പേജുകള്‍‌

Wednesday, December 18, 2013

വി ടി യുടെ എതിര്‍പ്പും ജയശങ്കറി ന്റെ കലിപ്പും

ഇന്നലെ തിരുവിതാംകൂര്‍ രാജകുടുംബത്തിലെമുതിര്‍ന്ന അംഗം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ അന്തരിച്ച തിനെ തുടര്‍ന്ന് തിരുവനനതപുരത്തു പൊതു അവധി നല്കിയതും അതിനെതിരെ വി ടി ബാലറാം എം എല്‍ എ യുടെ വിയോജിപ്പും പുതിയ ചര്‍ച്ചക്ക് തുടക്കമിട്ടിരിക്കുകയാണല്ലോ. ഈ വിഷയവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ ഭൂ ലോക പുച്ഛവുമായി നടക്കുന്ന അഡ്വക്കറ്റ് ജയശങ്കര്‍ അവധി കൊടുത്തത് ന്യായികരിക്കാന്‍ വേണ്ടി ചരിത്രത്തെ പലതു വളച്ചോടിച്ച്ചും പറഞ്ഞ കൂട്ടത്തില്‍ സീതി ഹാജി മരിച്ചപ്പോള്‍ അവധി കൊടുത്തില്ലേ , എന്നൊക്കെയാണ് പറഞ്ഞത് . സീതി ഹാജി എം എല്‍ എ യും സര്‍ക്കാര്‍ ചീഫ് വിപ്പുമായി പ്രവര്‍ത്തിച്ച വ്യക്തിയാണ് . അങ്ങനെ ഉള്ള പദവികള്‍ വഹിച്ച നിരവധി പേര്‍ മരണപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ അവധി നല്‍കിയിട്ടുണ്ട് . എന്നിട്ടും ജയശങ്കര്‍ സീതി ഹാജി യില്‍ മാത്രം ചെന്നെത്തിയത് എങ്ങനെയാണ് ? . ഈ അടുത്തു മാത്രമാണ് അങ്ങനെ അവധി കൊടുക്കുന്ന കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടായത് . രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയില്‍ ക്രിയാതമകമായി ഇടപെട്ട ഒരു വ്യക്തിയുടെ മരണത്തില്‍ അവധി കൊടുക്കുന്നതും ഇന്നേ വരെ വോട്ടു ചെയ്യാത്ത ഒരു വ്യക്തിയുടെ മരണത്തില്‍ അവധി കൊടുക്കുന്നതും എങ്ങനെയാണ് താരതമ്യം ചെയ്യാന്‍ സാധിക്കുക ? സീതി ഹാജി മരിച്ചാല്‍ അവധി നല്‍കാമെങ്കില്‍ അതിനേക്കാള്‍ വലിയ ആള് തന്നെയാണ് മരണപ്പെട്ടതെന്നും അത് കൊണ്ട് അവധി നല്‍കാമെന്നും ഒക്കെയാണ് മൂപ്പരുടെ വാദങ്ങള്‍ . ഇവിടെ സീതഹാജിയുടെ പാര്‍ട്ടിയോ , സമുദായമോ പോലും കക്ഷി അല്ലാത്ത ഒരു വിഷയത്തില്‍ ഇങ്ങനെ സംസാരിക്കാന്‍ ജയഷങ്കരിനെ പ്രേരിപ്പിക്കുന്ന വംശീയത എന്താണ് ? ഒരു വിഷയത്തെ എത്ര പെട്ടെന്നാണ് അദ്ദേഹം വര്‍ഗീയമായ മാനങ്ങളിലേക്ക് എത്തിച്ചത് ?. തിരുവഞ്ഞൂരിന്റെ കളര്‍ നായര്‍ കളര്‍ തന്നെയാണോ എന്നും ബാര്‍ബര്‍ ജോലി താണ ജോലിയാണെന്നും പറയാതെ പറയുന്ന ഉള്ളില്‍ കെട്ടിക്കിടക്കുന്ന ആശങ്കപെടുന്ന ജയശങ്കരില്‍ നിന്നും കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും ഇവനെയൊക്കെ പുരോഗമന വാദി യും നിക്ഷ്പക്ഷ മതിയുമായി ചാനല്‍ ചര്‍ച്ചകളില്‍ കാണേണ്ടി വരുന്നത് നമ്മുടെയൊക്കെ ദുര്യോഗം അല്ലാതെ പിന്നെന്തു !!

 
മാത്രുവമല്ല ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന കീഴാള ചരിത്രത്തെയും , ചാന്നാര്‍ ലഹള യെ വരെ എത്ര അസഹിഷ്ണുതയോട് കൂടിയാണ് അദ്ദേഹം സമീപിച്ചിരിക്കുന്നത് . തിരുവിതാംകൂര്‍ രാജ ഭരണത്തില്‍ നടന്ന തിന്മകളെ രാജവംശവുമായി ബന്ധപ്പെടുത്താതിരിക്കാന്‍ അദ്ദേഹം പെടാ പാട് പെടുകയും ചെയ്യുന്നു . രാജ കുടുംബം ചെയ്ത നന്മകളോ , തിന്മകളോ അല്ലായിരുന്നു യദാര്‍ത്ത വിഷയം . രാജ്യം ജനാധിപത്യ വല്ക്കരിക്കപ്പെട്ടിട്ടും ഇപ്പോഴും രാജ ഭക്തി നമ്മുടെ ഔദ്യോഗിക സംവിധാനത്തിലും പുറത്തും നില നില്‍ക്കുന്നതായിരുന്നു വിഷയം . അത് കൊണ്ടാണ് സര്‍ക്കാര്‍ അവധി യും , മഹാരാജാവും , രാജാവ് വിളികള്‍ ഉണ്ടാകുന്നതും ഇന്നലെ അന്തര്‍ച്ച്ച തിരുവിതാംകൂര്‍ 'രാജാവ് ' രാജ കുടുംബാംഗം എന്ന നിലയില്‍ മാത്രമാണ് അവധി നല്‍കപ്പെട്ടതും ,ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കപ്പെട്ടതും .അതാണ്‌ വിമര്ഷിക്കപ്പെട്ടതും . അന്തരിച്ച മാര്‍ത്താണ്ഡവര്‍മ എന്ന വ്യക്തിയുടെ ഗുണ -ഗണങ്ങള്‍ മാത്രം കൊണ്ടല്ല സര്‍ക്കാര്‍ ആദരവ് നല്‍കാന്‍ കാരണം എന്നത് സുവ്യക്തമാണ് , കാരണം അദ്ദേഹത്തോടെ തുല്യമായോ , കൂടുതലോ കലാ -സാംസ്കാരിക -സാമുഹിക രംഗങ്ങളില്‍ കഴിവ് തെളിയിച്ച വ്യക്തികള്‍ ഒരുപാടുണ്ട് . അവരുടെയൊക്കെ മരണത്തിനു അവധി കൊടുക്കാന്‍ തുടങ്ങിയാല്‍ വര്ഷം മുഴുവനും അവധി തന്നെ ആയിരിക്കും . അപ്പോള്‍ ഒരു ജനാധിപത്യ സര്‍ക്കാര്‍ രാജാവിനെക്കാള്‍ വലിയ രാജ ഭക്തി കാണിച്ചതാണ് ചര്‍ച്ച ചെയ്യപ്പെട്ടത് . മരണം വരെ വോട്ടു ചെയ്യുകയോ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളി ആവുകയോ ചെയ്യാത്ത ഒരു വ്യക്തിയുടെ മരണത്തിനു പഴയ രാജ ഭക്തി യുടെ പേരില്‍ ഒരു ജനാധിപത്യ സര്‍ക്കാര്‍ അവധി നല്‍കേണ്ടതുണ്ടോ എന്ന വി ടി യുടെ ചോദ്യം ഒരു ജനാധിപത്യ വാദി യെ സംബന്ധിച്ചു ന്യായം തന്നെയാണ് . വലിയ് പുരോഗമന വാദി നടിക്കുന്ന ജയഷങ്കരിനു അത് കേള്‍ക്കുമ്പോള്‍ പൊള്ളുന്നത് എന്ത് കൊണ്ടാണ് ? . എല്ലാവരിലും എല്ലാത്തിലും ജാതിയും മതവും രാഷ്ട്രീയവും നിറവും പരിഹാസ രൂപേനെ അവതരിപ്പിക്കുന്ന ജയശങ്കരില്‍ കുടി കൊള്ളുന്നതു യദാര്‍ത്തത്തില്‍ എന്താണ് ? ഞാനെന്ന ഭാവമോ ? ഭൂലോക പുച്ഛമോ ? ജാതി മത സന്കുചിതത്വങ്ങളോ ?

No comments:

Post a Comment