പേജുകള്‍‌

Sunday, September 16, 2012

കിന്നാരതുമ്പികള്‍ 3d

രതി നിര്‍വേദത്തിന്റെ  അഭൂത പൂര്‍വമായ വിജയത്തിനു ശേഷം മാന്യന്‍ മാരുടെ ഇക്കിളിപ്പടങ്ങളായ        രാസ ലീല , ചട്ടക്കാരി , തുടങ്ങിയ ചിത്രങ്ങള്‍ റിമേക്ക്‌  ചെയ്യപ്പെടുകയും , അത്തരം ചിത്രങ്ങള്‍ക്ക് മാധ്യമങ്ങളും , സമൂഹവും വന്‍ പ്രാധാന്യം നല്‍കി ആഗോഷിക്കുകയും  ചെയ്യുന്ന സാഹചര്യത്തില്‍ കിന്നാരതുമ്പികള്‍ 3d  രൂപത്തിലാക്കി റിലീസ് ചെയ്യാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്ന്  ഓള്‍  കേരള ഷക്കീല ഫാന്‍സ്‌ അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു  . നായികയും , നായകനുമായി  ഷക്കീല തകര്‍ത്തഭിനയിച്ച  കിന്നാരതുമ്പികള്‍ റിമേക്ക്‌  ചെയ്യാന്‍ പറ്റിയ നായികമാര്‍ ഇന്ന് ഇന്ത്യന്‍ സിനിമയില്‍ ഇല്ലാത്തതിനാല്‍ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ മോഡലില്‍ പഴയ ചിത്രം തന്നെ 3d രൂപത്തിലാക്കി പുറത്തിറക്കണം .


 റുവാണ്ട യിലെ  ജനാധിപത്യ മുന്നേറ്റത്തെ കുറിച്ചും, പോളണ്ടിലെ  ഭരണ മാറ്റവും  , ഇറാനിലെ സാമ്പത്തിക പ്രതിസന്ധി യും തുടങ്ങി    ലോകത്തെ എന്ത് കാര്യത്തെ കുറിച്ചും അഭിപ്രായമുള്ള, വിവരമുള്ള മലയാളികള്‍  മേല്‍ വിലാസം , ടി .ഡി .ദാസന്‍  തുടങ്ങിയ ചിത്രങ്ങളെ  മൈന്‍ഡ് ചെയ്യാതെ ,
4 g യുഗത്തിലും ഇത്തരം ഇക്കിളി ചിത്രങ്ങള്‍ ആഗോഷിക്കാനും മാധ്യമങ്ങള്‍  ഇത്തരം ചിത്രങ്ങള്‍ക്ക് എക്സ്ട്രാ പ്രോമോശന്‍ നല്‍കാനും മുന്നിട്ടിറങ്ങുന്നതിതു   അതീവ സന്തോഷം നല്‍കുന്നുവെന്ന് യോഗം  ഉദ്ഘാ ടനം  ചെയ്ത തമിള്‍നാട് ഷക്കീല  ഫാന്‍സ്‌ പ്രസിഡന്റ്‌ തിരുനല്‍ വേലി ഗോവിന്ദച്ചാമി  അഭിപ്രായപ്പെട്ടു .

കിന്നാരതുമ്പികള്‍ 3d ആക്കി  റിലീസ് ചെയ്യാന്‍ സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങണം .  Emerging Kerala യിലെ ഏതെന്കിലും വിവാദ  പദ്ദതികള്‍ ഒപ്പിടാനുള്ള ദിവസം തന്നെ ചിത്രം റിലീസ് ചെയ്യുകയാണെങ്കില്‍ സമൂഹവും   , മാധ്യമങ്ങളും കിന്നാരതുമ്പികള്‍ 3d യുടെ  പിറകെ പോവാന്‍ സാധ്യത ഉള്ളത് കൊണ്ട് Emerging Kerala  വിവാദങ്ങളില്‍ നിന്നും സര്‍ക്കാരിനു തടിയൂരാനും കിന്നാരതുമ്പികള്‍   3ഡി ഉപകാരപ്പെടുമെന്നു യോഗം സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു


ഷക്കീല ചെയ്‌താല്‍ അത് 'വളിപ്പും'  മൂന്നാം കിടയും , മാന്യത്തികള്‍ ചെയ്‌താല്‍ അത് രതിയുടെ ഭിന്ന ഭാവങ്ങളും എന്ന് പറഞ്ഞുള്ള വിവേചനം അംഗീകരിക്കാന്‍ സാധിക്കില്ല എന്നും  , 'കോന്തനാണ് ഭര്‍ത്താവ്‌'  പോലെയുള്ള പരിപാടികളിലെ അവതാരികയായി വരാന്‍ ശക്കീലക്കും അര്‍ഹത ഉണ്ടെന്നും , അതിനു ചാനെലുകള്‍ മുന്നോട്ടു വരണമെന്നും അല്ലെങ്കില്‍ സമര  രംഗത്തിരങ്ങേണ്ടി  വരുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി .


  'എന്റെ ഇക്കിളികള്‍ ' ആത്മകഥയുടെ രചയിതാവ്‌  ബസ്‌ സ്റ്റാന്റു  കൊച്ഛമ്മിണി യെ യോഗത്തില്‍  ആദരിച്ചു. പ്രശസ്ത  സാഹിത്യകാരന്റെ കൃതിയെയും  പിന്തള്ളി വില്‍പനയില്‍  ' എന്റെ ഇക്കിളികള്‍ മുന്നോട്ടു  പോയി  കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എന്റെ ഇക്കിളികള്‍ നെഞ്ചിലെറ്റിയ    മലയാളി വായനക്കാരെ യോഗം അഭിനന്ദിച്ചു.




2 comments:

  1. ങേ, രണ്ടു കുത്തിവരയോ, ഇത് ശേരിയവാത്തില്ല കേട്ടോ. നിങ്ങള്‍ ചര്‍ച്ച ചെയ്തു ശേരിയാകൂ.
    ഷക്കീല ഫാന്‍സ്‌ അസോസിയേഷന്‍ നിര്‍ദേശം പരിഗണിക്കാന്‍ മന്ത്രി ഗണേഷ്‌ സാറിനോട് പറയാം. ചെലപ്പോള്‍ മലയാള സിനിമ രക്ഷപെട്ടാലോ.

    ReplyDelete