പേജുകള്‍‌

Monday, April 9, 2012

ശരി രാജാവേ .....



അഞ്ചാം മന്ത്രി വിഷയവും പറഞ്ഞു  'സാമുദായിക സന്തുലനത്തിനു' വേണ്ടി അഹോരാത്രം പരിശ്രമിച്ചു കൊണ്ടിരിക്കുന്ന കേരളത്തിലെ പ്രമുഖ ' സാമുദായിക സന്തുലിസ്റ്റ് ' ശ്രീമാന്‍ ജി .സുകുമാരന്‍ നായരുടെ പ്രസ്താവനകള്‍ കാണുമ്പോള്‍  ഫ്രണ്ട്സ്   എന്ന സിനിമയിലെ ചില രംഗങ്ങള്‍ ആണ് ഓര്‍മ്മ വരുന്നത്.   ജനാര്‍ദ്ധനന്‍  അവതരിപ്പിച്ച മാധവന്‍ മാമ എന്ന കഥാപാത്രത്തോട് " ഇതൊക്കെ ഞങ്ങളുടെ പണി  സാധനങ്ങളാണ്‌  രാജാവേ "  എന്ന് 'കൊട്ടാര' ത്തില്‍ പെയിന്റ് തൊഴിലിനു വന്ന ഒരു തൊഴിലാളി  
ചുറ്റ് പാടും ഉള്ള  യാഥാര്‍ത്യത്തെ  നേരാം വണ്ണം ഉള്‍കൊള്ളാന്‍ പറ്റാതെ  വിനീത വിധെയനായി  അഭി സംബോധനം ചെയ്യുന്ന രസകരമായ ഒരു രംഗം... .


ഇതിന്റെ  മറ്റൊരു പതിപ്പല്ലേ നായര്‍ സര്‍വിസ് സൊസൈറ്റി യുടെ  തലപ്പത്തിരുന്ന് കൊണ്ട് 
ജി .സുകുമാരന്‍ നായര്‍   , സവര്‍ണ്ണ മേധാവിത്വത്തിന്റെ  ഹുങ്ക് നിറഞ്ഞ സ്വരത്തില്‍ ഉയര്‍ത്തി  വിടുന്ന പ്രസ്താവനകള്‍ ....? 



ചുറ്റും നടക്കുന്ന യാഥാര്‍ത്യങ്ങളെ കാണാതെയും , കാലം മാറിയത്‌ അറിയാതെയും ,ഇപ്പോഴും  സവര്‍ണ്ണ മേധാവിത്വത്തില്‍ തന്നെ കാര്യങ്ങള്‍ നടന്നു പോകണം എന്നും, പെരുന്നയിലെ ആസ്ഥാനത്ത് ഇരുന്നു താന്‍ പ്രഖ്യാപിക്കും പോലെ എല്ലാം നടക്കണമെന്ന്  ചിന്തിക്കുകയും , വിശ്വസിച്ചു പോവുകയും ചെയ്യുന്ന ഈ  '. ' സാമുദായിക സന്തുലിസ്റ്റ് '   അഞ്ചാം മന്ത്രി ആവശ്യം നാണം കേട്ട ഏര്‍പ്പാട് ആണെന്നാണ്‌ ഏറ്റവും ഒടുവില്‍ കണ്ടെത്തിയിരിക്കുന്നത്..ഇനിയെന്തൊക്കെ കണ്ടെത്താനിരിക്കുന്നു....?   


ഒരു  സമുദായ സംഘടനയുടെ  തലപ്പത്തിരുന്ന് കൊണ്ട് തന്നെ പൊതു സമൂഹത്തിന്റെ കെട്ടുറപ്പിനെയും  , ഐ ക്യത്തെയും  ബാധിക്കുന്ന   തരത്തില്‍  വിഷലിപ്തമായ സന്ദേശങ്ങള്‍ നല്‍കാതെ യാഥാര്‍ത്യ ബോധത്തോടും, സൌമ്യതയോടും  കൂടി കാര്യങ്ങളെ സമീപിച്ച യശ ശരീരനായ പി .നാരായണ പണിക്കര്‍ ഇരുന്ന സ്ഥാനത്ത് മുന്‍ മന്ത്രി ജി സുധാകരന്‍ ഏതോ അക്ഷരം , കൂട്ടിയോ , കുറച്ചോ വിശേഷിപ്പിച്ച ഈ നായര്‍ ഇപ്പോള്‍ ഇരിക്കുന്നതിനെക്കാളും  വലിയ നാണക്കേട് ഒന്നും അഞ്ചാം മന്ത്രി ആവശ്യത്തിനില്ല എന്ന് ഈ   ' സാമുദായിക സന്തുലിസ്റ്റ് ' തിരിച്ചറിയുന്നില്ല .  


രാഷ്ട്രീയമായി  ഉയര്‍ന്നു വന്ന ഒരു ആവശ്യത്തെ മത -ജാതി  സമവാക്യങ്ങള്‍ ഉയര്‍ത്തി കൊണ്ട് വന്നു എന്തിനാണ് മൂപ്പര്‍ ഹാലിളകി നടക്കുന്നത് ...?  ഇലക്ഷന്റെ തലേന്ന് വരെ സമ ദൂരവും , ശരി ദൂരവും പറഞ്ഞു നടക്കുകയും പിന്നീട് അധികാരത്തില്‍ വരുന്ന ഗവണ്‍മെന്റുകളുടെ  എട്ടു കാലി  മമ്മൂഞ്ഞ് ചമഞ്ഞു സമ്മര്‍ദ ശക്തി ആയിട്ടല്ല മുസ്ലിം ലീഗ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് മനസ്സിലാക്കണം .


കേരളത്തിലെ  ബഹു ഭൂരി ഭാഗം വരുന്ന പള്ളികളുടെയും ഖാളി  സ്ഥാനം വഹിക്കുകയും , ആയിരക്കണക്കിന് മത സ്ഥാപനങ്ങളുടെ നേത്രത്വം  കൊടുക്കുന്നവരും , കൊടുത്തവരും ആണ് പാണക്കാട് കുടുംബവും , ലീഗ് നെത്ര്വത്വ  നിരയില്‍ ഉണ്ടായിരുന്ന മറ്റു മത പണ്ഡിതരും .  എന്നിട്ട് ഇന്നേ  വരെ  ജുമാ ക്ക് ശേഷം ഏതെങ്കിലും  പള്ളികളില്‍ വെച്ചു കോണി 
ചിഹനം  കാണിച്ചു  ലീഗിന്  വേണ്ടി വോട്ട് ചെയ്യണം എന്ന് പറഞ്ഞിട്ടല്ല ലീഗ് അതിന്റെ രാഷ്ട്രീയ ശക്തി സംഭരിച്ചത്‌  .   സ്വ സമുദായത്തിലും , പൊതു സമൂഹത്തിലും രാഷ്ട്രീയം പറഞ്ഞിട്ടും ജനാധിപത്യ പ്രക്രിയയില്‍ വിശാലമായി പങ്കാളികള്‍ ആയിട്ടും തന്നെയാണ് ലീഗ് അതിന്റെ വ്യക്തിത്വം നില നിര്‍ത്തിയത്‌ .  അത് കൊണ്ട് തന്നെയാണ് ലീഗിന്റെ രാഷ്ട്രീയ വ്യതിയാനങ്ങള്‍ക്ക് അനുസൃതമായി ജയ പരാജയങ്ങള്‍ ഉണ്ടാകുന്നതും , മതപരമായി മുസ്ലിം സമുദായത്തിലെ  പ്രബല വിഭാഗങ്ങളില്‍  ഉണ്ടാകുന്ന പ്രതി സന്ധികള്‍ ( സുന്നി -മുജാഹിദ്‌ പിളര്‍പ്പുകള്‍ ) ജയ പരാജയങ്ങളെ സ്വാധിനീ ക്കാത്തതും, ഈ ഒരു രാഷ്ട്രീയ പ്രക്രിയയില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാത്തത്‌ കൊണ്ട് തന്നെയാണ് എന്‍ .ഡി .പി (Nair Democratic Party) ക്ലച് പിടിക്കാതെ പോയതും  എന്ന വസ്തുതയും  ഇതോടൊപ്പം   ചേര്‍ത്തു വായിക്കേണ്ടതാണ്.



ഹിന്ദു ജന വിഭാഗത്തിലെ തന്നെ അധസ്ഥിത
 വിഭാഗങ്ങളുടെ  എന്തെങ്കിലും ഉന്നമനത്തിനു വേണ്ടി ഇന്നേ  വരെ നാല് വരി പ്രസ്താവന പോലും നടത്താത്ത ഇത്തരം വ്യക്തികള്‍ എന്തിനാണ് ഭൂരി പക്ഷ സമുദായത്തിന്റെ മൊത്തം കുത്തക ഏറ്റെടുത്തു പ്രസ്താവനകള്‍ നടത്തുന്നത് ..? തീര്‍ത്തും ഉത്തരവാദിത്വം ഇല്ലാതെ, ആറാം ക്രിസ്ത്യന്‍ മന്ത്രി  വന്നാലും  തകരാത്ത 'സാമുദായിക സന്തുലനം ' അഞ്ചാം മുസ്ലിം മന്ത്രി വന്നാല്‍ തകരുമെന്ന് പറഞ്ഞു നടക്കുന്നതിനു പിന്നിലെ ചേതോ വികാരം എന്താണെന്ന്  എല്ലാവരും തിരിച്ചറിയുന്നുണ്ട് . അത്തരം വികാരങ്ങളില്‍ നിന്ന് ഉണ്ടാകുന്ന പ്രസ്താവനകളും , ചിന്താ ഗതികളും കേരളീയ സമൂഹം പുലര്‍ത്തി പോരുന്ന പരസ്പര വിശ്വാസത്തിന്റെയും , ഐക്യത്തിന്റെയും കടക്കല്‍ കത്തി വെക്കും  എന്ന ആശങ്ക  പക്വതയോടും , ഉത്തരവാദിത്വ  ബോധത്തോടും കൂടി മുസ്ലിം ലീഗ് ചിന്തിക്കുന്നത് കൊണ്ട് തന്നെയാണ് ഒരു എം ,എസ് .എഫുകാരന്‍ പോലും ഇത്തരം പ്രസ്താവനകള്‍ക്ക് മറുപടി പറയാതിരിക്കുന്നതും .    


രാഷ്ട്രീയമായി  ഉയര്‍ന്നു വന്ന ഈ വിഷയം രാഷ്ട്രീയമായി തന്നെ പരിഹരിക്കാന്‍ കോണ്‍ഗ്രസ്‌ -മുസ്ലിം ലീഗ് നെത്രത്വങ്ങള്‍ക്ക് സാധി ക്കും. 1960 ഇല്‍  സ്പീക്കര്‍ സ്ഥാനം നല്‍കാന്‍ മുസ്ലിം  ലീഗിന്  മുന്നില്‍ നിരവധി   നിബന്ധനകള്‍  വെച്ച  കോണ്‍ഗ്രസ്‌ പാര്‍ട്ടി തന്നെ മുസ്ലിം ലീഗുകാരന്റെ കൈകളിലേക്ക്  മുഖ്യ മന്ത്രി സ്ഥാനം നല്‍കിയില്ലേ...  .    ഇരു രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ന നിലയില്‍  അഭി പ്രായ വ്യത്യാസങ്ങള്‍  ഉണ്ടാകാം , സ്വാഭാവികം , പതിട്ടാണ്ടുകള്‍  നീണ്ടു നില്‍ക്കുന്ന ഈ   ബന്ധത്തെ തകര്‍ക്കും വിധത്തില്‍ ഒന്നും സംഭവിക്കാനൊന്നും  പോകുന്നുമില്ല , അതിനിടയില്‍ കയറി ജാതിയും , മതവും കൂട്ടി കുഴച്ചു ഇല്ലാത്ത സന്തുലനത്തിന്റെ കണക്കും ഉണ്ടാക്കി ആരും കുളമാക്കാന്‍ ശ്രമിക്കേണ്ട.


  മന്നത്തു പത്മനാഭനും , ആര്‍ .ശങ്കറും , ബാഫഖി  തങ്ങളും കൈ കോര്‍ത്തു    പടുത്തുയര്‍ത്തിയ   മത സൌഹാര്‍ദ്ദത്തിന്റെയും, പരസ്പര വിശ്വാസത്തിന്റെയും , ജനാധിപത്യ
 ബോധ ത്തിന്റെയും  കേരളത്തിന്റെ  മണ്ണിലേക്ക് വിഷ വിത്തുകള്‍ എന്തിന്റെ പേരിലും ആരും ഇറക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല .  ലീഗുകാരന്‍ മുഖ്യ മന്ത്രിയും , ഉപ മുഖ്യ മന്ത്രിയും  ആയിട്ട് തകരാത്ത സന്തുലനം  ഒരു അഞ്ചാം മന്ത്രി വന്നാല്‍ ഒന്നും തകരാന്‍ പോവുന്നില്ല .   ഇനി കേരളത്തിലെ  ഇരുപതു മന്ത്രിമാരും മുസ്ലിം ലീഗുകാര്‍ ആയാലും  സന്തുലനം തകരുമെന്ന്  സുകുമാരന്‍ നായര്‍ അടക്കം ആരും   പേടിച്ചു  കഴിയേണ്ട  .    നായര്‍ സമ്മേളനത്തില്‍ വെച്ചു തന്നെ  സി .എച്ചു .മുഹമ്മദ്‌ കോയ സാഹിബ് പറഞ്ഞ വാക്കുകള്‍ , അത് തന്നെയാണ് എക്കാലത്തും മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം .

" ഈ  സമുദായത്തിന്റെ അണുമണി തൂക്കം അവകാശം ഞങ്ങള്‍  ആര്‍ക്കും വിട്ടു കൊടുക്കുകയുമില്ല , വേറൊരു സമുദായത്തിന്റെ കടുക് മണി അവകാശം ഞങ്ങള്‍ കവര്‍ന്നെടുക്കുകയുമില്ല."


1 comment: