പറഞ്ഞുള്ള വിവേചനം അംഗീകരിക്കാന്‍ സാധിക്കില്ല എന്നും  , 'കോന്തനാണ് ഭര്‍ത്താവ്‌'  പോലെയുള്ള പരിപാടികളിലെ അവതാരികയായി വരാന്‍ ശക്കീലക്കും അര്‍ഹത ഉണ്ടെന്നും , അതിനു ചാനെലുകള്‍ മുന്നോട്ടു വരണമെന്നും അല്ലെങ്കില്‍ സമര  രംഗത്തിരങ്ങേണ്ടി  വരുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി .


  'എന്റെ ഇക്കിളികള്‍ ' ആത്മകഥയുടെ രചയിതാവ്‌  ബസ്‌ സ്റ്റാന്റു  കൊച്ഛമ്മിണി യെ യോഗത്തില്‍  ആദരിച്ചു. പ്രശസ്ത  സാഹിത്യകാരന്റെ കൃതിയെയും  പിന്തള്ളി വില്‍പനയില്‍  ' എന്റെ ഇക്കിളികള്‍ മുന്നോട്ടു  പോയി  കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എന്റെ ഇക്കിളികള്‍ നെഞ്ചിലെറ്റിയ    മലയാളി വായനക്കാരെ യോഗം അഭിനന്ദിച്ചു.




Monday, September 10, 2012

എന്റെ മുട്ടാംബ്ലങ്ങേ നീ വലിയ ആളായല്ലോ

ദിവസവും മെസ്സില്‍  നിന്ന് കിട്ടുന്ന  കോഴിയുടെ വിവിധ വിഭവങ്ങള്‍ കഴിച്ചു, കഴിച്ചു  ഒടുവില്‍  കുറുക്കനായി പോകുമോ എന്ന ഉള്‍വിളി ഉണ്ടായപ്പോഴാണ്  വല്ല പച്ചക്കറിയും  വാങ്ങി എന്തെങ്കിലും സ്വയം അടുക്കളയില്‍ പരീക്ഷിക്കാം എന്ന് തീരുമാനിച്ചത്‌ .

 ' ലുലു ഹൈപര്‍ മാര്‍ക്കെട്ടിലെ വെജിട്ടബിള്‍  സെക്ഷനില്‍ ചീര  തപ്പി നടക്കുന്നതിനിടയിലാണ് യാദ്രിശ്ചികമായി ആ കാഴ്ച കണ്ടത്‌ .  മനോഹരമായ  ചെറിയൊരു പാക്കെറ്റ്  . അതിനുള്ളില്‍ ചെറിയ പഴങ്ങള്‍.  ഫ്യ്സാലിസ് (physalis) എന്ന് പാക്കെറ്റി ന് പുറത്തെഴുതിയിട്ടുണ്ട് . അത് കണ്ടപ്പോ  തോന്നി ഇത് വല്ല ഫിലിപ്പിനി   ഫ്രൂട്സ് ആയിരിക്കും എന്ന്.   എന്നാലും പാക്കെറ്റിനുള്ളിലെ പഴം  സൂക്ഷിച്ചു നോക്കിയപ്പോ എവിടെയോ കണ്ടു മറന്ന പോലെ , എന്തോ ഒരു പരിചയം ഉള്ളത് പോലെ .   വീണ്ടും , വീണ്ടും സൂക്ഷിച്ചു നോക്കി ആരും കാണാതെ ആ    പാക്കെറ്റി ന്റെ പുറം പൊളിച്ചു നോക്കി പഴം  പുറത്തെടുത്തപ്പോഴല്ലേ  ശരിക്കും ഞെട്ടിയത്‌ .   ആദ്യം വിശ്വസിക്കാനായില്ല , പിന്നെയും വിശ്വസിക്കാനായില്ല .  ഇതവന്‍  തന്നെ എന്റെ കളിക്കൂട്ടുകാരന്‍ മുട്ടാംബ്ലങ്ങ (നെട്ടിങ്ങ എന്ന് മറ്റു നാട്ടുകാര്‍ പറയും )  !!! .  .... കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ ഒരു നിമിഷം എന്റെ ശരീരമാകെ കുളിര് പകരുന്ന പോലെ തോന്നി 

എത്ര കാലമായിട നിന്നെ കണ്ടിട്ട്  , എടാ  മുട്ടാംബ്ലങ്ങേ  നീ ആളാകെ മാറിയല്ലോട ....കുട്ടിക്കാലത്ത്  കുറ്റിക്കാടുകളിലും , വീടിന്റെ തൊടിയിലും ഉണ്ടായിരുന്ന നീ ഇപ്പൊ വലിയ നിലയിലായി അല്ലെ ..ഗള്‍ഫില്‍ എ.സി ക്കകത്ത് നല്ല   പാക്കെറ്റി ന്റെ ഉള്ളില്‍ പേരും മാറ്റി ഇരിക്കുന്നു  . ഞാന്‍ വില നോക്കിയപ്പോള്‍ വീണ്ടും ഞെട്ടി , പതിന ഞ്ഞു പഴമുള്ള  ഒരു  പാക്കെറ്റിനു  6 ദിര്‍ഹംസ് ( നാട്ടിലെ  നൂറു രൂപയുടെ അടുത്തു  വരും ).  എന്റെ റബ്ബേ ...എനിക്ക് വയ്യ , സന്തോഷമായെഡാ  , സന്തോഷമായി , നാട്ടില്‍ ഒരു വിലയുമില്ലാതെ തേരാ പാര നടന്നിരുന്ന  നീ ഇവിടെ എങ്കിലും നല്ലൊരു  നിലയിലായല്ലോ . നീ എപ്പോഴാ പേരൊക്കെ മാറ്റി സായിപ്പായത്‌  ...?എന്ത് പേരിലായാലും നീ എനിക്ക്  എന്റെ പഴയ മുട്ടംബ്ലാങ്ങ തന്നെയല്ലേ .

കുട്ടിക്കാലത്ത്  ഈ   മുട്ടാംബ്ലങ്ങ   ,  പറിക്കാന്‍ പോവുക എന്നത് മറ്റു കൂട്ടുകാരോടൊപ്പം ഒരു ഹരം തന്നെയായിരുന്നു . കുറ്റിക്കാടുകളില്‍  കാടും മുള്ളും  ഒക്കെ തട്ടി മാറ്റി മുട്ടാംബ്ലങ്ങ  പറിച്ചു അതിന്റെ തൊലി കാറ്റില്‍ പറത്തി ഉള്ളിലെ പഴം ഒരുമിച്ചിരുന്നു  കഴിച്ച എത്ര മനോഹരമായ കാലം !!

ചില കൂട്ടുകാര്‍  മുട്ടാംബ്ലങ്ങ എന്ന് കരുതി വിഷക്കായ പറിച്ചതും   ഹോസ്പിറ്റലില്‍ ആയതൊക്കെ ഓര്‍മ്മ വന്നു . പിന്നെ വലുതായപ്പോള്‍ ഈ കൂട്ടുകാരനെ മറന്നു , മുന്‍പ് സുലഭമായി കിട്ടിയിരുന്ന ഈ പഴം ഇപ്പോള്‍ നാട്ടില്‍ കിട്ടാറില്ല. ഈ പഴം അന്വേഷിച്ചു ഒരു കുട്ടിയും പോകാരുമില്ല .  മുറ്റത്തെ മുല്ലകളെ നാം എപ്പഴേ മറന്നു അല്ലെ ...?


Saturday, September 8, 2012

നേരറിയാന്‍ സി .ബി .ഐ...വിയര്‍ക്കാന്‍ സി .പി .എം


 ടി .പി .വധ ത്തിലെ ഉന്നത ഗൂഡാലോചന  പുറത്തു കൊണ്ട് വരാന്‍ സി .ബി .ഐ അന്വേഷണം വേണമെന്ന അദ്ദേഹത്തിന്‍റെ വിധവ രമയുടെ ആവശ്യത്തിന് പൊതു സ്വീകാര്യത കിട്ടുകയും , പിണറായി അല്ലെങ്കില്‍  ,  കോടിയേരി    ചുരുങ്ങി യ പക്ഷം ഏതെങ്കിലും ജയരാജനെയെന്കിലും ഈ കേസിന്റെ പേരില്‍ കുടുങ്ങാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്ന    അച്യുതാന്ദനും കൂടി  സി .ബി .ഐ അന്വേഷണത്തെ പിന്തുണച്ചു   രംഗത്ത് വന്നതോടെ പാര്‍ട്ടി പിടി വള്ളി പോലും ഇല്ലാത്ത അവസ്ഥയില്‍ ആയിരിക്കുകയാണ് . 


സി .ബി ഐ അന്വേഷണത്തിന് വേണ്ടിയുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നു ആഭ്യന്തര മന്ത്രി തിരുവഞ്ഞൂര്‍ രാധ കൃഷ്ണനും കൂടി വ്യക്തമാക്കിയതോട് കൂടി ഇനി സി .ബി .ഐ  ഓഫീസിന്റെ മുന്നില്‍ ഇ .പി ജയരാജന്റെ നേത്രത്വത്തില്‍ സമരം ചെയ്യലല്ലാതെ വേറൊരു വഴിയും സി .പി .എമ്മിന് മുന്നിലില്ല .


കൂടുതല്‍ അന്വേഷണം ഉണ്ടാകുമ്പോള്‍ കൂടുതല്‍ ഉന്നത തലത്തിലുള്ളവര്‍ കുടുങ്ങുമെന്നത്  മറ്റാരെക്കാളും  സി.പി. എമ്മിന് തന്നെ അറിയാം .  ഫസല്‍ വധക്കേസിലെ  അനുഭവവും  അവര്‍ക്കുണ്ട് .  അത് കൊണ്ടാണ് ടി .പി വധത്തില്‍ സി .ബി .ഐ അന്വേഷണം ഉയര്‍ന്നു വന്ന ആദ്യ നാളുകളില്‍ തന്നെ   മാറാട് 
കൂ ട്ടക്കൊലയുമായി ബന്ധപ്പെട്ടു മറഞ്ഞു കിടന്നിരുന്ന ഒരു വിഷയം ഉയര്‍ത്തി കൊണ്ട് വരാനും, അക്കാര്യത്തിലും  സി ,ബി .ഐ  അന്വേഷണം  ആവശ്യപ്പെട്ടു  പുകമറ സൃഷ്ട്ടിച്ചു മുസ്ലിം ലീഗിനെയും , യു .ഡി .എഫിനെയും പ്രതിരോധത്തിലാക്കി  ടി .പി  വധത്തിലെ 
  സി .ബി .ഐ അന്വേഷണത്തെ തടയിടാന്‍ പറ്റുമെന്നു  സി .പി .എം കരുതിയതു . ഈയൊരു ശ്രമത്തെയും , വിശ്വാസത്തെയുമാണ് മുസ്ലിം ലീഗും ,യു .ഡി .എഫും തുറന്ന സമീപനത്തിലൂടെ തകര്‍ത്തിരിക്കുന്നത്. . 

 മടിയില്‍ കനമുള്ളവനെ ഭയക്കേണ്ടതുള്ളൂ   ...മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ടു  വളരെ മുന്‍പേ തന്നെ മുസ്ലിം ലീഗ് അതിന്റെ നിലപാട് വ്യക്തമാക്കിയതാണ് .  എങ്കിലും പലപ്പോഴും പല പുകമറകളും മനപ്പൂര്‍വ്വം  സൃഷ്ട്ടിക്കപ്പെട്ടു . ഈ വിഷയത്തില്‍ ഇപ്പോള്‍ സി .ബി .ഐ അന്വേഷണം വേണമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര  സമിതി തീരുമാനിക്കുകയും ഇക്കാര്യം യു .ഡി .എഫിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു . ഇപ്പോള്‍ യു .ഡി .എഫും കൂടി അനുകൂല തീരുമാനം വ്യക്തമാക്കി യതോട് കൂടി മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ടു  സി .ബി .ഐ അന്വേഷണത്തിനുള്ള സാഹചര്യം ഉണ്ടാവുകയാണ് .  യു .ഡി .എഫി നെ പ്രതിരോധിക്കാന്‍ സി .പി എം കരുതി വെച്ചിരുന്ന ഒരു ആയുധം നഷ്ടപ്പെടുന്നു എന്ന് മാത്രമല്ല , ടി .പി വധ ത്തില്‍ കൂടുതല്‍ കുരുക്കു വീണു സ്വയം പ്രതിരോധത്തില്‍ ആവുകയും ചെയ്യുകയാണ് സി .പി എം.  


നിര്‍ഭാഗ്യകരം എന്ന് പറയട്ടെ ,  മുസ്ലിം ലീഗിനെ കുത്താന്‍ കിട്ടുന്ന എല്ലാ വടികളെയും ആഗോഷിക്കുകയും  , അര്‍മാധിക്കുകയും  ചെയ്യുന്ന മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ മുസ്ലിം ലീഗ് എടുത്ത തുറന്ന സമീപനത്തെ  കണ്ടില്ലെന്നു നടിക്കാന്‍ പ്രത്വേഗം ശ്രദ്ധിച്ചു  .


 ഫസല്‍ വധക്കേസിലെ സി .ബി .ഐ അന്വേഷണം   സി .പി എം നേതാക്കന്മാരുടെ പങ്കു വെളിച്ചത്തു കൊണ്ട് വന്നു  . അണിയറയില്‍ മാത്രം ഉണ്ടായിരുന്ന
 'കാരായി'  മാരും  , മറ്റുള്ളവരും പ്രതിയാക്കപ്പെടുകയും , 
അഴിയെണ്ണു കയും ചെയ്യേണ്ടി വന്നു . നേരത്തെ ഈ കേസില്‍  സി .പി .എം, നേതാക്കള്‍ക്ക് നേരെ അന്വേഷണം വിരല്‍ ചൂണ്ടിയ ഉദ്യോഗസ്ഥന്  തളിപ്പറമ്പില്‍ വെച്ചു നേരിടേണ്ടി വന്ന ക്രൂരമായ മര്‍ദ്ദനത്തെ കുറിച്ചും സി .പി എം മറുപടി പറയേണ്ടി വരും .  ഇക്കാര്യത്തിലും ഇപ്പോള്‍ സി .ബി .എഇ  അന്വേഷണം നടക്കാന്‍ പോവുകയാണ് .


ഫസല്‍ കൊല്ലപ്പെട്ടപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നാട്ടിലെ  സമാധനത്തെക്കുറിച്ചും  , ശാന്തിയെകുറിച്ചും ച് കണ്ണ് കലങ്ങുമാറ് സംസാരിച്ച  കാരയിമാരെ  സി .ബി ,എ   കേസില്‍ പ്രതിയാക്കിയപ്പോഴാണ് ഇവരുടെ യദാര്‍ത്ഥ മുഖം  പുറം ലോകം അറി ഞ്ഞത് .  രാഷ്ട്രീയത്തില്‍ ഇറങ്ങിയ സമയത്ത് ഇവന്മാര്‍ വല്ല  നാടകത്തിലോ , സിനിമയിലോ അഭിനയിച്ചിരുന്നെങ്കില്‍ കേരളത്തിലേക്ക് ഓസ്കാര്‍ വരുമായിരുന്നെന്നു  ഏതോരു കലാപ്രേമിയും ആശിക്കുന്ന  തരത്തിലായിരുന്നു  ഫസല്‍ കൊല്ലപ്പെട്ട അന്ന് ഇവര്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലെ അഭിനയം .
( video യുടെ  ലിങ്കു  താഴെ ഉണ്ട് )
 കേസില്‍ കേരള പോല്സിന്റെ അന്വേഷണത്തെ പറ്റാവുന്ന 

വിധത്തിലോക്കെ അട്ടിമറിക്കാന്‍ ശ്രമിച്ച സി .പി .എം  സി ബി .ഐ വന്നപ്പോള്‍ ശരിക്കും വിയര്‍ക്കുക തന്നെ ചെയ്തു .


ശുക്കൂര്‍ വധ കേസിലും സി ,ബി എ  അന്വേഷണം ആവശ്യപ്പെട് 
എം. എസ് .എഫും , യൂത്ത്‌  ലീഗും സമര രംഗത്താണ്.  സമാനതകളില്ലാത്ത  ഈ ക്രൂര കൃത്യത്തിന്റെ പേരില്‍ പി. ജയരാജനും , എം .വി രാജേഷും ഇപ്പോള്‍ തന്നെ  പ്രതിപ്പട്ടികയില്‍ ഉള്ള കേസില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാവുമ്പോള്‍ കൂടുതല്‍ തലകള്‍ ഉരുളുക തന്നെ ചെയ്യും . 


കഴിഞ്ഞ കാലങ്ങളില്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ചെയ്ത ക്രൂരതകള്‍ക്ക് സി.പി .എമ്മും , ഇത്തരം പെക്കൂത്തുകള്‍ക്ക് അണിയറയില്‍ നിന്ന്  നേത്രത്വം കൊടുത്ത നേതാക്കന്മാരും  സി .ബി ഐ  അന്വേഷണങ്ങള്‍ മുറുകുന്നതോടെ ഭാവിയില്‍ മറുപടി പറയേണ്ടി വരികയും  ,നിയമത്തിന്റെ മുന്നില്‍ അകപ്പെടുകയും ചെയ്യുമെന്ന് തീര്‍ച്ചയാണ്. 

 http://www.chandrikadaily.com/മാറാട്‌: സി.ബി.ഐ അന്വേഷണത്തിന്‌ യു.ഡി.എഫ്‌ ശിപാര്‍ശ



 

 



Tuesday, September 4, 2012

Emerging Kerala - പി .കെ .കുഞ്ഞാലിക്കുട്ടി തല്‍സമയ സംവാദം


Emerging Kerala യുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ സുതാര്യമായ സമീപനത്തെക്കുറിച്ചും ,  വിവാദങ്ങള്‍ക്ക് വിശദീകരണം നല്‍കിയും വ്യവസായ  വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി യുമായി  ഇന്ന് ഏഷ്യാനെറ്റില്‍ നടന്ന ലൈവ് ചര്‍ച്ച . 

Monday, September 3, 2012

Emerging Kerala യില്‍ മലപ്പുറത്ത് കഞ്ചാവ് കൃഷിയോന്നുമല്ലല്ലോ വരാന്‍ പോകുന്നത് ....?

മലപ്പുറത്ത് വികസനം വന്നാല്‍ പുളിക്കുമോ .....? ഒരു പുരോഗമന പ്രസ്ഥാനത്തിന് ഇത്രത്തോളം അസഹിഷ്ണുത പാടുണ്ടോ ....?  കഴിഞ്ഞ ദിവസം തൊട്ടു കൈരളിയിലും, ദേശാഭിമാനിയിലും ഫയങ്ങരമായ ഒരു വാര്‍ത്തയായി വരുന്നത്  Emerging Kerala യില്‍ ഉള്‍പ്പെടുത്തി മലപ്പുറത്ത് വരാന്‍ പോകുന്ന ഒരു പദ്ധതി യെ കുറിച്ചാണ്.  ഇവരുടെ 'ആശങ്ക' കണ്ടാല്‍ തോന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് കഞ്ചാവും , ഹശീഷും കൃഷി ചെയ്യുന്ന പദ്ദതിയാണ് കൊണ്ട് വരാന്‍  ശ്രമിക്കുന്നതെന്ന്.  പതിനായിരക്കണക്കിനു കോടി രൂപയുടെ പദ്ദതികള്‍ പ്രതീക്ഷിക്കുന്ന  Emerging Keralaയിലെ മലപ്പുറത്തെ ഈ ഒരു പദ്ധതി മാത്രം ഉയര്‍ത്തി കാട്ടി  നിഷേധാത്മകമായ ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത് ആരെ തൃപ്തിപ്പെടുത്താനാണ് ? അങ്കമാലിയിലും വല്ലാര്‍പാടത്തും സ്ഥലമുണ്ടായിട്ടും പദ്ധതി മലപ്പുറത്ത് വരുന്നതാണ് ദേശാഭിമാനിക്ക് സഹിക്കാത്തത്‌. 
 വൈദ്യുതി വിതരണം, തെുരുവുവിളക്കുകള്‍, ജലവിതരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ 73.81 കോടി മുടക്കി വന്‍കിട സംരംഭകര്‍ക്കായി ഒരുക്കിക്കൊടുക്കും. പദ്ധതിയുടെ അവശേഷിക്കുന്ന മുതല്‍മുടക്കാണ് 2266 കോടി രൂപ. ഇത് സംരംഭകര്‍ മുടക്കണം. 89 ലക്ഷം ചതുരശ്രഅടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത്. സെന്റര്‍ ഓഫ് എക്സലന്‍സ്, നേഴ്സിങ് കോളേജ്, ഫാര്‍മസി കോളേജ്, പാരാമെഡിക്കല്‍-ആയുര്‍വേദ വിഭാഗങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന മെഡിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം, ആയിരം കിടക്കകളുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി, ക്യാന്‍സര്‍ ആശുപത്രി തുടങ്ങിയവ ഉള്‍പ്പെടുന്ന ആരോഗ്യപരിപാലന വിഭാഗം, ടെക്നോളജിയിലും മാനേജ്മെന്റിലും അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം അടങ്ങുന്നതാണ് പദ്ധതി. ഹോട്ടലുകള്‍, ഗസ്റ്റ്ഹൗസുകള്‍, ടൗണ്‍ഷിപ്പുകള്‍ തുടങ്ങിയവയും സ്ഥാപിക്കും.
ദേശാഭിമാനിയുടെ റിപ്പോര്‍ട്ട് പ്രകാരം തന്നെ അവിടെ വരുന്നപദ്ധതിയുടെ രൂപം ഇതാണ്. കഞ്ചാവ് കൃഷിയോന്നുമാല്ലലോ അവിടെ നടപ്പിലാക്കാന്‍ പോകുന്നത്.  പിന്നെന്തിനാ കൈരളിക്കും , ദേശാഭിമാനിയും ഇങ്ങനെ കുറുമ്പ് കാട്ടുന്നത് . 
 
വികസനം അങ്കമാലിക്കപ്പുറം വേണ്ടന്നാണോ  ഇവര്‍ പറയുന്നത്. കോടിക്കണക്കിനു രൂപയുടെ ഒരുപാട് പദ്ദതികള്‍ ഓരോ ജില്ലയിലുമായി , കേരളത്തിന്റെ മൊത്തത്തിലുള്ള വികസനം ത്വരിതപ്പെടുത്തുന്നതിന് വേണ്ടിയാണ് Emerging Kerala സങ്ക ടിപ്പിക്കുന്നത് . വികസന സംബന്ധിയായി എന്ത് വന്നാലും അതൊന്നും പറ്റില്ല , പറ്റില്ല എന്ന് പറയുന്നവര്‍ ഒരുപാട് കാലം അധികാര കസേരകളില്‍ ഇരുന്നിട്ടും ഇന്നേ വരെ ഏതെന്കിലും ബദല്‍ വികസന പദ്ദതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ടോ ...?  പുതിയ കാലത്തോടും , തലമുറയോടും  സംവദിക്കുന്ന  എന്ത് വികസനമാന് കഴിഞ്ഞ കുറേ കാലമായി കേരളത്തില്‍ നടന്നിട്ടുള്ളത് ..?
 
നാവിട്ടടിക്കാന്‍ വലിയ ചിലവോന്നുമില്ല എന്ന് കരുതി ഇനിയും കേരളത്തെ പിന്നോട്ട് നയിക്കരുത്. കാക്ക ചത്താലും അതിലും സര്‍ക്കാരിന്റെ മറുപടിയും , ന്യൂസ്‌ ഹവര്‍ ചര്‍ച്ചയും കൊണ്ട് 'വിവാദ കൃഷി ' മാത്രം വിളയുന്ന നാട്ടില്‍ വേണ്ടാത്ത വിവാദങ്ങള്‍ കൊണ്ടൊന്നും വെച്ച കാല്‍ പിന്നോട്ട് വെപ്പിക്കാന്‍ ആവില്ല എന്ന് പ്രഖ്യാപിച്ചു മുന്നോട്ടു പോകുന്ന ഉമ്മെന്ചാണ്ടിയുടെ ഇച്ചാ ശക്തിക്കും , സര്‍ക്കാരിനും ശക്തി പകരുക ...തുരപ്പന്മാര്‍ തുറന്നു കൊണ്ടേ ഇരിക്കട്ടെ.....

Sunday, August 26, 2012

"തീവ്രവാദത്തിനു പിന്നില്‍ അറബി സ്റ്റിക്കരുകള്‍ക്കുള്ള സ്വാധീനം !!"


മുസ്ലിം തീവ്രവാദത്തിന്റെ നാള്‍ വഴികള്‍ ,മലപ്പുറം കേന്ദ്രമാക്കി നടക്കുന്ന ബോംബു നിര്‍മ്മാണ കോളേജ് ഉകള്‍ , ഹുജി വഴി കേരളത്തിലെത്തുന്ന തീവ്രവാദത്തിന്റെ നിഷ്ടൂരതകള്‍.  കോട്ടയത്ത്  റെയില്‍വേ ട്രാക്കില്‍ ബോംബ്‌ കണ്ടെത്തി എന്ന് കേട്ടപ്പോള്‍ തന്നെ ഡെസ്കിലിരുന്നു 'സംഘ ജിഹ'  ' ക്കാരന്‍ എന്തെല്ലാം എഴുതി തുടങ്ങിയതാണ് .  കോട്ടയത്ത് ട്രാക്കില്‍ ബോംബു കണ്ടെത്തിയ സ്ഥലത്ത് രാവിലെ മുതല്‍  'അരബിയിലെഴുതിയ സ്ടിക്കര്‍  പതിച്ച ഇന്നോവ കാര്‍ കറങ്ങി നടക്കുന്നുണ്ടായിരുന്നു എന്നും കൂടി സാഹസികമായ അന്വേഷണത്തിലൂടെ കണ്ടെത്തി  ജനങ്ങളെ അറിയിച്ചു അദ്ദേഹം തന്റെ ലേഖന പരമ്പര എഴുതാന്‍ തുടങ്ങി.  

തീവ്രവാദത്തിനു പിന്നില്‍ അറബി  സ്റ്റിക്കരുകള്‍ക്ക്  സ്വാധിനത്തെ കുറിച്ചു ലേഖനം പൂര്‍ത്തിയാക്കുന്നതിനിടയിലാണ് പോലീസ് യദാര്‍ത്ഥ  പ്രതിയെ കയ്യോടെ പിടി കൂടിയത് .  പക്ഷെ അത് ഒരു സെന്തില്‍ !  സെന്തില്‍ അങ്ങനെ ബോംബ്‌ വെക്കുമോ ? സെന്തിലിനു അങ്ങനെ ബോംബ്‌ ഉണ്ടാക്കനോക്കെ പഠിക്കാന്‍ പറ്റുമോ ?.  അത് വല്ല സൈതലവിയും ആയിരിക്കും എന്ന് കുറേ വിശ്വസിക്കാന്‍ ശ്രമിച്ചു .  ഒടുവില്‍ സെന്തില്‍ എന്ന് തന്നെ സ്ഥിതീകരിച്ച്ചപ്പോ  മൂപ്പര്‍ എഴുത്ത് നിര്‍ത്തി .  തലേന്ന് കൊടുത്ത അറബി  സ്റ്റികര്‍ഇല്ല , ഇന്നോവയുമില്ല ....ആ വാര്‍ത്ത തന്നെ ഡിലീറ്റ് ചെയ്തിരിക്കുന്നു ഈ സംഘ ജിഹ്ഹ .  മൂപ്പര്‍ പുതിയ തലക്കെട്ട്‌ കൊടുത്തു എഴുതാന്‍ തുടങ്ങി .  ട്രാക്കിലെ ബോംബ്‌ : വ്യക്തി വൈരാഗ്യം മൂലം  മാനസിക നില തെറ്റിയ ഒരു യുവാവിന്റെ .... ....

കേരളത്തില്‍ നഴുസുമാരുടെ   സമരത്തിനു നേത്രത്വം നല്‍കുന്ന സംഘടന  യുടെ നേതാവ് ജാസ്മിനു  അമൃതയിലെ നഴുസുമാരുടെ  സമരം നടക്കുന്ന സമയത്ത്  'തീവ്രവാദി' പട്ടം കൊടുക്കാന്‍  പറ്റുമോ എന്നും ഇത് പോലെ മുന്‍പ് നോക്കിയിട്ടുണ്ട് ഈ 'സംഘ ജിഹ'   .  മുസ്ലിം  , മലപ്പുറത്താണ്  ജോലി  ,ഗള്‍ഫില്‍ മുന്‍പ്  ജോലി ചെയ്തിട്ടുണ്ട്, അതും സൌദിയില്‍ .  അപ്പോള്‍ ഒരു തീവ്രവാദി ആകാനുള്ള നുള്ള പ്രാധ മിക യോഗ്യത എല്ലാം  ജാസ്മിന് ഉണ്ടെന്നു  ഈ  പത്രം കല്‍പ്പിച്ചു കൊടുത്തു . . അത് കൊണ്ട് തന്നെ മൂപ്പരുടെ വിദേശ ബന്ധം  വരെ അന്വേഷിക്കണമെന്ന്  തട്ടി വിട്ടു  .

  രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിക്കെതിരെ പ്രവര്‍ത്തിക്കുന്നവന്‍ സെന്തിലായാലും , സൈതലവി ആയാലും എല്ലാരും ഒരു പോലെ തന്നെ .  പക്ഷെ എല്ലാ കാര്യങ്ങളും  മുന്‍ ധാരണകളോടെ സമീപിച്ചു  , സമൂഹത്തില്‍വര്‍ഗീയവും, വിദ്വേഷവും പുലര്‍ത്തി പ്രചരണം നടത്തുന്നവരെ ഒറ്റപ്പെടുത്തുക  തന്നെ വേണം . 

ഫേസ് ബുക്കിലെ ലീഗിന്റെ 'ഉമ്മ'

ഫേസ് ബുക്കില്‍ പച്ച കുപ്പായമണിഞ്ഞു ലീഗിന്റെ  കൊടിയും പിടിച്ചു ആവേശത്തോടെ നില്‍ക്കുന്ന ഒരു 'ഉമ്മാന്റെ ' ഫോട്ടോ ആവേശത്തോടെ ലീഗ് പ്രവര്‍ത്തകര്‍ ഷെയര്‍ ചെയ്തു കൊണ്ടിരിക്കുകയാണ് .  

 ലീഗിന്റെ സമ്മേളനത്തിലോന്നും  കാണാത്ത ഒരു കാഴ്ചയാണ് അത് .  ലീഗ് എന്ന പ്രസ്ഥാനത്തിന്റെ നിര്‍ണ്ണായകമായ വളര്‍ച്ചയില്‍  മുസ്ലിം സ്ത്രീകള്‍ അണിയറയില്‍ നിന്ന് കൊണ്ട് നല്‍കിയ ഊര്‍ജ്ജവും , പിന്ബലത്തെയും കുറിച്ചു ഒരു പക്ഷെ മുസ്ലിം ലീഗ് പ്രസ്ഥാനം പോലും വേണ്ട വിധത്തില്‍  ചര്‍ച്ച ചെയ്തു കാണില്ല 

മുസ്ലിം  ലീഗിന്റെ സമ്മേളനം കഴിഞ്ഞു വരുന്ന ഭര്‍ത്താവിനോടും  , ജാഥ വിളിച്ചു മടങ്ങി വരുന്നു മകനോടും ,  ലീഗിന്റെ വിശേഷങ്ങളും ബാഫഖി തങ്ങളും , പൂക്കോയ തങ്ങളും എന്ത് പറഞ്ഞെന്നു അന്വേഷിച്ചും , ചന്ദ്രിക പത്രം മുറി മുറിയായി വായിച്ചും മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ  രാഷ്ട്രീയ ശക്തിയായി  നില കൊണ്ട്  അതൊക്കെ അടുക്കളയിലും,അയക്കുടിയിലെ  പെണ്ണുങ്ങളോട് പങ്കു വെച്ചും   നിസ്കാര റൂമില്‍ നിന്ന് ലീഗിന്   വേണ്ടി പ്രാര്‍ഥിച്ചും  ,നില കൊണ്ട വലിയൊരു സ്ത്രീ സമൂഹം  നമ്മില്‍ നിന്ന് കടന്നു പോയിട്ടുണ്ട് . 

ലീഗിന്റെ ഭരണ ഘടന വായിച്ചോ  രാഷ്ട്രീയ നിലപാടുകളെ  വിലയിരുത്തിയോ  പത്രത്തിലെ രാഷ്ട്രീയ കോളം  വായിച്ചോ , ചാനലില്‍ ന്യൂസ് ഹവര്‍ കണ്ടോ അല്ല ആ കാലത്ത്  അവര്‍ ലീഗി നെ സ്നേഹിച്ചത്.

 അവര്‍ക്ക് വിശ്വാസമായിരുന്നു .., സ്നേഹമായിരുന്നു ബാഫഖി തങ്ങളെ ,പൂക്കോയ തങ്ങളെ ..അവര്‍ ഞങ്ങള്‍ക്ക് നല്ലതല്ലാതെ ഒന്നും ചെയ്യില്ല എന്ന അടിയുറച്ച വിശ്വാസം.  മുസ്ലിം ലീഗ് പ്രതിസന്ധിയില്‍ അകപ്പെടുമ്പോഴൊക്കെ അവരും വിഷമിച്ചു ...അവര്‍ മനമുരുകി പ്രാര്‍ഥിച്ചു   കൊണ്ടേ ഇരുന്നു , വീട്ടിലെ ആണുങ്ങളെ ലീഗിന്റെ പ്രവര്‍ത്തന പാതയിലേക്ക് ആവേശത്തോടെ പറഞ്ഞയച്ചു .....യാതൊന്നും പ്രതീക്ഷിക്കാതെ നിഷ്കളങ്കമായി  ഈ പ്രസ്ഥാനത്തോട് കൂറ് പുലര്‍ത്തിയ നമ്മില്‍ നിന്ന് മറഞ്ഞു പോയ അവര്‍ക്ക് വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം.

നാഷണല്‍ ലീഗിന് വേണ്ടി സ്ഥാനാര്‍ത്ഥിയായപ്പോള്‍ , അനുഗ്രഹം വാങ്ങാന്‍ വേണ്ടി ചെന്നപ്പോള്‍  വൃദ്ധ യായ   ഒരുമ്മ  തലയില്‍  തടവി അനുഗ്രഹിച്ചു ഒടുവില്‍  " അല്ലാഹ് നമ്മളെ മുസ്ലിം ലീഗിനെ  വിജയിപ്പിക്കട്ടെ  " എന്ന്   പ്രാര്‍ഥിച്ച നിമിഷത്തെ കുറിച്ചു പഴയൊരു നാഷണല്‍ ലീഗ് നേതാവ് എന്നോട് പറഞ്ഞത്‌  ഈ ഫേസ് ബുക്കിലെ ഉമ്മയെ കാണുമ്പോള്‍ ഞാന്‍  ഓര്‍ക്കുന്നു.

ആ പഴയ തലമുറയുടെ പിന്തുടര്‍ച്ചക്കാര്‍ ഇപ്പോഴും മുസ്ലിം ലീഗിന്റെ  പിന്നിലും, മുന്നിലും അജയ്യ ശക്തിയായി നില കൊള്ളുന്നു ...പക്ഷെ ചില വ്യത്യാസങ്ങള്‍ , അവര്‍ വിദ്യാഭ്യാസ പരമായി വളരെ മുന്നിലാണ് , രാജ്യത്തെ ദൈനം  ദിന രാഷ്ട്രീയത്തെ കുറിച്ചു ആഴത്തില്‍ അവര്‍ക്ക് അറിവുണ്ട്   , വനിതാ ലീഗിനും  , എം ,എസ് ,എഫി ന്റെ വനിതാ വിങ്ങിനും പിന്നില്‍ അവര്‍ അണി നിരന്നിരിക്കുന്നു    , സ്കൂളുകളില്‍ , കോളേജിലും , സംവരണം ചെയ്യപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ നെറുകയിലയും  കഴിവ് തെളിയിച്ചു  വിദ്യാഭ്യാസവും   വനിതാ സംവരണമൊക്കെ  വന്നാല്‍ ലീഗ് കുഴഞ്ഞു പോകും എന്ന് പ്രച്ചരിപ്പിച്ഛവര്‍ക്ക് മുന്നില്‍ ഈ പ്രസ്ഥാനത്തിന്റെ യശസ്സ് ഉയര്‍ത്തി കാട്ടി  നില്‍ക്കുന്നു.  


പക്ഷെ എല്ലാത്തിനും മീതെ  അവര്‍ ലീഗ് എന്ന പ്രസ്ഥാനത്തെ അവര്‍ വിശ്വസിക്കുന്നു .   അവര്‍ ഈ സമുദായത്തിനും , സമൂഹത്തിനും നല്ലതല്ലാതെ ചെയ്യില്ല എന്ന വിശ്വാസം ....അത് എന്ന് തകരുന്നോ , അന്ന് ഈ സ്ത്രീ സമൂഹമോ , പുരുഷ സമൂഹമോ ലീഗിന്റെ ഒപ്പം ഉണ്ടാകില്ല ....





Tuesday, July 17, 2012

അഭിമാനിയായ ഫെയിക്‌ ഐ ഡി



പ്രമുഖ ബ്ലോഗ്ഗറുടെ ടെ ടെ ഫേസ് ബുക്ക്‌ ഫെയിക്‌ ഐ ഡി അന്നും അയാളോട് കലഹിക്കാന്‍ തുടങ്ങി ....
" ഇന്നെനിക്ക് രണ്ടാലോന്നറിയണം, ഈ വീട്ടില്‍ രണ്ടടുപ്പ് വേണ്ട , ഒന്നുകില്‍ ഞാന്‍ , അല്ലെങ്കില്‍ അവള്‍
എന്നെ ഒറിജിനല്‍ ഐ ഡി ആക്കിയില്ലേല്‍ ഞാന്‍ എന്റെ പാട്ടിനു പോകും .."

"ഞാന്‍ നാലാള് അറിയുന്ന ബ്ലോഗ്ഗറല്ലേ , അതും മലയാളി ബ്ലോഗ്ഗര്‍ , എനിക്ക് ഇങ്ങനെയൊക്കെ പറ്റൂ ...എന്റെ സോഷ്യല്‍ സ്റ്റാറ്റസ് നോക്കേണ്ടേ ..നിന്നെ ഒറിജിനല്‍ ഐ ഡി ആക്കാന്‍ വിഷമമാ ....മോള് ഞാന്‍ പറയുന്നത് കേള്‍ക്കു , ചേട്ടന്റെ അവസ്ഥ കൊണ്ടാ , ഇഷ്ടമില്ലാഞ്ഞിട്ടല്ല "

ബ്ലോഗ്ഗര്‍ കുറേ പഞ്ചാര വര്‍ത്തമാനങ്ങള്‍ പറഞ്ഞെങ്കിലും അന്ന് ഫെയിക്‌ ഐ ഡി ഒന്നും കേള്‍ക്കാന്‍ ചെവി കൊടുത്തില്ല , രണ്ടും കല്‍പ്പിച്ചിട്ടു തന്നെയായിരുന്നു അവളുടെ നില്‍പ്പ് .

"നിങ്ങള്‍ പറ ...നിങ്ങളുടെ ഉള്ളിന്റെ ഉള്ളു ഞാനല്ലേ ...പിന്നെ എന്തെ എന്നെ അംഗീകരിക്കാന്‍ ഒരു മടി ...
പാതിരാത്രികളില്‍ നിതംബത്തിന്റെ വര്‍ണ്ണന യെ കുറിച്ചു സ്റ്റാറ്റസ് ഇടാനും ,രാവിലെ കമന്റിട്ട പെണ്‍കുട്ടികളുടെ ഫോട്ടോസ് സൂം ചെയ്യാനും , പോണ്‍ സൈറ്റുകളുടെ ലിങ്ക ഷെയര്‍ ചെയ്യാനോക്കെ ഞാന്‍ വേണം ....നേരം വെളുത്താല്‍ ഞാന്‍ ചതുര്‍ത്തി , മറ്റവള്‍ വലിയ കാര്യവും . ബന്ധങ്ങളുടെ മഹത്വത്തെ വര്‍ണ്ണിക്കുന്ന ലേഖനം , സദാചാര ബോധത്തെ കുറിച്ചുള്ള കവിത , സ്ത്രീയുടെ വിശുദ്ധിയെ ബഹുമാനിക്കേണ്ടതിനെ കുറിച്ചുള്ള കഥകള്‍ .....പാതിരാക്ക് ഭാര്യയെ ഉറക്കി കിടത്തിയതിനു ശേഷം എന്റടുത്തു വന്നു ചെയ്യുന്ന കാര്യങ്ങള്‍ എനിക്കല്ലേ അറിയൂ .."

ദിവസോം നിങ്ങള്‍ മുഖത്ത് പുരട്ടുന്ന ക്രീം പോലെയല്ലേ അവള്‍ ,....ഒറിജിനല്‍ കളര്‍ ഞാന്‍ തന്നെയല്ലേ
 
"നീ അധിഗം പറയാന്‍ നില്‍ക്കണ്ട , നീയില്ലേലും ആയിരം ഫെയിക്‌ ഐ ഡി കളെ ഉണ്ടാക്കാന്‍ എനിക്കറിയാം ....അടങ്ങി ഒതുങ്ങി നില്‍ക്കാന്‍ പറ്റുകയാണെങ്കില്‍ മാത്രം എന്റടുത്തു കൂടിയാ മതി".

സ്വത്വത്തെ നില നിര്‍ത്താന്‍ പറ്റാതെ വരുമെന്നായപ്പോള്‍ അഭിമാനിയായ ആ ഫെയിക്‌ ഐ ഡി ആ പ്രമുഖ ബ്ലോഗ്ഗെരില്‍ നിന്നും കുടിയിറങ്ങി ...

പിറ്റേന്ന് പ്രമുഖ ബ്ലോഗ്ഗെരുടെ ബ്ലോഗ്ഗിലെ തലക്കെട്ട്‌ .." ഫെയിക്‌ ഐ ഡി ക്ക് പിന്നില മനശ്ശാസ്ത്രം "

Wednesday, July 11, 2012

മീന പറയട്ടെ ....

ഷെല്‍ഫിലെ
സത്യാന്വേഷണ പരീക്ഷണ കഥയുടെ
പുറം തോട് പൊളിച്ചു
ഗാന്ധിജി വന്നെന്റെ 'ചെകിട്ടത്തടിച്ചു' !!!

എന്നെ പറഞ്ഞതിന് 
മീനയെ കുറ്റം പറയാന്‍ നീയാരാണ്?
നമ്മള്‍ തമ്മിലെന്ത് ബന്ധം ?

വെള്ളക്കീശയിലെ കര പുരണ്ട നോട്ടുകളിലും
വെളുക്കെ ചിരിക്കേണ്ടവനായും 
സര്‍ക്കാരാഫീസിന്റെ ചുമര്‍ ചിത്രമായും
സര്‍വ്വകലാശാലയിലെ ഉറക്കം തൂങ്ങും കൊഴ്സായും
ഒക്ടോബര്‍ രണ്ടിന്റെ ഉപന്യാസത്തിന്റെ വിഷയമായും
ലൈബ്രറികള്‍ക്ക്  ചിതലരിക്കാനിട്ടു കൊടുക്കുന്ന പുസ്തകങ്ങലായും
അങ്ങാടിയിലെ സിമെന്റ് കട്ടയായും
മാത്രം നീയെന്നെ മാറ്റിയ ബന്ധ മാണോ ?

നിന്റെ ഹൃത്തില്‍ ഇനിയുമെപ്പോഴാണ് ഞാനുണ്ടാവുക ?
അറുപതാണ്ട് പിന്നിട്ടിട്ടും നിനക്ക് പറ്റിയില്ലല്ലോ
അപ്പോള്‍ ...
മീന പറയട്ടെ ....


ഇന്നും കുറ്റപ്പെടുത്തി
സങ്കടം പറയാനെങ്കിലും
അവര്‍ക്ക്
ഈ ഗാന്ധി മാത്രം

എന്റെ പ്രണയം

കാത്തിരിക്കുകയായിരുന്നു .....
ഹൃദയം കൊണ്ട് വായിക്കാന്‍ പറ്റുകയും
പിന്നെ ,
ഹൃദയമായി മാറുകയും ചെയ്യേണ്ടിയിരുന്ന
വാക്കുകള്‍ക്കായി ....
ഈണത്തില്‍ പാടുമായിരുന്ന
ഉമ്മയുടെ അറബി ബൈതുകള്‍ക്കിടയില്‍ ....
അവധിക്കു വരുന്ന ഉപ്പാന്റെ  ഗള്‍ഫ്‌ പെട്ടിക്കുള്ളില്‍ ...
വായനയുടെ ലോകം തുറന്നിട്ട  മുഹമ്മദലി മാഷ്‌ തന്ന പുസ്ത കങ്ങള്‍ക്കിടയില്‍ ....
 ഉള്‍ വലിഞ്ഞിരിക്കുമായിരുന്ന ക്ലാസ്സ്മുരിയിലെ
ബെഞ്ഞുകള്‍ക്കിടയില്‍ ...
സ്കൂള്‍ വരാന്തയില്‍ ആര്‍ത്തുല്ലസിച്ചിരുന്ന
കളിക്കൂട്ടുകാര്‍ക്കിടയില്‍ ...
തറവാട് വീടിന്റെ മച്ചിലെ ഏകാന്തതയില്‍ ...
രാഷ്ട്രീയ ഭ്രാന്ത്‌ തകര്‍ത്തെറിഞ്ഞ കൌമാരക്കാരന്റെ
എടുത്തു ചാട്ടങ്ങള്‍ക്കിടയില്‍ ..
ക്യാമ്പസിന്റെ കാറ്റാടി മരങ്ങള്‍ക്കിടയില്‍ ...
.........................................
നിനച്ചിരിക്കാതെ ഒരത്ഭുതം പോലെ
ആ വാക്കുകള്‍ എന്നിലേക്ക്  വന്നപ്പോള്‍
ഞാനനുഭവിച്ച ആനന്ദം !
ആ വാക്കുകളാണ്  എന്റെ ജീവിതമെന്ന് തിരിച്ചറിയുകയായിരുന്നു .
എന്റേതാണ് ആ വാക്കുകള്‍ ..
എനിക്ക് വേണ്ടിയാണ് അത്  സൃഷ്ട്ടിക്കപ്പെട്ടത്
ആ വാക്കുകളെ ഹൃദയത്തില്‍ നിന്ന് കുടിയിറക്കാന്‍ നിങ്ങള്‍ പറയരുത്  ...
നിങ്ങള്‍ക്കത് ചെറിയൊരു വാക്കാണേങ്കിലും 
അതെനിക്കെന്റെ ഹൃദയമാണ്   ,
എന്റെ പ്രണയമാണ് .
എന്റെ ജീവനാണ്

ഒരു വിവാഹവും , ഗര്‍ഭവും ......


വിവാഹം കഴിഞ്ഞിട്ട് ഇപ്പൊ രണ്ടു മാസം , അവള്‍ക് കുളി തെറ്റി....." എന്റെ റബ്ബേ..", ഉമ്മയുടെ വിലാപം ,

തിരിച്ചടക്കാന്‍ പോലും തുടങ്ങാത്ത കല്യാണത്തിന് വേണ്ടി എടുത്ത ലോണും,എന്നിട്ടും തീരാത്ത സ്ത്രീധന തുകയിലെ ബാക്കിയും, എട്ടു പവനും , അതിന്നിടയിലാ ഒരു കുളി നിക്കലും"

പുളി മാങ്ങ തിന്നാന്‍ ആശ ഉണ്ടെന്നു പറഞ്ഞ അവളോട്‌ ബാപ്പ പൊട്ടി തെറിച്ചു, "കടക്കാരും ,ബാങ്കിലെ കുടിശ്ശികയും, കൊടുത്തു തീരാത്ത എട്ടു പവന്റെ കണക്ക് നിരത്തുന്ന നിന്റെ അമ്മായി അമ്മയും , എല്ലാരും കൂടി എന്നെ കൊന്നു താ ...."

ശര്ധിചു തളര്‍ന്നു ഉമ്മാന്റെ മടിയില്‍ രാത്രി മയങ്ങുമ്പോള്‍ ....മുടിയില്‍ ബാപ്പയുടെ ഒരു തലോടല്‍, കയ്യിലൊരു പുളി മാങ്ങയും.
കടന്നു പോവേണ്ട മാസങ്ങള്‍ കണക്ക് കൂട്ടി ....., ഏപ്രില്‍ 25, പ്രസവ ദിനം പ്രവചിച്ചു !!!, അതിനിടയില്‍ എന്തെല്ലാം മാമൂലുകള്‍ !!

എന്തെല്ലാം നൂലാമാലകള്‍!!! ഏഴാം മാസത്തിലൊരു "കല്യാണം", പലഹാര പരിപാടികള്‍ , മാസ മാസം ചെക്കിംഗ്, റസ്റ്റ്‌ എടുക്കല്‍ , എടുപ്പിക്കള്‍ , ഗര്‍ഭം ബഹളമയം!!!

ഇത്തിരി പോന്ന കുഞ്ഞിനെ പുതപ്പില്‍ പുതഞ്ഞു മാരോട് ചേര്‍ത്തപ്പോള്‍ ബന്ധുക്കള്‍ വക ആത്മവിശ്വാസം തകര്‍ക്കും രീതിയിലാ ചോദ്യം വന്നു " പെണ്‍കുട്ടിയാ '...,ഒരു തരം പുച്ഛം!!!! ഇവരാണോ ചെലവ് ചെയ്യാന്‍ പോകുന്നത് ???? കൂടാതെ നാത്തൂന്റെ പ്രസ്താവന

" ഹോസ്പിടല്‍ ബില്‍ പെണ്ണിന്റെ വീട്ടുകാര്‍ അടക്കണം ".

മെല്ലെ ചിരിക്കുന്ന , കാല്‍ ഇട്ടു അടിക്കുന്ന ,കുഞ്ഞിനെ കളിപ്പിച്ചു വല്യുപ്പായും, വല്യുമ്മയും ........എന്നിട്ടും മകളുടെ മുഖത്ത് തെളിച്ചമില്ല ,

....ഇന്നലെ വന്നു പോയ ഭര്‍ത്താവ് ,......" കുഞ്ഞിന്റെ കഴുത്തിലും, അരയിലും ,കാലിലുമൊക്കെ നിന്റെ വീട്ടുകാര്‍ എന്തെ സ്വര്‍ണം ഇടാത്തത് എന്ന് ചോദിച്ചു " കൂടാതെ ആ എട്ടു പവനും..... മൂപ്പരുടെ ഉമ്മ ചോദിക്കാന്‍ പറഞ്ഞെത്രേ !!!

നൊന്തു പെട്ട കുഞ്ഞിന്റെ ചിരിയില്‍ പോലും സന്തോഷം കാണാന്‍ ആവാതെ സ്വര്‍ണം ഓര്‍ത്തു പിടയുന്ന മകളെ നോക്കി......ബാപ്പ ബാങ്കിലേക്ക്......പണയപ്പെടുത്തിയ ആധാരം തിരിച്ചെടുത്തു ......" വീട് വില്‍പനക്ക്‌ ".
കഴുത്തിലും,അരയിലും.....പൊന്നിട്ട് കൊഞ്ഞുന്ന പേരക്കിടാവ്.....ബാക്കി വന്ന എട്ടു പവന്‍ ഇട്ടു മകളും.....ബാപ്പയും , ഉമ്മയും കൂടപ്പിറപ്പുകളും വാടക വീട്ടിലേക്ക്‌ .....

കുഞ്ഞിന്റെ നാലാം മാസം കൂടാന്‍ വിരുന്നിനു വന്ന മോള്‍ക്ക്‌ എന്നിട്ടും മുഖത്ത് തെളിച്ചം ഇല്ല ........
" നാണം ഇല്ലേ കുറ്റിയും പറിച്ചു വാടക വീട്ടിലേക്ക്‌ താമസം മാറാന്‍ ......"അന്തസ്സ് ഉള്ള " എന്റെ മോന്‍ വരില്ല ആരാന്റെ വീട്ടിലേക്....." അമ്മായി അമ്മയുടെ അടുത്ത കമന്റ്‌.....

ആ പിതാവ് നെഞ്ച് തടവി .......തീരില്ല ഇത് അവസാനം വരെ......ഹൃദയ ഭിത്തിയില്‍ ഇത് അടിച്ചു കൊണ്ടീയിരിക്കും .....കൂറ്റന്‍ തിരമാലകള്‍ പോലെ.

Thursday, June 28, 2012

'സുകുമാര കല'കളും ലീഗും ....


മലപ്പുറത്ത് രണ്ടു പൊതു കക്കൂസ് അനുവദിച്ചാല്‍ അത് പോലും ന്യൂന പക്ഷ പ്രീണനവും , അങ്ങനെയെങ്കില്‍ നാല് കക്കൂസ് ഭൂരിപക്ഷത്തിനും കിട്ടണമെന്ന നയവുമായി നടക്കുന്ന സുകുമാരന്‍ നായര്‍ കേരളീയ സമൂഹത്തില്‍ വിതക്കുന്ന വിഷ വിത്തുകള്‍ തീര്‍ച്ചയായും ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും .  മുസ്ലിംലീഗിനെ  മുന്നില്‍ നിര്‍ത്തി എല്ലാ വിഷയങ്ങള്‍ക്കും സാമുദായിക നിറം നല്‍കി കൊണ്ട്  ഇദ്ദേഹത്തിന്റെ നേത്രത്വത്തില്‍ നടക്കുന്ന പ്രചരണങ്ങള്‍ നല്ല മതേതര വാദികളായ ഭൂരി പക്ഷ സമൂഹത്തിലെ ആള്‍ക്കാര്‍ക്കിടയില്‍ പോലും ഒരു അപകര്‍ഷതാ ബോധം  സൃഷ്ട്ടിക്കുന്നുണ്ട്  . വസ്തുതകള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കുകയും , വിവാദങ്ങള്‍ മാത്രം ഉണ്ടാകപ്പെടുകയും ചെയ്യുന്നത് ഭൂഷണമല്ല.



മൂന്നു 'കു' കളാണ് കേരളം ഭരിക്കുന്നതെന്ന പുച്ഛവും , പരിഹാസ്യവും  നിറഞ്ഞ വാക്കില്‍ തുടങ്ങി , പിന്നീടങ്ങോട്ട് അദ്ദേഹം തുടരുന്ന ഭാഷ ശൈലിയും ,നിലപാടുകളും  തന്നിലെ സവര്‍ണ്ണ ബോധം സൃഷ്ട്ടിക്കുന്ന മാനസികമായ വീര്‍പ്പു മുട്ടല്‍ അല്ലാതെ മറ്റെന്താണ് ?   ഭൂരിപക്ഷ വിഭാഗത്തിലെ ജനങ്ങള്‍ കേരളത്തില്‍ നിന്ന് ഓടി പോകേണ്ട അവസ്ഥ വരെ ആയിരിക്കുന്നു  എന്ന് വരെ പറഞ്ഞു വെച്ചു ഒരിക്കല്‍  , അതിനു മാത്രം നാട്ടില്‍ എന്ത് സംഭവിച്ചു എന്ന് ഒരിക്കലും അദ്ദേഹം വിശദീകരിച്ചിട്ടുമില്ല , വിശദീകരിക്കാന്‍ മാത്രം  ഒന്നും ഇല്ല  എന്നതാണ്  സത്യം   . ഇദ്ദേഹത്തിന്റെ നിലപാടുകളില്‍ സി .പി. എം പോലും പലപ്പോഴും വഴുതി വീഴുന്നു എന്നത് നിര്‍ഭാഗ്യകരമാണ്.



മുസ്ലിം ലീഗിനെ  കല്ലെറിഞ്ഞു  , കുഞ്ഞാലിക്കുട്ടിയെ രണ്ടു തെറിയും പറഞ്ഞാ നല്ല മതേതര വാദിയാവാന്‍ പറ്റുമെന്ന ഒരു  ധാരണ കുറച്ചു കാലമായി കേരള രാഷ്ട്രീയത്തിലും , പൊതുബോധത്തിലും   നിറഞ്ഞു നില്‍ക്കുന്നുണ്ട്   . ഇതിലൂടെ കിട്ടുന്ന മാധ്യമ ശ്രദ്ധ , ഭൂരിപക്ഷ സമുദായത്തിന്റെ  ഇടയില്‍  ഉണ്ടാക്കാന്‍ പറ്റുന്ന രാഷ്ട്രീയമായ നേട്ടങ്ങള്‍ ഒക്കെ ഇതിന്റെ പ്രേരക  ശക്തിയായി വര്‍ത്തിക്കുന്നു .  അല്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞത്‌ പോലെ ഓടിളക്കി വന്നവരോന്നുമല്ലല്ലോ  ലീഗുകാര്‍ ...?  പതിറ്റാണ്ടുകളായി ഈ സമൂഹത്തില്‍ മാന്യമായ  രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ തന്നെയാണ് .  എന്നിട്ടും ലീഗ്  തൊടുന്നതൊക്കെ വിവാദമാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു , അതിനൊക്കെ  സാമുദായിക നിറം നല്‍കുന്നു , ലീഗ് കൊണ്ട് മുസ്ലിം സമുദായത്തില്‍ ഒന്നും കിട്ടിയില്ല എന്ന് പറഞ്ഞ   നാവുകള്‍ തന്നെ ലീഗ് മുസ്ലിംകള്‍ക്ക്  അനര്‍ഹമായി പലതും നേടിക്കൊടുക്കുന്നു എന്ന് മാറ്റി പറയുന്നു . 


അഞ്ചാം മന്ത്രി വിവാദം തന്നെ നോക്കുക , എന്തൊക്കെ കോലാഹലങ്ങള്‍ ആയിരുന്നു സാമുദായിക സന്തുലനത്തിന്റെ പേരില്‍ . സന്തുലനം പിടിച്ചു നിര്‍ത്താന്‍ പാട് പെട്ടവരെയൊന്നും  രാജ്യ സഭ  തിരഞ്ഞെടുപ്പില്‍ , ക്രിസ്ത്യന്‍ സമുദായത്തിന് മേല്‍ക്കൈ കിട്ടിയപ്പോ നമ്മള്‍ എവിടെയും കണ്ടില്ല .  സന്തുലനം തകരുമ്പോ എല്ലാ മേഖലയിലും തകരെണ്ടേ ....? സാമൂഹിക നീതിയോ , സാമുദായിക സന്തുലനമോ  ഒന്നുമല്ല ഇത്തരക്കാരെ നയിക്കുന്നത് .  മറിച്ചു ലീഗിനെ  മുന്‍ നിര്‍ത്തി കളിക്കാന്‍ പറ്റുന്ന ഒരു രാഷ്ട്രീയമുണ്ട് , അതിലൂടെ ഉണ്ടാക്കാന്‍ പറ്റുന്ന രാഷ്ട്രീയ വളര്‍ച്ച്ചയുമുണ്ട് . അത് മാത്രമാണ്  എല്ലാ വിവാദങ്ങളുടെയും കാതല്‍ .


മലബാറിലെ  35 സ്കൂളുകള്‍ക്ക്  aided  പദവി നല്‍കാനുള്ള ചര്‍ച്ചകളാണ് ഒടുവിലത്തെ  വിവാദം .  യു .ഡി .എഫ്  ഗവണ്മെന്റ് അധികാരത്തില്‍ വന്നതിന്റെ പിറ്റേന്നു മലപ്പുറത്തെയും , മലബാറിലെയും ലീഗ് നേതാക്കന്മാര്‍ കുറേ  സ്കൂളുകള്‍ക്ക് തറക്കല്ലിട്ടു അവയ്ക്കൊക്കെ ധൃതി പിടിച്ചു aided    പദവി  നല്‍കുന്നു എന്ന രീതിയിലാണ് ചര്‍ച്ച ഉണ്ടാക്കുന്നതും അത് തുടരുന്നതും .  പതിനേഴു വര്ഷം  മുന്‍പ് ആരംഭിക്കപ്പെട്ട , നിലവില്‍ അര്‍ദ്ധ  aided  പദവി  വഹിക്കുന്ന ഒരു സംവിധാനത്തെ Regularize  ചെയ്യാനുള്ള നീക്കത്തെയാണ് വിവാദമുണ്ടാക്കി കൊണ്ടിരിക്കുന്നത് . 


 കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ പരമായി പിന്നോക്കം നില്‍ക്കുന്ന മേഖലകളില്‍   ഏരിയ ഇന്റെന്സിവ്  പ്രോഗ്രാമ്മില്‍ ഉള്‍പ്പെടുത്തി അനുവദിച്ച നിലവിലെ 'വിവാദ' സ്കൂളുകള്‍ക്ക്    അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തിയത് ഓരോ പ്രദേശത്തെയും മഹല്ല് കമ്മിറ്റികളുടെയും , മറ്റും  നേത്രത്വത്തില്‍ നാട്ടുകാരാണ് .  അവിടത്തെ അധ്യാപകരുടെ ശമ്പളം നിലവിലും കൊടുക്കുന്നത് സര്‍ക്കാരില്‍ നിന്ന് തന്നെയാണ് .  ഇങ്ങനെയൊരു പദ്ധതി ആരംഭിക്കുമ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ മാനധന്ടത്തില്‍ ത്തില്‍  പെട്ട ഒന്നായിരുന്നു റണ്ണിംഗ് ചിലവുകള്‍ കേരള സര്‍ക്കാര്‍ വഹിക്കണം എന്നത് .  അതിന്റെ അടിസ്ഥാനത്തില്‍  എല്‍ ഡി  എഫ് ഗവണ്മെന്റ് ഉള്‍പ്പെടെ  മാറി മാറി വന്ന സര്‍ക്കാറുകള്‍  തന്നെയാണ് ഇതിനൊക്കെ നേത്രത്വം വഹിച്ചത്‌ . അതിന്റെയൊരു തുടര്‍ പ്രവര്‍ത്തനം മാത്രമേ ഇപ്പോള്‍ നടക്കുന്നുള്ളൂ.



നിലവില്‍ അര്‍ദ്ധ aided പദവി വഹിക്കുന്ന  ഈ സ്കൂളുകള്‍ക്ക്   പൂര്‍ണ്ണ  aided പദവി നല്കുകയല്ലാതെ  പ്രായോഗികമായി എന്ത് മാര്‍ഗമാണ് ഉള്ളത്   ? അടിസ്ഥാന  സൌകര്യങ്ങള്‍ ഉണ്ടാക്കാനും , സ്ഥാപനങ്ങളെ വളര്‍ത്തിയെടുക്കാനും പാട് പെട്ടവരെ മാറ്റി നിര്‍ത്തി   സര്‍ക്കാറിനു  എങ്ങനെയാണ് ഈ  സ്കൂളുകളെ   ഏറ്റെടുക്കാന്‍  സാധിക്കുക ...? ഏറ്റെടുക്കാന്‍ തന്നെ തീരുമാനിച്ചാല്‍ നിയമപരമായി തന്നെ അത് നില നില്‍ക്കാതെ വരില്ലേ ...?  വലിയ വായില്‍ ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്ന സുകുമാരന്‍ നായര്‍ തയ്യാറാകുമോ തങ്ങളുടെ മാനജുമെന്റിനു  കീഴിലുള്ള സ്കൂളുകള്‍ ഗവണമെന്റിന് വിട്ടു കൊടുക്കാന്‍  ?  ക്രിമിനല്‍ കേസിലെ പ്രതിയെ പോലും  നിയമ സംവിധാനത്തിന് മുന്നില്‍ നല്‍കാത്ത സി .പി. എം   നാട്ടുകാര്‍ അഞ്ചും , പത്തും പിരിച്ചെടുത്തു  ഉണ്ടാക്കി വളര്‍ത്തിയ സ്ഥാപനങ്ങള്‍  ഗവണ്മെന്റ്  ഏറ്റെടുക്കണം  എന്നൊക്കെ  പറയുന്നതിലെ യുക്തിയൊക്കെ എന്താണെന്ന് അരി ഭക്ഷണം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകും .


മുസ്ലിം ലീഗോ  , അതിന്റെ നെത്രത്വമോ വിമര്‍ശനത്തിനതീതരോന്നുമല്ല , രാജ്യത്തെ രാഷ്ട്രീയ പ്രക്രിയയില്‍ സജീവമായി നില്‍ക്കുന്ന ഒരു പ്രസ്ഥാനം എന്ന നിലയില്‍ അത് വിമര്‍ശിക്കപ്പെടുകയും  , ചര്‍ച്ച ചെയ്യപ്പെടുകയും  ചെയ്യുക തന്നെ വേണം .  അതൊക്കെ രാഷ്ട്രീയമായ  രീതിയില്‍ മാത്രം ആയിരിക്കണം . സാമുദായിക നിറം നല്‍കി വര്‍ഗീയമായ ചേരി തിരിവിലേക്ക് എല്ലാ കാര്യങ്ങളെയും കൊണ്ടെത്തിക്കാന്‍ ശ്രമിക്കുന്നത് ആരുടെ   ഭാഗത്ത് നിന്നായാലും  അവര്‍ക്കൊക്കെ താല്‍ക്കാലികമായി ചില നേട്ടങ്ങള്‍ എന്നല്ലാതെ  പൊതു സമൂഹത്തില്‍ അത്  ഗുണത്തെക്കാള്‍ ദോഷമേ ചെയ്യൂ .


സുകുമാരന്‍ നായര്‍ക്കൊക്കെ ഇനി മുസ്ലിം സമുദായം വളര്‍ന്നു വരുമോ എന്നാ കണ്ണ് കടിയാണേങ്കില്‍   അതിനു മരുന്നില്ല .  തല്‍ക്കാലം   വിനീത് ശ്രീനിവാസന്റെ 'തട്ടത്തിന്‍ മറയത്തു' എന്ന സിനിമ കണ്ടിരുന്നാല്‍ കുറച്ചു ആശ്വാസം കിട്ടുമായിരിക്കും .  അതില്‍ നായര്‍ ചെക്കന്‍ ഒരു ഉമ്മച്ചി പെണ്ണിനെ വളച്ചെടുക്കുന്നതില്‍ വിജയിക്കുന്നുണ്ടേ .... 



Friday, April 13, 2012

ലീഗ് മന്ത്രി വന്നാല്‍ വരുമോ ' സാമുദായിക ' ഭൂകമ്പവും , സുനാമിയും .....?

അങ്ങനെ കാത്തിരിപ്പ് മന്ത്രി ഒറിജിനല്‍ മന്ത്രി തന്നെ ആയി.   പത്തു മാസം ആയിട്ട് ഗര്‍ഭം ധരിച്ചു കിടന്നിരുന്ന , ഇടയ്ക്കു   അലസി പോകുമോ എന്ന് ലീഗുകാര്‍ വരെ   പേടിച്ചു പോയ  'അലി മന്ത്രി'     ഒടുവില്‍  വിജയകരമമായ സിസേറിയനിലൂടെ പുറത്തെടുത്തു . പക്ഷെ ഇത് റിക്ടര്‍ സ്കെയിലില്‍  8.9 വരെ രേഖപ്പെടുത്താന്‍ ഇടയുള്ള വലിയ സാമുദായിക ഭൂകമ്പവും , തുടര്‍ന്ന് വലിയ സുനാമിയും ഉണ്ടാകും എന്നാണ് പ്രമുഖ സാമുദായിക സന്തുലിത പഠന ഗവേഷണ കേന്ദ്രമായ പെരുന്നയില്‍ നിന്നും ,         ഇന്ത്യ വിഷന്‍  ന്യൂസ്‌ ഹവരില്‍ നിന്ന് പ്രമുഖ 'സന്തുലിസ്റ്റ്' ആയ   ജയ ശങ്കറിനെ  പോലുള്ളവരും  ആശങ്കപ്പെട്ടു  പരിഭ്രാന്തി പടര്‍ത്തി കൊണ്ടിരിക്കുന്നത്. 


ലീഗ് അധികാരത്തില്‍ എത്തിപ്പെടുമ്പോഴും , മുഖ്യ ധാരയില്‍  സ്വാധീനം നേടുമ്പോഴും എല്ലാ കാലത്തും ഇത്തരം 'സാമുദായിക സന്തുലന ' ഭൂകമ്പ ഭീഷണി  ഉണ്ടായിട്ടുണ്ട്.   എന്തൊക്കെയോ തകരും , തകരും എന്ന് പലരും  പറഞ്ഞു നടന്നതല്ലാതെ ഒന്നും തകര്‍ന്നില്ല എന്ന് മാത്രമല്ല , ഇത്തരം പരിഭ്രാന്തി  പടര്‍ത്തുന്നവരുടെ ആശങ്കകള്‍ തകര്‍ന്നടിഞ്ഞു എന്നതാണ് ചരിത്രം .


വര്‍ഷം  1960, വിമോചന സമരത്തിന്റെ ബാക്കി പത്രമായി ഉണ്ടായ പി -എസ് -പി , കോണ്‍ഗ്രസ്‌ നെത്ര്വത്വത്തിലുള്ള  പട്ടം താണൂ പിള്ള ഗവണ്‍മെന്റില്‍ വിമോചന സമരത്തിനു കൈ കോര്‍ത്തു പിടിച്ചു മുന്നില്‍ ഉണ്ടായ മുസ്ലിം ലീഗ് മന്ത്രി സ്ഥാനം ആവശ്യപ്പെട്ടപ്പോള്‍ തുടങ്ങിയിട്ടുണ്ട് ഈ സാമുദായിക സന്തുലന ഭീഷണി .  പല വിധ ചര്‍ച്ചകള്‍ നടത്തിയിട്ടും ഈ ' ഭീഷണി'  ഉയര്‍ത്തി ലീഗിനെ  മന്ത്രി പദവിയില്‍ നിന്നും മാറ്റി നിര്‍ത്തുകയും  നിബന്ധനകള്‍ വെച്ചു കൊണ്ടുള്ള   സ്പീക്കെര്‍ സ്ഥാനം  ലീഗിലെ കെ .എം .സീതി സാഹിബിനു  ഏറ്റെടുക്കേണ്ടി വരികയും ചെയ്തു . അദ്ദേഹത്തിന്‍റെ മരണത്തെ തുടര്‍ന്ന്            സി .എച്ച്    ആ സ്ഥാനം ഏറ്റെടുക്കേണ്ടി വന്നപ്പോഴും ഉയര്‍ന്നു ഇത്തരം സന്തുലന ഭീഷണികള്‍ , ഒടുവില്‍   സി .എച്ച്   തന്നെ സ്പീക്കര്‍ ആയി.  എന്നിട്ട്  ഇവിടെ എന്തെങ്കിലും തകര്‍ന്നോ ...?    


മന്ത്രി ചര്‍ച്ചകള്‍ക്ക് വേണ്ടി കോണ്‍ഗ്രസ്‌ നേതാവ്‌ സാദിക്ക്‌ അലി യുമായി ഡല്‍ഹിയില്‍ പോയി ചര്‍ച്ച നടത്തിയിട്ടും വിജയിക്കാതെ  വന്നപ്പോള്‍ , ചര്‍ച്ചക്ക് പോകുമ്പോള്‍ ' സാധിക്കും 'എന്ന് കരുതിയെങ്കിലും ചര്‍ച്ച കഴിഞ്ഞപ്പോഴാണ് 'സാധിക്കാത്ത' അലിയുടെ അടുത്തേക്കാണ് പോയതെന്ന് മനസ്സിലായതെന്ന്        സി .എച്ചു  നര്‍മ്മത്തില്‍ ചാലിച്ചു പറഞ്ഞത്‌ ചരിത്രത്തിന്റെ ഭാഗം.  


 വര്‍ഷം , 1967, 57 ഇല്‍  സ്വന്തമായി അധികാരത്തില്‍ വന്ന  കമ്മ്യൂണിസ്ടുകള്‍ക്ക്  വീണ്ടും അധികാരത്തില്‍ എത്താന്‍ ലീഗിന്റെ സഹായം കൂടി വേണ്ടി വരുന്നു. രണ്ടാം ഇ .എം .എസ്  ഗവണ്‍മെന്റില്‍  ആദ്യമായി ലീഗ് മന്ത്രിമാര്‍ സത്യപ്രതിഞ്ഞ ചെയ്യുമ്പോഴും ഉയര്‍ന്നു ഇവിടെ എന്തോ തകരും എന്നുള്ള പുകില്....           സി .എച്ചു മുഹമ്മദ്‌ കോയ , അവുക്കാദര്‍ കുട്ടി നഹ , അഹ്മെദ് കുരിക്കള്‍  എന്നിവര്‍ ലീഗിന്റെ മന്ത്രിമാരായി നല്ല വകുപ്പുകളില്‍ തന്നെ അധികാരം നടത്തിയിട്ട് കൂടി  ലീഗുകാര്‍ മന്ത്രിമാര്‍ ആയാല്‍ ഒന്നും തകരാന്‍ പോകുന്നില്ല എന്ന് തെളിയിച്ചു . 


 മന്ത്രിയായ സി .എച്ചി നു മുന്നില്‍ ഒരു പ്രദേശത്തു  മുസ്ലിം പ്രമാണിമാര്‍ വന്നു അവിടെ  അത്യാവശ്യമായി പാലം വേണമെന്നും ,അത് സമുദായത്തിന് ഉപകാരം കിട്ടും എന്ന് പറഞ്ഞപ്പോള്‍   സമുദായത്തിന് ഉപകാരം കിട്ടുന്ന പാലം  
'സ്വിറാത്ത് ' പാലം മാത്രമാണെന്ന് പറഞ്ഞു  തിരിച്ചയച്ച സംഭവങ്ങളിലൂടെ അധികാരത്തില്‍ ഉള്ള ലീഗിന്റെ നിലപാട് എന്താണെന്ന് സി .എച്ചും , ലീഗും പ്രവര്‍ത്തനത്തിലൂടെ  വ്യക്തമായ സന്ദേശം നല്‍കുകയും ചെയ്തു .


 വര്‍ഷം 1969, സന്തുലന ഭീഷണിക്കാര്‍ ഏറ്റവും വലിയ ഭൂകമ്പ ഭീഷണി രേഖപ്പെടുത്തിയ സംഭവം മലപ്പുറം ജില്ലാ രൂപികരണം ആയിരുന്നു.  പിന്നോക്ക പ്രദേശം എന്ന നിലയില്‍ വികസനത്തിലെ അര്‍ഹമായ പ്രാതിനിധ്യം  ഉറപ്പാക്കാന്‍ , മറ്റു പല ജില്ലകളും രൂപികരിക്കപ്പെട്ട അതെ സാഹചര്യത്തില്‍ ഉണ്ടാകപ്പെട്ട  ഒരു തീരുമാനത്തെ അവിടെ ലീഗുകാര്‍ കൂടുതല്‍ ആയത് കൊണ്ട് തന്നെ 'രാജ്യ വിരുദ്ധം' എന്ന തരത്തില്‍ പോലും ആശങ്കകള്‍ ഉണ്ടാക്കി പരിഭ്രാന്തി പടര്‍ത്തി ....എന്നിട്ട് എന്തെങ്കിലും തകര്‍ന്നോ ?.  ഇന്നുംമത സൌഹാര്‍ദ്ദവും ,സമാധാനവും നില നില്‍ക്കുന്ന ജില്ലകളില്‍ മുന്‍പന്തിയില്‍ തന്നെ ആ ജില്ല നില കൊള്ളുന്നു.


പിന്നെ കാല കാലങ്ങളില്‍ കഴിയുന്നവരൊക്കെ അവരവരുടെ കഴിവിന് വെച്ചു ലീഗിനെ മുന്‍ നിര്‍ത്തി ഇത്തരം സാമുദായിക ഭീഷണികള്‍ ഉയര്‍ത്തി  കൊണ്ടേയിരുന്നു.  ഏറ്റവും ഒടുവില്‍ ഇ .അഹമ്മദ്‌ കേന്ദ്ര മന്ത്രി ആയപ്പോഴും , കഴിഞ്ഞ                         യു .ഡി .എഫ്ഗവണ്‍മെന്റില്‍ റവന്യൂ വരുമാനത്തിന്റെ ഏറിയ പങ്കും ലീഗ് മന്ത്രിമാരാണ്  കൈ കാര്യം ചെയ്യുന്നത് എന്ന് വരെ പറഞ്ഞു പരത്തി ഇവിടെ  പലരും പരിഭ്രാന്തി  പടര്‍ത്തിയില്ലേ ...?, എന്നിട്ട് ഇവിടെ എന്തെങ്കിലും തകര്‍ന്നോ ? ഇത്തരം  ആശങ്കകള്‍   ഒന്നും ക്ലച്ചു പിടിച്ചില്ല എന്ന് മാത്രമല്ല , ലീഗിന്റെ സ്വീകാര്യത വര്‍ധിക്കുകയും ചെയ്തു.  .      


 സാമുദായിക സന്തുലനം  ഗൌരവത്തില്‍ ചര്‍ച്ച ചെയ്യപ്പെടെണ്ടിയിരുന്ന  സച്ചാര്‍ , നരേന്ദ്രന്‍ , 
രംഗ നാ ഥ  മിശ്ര റിപ്പോര്‍ട്ടുകള്‍ വന്നപ്പോഴോ ,  രാജ്യത്തെ പ്യൂണ്‍ മുതല്‍ പ്രധാന മന്ത്രി വരെ യുള്ള കണക്ക് തിരിച്ചു  കൊണ്ടുള്ള ഒരു ചര്‍ച്ചക്കോ, വിലയിരുത്തലിനോ ഇപ്പോള്‍ സന്തുലനം നില നിര്‍ത്താന്‍ പാട് പെടുന്ന ഒരാളെയും കണ്ടില്ല , കാണുകയുമില്ല എന്നതാണ് വൈരുധ്യം .


ലീഗുകാരനോ , യു .ഡി .എഫുകാരനോ  പോലും ആദ്യം വലിയൊരു വിഷയമല്ലാതിരുന്ന ഈ അഞ്ചാം മന്ത്രി  യെ ഇത്രമാത്രം വലിയൊരു വിഷയമായി ഉയര്‍ത്തി കൊണ്ട് വന്നത് ആരാണ് ...? ഇത്രമാത്രം വിവാദം ഉണ്ടാക്കാന്‍ അതില്‍ എന്താണ്  ഉള്ളത് ?     യു .ഡി .എഫ് നെത്രത്വത്തിനു വളരെ എളുപ്പത്തില്‍ പരിഹരിക്കാന്‍ സാധിക്കുമായിരുന്ന ഒരു വിഷയത്തെ പൊതു മധ്യത്തില്‍ ചര്‍ച്ചക്ക് കൊണ്ട് വരികയും , പതിറ്റാണ്ടുകളോളം സുഖത്തിലും , ദുഖത്തിലും പങ്കാളിയായ ഒരു  കക്ഷിയുടെ ആവശ്യത്തെ,  ട്രെയിനില്‍ കണ്ടു  മറന്നു പോയ പരിചയം പോലും കാണിക്കാതെ ലീഗുകാരന്‍ ഊണും , ഉറക്കും ഒഴിഞ്ഞു വിജയിപ്പിച്ചവര്‍  മുതല്‍ ന്യൂസ്‌ ഹവരിലെ  എ .സി റൂമില്‍ ഇരുന്നു രാഷ്ട്രീയം നിരീക്ഷിച്ചു കുളമാക്കുന്നവര്‍ വരെ ഉയര്‍ത്തിയ അതി രൂക്ഷമായ വിമര്‍ശനവും  , അസഹിഷ്ണുതയും , എല്ലാം പെരുന്നയിലെ രാജാവ്‌ തീരുമാനിക്കും പോലെ നടക്കണം എന്ന് വാശി പിടിക്കുന്നതിലെ                      ദാര്‍ഷ്ട്യതയോക്കെ  ലീഗുകാരനില്‍ ഉണ്ടാക്കിയ വല്ലാത്ത അഭിമാന ബോധം  തന്നെയാണ് ഈ വിഷയം എന്ത് വില കൊടുത്തും  നേടിയെടുക്കെണ്ടതിലേക്ക്  ലീഗിനെ നയിച്ചത്‌. അല്ലാതെ അലി മന്ത്രി ആയത് കൊണ്ട് മുസ്ലിം സമുദായത്തിനോ , ലീഗുകാരനു പോലും എന്തെങ്കിലും  പ്രത്വേഗിച്ചു നേട്ടം ഉണ്ടാകാന്‍, പറ്റുകയോ  മറ്റു സമുദായങ്ങള്‍ക്ക് നഷ്ടങ്ങള്‍ ഉണ്ടാവുകയോ ചെയ്യാനൊന്നും പോകുന്നില്ല..  തകരും , തകരും എന്ന് പറഞ്ഞു നടക്കുന്ന ഒന്നും തകരാതെയും  അതൊക്കെ  പറഞ്ഞു നടക്കുന്നവരുടെയൊക്കെ വാദങ്ങള്‍ തകര്‍ന്നടിഞ്ഞു പോവുന്നതും ഭാവിയില്‍ കാണുകയും ചെയ്യാം .